പലപ്പോഴായി പ്രസിദ്ധീകരിച്ച സാമൂഹിക- രാഷ്ട്രീയ സാംസ്കാരിക ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതത് കാലത്തെ പ്രത്യേക പ്രശ്നങ്ങളോടുള്ള പ്രതികരണമായി എഴുതിയിട്ടുള്ള ലേഖനങ്ങളായതിനാൽ ആ ചരിത്രസംഭവത്തിലേക്കുള്ള ഒരെത്തിനോട്ടം കൂടിയാകുന്നു. ബീഫ് ഫെസ്റ്റ്. ചുംബനസമരം, മാധ്യമസംസ്കാരം തുടങ്ങി വ്യത്യസ്ത തലങ്ങളിൽകൂടിയുള്ള ഒരു സംവാദമാണ് ഈ കൃതി മുന്നോട്ട് വയ്ക്കുന്നത്. പൂക്കളുടെ പുസ്തകം എന്ന കൃതിയിലൂടെ വായനക്കാരുടെ മനസ്സിലിടംപിടിച്ച എം സ്വരാജിന്റെ പുതിയ പുസ്തകം.
M Swaraj (born 1979) is an Indian politician of the Communist Party of India (Marxist) and was a representative of Thripunithura constituency in the Kerala Legislative Assembly. He was the former Kerala State Secretary of Students' Federation of India and Democratic Youth Federation of India.[1] He is a member of the CPI(M) Kerala State Secretariat and State Committee.
M. Swaraj was born at Pathar, Malappuram District. He attended SVHSS Palemad, Edakkara for his Secondary education. He then completed his BA degree in Economics from Mar Thoma College, Chungathara. He later pursued an LLB degree from Kerala Law Academy Law College, Thiruvananthapuram in 2004 and a Master's degree from Annamalai University in 2007.
സമകാലിക കേരള രാഷ്ട്രീയ ചിത്രം ================================
മലയാള വാർത്താ ചാനലുകളിലെ അന്തിചർച്ചകൾക്ക് ഉപയോഗിക്കുന്ന ഭാഷയിൽ ഇപ്പോൾ ഒരു ശുദ്ധി വന്നിരിക്കുന്നു. പരസ്പരം സംബോധന ചെയ്യുന്നതിലെങ്കിലും ഒരു മാന്യത പുലർത്തപ്പെടുന്നു. അത് തൻ്റെ ശൈലി കൊണ്ട് കാണിച്ചു കൊടുത്ത്, അത്തരമൊരു സംസ്കാരത്തിന് തുടക്കം കുറിച്ച ആൾ ആരാണെന്ന് ചോദിച്ചാൽ അത് സഖാവ് എം സ്വരാജ് ആണെന്ന് നിസ്സംശയം പറയാം. അറിവിൻ്റെ ആഴം കൊണ്ടും വാദങ്ങളുടെ മൂർച്ച കൊണ്ടും ഭാഷാ പ്രാവീണ്യം കൊണ്ടും മലയാളിയുടെ ഹൃദയത്തിൽ തൻ്റേതായ സ്ഥാനം നേടിയ, യുവാക്കൾക്കിടയിലും മുതിർന്നവർക്കിടയിലും ഒരുപോലെ സ്വീകാര്യനായ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അദ്ദേഹം ഒരു പുസ്തകം എഴുതുമ്പോൾ അതേ നിലവാരം പ്രതീക്ഷിക്കപ്പെടും. ആ പ്രതീക്ഷ അസ്ഥാനത്തല്ല എന്ന് ഈ പുസ്തകം തെളിയിക്കുന്നു.
എം സ്വരാജിൻ്റെ കുറിപ്പുകളും ലേഖനങ്ങളും പതിവായി വായിക്കാറുള്ളവർക്ക് ഈ സമാഹാരത്തിലെ പല ലേഖനങ്ങളും പരിചിതമായിരിക്കും. നിലവാരം കുറഞ്ഞ ഒരു ലേഖനം പോലും ഇതിൽ ഇല്ല എന്ന് തന്നെ പറയാം. അദ്ദേഹത്തിൻ്റെ പ്രഭാഷണ ശൈലി പോലെ അനർഗനിർഗളം വാക്കുകളും ചരിത്രവും ഒഴുകിയെത്തുന്നു.
പല ലേഖനങ്ങളും അതിൻ്റെ ആധികാരിക സ്വഭാവം കൊണ്ട് തന്നെ വളരെ ഉയർന്ന നിലവാരം പുലർത്തുന്നു. അദ്ദേഹത്തിൻ്റെ ബോധ്യങ്ങളും ലോകവീക്ഷണവും അദ്ദേഹം വിശ്വസിക്കുന്ന പ്രത്യശാസ്ത്രവുമായി അഭേദ്യമായി ഇഴചേർന്നു കിടക്കുന്നു. അതിനാൽ തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധർക്കും പാർട്ടി വിമർശകർക്കും ദഹനക്കേട് ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നൊരു കാര്യം കൂടി പറഞ്ഞു വെക്കട്ടെ.
'"എന്തു കൊണ്ട് മലാല മാത്രം ", "പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്", "അനന്തരം അവർ സ്റ്റാലിനെ തേടി വന്നു", "എംകെ മുനീറിൻ്റെ അദ്ഭുത പ്രവൃത്തികൾ" എന്നീ ലേഖനങ്ങൾ മികച്ച രാഷ്ട്രീയ ലേഖനങ്ങൾ ആണ്. അതുപോലെ "മരണം കാത്ത് ദൈവങ്ങൾ", "ടി പത്മനാഭൻ എന്ന ഭീകരൻ", "വധം എന്ന കുറ്റവും വധം എന്ന ശിക്ഷയും", "കഥയുടെ രാഷ്ട്രീയം" എന്നിവ മികവുള്ള സാംസ്കാരിക ലേഖനങ്ങളുമാണ്.
ചുംബന സമരത്തെയും ബീഫ് സമരത്തെയും കുറിച്ചുള്ള രണ്ടു ലേഖനങ്ങൾ തുടരെത്തുടരെ വായിക്കുന്ന ഒരാൾക്ക് സ്വരാജിൻ്റെ നിലപാടിൽ വൈരുദ്ധ്യമില്ലേ എന്ന് ശങ്ക തോന്നാൻ ഇടയുണ്ട്. രണ്ടിനും ഉയർത്തുന്ന വാദങ്ങളിൽ അല്പം ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.
എം സ്വരാജിൻ്റെ എഴുത്തുകളും പ്രസംഗങ്ങളും രാഷ്ട്രീയഭേദമന്യേ ഇഷ്ടപ്പെടുന്നവർക്ക് ഈ പുസ്തകം മികച്ച വായനാ അനുഭവം നൽകും. പ്രത്യേകിച്ച് ഇടതുപക്ഷ പ്രവർത്തകർക്കും സഹയാത്രികർക്കും അവർ നിരന്തരം ആക്രമിക്കപ്പെടുന്ന സ്റ്റാലിനും നന്ദിഗ്രാമും പോളണ്ടും പോലുള്ള നാലാംകിട വാദങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്ന് പഠിക്കാൻ ഉള്ള നല്ല പാഠപുസ്തകം കൂടിയാണ് ഇതിലെ രാഷ്ട്രീയ ലേഖനങ്ങൾ.
രണ്ടു ഭാഗങ്ങളിലായി, 11 വീതം, 22 ലേഖനങ്ങൾ . ആദ്യത്തെ ഭാഗം ഏതാണ്ടെല്ലാം തന്നെ രാഷ്ട്രീയ സാമൂഹിക ലേഖനങ്ങൾ ആണ്. രണ്ടാം ഭാഗത്തു സാഹിത്യ സാംസ്‌കാരിക ലേഖനങ്ങളും. സ്വരാജിന്റെ എഴുത്തിന്റെ ഭാഷ വളരെ കൃത്യതയുള്ളതും നല്ല രീതിയിൽ റെഫറൻസുകൾ നടത്തിയിട്ടുള്ളതുമായി തോന്നി. ടി പദ്മനാഭന്റെയും O V വിജയൻറെ കഥകളുടെയും വിലയിരുത്തലുകളൊക്കെ നല്ലതായിരുന്നു.