റൊമാൻ കിം എഴുതിയ 'ഹിരോഷിമയുടെ മകൾ ' എന്ന നോവലിന്റെ സംഗ്രഹിത പുനരാഖ്യാനം കരിവള്ളൂർ മുരളി മലയാള പരിഭാഷ ആയി അവതരിപ്പിച്ച കൃതിയാണ് 'സുമീക്കോ' ...
രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക,ഹിരോഷിമയിൽ ആഗസ്റ്റ് 6, 1945 ൽ 'ലിറ്റിൽ ബോയ് ' എന്ന ആറ്റം ബോംബും നാഗസാക്കിയിൽ ആഗസ്റ്റ് 9, 1945 ൽ ' ഫാറ്റ് മാൻ ' എന്ന ആറ്റം ബോംബും ഇട്ടതിലൂടെ ജപ്പാൻ കീഴടങ്ങുകയും യുദ്ധം അവസാനിക്കുകയും ചെയ്തുവല്ലോ. "സീറോ ഗ്രൌണ്ടി "നടുത്തു, (ബോംബ് പൊട്ടിയതിന്റെ ഒത്തനടുക്ക് തന്നെ) തോളിൽ മാരകമായ പൊള്ളൽ ഏറ്റ് മരണത്തിൽ നിന്നും രക്ഷപ്പെട്ട, സുമീചാൻ എന്ന സുമീക്കൊയുടെ പിന്നീടുള്ള കഷ്ട്ടതകളും ജീീവിതവും ആണ് ഈ നോവലിൽ വിവരിക്കുന്നത്.
അമേരിക്ക ജപ്പാനിൽ ആറ്റം ബോംബുകൾ ഇട്ട് കനത്ത നാഷനഷ്ട്ടങ്ങളും ജീവനാശവും വരുത്തിവെച്ചിട്ടും മതിവരാതെ, അവിടത്തെ ജനതയെ ആകമാനം ഭീതിയുടെ മുൾമുനയിൽ നിർത്തി, സൈനിക താവളങ്ങൾ നിർമ്മിക്കുകയും, അണുപ്രസരണം കൊണ്ടുള്ള, മനുഷ്യശരീരത്തിലെ 'പ്രതികരണങ്ങൾ' ഗവേഷണ വിധേയമാക്കാൻ നിരവധി പുരുഷൻമ്മാരേയും സ്ത്രീകളെയും കുട്ടികളെയും തടവിലാക്കുകയും കൊന്നുകളയുകയും ചെയ്തിട്ടുണ്ട്. ഇത്തരം ചെയ്തികളിൽ നിന്ന് രക്ഷപ്പെട്ട്, സുമീക്കോ ഒളിച്ച് കഴിയുകയും യുദ്ധവിരുദ്ധ കൂട്ടായ്മകളിൽ, പ്രത്യേകിച്ച് ജപ്പാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുകയും, ഇത്തരം ജാപ്പനീസ് ജനതയുടെ ചെറുത്ത് നിൽപ്പിനെതിരെ അമേരിക്കൻ പട്ടാളവും ജപ്പാൻ പോലീസ്സും നടത്തുന്ന അതിക്രമങ്ങളും ഈ നോവലിൽ ഇതിവൃത്തം ആണ്.
A slice of history that got lost beneath the overwhelming narratives about American gallantry, bravery and heroism that saved the world. After all, who is interested in the tales of a nation that was on the wrong side of the War? Of the suffering its people had to endure following the atom bomb? Imagine having to sell your own blood to purchase essential things. A story worth reading several times.