Maythil Radhakrishnan (born May 11, 1944), popularly known as Maythil (Malayalam മേതില്‍ രാധകൃഷ്ണന്‍), born in Alathur in Palakkad district of Kerala, is an all-rounder in Malayalam literature, being quite at home with poetry, fiction as well as non-fiction.
Maythil's first novel, Sooryavamsam, published in 1970, announced the arrival of a major talent in Malayalam literature. Four novels and many stories and poems later, his is still a fresh voice. His oeuvre reflects the whole gamut of unrelated experience—from computers to insects—that he had acquired.
കഥയുണ്ടോ? ഉണ്ട്. പക്ഷേ മരുഭൂമിയിലെ മണലാരണ്യത്തിൽ വീണുപോയ ഒരു മൊട്ടുസൂചി തേടിയെടുക്കുന്ന വിധം അദ്ധ്വാനം ആവശ്യപ്പെടുന്ന ഇടപാടായി സൂര്യവംശം വായനയെ ഉപമിച്ചു കളഞ്ഞാൽ തെറ്റില്ല. കഥയുമായി പുലബന്ധം പോലുമില്ലാത്ത കടുകട്ടി സാഹിത്യ പ്രയോഗങ്ങളും, വിശ്വാസാഹിത്യ അനുസ്‌മരണങ്ങളും, അതിനാടകീയമായ സംഭാഷണങ്ങളും മരുഭൂമിയിലെ മണൽതരികൾ പോലെ പരന്ന് നിമ്നോന്നതങ്ങളുമായി കിടക്കുമ്പോൾ അതിൽ കഥയെന്ന മൊട്ടുസൂചി തേടിയിറങ്ങാൻ ഒന്ന് ശ്രമിച്ചു നോക്കുന്നതിൽ തെറ്റില്ല, പക്ഷെ സ്വന്തം റിസ്കിൽ ചെയ്യണമെന്ന് മാത്രം.
അമ്പതു വർഷം മുമ്പിറങ്ങിയ അതിപ്രശസ്തമായ നോവൽ സൂര്യവംശം എന്ന മേതിൽ കൃതിയുടെ പുതിയ പതിപ്പാണ് വായിച്ചത്. മലയാള നോവൽ സാഹിത്യത്തിൽ ആധുനികതയുടെ സജീവ കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. അമ്പതു വർഷത്തിനു ശേഷം വീണ്ടും വായിക്കുമ്പോൾ കാലമേറെ മാറി. വായനക്കാരന്റ അഭിരുചികൾ മാറി. നോവലിന്റെ സങ്കേതങ്ങൾ മാറി. ഇന്ന് ഒരു ശരാശരി വായനാനുഭവം മാത്രമാണ് സൂര്യവംശം സമ്മാനിക്കുന്നത്.
The metaphysics of the novel could be brilliant, but the ground above which it floats is weak imo. Maybe in another fifty years, when a different aesthetic epoch starts, this novel will be very much celebrated as well.
ശീലമില്ലാത്ത കടുത്ത വാക്കുകളിൽക്കൂടി മുഷിഞ്ഞു തുടങ്ങിയ വായന, പക്ഷെ അടച്ചുവെക്കാൻ തോന്നിയതുമില്ല, അങ്ങിനെ പതിയെ സമയമെടുത്ത് ഓരോവരിയിലൂടെയും ഒന്ന് രണ്ടുവട്ടം ആലോചിച്ചും ( അതിനുള്ള വകുപ്പ് വരികളിൽ ഒളിപ്പിച്ചിട്ടുണ്ട്)ആസ്വദിച്ചും പതിയെ കത്തികയറി തുടങ്ങും, ഏതാണ്ട് പകുതിയാകുമ്പോൾ ചക്രപാണിയുടെ വക ഒരു ട്വിസ്റ്റുണ്ട്, നായകന്റെ ട്രാൻസ്ഫോർമേഷനുണ്ട് അവിടെ മുതൽ വായനക്കാരൻ ഏതാണ്ട് ബ്ലാക്ക്ഹോളിൽ അകപ്പെട്ട പ്രതീതിയാണ്, അവിടെ സമയവും , ആദ്യവും അന്ത്യവുമെല്ലാം പൊളിച്ചെഴുതുകയാണ്,നഷ്ടബോധവും പാപഭാരവും കോപവും പേറിയ നായകന്റെ ഭ്രാന്തമായ ഉന്മാദാവസ്ഥ വായനക്കാരനിൽ അതെ ഇമ്പാക്റ്റിൽ സൃഷ്ടിക്കാനായിരിക്കണം സാഹിത്യവും ഒരല്പം നാടകീയമായും ഭ്രാന്തമായും നോവലിലുടനീളം ഉപയോഗിച്ചിരിക്കുന്നത് .നോവലിലെ സംഭാഷണങ്ങൾ ഫിൽറ്റർ ചെയ്ത വാക്കുകളായല്ല ശബ്ദമുള്ള ചിന്തകളായാണ് പ്രയോഗിച്ചിരിക്കുന്നതു . കറുത്ത ദൈവത്തെ പറ്റി, സൂര്യവംശത്തെപറ്റി, നമ്മളെ പറ്റിയെല്ലാം പറയുന്ന ഖണ്ഡികകൾ(ഫിലോസഫി) എഴുത്തിന്റെ, വായനയുടെ തീവ്രമായ ഉന്മാദം വായനക്കാരനു നൽകുന്നു.. എഴുത്തിനെ മറ്റൊരു തലത്തിൽ ആസ്വദിക്കാൻ, പ്രണയിക്കാൻ പഠിപ്പിച്ച എഴുത്തുകാരനോട് ആരാധനയും, നന്ദിയും.