What do you think?
Rate this book


368 pages, Paperback
First published January 1, 2011
'സഖാവേ, കങ്ങഴ നിങ്ങൾക്കൊരു പാഠവും തന്നിട്ടില്ലായിരിക്കാം. എന്നാൽ അതു വെറുതെയായിരുന്നില്ല. അതിൻ്റെ സന്ദേശം വരും തലമുറകൾക്കായി ഇനിയും ബാക്കി നിൽക്കുന്നുണ്ട്. വർഗശത്രുവിനേക്കാൾ അധമമായ സ്ഥാനമാണ് വർഗവഞ്ചകനെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.'
' പുസ്തകങ്ങളിൽ വായിച്ചതായിരിക്കും അല്ലേ? ഏട്ടിലെ പശുക്കൾ...'
'എന്നാൽ ചിലപ്പോൾ അവ പുറത്തിറങ്ങി വരും. പുല്ലു മാത്രമല്ല, രക്തവും മാംസവും ഭക്ഷിക്കും. വർഗവഞ്ചകർക്കെതിരെ കലാപം നടക്കേണ്ട സമയമായിരിക്കുന്നുവെന്ന് കാലം അവരോടു പറയും.'
'ഭീഷണിയാണോ?' ശിവൻ ചിരിച്ചുകൊണ്ടു ചോദിച്ചു.
'നിങ്ങൾക്ക് എങ്ങനേയും അതെടുക്കാം. പക്ഷെ, നിലത്തുവീണ രക്തം തിരിച്ചു മുറിവുകളിലേക്കു പോവുകയില്ല.'