ചിരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? നമ്മുടെയൊക്കെ കുട്ടിക്കാല കുസൃതികളിൽ ഏറ്റവുമധികം ഓർമയിൽ തങ്ങി നിൽക്കുന്നത് സ്കൂൾകാലത്തെ നേരമ്പോക്കുകളല്ലേ? മധ്യതിരുവിതാംകൂറിലെ ഒരു നാട്ടിൻപുറമാണ് ഈ പുസ്തകത്തിലെ അരങ്ങ്. കുട്ടികളും അധ്യാപകരും തമ്മിലും അധ്യാപകരും അധ്യാപകരും തമ്മിലും വിദ്യാർഥികൾ തമ്മിൽത്തമ്മിലും ഉള്ള രസകരങ്ങളായ നിമിഷങ്ങളാണ് തോമസ് പാലാ എന്ന അധ്യാപകനായിരുന്ന ഹാസ്യസാഹിത്യകാരൻ വരച്ചു കാട്ടുന്നത്. വായിക്കുന്നവരെല്ലാം ചിരിച്ചു മറിയുന്ന ചിരിക്കൂട്ടാണിത്. നാട്ടുഭാഷയുടെയും ഹാസ്യഭാവനയുടെയും സമ്മേളനം.
കുട്ടികളും അധ്യാപകരും തമ്മിലും അധ്യാപകരും അധ്യാപകരും തമ്മിലും വിദ്യാർഥികൾ തമ്മിലും ഉള്ള രസകരമായ നിമിഷങ്ങളാണ് ഇതിലെ ഓരോ കഥകളിലും പങ്കുവയ്ക്കുന്നത്. ഹാസിയാത്മകമായ രചന.
A wonderful collection of stories from the schools in mid Kerala depicting a diverse range of teachers, students, places and incidents in their true colour and charm. The reader can feast on the special dialect of Kottayam region in this book.