മലയാളികളുടെ സാംസ്കാരിക-സാമൂഹിക ഭൂമികയിൽ കോളിളക്കം സൃഷ്ടിച്ച തന്റെ നാടകങ്ങളെപ്പോലെതന്നെ, ആഖ്യാനമന്ത്രവാദത്തിന്റെ ചങ്ങലയിൽ നമ്മെ തളച്ചിടുന്ന രചനയാണ് എൻ.എൻ. പിള്ളയുടെ ഞാൻ. "എന്റെ ജനനം ഞാൻ വ്യക്തമായി ഓർക്കുന്നു' എന്ന നടുക്കുന്ന ഒന്നാം വാചകം മുതൽ എൻ.എൻ. പിള്ളയെന്ന കഥാകഥനമാന്ത്രികൻ, പണ്ട് ഹാമെലിനിലെ കുഴലൂത്തുകാരൻ കുട്ടികളെയെന്നപോലെ, നമ്മെ, സാഹസികവും വിസ്മയകരവും സംഭവബഹുലവുമായ ഒരു ജീവിതപ്പാതയിലൂടെയുള്ള അദ്ഭുതയാത്രയിൽ സഹയാത്രികരാക്കുന്നു. എൻ.എൻ. പിള്ളയിലെ തത്ത്വചിന്തകനും ധിക്കാരിയും അവിശ്വാസിയും വിഗ്രഹഭഞ്ജകനും ഒന്നുചേർന്ന് കൂസലില്ലാതെ, സദാചാരകാപട്യങ്ങളെ വലിച്ചെറിഞ്ഞ്, മനുഷ്യാന്തസ്സിന്റെ ശക്തിയോടെ സ്വന്തം ജീവിതത്തെ കോരിത്തരിപ്പിക്കുന"
ഒരുപക്ഷേ ഇന്നത്തെ തലമുറയ്ക്ക് ഗോഡ് ഫാദർ സിനിമയിലെ അഞ്ഞൂറാൻ പറഞ്ഞാൽ ആവും എൻ എൻ പിള്ള എന്ന ഇദ്ദേഹത്തെ മനസ്സിലാകുക. സിനിമാനടൻ വിജയരാഘവൻ അച്ഛനാണ് ഇദ്ദേഹം. ഒരുകാലത്ത് കേരളത്തിലെ സാംസ്‌കാരിക-സാമൂഹിക ഭൂമികയില്‍ കോളിളക്കം സൃഷ്ടിച്ച നാടകങ്ങൾ രചിച്ചതാണ് ഇദ്ദേഹം. ഈ ആത്മകഥ ഒരിടത്തും നമ്മളെ മുഷിപ്പിക്കുന്നില്ല. ഒരു വ്യക്തിയുടെ ജീവിതം എന്നതിലുപരി ഒരു കാലഘട്ടം മുഴുവൻ വായനക്കാർക്ക് മുമ്പിൽ അനാവൃതമാകുന്നു. ഐ എൻ എയും സുഭാഷ് ചന്ദ്ര ബോസും മലയയും സിംഗപ്പൂരും എല്ലാം നമ്മൾ അടുത്തറിയുന്നു. സദാചാരകാപട്യങ്ങളെ വലിച്ചെറിഞ്ഞ്, മനുഷ്യാന്തസ്സിന്റെ ശക്തിയോടെ സ്വന്തം ജീവിതത്തെ കോരിത്തരിപ്പിക്കുന്ന ഒരു നാടകമെന്നപോലെ പകര്‍ത്തുന്നു. നിസ്സംശയമായും ഭാഷയിലുണ്ടായ ഏറ്റവും ധീരവും സത്യസന്ധവുമായ ആത്മകഥയാണിത്.
Often times I have identity crisis. I feel like there is a certain label I should stick to. Serendipity brought me this book. What a life! A life that can’t be labelled. The journey of N N Pillai is amazing and unbelievable. I can’t fathom the things he has experienced. Loved the writing, loved the bluntness, loved the honesty.