ഏത് ഋതുവും വസന്തമെന്നു മാത്രം അനുഭവിക്കാൻ നമ്മെ ക്ഷണിക്കുന്ന പ്രണയത്തിന്റെ പുസ്തകം.പ്രണയത്തിന്റെ അതിസങ്കീർണ്ണതയും പകയും പ്രതികാരവും പതഞ്ഞു പെയ്യുന്ന ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോടെ ഉൾഗ്രാമത്തിലെ ഒരു തെരുവിൽ നിന്നാണ്. മനോഹരമായ ഒരു റൊമാന്റിക്ക് ത്രില്ലർ നോവൽ..
പുസ്തകത്തിൻ്റെ പേര് കൊണ്ടും ഇതേ പേരിൽ ഒരു സിനിമ ഉള്ളതുകൊണ്ടും ഒരു സാധാരണ പ്രണയകഥയായിരിക്കും എന്ന് കരുതി ഈ പുസ്തകത്തെ സമീപിച്ച ആളാണ് ഞാൻ. എന്നാൽ, പ്രണയം തന്നെയാണ് കഥയുടെ പ്രധാനപ്രമേയം എങ്കിലും പ്രണയത്തിനപ്പുറം മറ്റ് ചിലത് കൂടി ഈ പുസ്തകം പറഞ്ഞുവെക്കുന്നുണ്ട്. ഒരു അന്വേഷണത്തിൻ്റെയും യാത്രയുടെയും കണ്ടെത്തലിൻ്റെയും കുറ്റാന്വേഷണത്തിൻ്റെയും പ്രതികാരത്തിനെയും പകയുടെയും കൂടി കഥയാണ് ഈ പുസ്തകം. കോഴിക്കോടിൻ്റെ തെരുവീഥികളിൽ നടക്കുന്ന കഥയായത് കൊണ്ട് തന്നെ, കോഴിക്കോടൻ തെരുവുകളെ മികച്ച രീതിയിൽ തന്നെ പുസ്തകത്തിൽ എഴുത്തുകാരൻ വരച്ചിട്ടിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ, ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോട്ടെ ഒരു തെരുവിലാണ്.
ബാല്യം മനുഷൻ്റെ വേരുകളാണ്. ആഴത്തിൽ വേരുകളില്ലാത്ത മരങ്ങൾ കാറ്റിനെ, കാലത്തിനെ അതിജീവിക്കുക പ്രയാസകരമാണ്..... ഇടക്കെപ്പോഴൊക്കെയോ പിന്നോട്ടു വലിച്ചെങ്കിലും ഒരുയിരുപ്പിന് വായിച്ചു തീർത്ത ഓർമ്മകളും പ്രണയവും ഒറ്റപ്പെടലും പ്രതികാരവും ഇതിവൃത്തമാകുന്ന നോവൽ...
ഒരു ചെറിയ നോവൽ. പനിച്ച് കിടന്ന സമയം വായിച്ച് തീർത്തു. കേന്ദ്ര കഥാപാത്രമായ ശിവാനന്ദൻ പ്രണയിനിയായ സേറ യെ തേടി നടത്തുന്ന ഒരു യാത്ര. കോറോണ കാലവും കോഴിക്കോടിൻ്റെ ഒരു ഗ്രാമവും അതി സൂക്ഷമമായി വിവരിക്കുന്നു.
"കൃതികൾ വീണ്ടും വീണ്ടും പകർത്തിയെഴുതുന്നതിനെയും, ഓരോ തവണ പകർത്തുമ്പോഴും അതിൻ്റെ ദൈർഘ്യം കുറഞ്ഞു വരുന്നതിനെയും കുറിച്ച് ബഷീർതന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ പുസ്തകമെഴുതിയ ഉടനെ അത് അച്ചടിച്ച് മാർക്കറ്റിലെത്തിക്കുന്ന സ്വഭാവവും ബഷീറിനില്ല. ബാല്യകാലസഖിയുടെ കഥ നോക്കുക. ആദ്യം എഴുതിയത് അല്ലെങ്കിൽ എഴുതാൻ തുടങ്ങിയത്-ഇംഗ്ലീഷിൽ. പിന്നീട് മലയാളത്തിൽത്തന്നെ തുടങ്ങുന്നു. പൂർത്തിയായ കൃതി അതേപടി അച്ചടിച്ചിരുന്നുവെങ്കിൽ അഞ്ഞൂറോളം പേജ് വന്നേനെ എന്ന് ബഷീർതന്നെ പറയുന്നുണ്ട്. ബഷീറിൻ്റെ ആദ്യത്തെ പ്രധാന കൃതിയാണ് ഇതെന്നും നാമോർക്കണം. ബഷീറിന് അന്ന് മുപ്പതു വയസ്സ് തികഞ്ഞിരിക്കില്ല. സാധാരണഗതിയിൽ പുതിയ ഒരെഴുത്തുകാരൻ ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യുക? തൻ്റെ കൃതി-അതും തൻ്റെ ആത്മാവിൻ്റെ ഒരംശംതന്നെ എന്നു പറയാവുന്ന കൃതി-കൂടുന്ന വേഗത്തിൽ അച്ചടിപ്പിക്കാനല്ലേ ശ്രമിക്കുക? പക്ഷേ, ബഷീർ ഒരിക്കലും ഒരു 'സാധാരണ' എഴുത്തുകാരനായിരുന്നില്ല. അദ്ദേഹം പുസ്‌തകം പ്രസിദ്ധീകരിക്കാൻ ധ്യതി കാണിക്കുന്നില്ല. തൻ്റെ കൈയിൽ കൊല്ലങ്ങളോളം സൂക്ഷിച്ചുവച്ച് വീണ്ടും വീണ്ടും തേച്ചു മിനുക്കുന്നു; കുറുക്കിയെഴുതുന്നു. എന്നിട്ടാണ് എം.പി. പോളിന്റെ അദ്ധ്യക്ഷതയിൽ കൂടിയ 'സാഹിതീസഖ്യ'ത്തിന്റെ യോഗത്തിൽ അത് വായിക്കുന്നത്. പോളിൻ്റെ നിർല്ലോഭമായ പ്രശംസയുണ്ടായിട്ടുപോലും പുസ്‌തകം അച്ചടിക്കാൻ ബഷീർ മുതിരുന്നില്ല. പോൾ പുസ്‌തകം പ്രസ്സിൽ കൊടുത്തിട്ടുണ്ടെന്നറിയുമ്പോൾ "ആയിട്ടില്ല, ഒന്നുകൂടി അത് ശരിയാക്കാനുണ്ട്' എന്നു പറഞ്ഞ് തന്റെ അഭ്യുദയ കാംക്ഷിയായ അദ്ദേഹത്തെ തടയുകയാണ് ചെയ്യുന്നത്. അങ്ങനെ ബാല്യകാലസഖി ബഷീർ വീണ്ടും ചുരുക്കിയെഴുതുന്നു. ഒടുവിൽ 1944-ൽ നാം ഇന്നു കാണുന്ന രൂപത്തിലുള്ള ബാല്യകാലസഖി പുറത്തു വരുമ്പോൾ പേജ് 75!"
ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ ഓർത്തത്, ടി.പത്മനാഭന്റെ വാക്കുകളാണ്.പുതിയ എഴുത്തുകാരോടാണ്...ധൃതി വേണ്ട. ആയിരം വട്ടം വായിക്കൂ, തിരുത്തിയെഴുതൂ.
I can see that some people liked this book, but honestly, it wasn’t for me— it felt a bit immature to me. If I may suggest, for a first-time author, it’s often better to start with a shorter book (under 100 pages). That helps readers get a feel for your style and language. If a debut book is long and a bit dull, people might hesitate to read your next one. I hope you don’t mind this honest feedback — it’s meant with good intentions.