കറുത്തച്ചന്‍ എസ്.കെ. ഹരിനാഥ് ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്‍റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്‍റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങള്‍ എന്തൊക്കെയാണ്?
പുസ്തകം: കറുത്തച്ചൻ വിഭാഗം : നോവൽ നോവലിസ്റ്റ് : എസ് കെ ഹരിനാഥ് പ്രസാധകർ : ഗ്രീൻ ബുക്ക്സ് പേജുകൾ 220 വില 310 രൂപ( 3rd എഡിഷൻ )
കോളേജുകാലം മുതൽ തനിക്ക് പ്രണയം തോന്നിയ ഐറിൻ എന്ന പെൺകുട്ടിയുടെ ആത്മഹത്യ വാർത്ത കേട്ട ഷഫീഖ് ഇതിന്റെ പിന്നിലെ ദുരൂഹത അന്വേഷിച്ചു ഇറങ്ങുന്നതും ഒടുവിൽ അത് കണ്ടെത്തുന്നതുമാണ് ഇതിന്റെ ഇതിവൃത്തം . നിരീശ്വരവാദിയായിരുന്ന ഐറിൻ ഒരു പുസ്തകം എഴുതുന്നതിന്റെ ഭാഗമായി.Haunted places സന്ദർശിച്ചു അനുഭവങ്ങൾ രേഖപ്പെടുത്തി വരുകയായിരുന്നു.. അങ്ങനെ കറുത്തച്ഛൻമേട് എന്ന വളരെ ദുരൂഹതകൾ നിറഞ്ഞ..... ഒരു ഘോരവനത്തിനകത്തു സ്ഥിതി ചെയ്യുന്ന.... ആ പ്രദേശത്തേക്ക് അവൾ ഒറ്റയ്ക്ക് യാത്ര തിരിച്ചു ...
ആ ഒരു യാത്ര അവളുടെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു . ഭാവിയിൽ ഷഫീക്കിന്റെയും ..
ആ യാത്രയ്ക്ക് ശേഷമാണ് ഐറിൻ ആത്മഹത്യ ചെയ്യുന്നത്..
അന്ന് അവൾ എവിടെ എന്താണ് കണ്ടത്? ആരാണ് കറുത്തച്ചൻ ? കറുത്തച്ചന്റെ കഥ എന്താണ്? തുടങ്ങിയ ചോദ്യങ്ങളുമായി ഷഫീഖും കൂടെ നോഷി , ഭവേഷ്, സൈമൺ തുടങ്ങിയവരും നടത്തുന്ന അന്വേഷണമാണ് ഇതിലുള്ളത് .
നോവലിൽ ഒരിടത്തും ഒരു ബോറടി അനുഭവപ്പെടുന്നില്ല . Horror ഭാഗങ്ങൾ വളരെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് . അത് കൊണ്ട് തന്നെ വായനക്കാരനിൽ ഭീതി ജനിപ്പിക്കാനും നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട് .
ഹരിനാഥിന്റെ ആദ്യ നോവൽ എന്ന നിലയിൽ നോക്കുമ്പോൾ വളരെ നന്നായിട്ടുണ്ട് .
പുസ്തകത്തിന്റെ അവസാന താളിൽ എത്തി നിൽകുമ്പോൾ ശുഭപര്യവസായി എന്ന് കരുതി ആശ്വസിക്കാൻ തയ്യാറെടുത്ത ഞാൻ " അയ്യോ!! "എന്ന് തലയിൽ കൈ വെച്ച് ഇരുന്നു പോയ ട്വിസ്റ്റ് ആയിരുന്നു അവസാന പാരഗ്രാഫ് ..
ഈ പുസ്തകത്തിന് വേണ്ടി നോവലിസ്റ്റ് നടത്തിയ പഠനങ്ങളെയും അധ്വാനത്തിനെയും എടുത്തു പറയണം..
കുട്ടികാലത്തൊക്കെ ഹൊറർ നോവലുകൾ വായിച്ചാൽ എനിക്ക് ഭയം വരും. പിന്നീട് വളർന്നപ്പോൾ ഞാൻ കരുതി ഇനി ഹൊറർ നോവൽ വായിച്ചാലൊന്നും ഞാൻ ഭയപ്പെടില്ല , ഞാൻ വലുതായല്ലോ എന്ന്..
എന്നാൽ ആ വിചാരം വെറുതെ ആയിരുന്നു എന്ന് ഈ പുസ്തകം വായിച്ചതോടെ എനിക്ക് മനസിലായി.. കാരണം ഈ പുസ്തകം വായിച്ചു ഞാൻ നല്ല അസ്സലായിട്ട് പേടിച്ചൂ..
കഥയുടെ പുതുമയെക്കാളും അത് വളരെ ഭംഗിയായി ക്രാഫ്റ്റ് ചെയ്തു അവതരിപ്പിച്ച രീതിയാണ് എന്നെ ആകർഷിച്ചത്. അതിനു എഴുത്തുകാരൻ അഭിനന്ദനം അർഹിക്കുന്നു.
കറുത്തച്ഛൻ മേട് എന്ന സ്ഥലം...അവിടെ നടക്കുന്ന ആസ്വഭാവികമായ സംഭവ വികാസങ്ങൾ, ചുരുളഴിയാത്ത ദുരൂഹതകൾ ഒക്കെയാണ് കഥയെ മുന്നോട്ടു കൊണ്ട് പോകുന്നത്..
എന്തായാലും നല്ലൊരു ഹൊറർ നോവൽ വായിച്ചു പേടിച്ചതിന്റെ ത്രില്ലിൽ ഈ റിവ്യൂ അവസാനിപ്പിക്കുന്നു.. 🧟♀️🧟♀️ . . . 📚Book - കറുത്തച്ഛൻ ✒️Writer- എസ് കെ ഹരിനാഥ് 📜Publisher- ഗ്രീൻ ബുക്സ്
ഐറിൻ്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടിയാണ് അവളുടെ മുൻ കാമുകൻ അവിടെയെത്തിയത്. ദുരൂഹതയുടെ ചുരുളഴിച്ച് അവർ എത്തിപ്പെട്ടത് കറുത്തച്ചൻ മേട്ടിലാണ്. അവിടെ മരിച്ച 6 പേരിലും ക്രിസ്തുവിൻറെ പടയാളികളുടെയും ചുരുൾ നിവർത്തുന്ന അന്വേഷാത്മകമായ നോവൽ.
"വീശിയടിച്ച കൊടുങ്കാറ്റോ.... പിളർന്നു വീണ മരമോ... മിന്നൽപ്പിണറുകളോ അല്ല ഞങ്ങളെ ഭയപ്പെടുത്തിയത്.. കൊടുങ്കാറ്റിന്റെ സീൽക്കാരങ്ങളേക്കാൾ ഉറക്കെ മുഴങ്ങികേട്ട സാത്താന്റെ ഒൻപത് കല്പനകൾ ആണ്."
പേരിലുള്ള വ്യത്യസ്തത തന്നെയാണ് ഈ പുസ്തകം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. ആ വ്യത്യസ്തത വരാൻ കാരണം മറ്റൊരു നോവലാണ് 'ഫ്രാൻസിസ് ഇട്ടിക്കോര'. അതുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവും ഈ നോവലിന് ഇല്ല. ഒരു ആത്മഹത്യയുടെയും പ്രണയനഷ്ടത്തിന്റെ നൊമ്പരങ്ങളിലൂടെയും തുടങ്ങി വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന ഒരു ഹൊറർ-മിസ്റ്ററി-ത്രില്ലർ ഗണത്തിൽ ഉള്ള നോവലാണ് കറുത്തച്ഛൻ. ഒരു മികച്ച Page-Turner ബുക്കാണിത് എന്നതിൽ സംശയമില്ല.
ഒരു ആത്മഹത്യയുടെ വാർത്തയിൽ നിന്നാണ് നോവൽ ആരംഭിക്കുന്നത്. ഐറിന്റെ ആത്മഹത്യ സുഹൃത്തായ ഷഫീക്കിലുണ്ടായ ഷോക്ക് വളരെ വലുതായിരുന്നു. ആ മരണത്തിന്റെ സത്യം കണ്ടെത്താന്‍ അയാൾ തുടങ്ങുമ്പോള്‍, വിചിത്രവും അമാനുഷികവുമായ സംഭവങ്ങൾ അയാൾക്ക് അനുഭവപ്പെടുന്നു. അതിന്റെ നിജസ്ഥിതി അറിയുവാനായി അയാൾ തുടങ്ങിവെക്കുന്ന അന്വേഷണ യാത്രയും അതിലേക്കു വന്നു ചേരുന്നവരും എത്തിച്ചേരുന്നത് ഗുരുതരവും സങ്കീർണ്ണത നിറഞ്ഞതുമായ അവസ്ഥകളിലേക്കാണ്. പലർക്കും അവരുടെ ജീവനെ തന്നെ പരീക്ഷിക്കപ്പെടുകയും, ചിലർക്ക് അത് നഷ്ടമാകുകയും ചെയ്യുന്നു. പുറം ലോകത്തിന് അജ്ഞാതമായ ഒരു കാടിന്റെ ഉള്ളിൽ മറഞ്ഞിരിക്കുന്ന കറുത്തച്ചൻ മേട് എന്ന ഒരു സ്ഥലത്തേക്ക് എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകൃതമാകുന്നു. കറുത്തച്ഛൻ മേടിന്റെ നിഗൂഢതയും അതിന്റെ ചരിത്രവും കറുത്തച്ഛൻ എന്ന ആ പേരിനു പിന്നിലുള്ള കഥയും അന്വേഷിച്ചു പോകുകയാണ് കഥാപാത്രങ്ങളും വായിക്കുന്നവരും.
കഥാപാത്രങ്ങളെ വികസിപ്പിക്കുന്നതിലും അവരുടെ യാത്രയെ ആകർഷകവും ആഴത്തിലുള്ളതുമാക്കുന്നതിലും നോവൽ മികച്ചു നിൽക്കുന്നുണ്ട്. ഭൂതോച്ചാടനത്തെ കേന്ദ്രീകരിച്ചുള്ള ഒരു നോവലാണ് ഇത് എന്ന് പറയുമ്പോളും ആ പ്രക്രിയക്കു മുന്നേ വരെയുള്ള ഒരു നോവലിന്റെ പോക്ക് വളരെ ഗംഭീരമാണ്, ക്ലൈമാക്സിലേക്ക് ഈ നോവൽ എത്തുമ്പോൾ ഒരു തിടുക്കം അനുഭവപ്പെടുന്നുണ്ട്. പുസ്തകത്തിലുടനീളം നിലനിർത്തുന്ന സസ്‌പെൻസും മറ്റ് ഘടകങ്ങളും ക്ലൈമാക്സിനോട് നീതിപുലർത്തിയില്ല എന്ന് തോന്നിപ്പോയി. എന്നിരുന്നാലും മികച്ച ഒരു വായനാനുഭവം തന്നെയാണ് കറുത്തച്ഛൻ എന്നതിൽ സംശയമില്ല.
വളരെ നാളുകൾക്കു ശേഷമാണ് ഒരു മലയാളം ഹൊറർ ത്രില്ലെർ വായിക്കുന്നത്. നല്ല രീതിയിൽ അടുക്കി ചിട്ടപ്പെടുത്തിയ എഴുത്ത്. അയറിനും ഷഫീഖും അവരുടെ സ്നേഹം സൗഹൃദം, അവളുടെ മരണം ഇതെല്ലം അതിവൈകാരികത ഇല്ലാതെ, വലിച്ചു നീട്ടാതെ, കൃത്യമായി കഥയുടെ കാമ്പിലേക്കു എത്തിയ തുടക്കം വളരെ നല്ലതായിരുന്നു. പേടിപ്പെടുത്തുന്ന രംഗങ്ങൾ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. അവസാനം എല്ലാ പ്രേതകഥകളുടെയും പോലെ കുറച്ചൊക്കെ ക്ലിഷേ അനുഭവപ്പെട്ടെങ്കിലും വളരെ നല്ല വായനാനുഭവം ആയിരുന്നു.
Karuthachan — this book often came to my Instagram reels suggested by many book lovers, got the chance to read this book now. I normally seldom read fiction; from that, horror fiction is very less. In my memory, the horror book which attracted me most is the famous Dracula by Bram Stoker. I have never read any horror books in Malayalam, so I thought of giving it a try.
Started slowly, but later with some grip. Unique way of narration, even though the content is kind of repetitive, the freshness is still there.
I courageously took this book to read at night, but after just 15 minutes of reading, I put it down. I became a coward and thought of reading this the next morning instead. The way of writing is impressive; while reading, the characters, location, and everything get stuck in our mind. A very good thread in the genre of horror. I will definitely read many horror books in Malayalam—thanks to the author for giving the inspiration.
The mentioning of the mysterious place Karuthachanmedu is really frightening and mysterious. While reading the book, it feels like we are flying towards that mysterious place.
Another advantage of this book is that normally, if we are watching a movie or reading a mystery book, we will lose our interest when we know about the mystery element. I think the author clearly knows about that, and he kept an edge-of-the-seat moment for all readers almost until the end. He kept the mystery hidden till around almost 80% of the book.
So altogether, the book is a great journey towards mysticism—started very well, ended not that bad. The author managed to give an apt climax to this book.
“The oldest and strongest emotion of mankind is fear, and the oldest and strongest kind of fear is fear of the unknown.” – H. P. Lovecraft
കറുത്തച്ഛൻ... പേരു പോലെ തന്നെ ഭയപ്പെടുത്തുന്ന വായനാനുഭവം. അപ്രതീക്ഷിതമായി സംഭവിക്കുന്ന നിരീശ്വരവാദിയായ ഒരു കൂട്ടുകാരിയുടെ ആത്മഹത്യയുടെ അന്വേഷണങ്ങൾ കൊണ്ടു നിർത്തുന്നത് നിഗൂഢതകൾ നിറഞ്ഞ ഒരു ലോകത്തിലേക്കാണ്.
നല്ലൊരു വായനാനുഭവം... ഈ പുസ്തകത്തിന്റെ യഥാർത്ഥ അനുഭവം ലഭിക്കണമെങ്കിൽ പരമാവധി രാത്രിയുടെ ഏകാന്തതയിൽ ഒറ്റവായനയായിരിക്കണം.
സാത്താൻ സേവ പ്രധാന വിഷയമായി കടന്നുവരുന്ന "കറുത്തച്ചൻ" പറയുന്ന കഥ ടൈപ്പിക്കൽ സാത്താൻ സേവ കഥകളുടെ പുനരാവർത്തനം മാത്രമായിരുന്നു എന്ന് തീർത്തും പറയുക വയ്യെങ്കിലും അതിലുപരിയായി പുതുതായി ഒന്നും തന്നെ അവകാശപ്പെടാനും ഇല്ല എന്ന തരത്തിലൊരു തോന്നലാണ് വായനക്ക് ശേഷം ഉണ്ടായത്. ഭാഷാപരമായ വിള്ളലുകൾ ഇടക്കിടെയുണ്ടായിരുന്നത് വായനയുടെ ഒഴുക്കിനെ ബാധിച്ചിരുന്നു എന്നതൊഴിച്ചാൽ സാമാന്യം ഭേദപ്പെട്ട വായനനുഭവമായിരുന്നു പുസ്തകം തന്നത്.
ഐറിന്റെ മരണം ഷഫീക്കിന് ഉൾകൊള്ളാൻ കഴിഞ്ഞില്ല. അവളുടെ മരണത്തിൽ അവനു എന്തോ ദുരൂഹത തോന്നുന്നു. ഷഫീക് ആരാണെന്ന് വച്ചാൽ ഐറിനെ വളരെയധികം ഇഷ്ടം ഉണ്ടായിരുന്ന, അവളുടെ ഒപ്പം ജീവിതം കൊതിച്ച ഒരു ചെറുപ്പക്കാരൻ. എന്നാൽ ജീവിതത്തിനു വേറെ ലക്ഷ്യങ്ങൾ ഉണ്ടെന്നു കരുതി അവനിൽ നിന്നും അകലം പാലിച്ച ഐറിന്റെ മരണത്തിന്റെ പിന്നിൽ ഉള്ള രഹസ്യം തേടി അവൻ ഇറങ്ങിയപ്പോൾ അനാവരണം ചെയ്യപ്പെട്ടത് വർഷങ്ങളായി ദുരൂഹതയും ഭയവും നൽകിയ ഒരു സ്ഥലത്തേക്കുള്ള യാത്രയിലേക്ക് ആയിരുന്നു. അത് അവസാനിക്കുന്നത് കറുത്തച്ചന്റെ കഥയിലേക്കും.
സ്ഥിരം ഹൊറർ കഥയുടെ വഴിയിലൂടെ ആണ് കറുത്തച്ചൻ അവതരിപ്പിക്കുന്നത് എന്ന് വൺ ലൈനർ ആയി കഥയെ സമീപിച്ചാൽ തോന്നുമെങ്കിലും, മാറിയ കാലത്തിലെ പേടിപ്പിക്കുന്ന കഥയായി മാറ്റുന്നത് അതിലെ കഥാപാത്രങ്ങളും കഥാപരിസരങ്ങളും ആണ്.
മരണങ്ങളും, ഭീതി ഉളവാക്കുന്ന സംഭവങ്ങളും, അതിലേക്കു കഥാപാത്രങ്ങൾ കടന്നു കയറുന്നതും എല്ലാം സിരകളിൽ ഭയത്തിന്റെ ചെറിയ ഒരു തരിപ്പ് ഉണ്ടാക്കുന്നുണ്ട്. ബാബു ആന്റണിയും ആയി സാമ്യം ഉള്ള സൈമൺ അച്ചനും, ഭാവേഷും തുടങ്ങി ഉള്ള കഥാപാത്രങ്ങൾ ഈ ഹൊറർ കഥയിൽ കുറച്ചു നേരം ഉള്ളുവെങ്കിലും കഥയുടെ പ്രധാന വഴിത്തിരിവ് ആയി മാറുന്നുണ്ട്.
കറുത്തച്ചന്റെ ഏറ്റവും വലിയ മേന്മ അതിന്റെ വായനാസുഖം ആണ്. പെട്ടെന്ന് വായിച്ചു പോകുന്നതിന്റെ സുഖവും, അടുത്തത് എന്ത് എന്ന് വായനക്കാരന് തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള എഴുത്തും ആണ്.
പ്രേത്രകഥകളുടെ സത്യമറിയാൻ എല്ലാവരേയും വെല്ലുവിളിച്ച സാഹസികയായ അയറിൻ എന്ന നിരീശ്വരവാദിയായ യുവതി ഒരുപാട് നിഗൂഡതകൾ ബാക്കിവെച്ച് മരണപ്പെടുന്നു. ഒരു ആത്മഹത്യയായി ലോകം മൊത്തം ആ മരണത്തെ മറക്കാൻ ശ്രമിക്കുമ്പോൾ ഷഫിക്കിന് മാത്രം അതിന് സാധിക്കുന്നില്ല. അവൻ അറിഞ്ഞ, സ്നേഹിച്ച അയറിൻ സ്വയം മരണത്തിന് മുന്നിൽ തോറ്റ് കൊടുക്കില്ലന്ന് അവനുറപ്പുണ്ടായിരുന്നു. ആ മരണത്തിൻ്റെ നിഗൂഡത്തിലേക്ക് ഇറങ്ങുമ്പോൾ ഷെഫീക്ക് അറഞ്ഞിരുന്നില്ല ആഴമറിയാത്ത ഒരു ചുഴിയിലേക്കാണ് താൻ കാലെടുത്ത് വെച്ചതെന്ന്. ആ അന്വേക്ഷണം അവനെ എത്തിച്ചത് കറുത്തച്ചൻമേട് എന്ന സ്ഥലവും അത് സമ്മാനിച്ച ഭീകരനുഭവങ്ങളുമായരുന്നു. ഷഫീക്കിൻ്റെ ഒപ്പം സഹായിക്കാൻ കൂടിയവരെ പോലും ഭയത്തിൻ്റെ മുൾമുനയിൽ നിർത്താൻ കറുത്തച്ചൻമേടിനും ആ കറുത്ത ലോഹയിട്ട നീളൻ മുടിയുള്ള രൂപത്തിനും സാധിച്ചു. വായനക്കാരൻ്റെ മനസ്സിൽ പോലും ആ ഭീകരതയും ഭയവും വരുത്താൻ കഥാക്കാരനു പറ്റിയിട്ടുണ്ട്. ആ ഭയത്തെ മറി കടക്കാൻ ഷെഫീക്കിനും സംഘത്തിനും സാധിക്കുമോ അതോ ആ കറുത്ത ശക്തികൾ അവരെ കീഴ്പെടുമോ? അയറിൻ്റെ മരണത്തിൻ്റെ ചുരൾളയിക്കൻ ഷെഫീക്കിൻ്റെയും സംഘത്തിൻ്റെയും യാത്രയാണ് ഈ നോവൽ. കറുത്തച്ചുമേടിനേടിനേയും അതിൻ്റെ നിഗൂഡതകളെയും അറിയാൻ തീർച്ചയായും ഈ നോവൽ വായിക്കാം.
This one hits with major Adam Joan energy—dark, emotional, and quietly intense. Think Devadoothan’s haunting charm mixed with the unsettling air of Aparichithan. It wraps you in mystery and doesn't let go. 🌒📖
Now listen, reading this wasn’t easy. I’ve barely read Malayalam before—KV life didn’t really prep me for it. But this book? My favourite genre. So I said screw it—I’m doing this. Stepped out of my comfort zone and dove in, one slow, stubborn page at a time. 💪🏼📚
That said, there’s a heavy tilt towards a certain belief system—prayers, rituals, and recurring themes woven deep into the plot. It felt a little intense at points, but not unexpected either, since the author did hint at that preference in the prologue.
Story? Gripping. Plot? Tight. Worth the challenge. 🔥✨
I would have given this a 3.5 rating but decided on 4 as it brought me back into my reading passion. I completed the novel in a day and a half. There was a good flow to the story, mostly a linear style of storytelling. The character building was good but could have been better; at times, it felt like characters were just dropped into the plot. A stronger backstory would have helped me feel more rooted in them.
The story became predictable at some points, and I was reading mainly to catch the nuances rather than the suspense. Overall, it was a good read and I enjoyed it as a time-pass book. Don’t expect anything deeply serious or detailed, but it works well if you’re looking for something light and engaging.
Karuthachan feels like diving into an old-school Malayalam horror movie—familiar yet gripping. It carries that vintage horror vibe we grew up watching: eerie village setups, mysterious characters, and the typical slow-building suspense.
Though the plot doesn’t bring anything radically new to the table, it's still very engaging. The narrative pulls you in, and once you start, you won’t feel like putting it down.
A must-read for horror fans and beginners alike—simple, atmospheric, and thoroughly engaging.
ഹോറർ എന്ന ജോണർ തന്നെ പേടിയുള്ള, എങ്ങാനും ചെറിയൊരു പ്രേതകഥ കേട്ടാൽ തന്നെ ആഴ്ച്ചകളും മാസങ്ങളും അതിനെക്കുറിച്ച് മാത്രം ചിന്തിച്ച് കൂട്ടി ഇരുട്ടിനെ പേടിച്ച് കഴിഞ്ഞ നാളുകൾ, ഉറങ്ങാൻ കഴിയാത്ത എത്രയോ രാത്രികൾ. അങ്ങനെയുള്ള ഞാൻ വായിച്ച രണ്ടാമത്തെ പുസ്തകം .
വളരെ നന്നായിട്ട് തന്നെ എഴുത്തുക്കാരൻ വായനക്കാരനെ പിടിച്ചിരുത്തുണ്ട്. ആകാംക്ഷ നിറഞ്ഞ പല മുഹൂർത്തങ്ങളും ഒപ്പം പേടിപ്പിക്കുന്ന വിവരണങ്ങളുമുണ്ട് ഇതിൽ. പെട്ടെന്ന് തന്നെ വായിച്ചു തീർക്കാൻ സാധിക്കുന്ന നല്ലൊരു നോവൽ.
എങ്കിലും അവസാനം കുറച്ചുക്കൂടെ നന്നാക്കാമായിരുന്നു എന്നതാണ് എനിക്ക് തോന്നിയത്. പെട്ടെന്ന് അവസാനിപ്പിക്കാനുള്ള വ്യഗ്രതയുള്ളപോലെ അനുഭവപ്പെട്ടു.
It didn't quite live up to the hype from the reviews, but it's still a decent read, nothing more. Towards the end, things got a bit repetitive, and some characters who were introduced with a lot of excitement as heroes seemed to lose their purpose and just faded away. The author's ability to create a creepy atmosphere is commendable; I really felt that in Kumaran, but when it comes to the story, it's just average.
The beginning of the novel was gripping and the author definitely succeeded in creating an atmosphere of horror. This feel did continue up almost until the middle, but then, for some reason, everything was so predictable and familiar, even the horror elements felt like they were taken from an average horror movie of 90s. And personally writing felt quite basic and occasionally sloppy, which distracted from the story.
ഷഫീകിന്റെ മുൻകാമുകി അയറിന്റെ ആത്മഹത്യയുടെ കാരണം തേടി പോയി പിന്നീട് കറുത്തച്ചൻമേട്ടിലെ അരികുവൽക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങൾക്കു പിന്നിൽ ആരായിരുന്നുവെന്ന ചോദ്യത്തിന് ക്രിസ്തുവിന്റെ പോരാളികൾ എന്ന ഉത്തരം കണ്ടെത്തുന്നതും പൈശാചികആക്രമണങ്ങളെ ദൈവികമായ ശക്തി കൊണ്ട് വരുതിയിൽ വരുത്തുന്നതും ആയിരുന്നു.. വായിച്ചു തുടങ്ങിയപ്പോൾ ഉണ്ടായ കൗതുകവും ആകാംഷയും അവസാനം വരെ നിലനിറുത്താൻ കഴിയാതെ പോയി…
I finished this book in just two days. I simply couldn’t put it down. It was so intense that I had to take breaks when it got too terrifying. I even wore a rosary to bed because it left me so spooked. S.K. Harinath did an incredible job; the places and atmosphere he created in this story are unforgettable.
The book begins from the news of suicide of a girl. The name of the book and cover page itself reveals what the book is possibly about. So it is predictable only. But it gives the thrill about how the story will unfold to the climax. It is not about the ending it is about the flow, what is gonna happen in between
നോവൽ മികച്ചൊരു വായനാനുഭവം ആയിരുനു . എഴുത്ത് അത്യന്തം ആകർഷകമാണ് – once തുടങ്ങിയാൽ നിർത്താൻ തോന്നില്ല . ഹൊറർ കാഴ്ചകൾ മനസ്സിൽ പകർത്തുന്ന വിധത്തിൽ എഴുതിയിരിക്കുന്നു മൊത്തത്തിൽ പറഞ്ഞാൽ, ഈ നോവൽ ഒരു നല്ല അനുഭവമായിരുന്നു.
ലക്ഷണമൊത്ത ഒരു ഹൊറർ നോവൽ. ഒരു exorcism സിനിമ കണ്ട ഫീൽ ആണ് വായിക്കുന്നവർക്ക് കിട്ടുക. പുതിയ കഥാപാത്രങ്ങളിലൂടെ പുതിയ സ്ഥലങ്ങളിലൂടെ പുതിയ സംഭവങ്ങളിലൂടെ അനസ്യൂതം യാത്ര ചെയ്യുകയാണ് കഥ. ഈ അടുത്ത കാലത്ത് ഇറങ്ങിയതിൽ ഏറ്റവും interesting ആയ നോവൽ
മികച്ച(മലയാളം) ത്രില്ലർ പട്ടികയിൽ ഇടം നേടിയ ഒരു നോവൽ. ആയതിനായി നടത്തിയ പഠനം പ്രശംസനീയം. പശ്ചാതലങ്ങൾ ദൃശ്യ വിരുന്ന് ആകുന്നതിൽ മികവ് പുലർത്തി. അയറിൻ- ഷഫീക്ക് തമ്മിലുള്ള സ്നേഹം സൗഹൃദം എന്നിവയുടെ തീവ്രത ചുരുങ്ങിയ സമയത്തിനുള്ളിൽ മനോഹരമായി വിവരിച്ചിരിക്കുന്നു. ശക്തമായ കഥാപാത്രങ്ങൾ, ഭയം ഭീതി ആകാംശ ഉളവാക്കുന്ന രീതിയിൽ വേഗതയിൽ സഞ്ചരിച്ച നോവൽ പെട്ടന്ന് ഇവ തുടർന്നു കൊണ്ടു പോകുന്നതിൽ പരാചയപ്പെട്ടതായി തോന്നി. .ത്രില്ലർ നോവലുകൾ ഇഷ്ടപ്പെടുന്ന ഏവർക്കും ആസ്വദിക്കുവാനും പൂർണ്ണതയിൽ എത്തിക്കുവാനും സാധിക്കും.