കാവൽക്കാരി - ആനി വള്ളിക്കാപ്പൻ “Lots of memories, but no evidence” സോഷ്യൽ മീഡിയയുടെയും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും കടന്നു വരവിനുമുമ്പ് ജീവിതം തുടങ്ങിയ മനുഷ്യർക്കെല്ലാം ഈയൊരു വാചകം വലി യൊരു ശരിയാണ്. മറവിയുടെ കാറ്റ് ജീവിതത്തിലേക്കു വീശിത്തുടങ്ങുമ്പോൾ മെല്ലെ ആടിയുലഞ്ഞു പതുക്കെ കെട്ടുപോകുന്ന ഒർമകൾക്ക് ആരെങ്കിലും കാവൽ നിന്നിരുന്നെങ്കിൽ ഈ പുസ്തകം വായിച്ചുതീരുമ്പോൾ കുറച്ചു നിങ്ങൾ കണ്ണടച്ചിരിക്കാൻ സാധ്യതയുണ്ട്. കൈമോശം വന്ന ആ പഴയ നിഷ്ക ളങ്കതയിലേക്കു മടങ്ങിപ്പോകാൻ മാർമലയും വല്യമ്മച്ചിയും വല്യപ്പാപ്പനും തങ്ക ച്ചിയും ഗോവിന്ദനപ്പൂപ്പനും, അരുവിയും ചാമ്പമരവും കാപ്പിത്തോട്ടവും നിങ്ങളെ സാഹായിച്ചേക്കും. ഹാ! മാർമലയിലെ തണുത്ത കാറ്റ് മെല്ലെ മുഖത്തേക്കു വീശുന്നു… എന്റെ കണ്ണുകൾ ഓർമയിലേക്കു പതിയെ അടയുന്നു… - ജോസഫ് അന്നംകുട്ടി ജോസ്
“എന്തോ അന്നും ഇന്നും എന്റെ സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും ദീർഘായുസ്സായിരുന്നു. അവയെന്നും സ്വപ്നങ്ങളായും മോഹങ്ങളായും നിലകൊണ്ടു.”
കാത്തിരുന്ന് കാത്തിരുന്ന് ഞാൻ മാർമല കയറി.. ഇറങ്ങാൻ മടിച്ചിങ്ങനെ അവിടെത്തന്നെ ഇരിക്കുവാണ്.. എൽസയ്ക്കും തങ്കച്ചിയ്ക്കുമൊപ്പം അവിടുത്തെ പനിനീർച്ചാമ്പയുടെ ചുവട്ടിലും, പാപ്പൂട്ടി ആണി അടിച്ചുകയറ്റിയ മാവിന്റെ ചുവട്ടിലും, ഏതു വേനക്കും വെള്ളം വറ്റാത്ത മലമുകളിലെ ഒരു വാർപ്പിന്റെ പകുതി വലുപ്പത്തിലുള്ള ഓലിയ്ക്കരികിലും, അക്കരവീട്ടിലും, മൾബറിചുവട്ടിലും, കാപ്പിത്തോട്ടത്തിലും ഒക്കെയായി മനസ്സിങ്ങനെ വട്ടംചുറ്റി പറക്കുവാണ്..
ഒരു പെരുമഴയത്ത് എൽസയുടെ സ്വപ്നങ്ങൾ അപ്പാടെ വിഴുങ്ങിയ അരുവിയുടെ നെഞ്ചിലേക്ക് പരിഭവത്തോടെ കുറേയധികം കല്ലുകൾ പെറുക്കി എറിയാൻ തോന്നുന്നു.. പാപ്പൂട്ടി സാങ്ഷൻ വാങ്ങിച്ച വഴിയിലൂടെ നടക്കാൻ തോന്നുന്നു..
മനസ്സിന് സുഖം തോന്നുന്ന ലളിതമായ എഴുത്ത്.. 127 പേജുകളിൽ, ചെറിയ അധ്യായങ്ങളിൽ, കുറെ നല്ല മനുഷ്യരുടെ സ്നേഹവും സന്തോഷവും സങ്കടങ്ങളും വരച്ചു ചേർത്തിരിക്കുന്നു..
ദൂരെനിന്നും മുഴങ്ങിക്കേൾക്കുന്നത് ഒരു വില്ലീസ് ജീപ്പിന്റെ ജാൽവഹോണല്ലേ? ഞാൻ ചെവിയോർത്തിരുന്നു..
Story of an Elsa, a little charming girl who grows up in a small but big world of her own.
വല്യപ്പനും, വല്യമ്മയും, തങ്കച്ചി, കുഞ്ഞിപാലു, സൽമ, റീത അമ്മായി, പാപ്പൂട്ടി അങ്ങനെ ചുരുങ്ങിയ പക്ഷേ അവൾടെ ഏറ്റവും അടുത്ത ഒരു കൂട്ടം ആൾക്കാരും അവളുടെ ചെറിയ പക്ഷെ വലിയ ലോകവും ആയ മാർമല വീടും. ആ ലോകത്തിന്റെ കഥ നല്ല മനോഹരമായ കോട്ടയം ഭാഷയിൽ ഒരു പാട്ട് കേൾക്കുന്ന feel തരുന്ന രീതിയിൽ എഴുതിയിരിക്കുന്നു. Elsa യോട് ഒത്തിരി സ്നേഹവും അനുകമ്പയും, അതിലെവിടെയോ ഞാനും ഇല്ലേ എന്നൊക്കെ വായിച്ചപ്പോൾ തോനിപോയി.
The book that made me come out of my reading block after so many years. I've always been a fan of the author's instagram reels that showed her love for her ancestral home, the way she cares for the little things. Some days ago, I noticed this book of hers. Obviously my fault for not finding this book earlier. After reading this, I felt so overwhelmed. I read it in one sitting. The characters felt so close to me. I don't want to spill any spoilers. The book won't let you down. It's magical and captivating.
Without a doubt, this is the most nostalgic book I have read lately. It is a complete whirlwind of emotions, bringing back treasured, long-buried memories. At just 127 pages, this is one book you will wish didn’t end so soon.
It is especially nostalgic for those of us who grew up in the quiet hillside villages of Kottayam district during the 80s and 90s.
ഓർമ്മകളുടെ കാവൽക്കാരി. എൽസ തൻ്റെ ഓർമ്മകളുടെ കാവൽക്കാരി നമ്മളെ പതിയെ അവളുടെ മാർമലയിലേക്ക് കൂട്ടി പോകുന്നു. റോഡും കറൻ്റും ഇല്ലാത്ത അരുവിയും ചാമ്പമരവും മാവും തോടും പാമ്പും ഒക്കെ ഉള്ള പിന്നെ കുറെ മനുഷ്യരെയും പരിചയ പ്പെടുത്തുന്നു. കഥയുടെ അവസാനം വായനക്കാരന് മാർമല യിൽ നിന്നു പുറത്തു വരാൻ കഴിയാതെ അവൻ അവൻ്റെ തന്നെ ഓർമ്മകളുടെ കാവൽകാരൻ ആകാൻ ശ്രമിചേക്കാം.