ജീവിതവഴിയിൽ പുസ്തകങ്ങളോടൊപ്പം യാത്രചെയ്ത മുഹമ്മദ് അബ്ബാസ് എന്ന പെയിന്റ് പണിക്കാരന്റെ പൊള്ളുന്ന അനുഭവകഥകൾ. സൈക്യാട്രിക് വാർഡിലും ആത്മഹത്യാ മുനമ്പിലും ജോലിക്കിടയിലെ ഉച്ചവിശ്രമത്തിന്റെ വേളയിലും യാത്രകളിലും പൊള്ളുന്ന ജീവിതപ്പാതയിലും അതിന്റെ നൂറായിരം സങ്കീർണ്ണതകളിലും കൂട്ടുവന്ന പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകളെ അബ്ബാസ് ജീവിതംകൊണ്ട് വായിക്കുന്നു.
"എത്ര കഴുകിയാലും ഉന്മാദത്തിന്റെ ആ മണം പോവില്ല. ഭൂമിയിലെ ഏറ്റവും നിസ്സഹായരായ മനുഷ്യരുടെ മണമാണ് അത്. എത്ര വില കൂടിയ സുഗന്ധത്തിനും ആ ഭ്രാന്തിൻ മണങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല.. അവനവനു വരുവോളം ഉന്മാദം മാത്രമായ ആ രോഗാവസ്ഥയെയും നിങ്ങൾ സങ്കൽപ്പിക്കാതിരിക്കുന്നതാണ് നല്ലത് "
ജീവിത വഴിയിൽ പുസ്തകങ്ങളെ ഭ്രാന്തമായി സ്നേഹിച്ച, വായനയുടെ ഉന്മാദത്തിൽ മതിമറന്നു നടന്ന ഒരു സാധാരണക്കാരനായ മനുഷ്യന്റെ ഓർമ്മക്കുറിപ്പുകൾ..
ജീവിത യാത്രയിൽ അയാൾ വായിച്ച, അയാളെ സ്വാധീനിച്ച, സ്പർശിച്ച പുസ്തകങ്ങൾ... ഓരോ പുസ്തകങ്ങളും തന്നെ ഏതു വിധത്തിൽ സ്വാധീനിച്ചിരിക്കുന്നു എന്ന് ഒരു കഥ പറയുമ്പോലെ അവതരിപ്പിച്ചിരിക്കുന്നു...
എഴുത്തുകാരൻ എഴുതിയ രണ്ടാമത്തെ ബുക്കാണ് ഞാൻ ഇപ്പോൾ വായിച്ചത്. ആദ്യത്തെ എന്നത് പോലെ ഈ രചനയും നല്ലൊരു വായനയാണ് എനിക്ക് സമ്മാനിച്ചത്. . . .
📚Book - ആത്മഹത്യയ്ക്കും ഭ്രാന്തിനുകിടയിൽ ✒️Writer- മുഹമ്മദ് അബ്ബാസ് 📜Publisher- dc books
മുഹമ്മദ് അബ്ബാസ് താങ്കളെന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കോഴിക്കോട്ടെ ഡി സി ബുക്സിൽ കയറിയിറങ്ങുമ്പോഴാണ് അവിടുത്തെ സുഹൃത്തുക്കളിൽ നിന്നും മുഹമ്മദ് അബ്ബാസ് എന്ന ഗ്രന്ഥകർത്താവിനെ പരിചയപ്പെടുന്നത്. ഒരു രാത്രിയുടെ ഉറക്കം തടസ്സപ്പെടുത്തിയാണ് മുഹമ്മദ് അബ്ബാസിന്റെ “ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയിൽ” എന്ന പുസ്തകം വായിച്ചത്. തമിഴ്നാട്ടിൽ ജനിച്ച്, മലയാളം പഠിച്ചിട്ടില്ലാത്ത, എട്ടാം ക്ലാസുകാരനായ ഒരുവൻ, പെയിൻറ് പണിചെയ്ത് ഉപജീവനം നടത്തുന്നതിനിടയിൽ വായനയുടെ ലോകം സൃഷ്ടിക്കുകയും, മലയാള സാഹിത്യത്തെ കൂട്ടിക്കലർത്തി തന്റെ ജീവിതത്തെ അവതരിപ്പിച്ചപ്പോൾ മുഹമ്മദ് അബ്ബാസ് നിങ്ങൾ ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. സൈക്യാട്രിക് വാർഡിന്റെ ഇടനാഴിയിലും, പെയിന്റ് പണിയുടെ വിശ്രമവേളയിലും, ജീവിത സങ്കീർണ്ണതകളെ മാറ്റിനിർത്തി താങ്കൽ സൃഷ്ടിച്ച വായനയുടെ ലോകം ശരിക്കും എന്നെ അതിശയിപ്പിക്കുന്നു. “ഖബറിൽ പോകുമ്പോഴും കൈയ്യിൽ പുസ്തകം കരുതിയേക്കാവുന്ന ഞാൻ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആകാൻ പോയപ്പോഴും പുസ്തകം കരുതി” വായനയോടുള്ള താങ്കളുടെ ആവേശം താങ്കളുടെ ഓരോ അക്ഷരത്തിലും ഞങ്ങൾ അനുഭവിച്ചറിയുന്നുണ്ട്. കൊടിയ സഹനങ്ങളുടെ പെരുവെയിലിലും വാടി പോകാതെ എഴുത്തുകളുടേയും വായനയുടെയും വസന്തം സമ്മാനിച്ചതിന് നന്ദി.
ഒരു വായനക്കാരന്റെ ഓർമ്മകളാണ് ഇവിടെ പങ്കെടുക്കുന്നത്. പെയിൻറ് പണിക്കാരൻ ആയിരുന്ന അദ്ദേഹത്തിന്റെ മനസ്സിന്റെ പിടിവള്ളി പലയിടങ്ങളിലും നഷ്ടമാവുകയും ആത്മഹത്യാ ശ്രമങ്ങൾ നടത്തുകയും പലതവണ സൈക്യാട്രിക് വാർഡിൽ കിടക്കേണ്ടതായും വരുന്നു. അനുഭവങ്ങളോടൊപ്പം തന്നെ പല പുസ്തകങ്ങളും അവയിലെ കഥകളും അദ്ദേഹം ഇവിടെ പങ്കുവെക്കുന്നു
വായനയും ജീവിതവും തമ്മിൽ ഉണ്ടായ ഒരു അനുഭവത്തിന്റെ ഓർമ്മക്കുറിപ്പ്. സാധാരണക്കാരന്റെ ഭാഷയിൽ സ്വന്തം വായനാനുഭവം ജീവിതവുമായി എങ്ങനെ ബന്ധപെട്ടു കിടക്കുന്നു എന്ന് നമ്മുക് മനസിലാക്കാൻ സാധിക്കും. ഞൻ വളരെ താല്പര്യത്തോടെ വായിച്ചു തീർത്ത ഒരു പുസ്തകം.
I am not usually a short stories kind of person. But really loved reading this one. ചിലരുടെ വായന കാണുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്. To read something and to remember what it meant you and to talk about how it consoled you for me is really interesting. വായിക്കുവാണേൽ ഇങ്ങനെ വായിക്കണം എന്ന് തോന്നി പോയി. I also heard അബ്ബാസിക്ക talk in KLF, he is nice.
8 ക്ലാസ് വരെ പഠിച്ച ഒരു തമിഴ് സഹോദരൻ.. മലയാളം പഠിച്ചു.. ഒരു കഥാകൃത്തായി ... പുസ്തകത്തിന്റെ പേര് പറയുന്ന പോലെ തന്നെ ഉള്ള തന്റെ ജീവിതം, അദ്ദേഹം വായിച്ചു തീർത്ത അനേകം പുസ്തകങ്ങളും കഥകളും ആയി കോർത്തിണക്കികൊണ്ടു തീർത്ത ഒരു പുസ്തകം...
ഇതിലെ ഒരു വരി.. "പഴയതൊന്നും ഓർക്കാൻ അവൻ ഇഷ്ടപ്പെടുന്നില്ല എന്ന് കണ്ടതുകൊണ്ടു ഞാൻ ഒന്നും മിണ്ടിയില്ല " - ഇതല്ലേ ശെരിക്കും നമ്മുടെ ജീവിതത്തിലും നടക്കുന്നത്?
തൻ്റെ അനുഭവങ്ങൾ അത്തരത്തിൽ ആയത് കൊണ്ടാവണം, ദുഖവും, വിശപ്പും, ഉന്മാദവും ശ്രീ മുഹമ്മദ് അബ്ബാസിൻ്റെ വിഷയങ്ങൾ ആവുന്നത്. മലയാള കൃതികളോടുള്ള അടങ്ങാത്ത ഇഷ്ടമായിരിക്കണം, മലയാളം പഠിച്ച് മലയാളത്തിൽ കൃതികൾ എഴുതാൻ അദ്ദേഹത്തിന് പ്രേരണയായത്. ശ്രീ മുഹമ്മദ് അബ്ബാസിൻ്റെ കൃതികൾ ശ്ലാഘിക്കപ്പെടേണ്ടത് തന്നെയാണെന്ന് നിസ്സംശയം പറയാം
It wasn't really my cup of tea. Personally പുള്ളിയുടെ പുസ്തകക്കുറിപ്പുകൾ വായിക്കാനാണു താൽപര്യം. പക്ഷേ പുസ്തകചിന്തകളെക്കാൾ അനുഭവങ്ങൾക്കാണ് ഈ പുസ്തകത്തിൽ സ്പേസ് കിട്ടിയിട്ടുള്ളത്. അനുഭവക്കുറിപ്പുകൾ താൽപര്യമുള്ളവർക്ക് തീർച്ചയായും വർക്ക് ആവും. 2.5/5
'വായനയ്ക്ക് ശേഷം അനുഭവിക്കുന്നതുകൂടിയാണ് കഥ'. അതേ മുഹമ്മദ് അബ്ബാസിന്റെ 'ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയിൽ' എന്ന പുസ്തകം അത്തരമൊരു വായന അനുഭവമാണ് സമ്മാനിക്കുന്നത്. ജീവിതവഴിയിൽ പുസ്തകങ്ങളോടൊപ്പം യാത്രചെയ്ത മുഹമ്മദ് അബ്ബാസ് എന്ന പെയിന്റ് പണിക്കാരന്റെ പൊള്ളുന്ന അനുഭവകഥകളാണ് ഈ പുസ്തകം. സൈക്യാട്രിക് വാർഡിലും ആത്മഹത്യാ മുനമ്പിലും ജോലിക്കിടയിലെ ഉച്ചവിശ്രമത്തിന്റെ വേളയിലും യാത്രകളിലും പൊള്ളുന്ന ജീവിതപ്പാതയിലും അതിന്റെ നൂറായിരം സങ്കീർണ്ണതകളിലും കൂട്ടുവന്ന പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകളെ അബ്ബാസ് ജീവിതംകൊണ്ട് വായിക്കുകയാണ്. നമ്മൾ വായിച്ചുവെച്ച പല കഥകളുടെയും അർഥം തന്നെ മാറിപോകുന്ന, മനസിനെ തകർത്തുകളയുന്ന വായനാ അനുഭവമാണ് ഈ പുസ്തകം. ഈ പുസ്തകങ���ങളിലെ കണ്ടുമുട്ടലുകളെല്ലാം പിരിയുവാൻ മാത്രമുള്ളതാണ്..
മലയാളത്തിന്റെ പ്രിയപ്പെട്ട ഈ എഴുത്തുകാരൻ എന്റെ വായന ലോകത്ത് എനിക്ക് കൂട്ടു വന്നു. വാക്കുകൾ കൊണ്ട് തൊട്ടു. വാക്കുകൾ കൊണ്ട് ചുംബിച്ചു. വാക്കുകൾ കൊണ്ട് കാമുകിയാക്കി . ജീവിതത്തിൻ്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള മോചനത്തിനായി ഒരു കൂലിപ്പണിക്കാരൻ കുറിച്ചിട്ട ഈ വാക്കുകൾ ഹൃദയത്തിൽ ഒരു കൊള്ളിയാൻ മിന്നിക്കുമെന്ന് ഉറപ്പാണ്.
ഓരോ കഥയും വേദനയാണ്.. പിരിയാൻ മാത്രം കണ്ടുമുട്ടുന്നവരും അത്രമേൽ ആഴത്തിൽ സ്നേഹിച്ചുകൊണ്ട് ചിരി മാത്രം സമ്മാനിച്ച് നിൽക്കുന്നവരെയും കാണാം. എല്ലാ പിരിഞ്ഞുപോകലും ഒരു യാഥാർഥ്യമാണ്. വേദന കടിച്ചിറക്കി, വേണ്ടപ്പെട്ടവരെ ഒരു മിട്ടായി മധുരം പോലെ ഓർത്തുവെയ്ക്കുക. ജീവിതത്തിൽ ഒരിക്കൽ എങ്കിലും പ്രണയിക്കുക. അതിലൂടെ കടന്നുപോകുന്ന സുന്ദര സുരഭില നിമിഷങ്ങളും കൈപ്പേറിയ അനുഭവങ്ങളും അത്രമേൽ ജീവിതത്തിന് ഗുണകരമാണ്. 'പ്രണയം നിങ്ങളുടെ ജീവിതത്തിന് പുതിയ അർഥങ്ങൾ നൽകുന്നു. പ്രണയിക്കുമ്പോൾ നിങ്ങൾ ഭൂമിയിലും ആകാശത്തിലും ഒരുപോലെ ജീവിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് പ്രണയത്തിന്റെ ജലസംഗീതം ഒഴുകിയിട്ടില്ലെങ്കിൽ നിങ്ങളൊരു മരിച്ച മനുഷ്യനാണ്. ജീവിച്ചിരിക്കെത്തന്നെ മരിച്ചുപോയ ഒരാൾ. മഴയും മഞ്ഞും വസന്തവും ഗ്രീഷ്മവും പ്രണയിക്കുന്നവർക്കുള്ളതാണ്. എല്ലാ ഋതുക്കളും പ്രണയത്തിനുള്ളതാണ്.'
പ്രിയ മുഹമ്മദ് അബ്ബാസ്, നിങ്ങളൊരു ജിന്നാണ്... അക്ഷരങ്ങൾക്കൊണ്ട് മറ്റൊരു ലോകം തീർക്കുന്ന ജിന്ന്. ❣️