Jump to ratings and reviews
Rate this book

ദേഹം | Deham

Rate this book
ഞാന്‍ അവളുടെ കഴുത്തറുത്തു, അവളെ കത്തിച്ചു ഭസ്മമാക്കി
വെള്ളത്തിലൊഴുക്കി. അവളാകട്ടെ, എന്നെ ഒരു ചൂണ്ടയിലെന്നപോലെ കോര്‍ത്തെടുത്ത് സ്മരണകളുടെ കരയിലേക്ക് എടുത്തിട്ടു….

എന്‍കൗണ്ടര്‍ സ്്‌പെഷലിസ്റ്റായ പോലീസ് ഓഫീസറും അയാള്‍
കൊന്നുകളഞ്ഞ നിരപരാധിയായ ഒരു സ്്ത്രീയുടെ ആത്മാവും
തമ്മിലുള്ള വിചിത്രമായ ബന്ധത്തിലൂടെ സ്‌നേഹമെന്ന
സമസ്യയിലേക്ക് പലപല വഴികള്‍ തുറന്നിടുന്ന രചന.
എവിടെയോ തയ്യാറായിക്കഴിഞ്ഞ മരണക്കുരുക്കിലേക്കുള്ള
ചെറുസഞ്ചാരം മാത്രമാണ് ഇനിയുള്ള ജീവിതമെന്ന് പൊടുന്നനെ അറിയുന്നവന്റെ സന്ത്രാസം ഒരോ വരിയും വാക്കും
അനുഭവിപ്പിക്കുന്നു. സ്വപ്‌നവും യാഥാര്‍ത്ഥ്യവും കഥയും ജീവിതവും സ്ഥലകാലങ്ങളുമെല്ലാം കുഴമറിഞ്ഞ്, ഇരയും വേട്ടക്കാരനും
സ്രഷ്ടാവും കഥാപാത്രവും നീയും ഞാനുമെല്ലാം ഒന്നായി മാറുന്ന, അല്ലെങ്കില്‍ ഒന്നുതന്നെ പലതായി മാറുന്ന, സാമ്പ്രദായികരീതികളെ അട്ടിമറിക്കുന്ന എഴുത്തിന്റെ മാന്ത്രികത.
അജയ് പി. മങ്ങാട്ടിന്റെ പുതിയ നോവല്‍

232 pages

Published July 1, 2024

Loading...
Loading...

About the author

Ajay P. Mangattu

8 books158 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
9 (9%)
4 stars
43 (44%)
3 stars
36 (37%)
2 stars
7 (7%)
1 star
1 (1%)
Displaying 1 - 17 of 17 reviews
Profile Image for Sreelekshmi Ramachandran.
349 reviews50 followers
February 15, 2025
സൂസന്നയുടെ ഗ്രന്ഥപ്പുര'യും മൂന്നു കല്ലുകളും കഴിഞ്ഞ് എന്റെ വായന ഇപ്പോൾ ദേഹ'ത്തിൽ വന്നു നിൽക്കുന്നു..

അജയ് പി മങ്ങാട്ടിന്റെ രചനകൾ വായനയുടെ പല നൂതന തലങ്ങളിലേക്കും വായനക്കാരനെ വൈകാരികമായി കൊണ്ട് പോകുന്നു..

ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ പോലീസുകാരനും അയാൾ കൊന്നു കളഞ്ഞ ഒരു സ്ത്രീയുടെ ആത്മാവും തമ്മിലുള്ള വിചിത്രമായ ബന്ധമാണ് നോവലിനെ മുന്നോട്ടു കൊണ്ട് പോകുന്നത്.

എഴുത്തുകാരന്റെ മറ്റു രചനകളെ പോലെ തന്നെ ഈ കൃതിയും എനിക്ക് ഇഷ്ടപ്പെട്ടു.. നല്ലൊരു വായന എനിക്ക് സമ്മാനിച്ച പുസ്തകമാണ് 'ദേഹം'...
.
.
.
.
📚Book - ദേഹം
✒️Writer- അജയ് പി മങ്ങാട്ട്
📜Publisher- മാതൃഭൂമി ബുക്സ്
Profile Image for Athul C.
146 reviews22 followers
August 11, 2024
Encounter specialist ആയ, പുസ്തകങ്ങൾ വായിക്കാത്ത, ഒരു പോലീസുകാരന് ഇതിൻ്റെയെല്ലാം നേർവിപരീതമായ ഒരാളുടേതു പോലുള്ള ചിന്തകളും, സംസാരവും ഉണ്ടാകുമോ! എനിക്കെന്തോ 'നായകൻ്റെ' സംസാരവും, പെരുമാറ്റവും, ചിന്തകളുമെല്ലാം അയാളുടെ പരിസരങ്ങളോട് ചേർന്ന് നിൽക്കുന്നതായി തോന്നിയതേയില്ല, അരവിക്ക് പകരം പലപ്പോഴും അജയ് സംസാരിക്കുന്നതായാണു തോന്നിയതും. ഇത്രയും പരന്ന വായനയുള്ള ഒരാൾ അതൊന്നും consider ചെയ്യാതെ എഴുതാനിടയില്ല എന്നതുകൊണ്ട് ഈ തോന്നലുകൾ എൻ്റെ വായനയുടെ പരിമിതിമൂലം അനുഭവപ്പെട്ടതാവാനും സാധ്യതയുണ്ട്.
2.5/5
Profile Image for Dr. Charu Panicker.
1,268 reviews82 followers
January 8, 2025
എന്‍കൗണ്ടര്‍ സ്പെഷ്യലിറ്റായ പോലീസ് ഓഫീസറും അയാള്‍
കൊന്നുകളഞ്ഞ നിരപരാധിയായ ഗർഭിണിയായ ഒരു സ്ത്രീയുടെ ആത്മാവും
തമ്മിലുള്ള വിചിത്രമായ ബന്ധത്തിലൂടെ സ്‌നേഹമെന്ന
സമസ്യയിലേക്ക് പല പല വഴികള്‍ തുറന്നിടുന്ന രചന
Profile Image for Anand.
83 reviews21 followers
March 19, 2025
"ഞാന്‍ അവളുടെ കഴുത്തറുത്തു, അവളെ കത്തിച്ചു ഭസ്മമാക്കി
വെള്ളത്തിലൊഴുക്കി. അവളാകട്ടെ, എന്നെ ഒരു ചൂണ്ടയിലെന്നപോലെ കോര്‍ത്തെടുത്ത് സ്മരണകളുടെ കരയിലേക്ക് എടുത്തിട്ടു…."

ഈ വരിയിലുണ്ട് ഈ നോവൽ മുഴുവനും...

Profile Image for Sankaran.
15 reviews1 follower
March 27, 2025
അരവി, എൻകൗണ്ടർ Special Squad ile നാലംഗ സംഘത്തിൽ ഒരുവൻ.സത്യമേൽൽ,ജയേഷ്, ബുദ്ധദ്ദേവ് മറ്റു മൂന്ന് പേർ. തൻ്റെ 24-ാം വയസ്സിൽ ജോലിയിൽ പ്രവേശിച്ച് 48ാം വയസ്സിൽ എത്തി നിൽക്കുന്ന അരവി. ഈ കാലം വരെയും ഒരു സ്മരണകളുടെ ഭാരം അരവിയെ അലട്ടിയില്ല. എന്നാൽ തൻ്റെ ഉദ്യോഗത്തിൻ്റെ ഭാഗമായി കലാപകാരി എന്നു മുദ്രകുത്തി ചാലിയെ യും അവൻ്റെ നിരപരാധിയായ ഭാര്യയായ ജമീലയും കൊല്ലപ്പെടുന്നു പിന്നീട് അങ്ങോട്ട് അരവി യിൽ സ്മരണകൾ നിറയുന്നു. അവൻ്റെ അമ്മയെ പറ്റി, അവൻ തൻ്റെ തുളസിയെ പറ്റി ഓർക്കുന്നു. അവളെ തേടി അവളുടെ നാട്ടിൽ എത്തുന്ന അരവി.
പിന്നീട് പല കഥാപാത്രങ്ങൾ നമ്മുടെ മുന്നിൽ വന്നു നിന്നു ഓർമ്മയുടെ കെട്ട് അഴിക്കുന്നു.

ഒരുപക്ഷേ ജീവിതത്തിൽ ഒരിക്കൽ പോലും വായിച്ചിട്ടില്ലാത്ത അരവി ജമീലയുടെ ഉപ്പ കുത്തി കുറിച്ച പുസ്തകം തുറക്കുന്നതോടു കുടിയാകാം അയാളെ സ്മരണകളുടെ വേറോരു ലോകത്ത് എത്തിക്കുന്നത്.
Profile Image for Muhammed Zuhrabi.
71 reviews14 followers
October 10, 2024
"എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു കൈയ്യെഴുത്തുമാസിക തുടങ്ങി. വെള്ളക്കടലാസുകൾ മടക്കിത്തുന്നിക്കൂട്ടിയ താളുകളിൽ കഥകളും കവിതകളും പേനയും കളർപെൻസിലും ഉപയോഗിച്ച് എഴുതിയാണ് അതുണ്ടാക്കിയത്. കൂട്ടുകാരോടെല്ലാം ഓരോന്ന് എഴുതാൻ ആവശ്യപ്പെടും. അവരു സമ്മതിക്കും. പക്ഷേ ആരും എഴുതിത്തരാറില്ല. ഒടുവിൽ ഞാൻതന്നെ അവരുടെയെല്ലാം പേരിൽ എഴുതിനിറയ്ക്കും"
Profile Image for Vidhya.
1 review
July 6, 2026
The book was engaging, and I finished it in one sitting. Although it's an easy read, it does make you feel uncomfortable in a few places, which I believe is intentional. At times, I felt there were too many unnecessary characters, and some of them didn't add much to the story. Overall, it was a good reading experience, and I'm glad I picked it up.
Profile Image for Chaithanya Sukumaran.
13 reviews
February 2, 2025
"അവൾ സ്വന്തം സങ്കൽപ്പങ്ങളിൽനിന്നും ഓർമ്മകളിൽനിന്നും പുറത്തായി. ഞാനോ അതിനകത്തു ജീവിച്ച്, അതു ചുമന്നുനടക്കുന്നു, പോകുന്നിടത്തെല്ലാം."

"സ്മരണയുടെ ഭാരം അലട്ടാത്ത മനുഷ്യർക്കേ പോരാടാനാവൂ. സ്മരണകൾ ഒരാളിൽ ദുഃഖം കൊണ്ടുവരും. അതില്ലാത്തവന് എന്തിനും കരുത്തുണ്ടാകും"

a recent favourite ♥️
Profile Image for Appu Mohan.
9 reviews6 followers
December 29, 2024
ഞാൻ അവളുടെ കഴുത്തറുത്തു. അവളെ കത്തിച്ചു ഭസ്മമാക്കി വെള്ളത്തിലൊഴുക്കി. അവളാകട്ടെ, എന്നെ ഒരു ചൂണ്ടയിലെന്നപോലെ കോർത്തെടുത്ത് സ്‌മരണകളുടെ കരയിലേക്ക് എടുത്തിട്ടു.…
1 review
August 7, 2025
മനുഷ്യർ ദുഃഖത്തെ അറിഞ്ഞ് യാത്ര ചെയ്യുമ്പോൾ എല്ലായിടത്തും അവർക്ക് അടയാളങ്ങൾ കിട്ടുന്നു, ഉപമകളും ദൃഷ്ടാന്തങ്ങളും കിട്ടുന്നു.
Profile Image for Manoharan.
94 reviews8 followers
August 11, 2025
അജയ് പി മങ്ങാടിൻ്റ മറ്റു നോവലുകളേപ്പോലെ ഭ്രമാത്മകമായ കഥ പറച്ചിൽ. വായനാ സുഖമുണ്ട് എന്നതിലുപരി വലിയ വായനാനുഭവമൊന്നും ആകുന്നില്ല
37 reviews1 follower
April 24, 2026
"വാളെടുത്തവൻ വാളാൽ"
The body explored in this book is not merely physical; it feels more like a vessel of memories, desires, and identity tied to the body. Another significant theme the novel engages with is encounter killings. I appreciated the unconventional narrative style, where the story unfolds in fragmented pieces.

Up to the midpoint, Jameela and her father’s book hold considerable importance, but later the focus shifts to Thulasi, and the earlier characters gradually fade away. This lack of closure, especially regarding Jameela, affected my reading experience.

In certain sections, I found the narration deeply unsettling, with its raw, harsh, and unfiltered depiction of human experiences. Even recalling some moments gives me chills These passages also reminded me of the gritty intensity I associate with Subhash Chandran’s writing. Of course, this is just my personal impression.
151 reviews29 followers
May 5, 2025
കുറച്ചു സമയം എടുത്ത ശേഷം മാത്രം ദേഹം വിട്ട് പുറത്തേക്ക് വരുന്ന ഒരു നോവൽ. അവസാനത്തെ വരിയും വായിച്ച ശേഷം ഒരിത്തിരി നേരമെങ്കിലും അരവിന്ദനെയും ജമീലയെയും ആലോചിച്ച ഇരുന്നു പോകും. കാരണം ഒരുപക്ഷെ നമ്മുടെ ദേഹവും അവരോട് രണ്ടു പേരോടും ലയിച്ചിരിക്കാം.

അരവിന്ദൻ എന്ന എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ പോലീസുകാരനും ജോലിയുടെ ഭാഗമായി അയാൾക്ക് ജീവൻ എടുക്കേണ്ടി ഒരു സ്ത്രീയുടെ ആത്മാവും തമ്മിലുള്ള ബന്ധമാണ് നോവലിനെ മുൻപോട്ട് നയിക്കുന്നത്. ജമീലയുടെ കൈയ്യിൽ നിന്നും അവളുടെ ഉപ്പയുടെ കവിതകൾ അടങ്ങിയ ഒരു പുസ്തകം അരവിക്ക് ലഭിക്കുന്നുണ്ട്. എവിടെ നിന്നാണോ എന്ന് തിരിച്ചറിയാനാകാത്ത ഒരു ശക്തി തന്നെ മലയുടെ ചെരിവുകൾക്കിടയിൽ ഉള്ള ഒരു ഗ്രാമത്തിലേക് ക്ഷണിക്കുന്നതായി അയാൾക് തോന്നുന്നു. തുടക്കത്തിൽ അത് മുൻപ് പരിചയപെട്ട് തുളസിയുടെ സ്വാധീനം ആണെന്നും എന്നാൽ പിന്നീട് അതല്ല ആ കവിതകളുടെയും ജമീലയുടെ കടന്നു വരാവാണെന്നു അയാൾക് ബോധ്യപ്പെടുന്നു.

ഒട്ടും തന്നെ മടുപ്പ് അനുഭവ പെടാതെ വായിച്ച തീർക്കാവുന്ന ഒരു നോവൽ. കൂടാതെ കഥാകൃത്തിന്റെ മറ്റു നോവലുകളെക്കാളും എളുപ്പത്തിൽ വായിക്കുവാനും സാധിച്ചു.
Displaying 1 - 17 of 17 reviews