വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍ മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍ ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന. പി.വി. ഷാജികുമാറിന്റെ ആദ്യ നോവല്‍
1983 മെയ് 21 ന് കാസര്‍ഗോഡ് ജില്ലയിലെ കാലിച്ചാംപൊതിയില്‍ ജനനം. കാസര്‍ഗോഡ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് എം.സി.എ ബിരുദം. ജനം, വെള്ളരിപ്പാടം, കിടപ്പറസമരം എന്നീ കഥാസമാഹാരങ്ങള്‍ . കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ് എന്ന ലേഖനസമാഹാരം.
1.5/5 പൊനവും, അതേ ചുവയിലുള്ള കെ.എൻ. പ്രശാന്തിൻ്റെ തന്നെ ചില കഥകളും already വായിച്ചിട്ടുള്ള ഒരാൾക്ക് ഈ നോവൽ exciting ആയി തോന്നുമോ എന്ന കാര്യം സംശയമാണ്. Personally, എനിക്കിത് ഒട്ടും work ആയില്ല. 'മ' വാരികകളിൽ വന്നിരുന്ന ഹൈറേഞ്ച്-ആക്ഷൻ പ്രതികാരകഥകൾക്ക് സമാനമായ ഒരു പ്ലോട്ട്, മാതൃഭൂമി നിലവാരത്തിലുള്ള ഭാഷയിൽ എഴുതിയതുപോലെയാണ് എനിക്കിവിടെ തോന്നിയത്. ഏറെക്കുറെ പൊനവും അതുതന്നെയാണല്ലോ എന്ന് പറയാമെങ്കിലും, അവിടെ ഭാഷയും, ആഖ്യാനവും ഒരുപാട് മികച്ചതായിരുന്നു. അങ്ങനെയൊരു നോവൽ ഹിറ്റ് ആയി നിൽക്കുന്ന സമയത്ത്, സമാനമായ പ്രമേയത്തിൽ ഒരു കൃതി ഇറക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധ അക്കാര്യത്തിലെല്ലാം നൽകേണ്ടതുണ്ട്. പ്രശാന്തിൻ്റെ രചനകൾക്കും, സമീപകാലത്തിറങ്ങിയ almost എല്ലാ ' വടക്കൻ മലബാർ' കൃതികൾക്കും ശേഷം വായിച്ചു എന്നതും എൻ്റെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ടാവാം. ഇപ്പറഞ്ഞവയൊന്നും വായിക്കാത്ത ഒരാൾക്ക് ഒരുപക്ഷേ മരണവംശം തരക്കേടില്ലാത്ത ഒരനുഭവമാകാനിടയുണ്ട്.
To put it simply, this is a pure revenge story happening in the border of Kerala and Karnataka. What makes it special is the narration and the language. Had I been able to do justice with a continued read, I feel the rating would have been definitely better. There were numerous characters that were confusing and had to really turn back multiple times to get into the flow. Also the language was not easy for me to start with. Having said that, the last few chapters went by with super ease. You need to be sharp when you attempt this so that you get the real experience. Definitely up for a reread!
അത്ര പോര.. നോർത്ത് മലബാർ ഭാഷയും തെയ്യം റഫറൻസും പൂരകളിയും ഒന്നും മനസ്സിലാകുന്നില്ല. പിന്നെ പുസ്തകത്തിൻ്റെ പകുതിയും വെറുതെ ഉള്ള വലിച്ചു നീട്ടൽ ആയി തോന്നി. പകുതി തൊട്ട് മാത്രമേ കഥ തുടങ്ങുന്നുള്ളൂ. 10 - 15 പേര് മാത്രമേ പ്രധാന കഥയിൽ ഉളളൂ. ബാക്കി ഉള്ള നൂറു കണക്കിന് ആൾക്കാരും അവരുടെ back story യും എല്ലാം വെറുതെ ആണ്. ആദ്യ ഭാഗത്തൊക്കെ, ഏതെങ്കിലും ഒരു ആണും പെണ്ണും നേരിട്ട് കണ്ടാൽ അപ്പോ s*x ആണ്.ആകെ മൊത്തം ലൈംഗിക അരാജകത്വം ആണ് ആ പ്രദേശത്ത് എന്ന് തോന്നിപ്പോകും . ഇതിനൊക്കെ പുറമേ എഴുത്തിൽ ഒരു mysticism element കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്. അത് ആസ്വാദനത്തെ പിന്നെയും ദുഷ്‌കരമാക്കുകയാണ് ചെയ്യുന്നത്. വളരെ ബുദ്ധിമുട്ടി വായിച്ച് തീർത്ത ഒരു പുസ്തകം ആണിത്.
മനോഹരമായ നോവൽ. കഥയെന്തെന്നു പറഞ്ഞാൽ വെറും ഒരു പ്രതികാരകഥ. പക്ഷെ ഇതിന്റെ കഥപറച്ചിലും കഥാപാത്രങ്ങളും ഏർക്കാനാ എന്ന ദേശവും വായനക്ക് ശേഷവും നമ്മുടെ കൂടെ ഉണ്ടാവും എന്നതാണ്. പക എങ്ങനെ മനുഷ്യമനസ്സുകളെ കീഴടക്കുന്നു, അതും തലമുറകളിലേക്ക് പോവുന്നു, എന്നത് വായനയിലൂടെ കിട്ടുന്ന രീതിയിൽ എഴുതിയിട്ടുണ്ട്. വളരെ ശ്രദ്ധിച്ചു വായിക്കണം, അത് പോലെ ഓർമയും ഉണ്ടാവണം, കുറെയേറെ പേരുകൾ, ഇടയിൽ പറഞ്ഞു പോവുന്ന കഥകൾ അങ്ങനെ ഓരോന്നും.
The book gets better after about 200 pages; from there on, it’s quite good. While there are some strong characters, you occasionally feel the author is trying too hard to prove this isn't just 'revenge pulp' but 'literary fiction.' However, if you can forgive the author’s indulgence and the resulting 200 pages of fluff, it’s a good read.
ഇരുണ്ട വനഭൂമികളിൽ, തെയ്യങ്ങളുടെ തട്ടകത്തിൽ, മുടിയഴിച്ചാടുന്ന വന്യവികാരങ്ങൾ. സഹോദരൻ സോദരനെതിരെ ആയുധമുയർത്തുമ്പോൾ വിജൃംഭിതമാകുന്ന ധർമ്മം; എല്ലാ ചോരയൊഴുക്കലിനും അടിസ്ഥാനമാകുന്ന അർത്ഥം; കാടിൻ്റെ ഒളിയിടങ്ങളിൽ നൃത്തമാടുന്ന കാമം; വെറുപ്പിൻ്റെ ഉത്സവം കൊട്ടിക്കലാശിക്കുമ്പോൾ മരണത്തിൻ്റെ നിത്യാന്ധകാരത്തിലേക്ക് മോക്ഷം. ഉത്തരകേരളത്തിൻ്റെ നാട്ടുവഴികളിൽ തെളിയുന്ന പുരുഷാർത്ഥങ്ങൾ. മരണവംശം എന്ന നോവലിലൂടെ പി. വി. ഷാജികുമാർ രചിക്കുന്ന മഹാഭാരതം.
കേരളത്തിൻ്റേയും കർണ്ണാടകത്തിൻ്റേയും അതിർത്തിയിലുള്ള 'ഏർക്കാന' എന്ന സാങ്കല്പിക പ്രദേശത്താണ് കഥ അരങ്ങേറുന്നത്. മാർക്ക്വെസ്സിൻ്റെ മക്കോണ്ടോ പോലെ, വിജയൻ്റെ ഖസാക്ക് പോലെ, യാഥാതഥ്യവും മാന്ത്രികതയും തോളോടു തോളുരുമ്മി നിൽക്കുന്ന സാങ്കല്പിക ഇടം. ഇവിടെ മനുഷ്യരെപ്പോലെ മൃഗങ്ങളും, മരങ്ങളും, എന്തിന്, ദൈവങ്ങൾ പോലും നിത്യജീവിതത്തിൻ്റെ ഭാഗങ്ങളാണ്. തെയ്യങ്ങൾ മലമുകളിൽ നിന്നും തുള്ളിയിറങ്ങി നൽകുന്ന അരുളപ്പാടുകളെ അനുസരിച്ചും അവഗണിച്ചും ജീവിക്കുന്ന മനുഷ്യർ ഒരേ സമയം ചരിത്രത്തിനകത്തും, സമയം ബാധിക്കാത്ത നിതാന്തതയുടെ തീരങ്ങളിലും ജീവിതനടനമാടുന്നു; ത്രികാലങ്ങളെ അതിജീവിക്കുന്ന ജീവൻ്റെ പൂരക്കളി.
ഭാസ്കരനും ചന്ദ്രനും മച്ചുനന്മാരാണ്; ഉറ്റ സുഹൃത്തുക്കളും. എന്നാൽ ക്രമേണ അവർ ശത്രുക്കളായി മാറുന്നു. ഭാസ്കരന് ചന്ദ്രൻ്റെ പെങ്ങൾ നളിനിയുമായുള്ള അടുപ്പം, മുത്തച്ഛൻ്റെ സ്വത്തിനെ ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ, രണ്ടുപേരുടേയും രാഷ്ട്രീയ ചായ്‌വുകൾ (ധർമ്മാർത്ഥകാമങ്ങൾ!) എല്ലാം ശത്രുതയ്ക്ക് നിദാനമാകുന്നു. പിന്നെ അവിടെ അരങ്ങേറുന്നത് യുദ്ധമാണ്; സോദരൻ സോദരനെ കൊല്ലുന്ന രൂക്ഷസംഗരം. ഇതിന് വളമിടാൻ ഏർക്കാനയിലെ ആസ്ഥാനദിവ്യൻ ജന്മി കോമൻ നായരും രാഷ്ട്രീയക്കാരുമുണ്ട്; സർവ്വനാശത്തിന് മൂകസാക്ഷികളായി നിസ്സഹായരായ അമ്മമാരും, ഏർക്കാനയിലെ ദൈവങ്ങളും.
'പൂരക്കളി' എന്ന നാടൻ കലാരൂപത്തിൻ്റെ പതിനെട്ടു ഭാഗങ്ങളായ "നിറങ്ങൾ" ആയാണ് ഗ്രന്ഥകാരൻ ഈ കഥയെ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് വടക്കൻ കേരളത്തിലെ ഗ്രാമീണ ജീവിതത്തിൻ്റെ ചെത്തും ചൂരുമുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രധാനസംഭവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കഥയെ ചരിത്രത്തിൽ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടെങ്കിലും, ഏർക്കാനയിലെ ജീവിതം സ്ഥലകാലനൈരന്തര്യങ്ങൾക്കു പുറത്താണെന്നു ധ്വനിപ്പിക്കാൻ കഴിഞ്ഞത് എഴുത്തുകാരൻ്റെ കൃതഹസ്തയ്ക്കുള്ള നേർസാക്ഷ്യം.
(ചെറിയൊരു പരാതി: കഥയുടെ അവസാനഭാഗം കുറച്ചു ധൃതിപ്പെട്ട് പറഞ്ഞുതീർത്തതുപോലെ തോന്നി. അതുവരെയുള്ള ഒഴുക്ക് മുറിഞ്ഞതു പോലെ.)
വെടിയിൽ ചിതറിത്തെറിച്ചു കഷ്ണങ്ങളായിപ്പോയ കഥയാണ് മരണവംശം. അതിനെ തൂത്തുകൂട്ടിയെടുക്കേണ്ടത് വായിക്കുന്നോരാണ്. വായനാനുഭവവും അതിനെ ആശ്രയിച്ചിരിക്കും. ക്ഷമയുണ്ടാവണം, ഓർമ്മയുണ്ടാവണം, ശ്രദ്ധയുണ്ടാവണം. അങ്ങനെയാണെങ്കിൽ എവിടെയോ കേട്ടുമറന്ന ഒരു കഥവിരിയും.
"രോഗമാണ് മനുഷ്യന്റെ വലിയ ശത്രു. പണിമില്ലാത്തതോ സുഹൃത്തുക്കൾ ഇല്ലാത്തതോ അധികാരമില്ലാത്തതോ ഒന്നുമല്ല. കിടപ്പിലായാൽ രോഗിയെപ്പോലെ അനാഥൻ ആരുണ്ട്. എല്ലാവരും അടുത്തുണ്ടെന്നു തോന്നിയാലും അവസാനം രോഗിയും രോഗവും മാത്രമാവും. എല്ലാവരും ഉറങ്ങുമ്പോൾ ഉറക്കം കിട്ടാതെ, ഓർമ്മകളിൽ ഇല്ലാതെയാവും. എങ്ങനെ നടന്ന മനുഷ്യനായാലും കിടന്നുകഴിഞ്ഞാൽ കഴിയും ആനന്ദങ്ങളുടെയും ആഹ്ളാദങ്ങളുടെയും അധികാരത്തിന്റെയും നടത്തങ്ങൾ"
പി.വി. ഷാജികുമാറിന്റെ മരണവംശം പകയുടെ കഥയാണ്. ഏർക്കാനയുടെ ഇരുണ്ട ലോകത്തിലൂടെ സഞ്ചരിക്കുന്ന ഈ നോവൽ, അവിടെ തകർന്നുവീഴുന്ന ജീവിതങ്ങളെയും രക്തം ചിന്തുന്ന ഹൃദയങ്ങളെയും വായനക്കാരന് മുന്നിൽ തുറന്നുകാട്ടുന്നു. പുരുഷാധികാരത്തിന്റെ ഭാരം ചുമന്ന് ജീവിക്കാൻ വിധിക്കപ്പെട്ട സ്ത്രീകളുടെ ദുരവസ്ഥയും മനുഷ്യജീവന്റെ വിലയില്ലായ്മയും നോവലിന്റെ പ്രധാന പ്രമേയങ്ങളായി മാറുന്നു. ഇവിടെ മരണം ഒരു സാധാരണ സംഭവമാണ്, മാനഭംഗം പോലും ആരെയും അത്ഭുതപ്പെടുത്താത്ത യാഥാർത്ഥ്യമായി നിലനിൽക്കുന്നു.
അവസാന അധ്യായങ്ങളോട് അടുക്കും വരെ കഥയ്ക്ക് ഒരു പ്രത്യേക ഒഴുക്കുണ്ട്. വായനക്കാരനെ കൈപിടിച്ച് ആ ലോകത്തിന്റെ ആഴങ്ങളിലേക്ക് പതുക്കെ കൊണ്ടുപോകുന്ന അവതരണരീതി ശ്രദ്ധേയമാണ്. എന്നാൽ ആ യാത്ര ഒരിക്കലും സുഗമമല്ല. ക്രൂരതയും നിഷ്ഠൂരതയും നിറഞ്ഞ സംഭവങ്ങൾ വായനക്കാരനെ പലപ്പോഴും അസ്വസ്ഥനാക്കുന്നു.
ഓരോ കഥാപാത്രത്തിന്റെയും പിന്നാമ്പുറ ജീവിതവും കുടുംബചരിത്രവും വിശദമായി അവതരിപ്പിച്ചുകൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്. ചില സന്ദർഭങ്ങളിൽ ഈ വിശദീകരണങ്ങൾ കഥയുടെ വേഗത കുറയ്ക്കുന്നതായും മുഖ്യകഥാഗതിയിൽ നിന്ന് അല്പം അകറ്റുന്നതായും തോന്നാം. എന്നിരുന്നാലും, കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും അവരുടെ പ്രവർത്തനങ്ങളുടെ പശ്ചാത്തലവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.
മരണവംശം വായനക്കാരനെ വെല്ലുവിളിക്കുന്ന ഒരു നോവലാണ്. ഇതിലെ പല സംഭവങ്ങളോടും കഥാപാത്രങ്ങളുടെ പ്രവർത്തികളോടും യോജിക്കാൻ പോലും വായനക്കാരന് ബുദ്ധിമുട്ടുണ്ടാകാം. കാരണം ഈ കൃതി വെറും ഒരു കഥ പറയുന്നില്ല, മനുഷ്യന്റെ ക്രൂരതയും പകയും അധികാരകൊതിയും എത്രത്തോളം ഭീകരമായ രൂപം കൈക്കൊള്ളാമെന്ന് യാതൊരു മടിയും കൂടാതെ തുറന്നുകാട്ടുകയാണ് ചെയ്യുന്നത്.
മനുഷ്യമനസ്സ് പിടികിട്ടാത്ത ഒന്നാണ്. അതിനകത്ത് സ്നേഹവും അനുകമ്പയും പോലെ തന്നെ പകയും പരിഭവവും എല്ലാം തിങ്ങി നിൽക്കുന്നുണ്ട്. തലമുറകളായി പകർന്നു പോവുന്ന പകയുടെ അണയാത്ത കനലുകൾ എങ്ങനെ ആൾക്കാരെ മാറ്റുന്നു എന്നതും വായിക്കുന്നതോറും മനസ്സിലായി വരുന്നുണ്ട്. മനുഷ്യന്റെ മാനസികാവസ്ഥ തന്നെയാണ് ആത്യന്തികമായി ഈ നോവലിന്റെ പ്രതിപാദ്യവിഷയം. കുഞ്ഞമ്മാറിലും ജാനകിയിലും നിസ്സാരമായ കാര്യങ്ങളിൽ തുടങ്ങുന്ന പ്രശ്നങ്ങൾ ജാനകി മക്കളിലും മരുമക്കളിലും പടർത്തി ഊതിപ്പെരുക്കുന്ന ദയനീയമായ അവസ്ഥയാണ് കഥയിലാകേ. ബാല്യകാലസുഹൃത്തുക്കളായ ഭാസ്കരന്റെയും ചന്ദ്രന്റേയും ഇടയിൽ വരുന്ന പ്രശ്നങ്ങളും അതിനിടയിൽ രാഷ്ട്രീയം വരുന്നതും ഭാസ്കരനും നളിനിയുമായുള്ള പ്രണയവുമൊക്കെ ഈ നോവലിന്റെ കാമ്പുള്ള ഭാഗങ്ങൾ ആണ്. ഏർക്കനയിലെ പകയുടെ കഥ പറയുന്ന കെ എൻ പ്രശാന്തിന്റെ പൊനം ഇതേ പശ്ചാത്തലത്തിൽ ആണെന്ന് കേട്ടിടുണ്ട്. അത് കൂടി ഒന്ന് വായിക്കണം.
വായന കഴിഞ്ഞ ശേഷം മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കഥയായി തോന്നിയില്ല. എന്നാൽ കഥ പറഞ്ഞിരിക്കുന്ന രീതിയും ഏർക്കാന എന്ന ദേശവും മനസ്സിൽ ഇടം നേടി. പകുതിയോളവും അല്ലെങ്കിൽ ഒരു പതിനാല് അദ്ധ്യായം (നിറങ്ങൾ എന്നാണ് നോവലിൽ പറഞ്ഞിരിക്കുന്നത്) വരെയോ വലിയ തരക്കേടില്ലാതെ തന്നെയായിരുന്നു വായന, അതിനു ശേഷമുള്ള വായന വിരസമായിരുന്നു.
ഏർക്കാനയിൽ ആണ് കഥ നടക്കുന്നത്. കേരള- കർണാടകയുടെ അതിർത്തിയിൽ ഉള്ള ഏർക്കാന എന്ന ഗ്രാമത്തിലെ അനേകം ജീവിതങ്ങളുടെ കഥ. കുഞ്ഞമ്മാർ-കൊട്ടൻ എന്നിവരിൽ നിന്നുമാണ് നോവലിൽ പറഞ്ഞിരിക്കുന്ന വംശം ആരംഭിക്കുന്നത്. അതിനും മുൻപ് തന്നെ ഏർക്കാനയെപറ്റി കഥാകാരൻ പറഞ്ഞു വെക്കുന്നു. തുടക്കത്തിൽ ഒരുപാട് സ്നേഹത്തിൽ കഴിയുകയും പിന്നീട് പകയും വിദ്വേഷവും അവരുടെ കുടുംബങ്ങളിലേക്ക് കടന്നു വരുന്നു. തുടർന്ന് നോവലിൽ ഉടനീളം തെയ്യവും, റാക്കും, തോക്കും ചോരയും നിറഞ്ഞു നിൽക്കുന്നു.
ഒരുപാട് കഥാപാത്രങ്ങൾ നോവലിൽ കടന്നു വരുന്നുണ്ട്. ഉദാഹരത്തിനു സതി എന്ന കഥാപാത്രത്തെ എടുക്കാം, ഒരു വേള ചന്ദ്രന്റെ മനസ്സിൽ കനൽ കോരിയിടുന്നതിൽ ഒരു പങ്ക് വഹിച്ച സതിയെ അവതരിപ്പിക്കുന്നതിനു മുൻപ് അവളുടെ അച്ഛനെയും അമ്മയെയും മൂത്ത രണ്ടു ചേച്ചിമാരേയും നമുക്ക് കാണിച്ചു തരുന്നുണ്ട്. അങ്ങനെ വേണ്ടതും വേണ്ടാത്തതും ആയ ഒരിത്തിരി കഥാപാത്രങ്ങൾ. പക്ഷെ നോവലിൽ പ്രതിപാദിച്ചിരിക്കുന്ന സ്ത്രീകളിൽ ഭൂരിഭത്തെയും പുരുഷന്റെ ആസക്തി തീർക്കാൻ ഉള്ളത് ഉപകരണങ്ങൾ ആയാണ്.
വ്യത്യസ്തമായ വായനകൾ തേടുന്നവർക്ക് മരണവംശം ഒരു നല്ല തിരഞ്ഞെടുപ്പായിരിക്കും.
Set in the imaginary land of “erkana “ in Kerala’s north Malabar; Maranavamsam reflects emotions of any human - anger, hatred, vendetta, lust,revenge - under on roof. Here nature, guns and alcohol sets the scene for action… men dying…women and children living , and the human race moves further . One of the finest Malayalam read of this year
One of the best novel ever read. The characters and the language are extremely beautiful. There are so many relations between characters beyond explanation, like "Kottan" and his dog "Rajavu". And the relationship between "Kunjammaru" and her mother in law " Vellachi". Beautifully portrayed. One of the best in malayalam.
This is not just any work of fiction—it is Shajikumar’s Mahabharata: a story of revenge where magic and imagination run wild. Alongside the human characters, the trees, animals, and local gods behave much like people—they talk, feel, and express deep emotion.
The story takes place in a fictional region called Erkana, located in Northern Kerala near the Karnataka border. It helps to keep track of the characters or draw out a family tree(the author has given one in the book but there are many more characters to add), as the cast is vast and nearly every character gets a back story.
The book’s initial chapters talks about Kunjammar (a young girl) and then Kunjammar goes on to marry Kottan and they have two children: a daughter named Thambayi and a son named Ambady.
• Thambayi marries Krishnan and they have two sons, Chandran and Rajendran. After Thambayi passes away, Krishnan marries Manikam and has two more children, Nalini and Aravindan. • Ambady marries Madhavi and has four sons: Bhaskaran, Narayanan, Balaraman, and Murali.
Bhaskaran and Chandran are cousins and best friends. Bhaskaran is also in love with Nalini, Chandran’s sister. Tensions eventually flare between Bhaskaran and Chandran due to property disputes, political divides, and this forbidden romance. The feud turns violent, ultimately leading to Bhaskaran killing Chandran. Bhaskaran spends time in jail but is eventually acquitted due to a lack of evidence. Nalini is married off to someone else, though she and Bhaskaran continue to yearn for each other. Bhaskaran later marries to fulfill his grandmother's wishes and has two children.
The violence and hostility in Erkana are constantly stoked by a local feudal lord, Koman Nair, alongside local political parties. Aravindan grows up driven by a desperate need to avenge his brother Chandran's murder—a hatred constantly fed by his father and grandmother. Aravindan attempts to kill Bhaskaran, but Bhaskaran survives despite severe injuries. Ultimately, the story revolves around a central question: who will kill, and who will be left standing?
The book is structured into 18 chapters titled Nirangal ("Colors"), modeled after a traditional folk art form of the region. The prose can be challenging at first, heavily imbued with local dialects and accents. Because of this, it took me a while to finish, but the characters—Bhaskaran, Nalini, and Chandran—stayed with me long after I put the book down, and it took me a full week to organize my thoughts for this review.
What a powerful reflection on how far humans will go when driven by anger and revenge!
കഥാകൃത്ത് എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതനായ പി. വി. ഷാജികുമാറിന്റെ ആദ്യ നോവലാണ് 'മരണവംശം'. വടക്കൻ മലബാറിന്റെ, പ്രത്യേകിച്ച് കാസർഗോഡ്-കർണാടക അതിർത്തി ഗ്രാമമായ 'എർക്കാന'യുടെ പശ്ചാത്തലത്തിലാണ് ഈ കഥ നടക്കുന്നത്. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന അന്ധമായ കുടിപ്പകയുടെയും രാഷ്ട്രീയ പകപോക്കലുകളുടെയും തീക്ഷ്ണമായ ആവിഷ്കാരമാണ് ഈ നോവലിൽ ഉടനീളം വായനക്കാരന് അനുഭവപ്പെടുന്നത്.
ബാല്യകാല സുഹൃത്തുക്കളായ ചന്ദ്രനും ഭാസ്കരനും തമ്മിലുള്ള സൗഹൃദം തകരുന്നിടത്താണ് നോവലിന്റെ പ്രധാന കഥാതന്തു ആരംഭിക്കുന്നത്. മാറുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ ഭാസ്കരൻ വളർന്നുവരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാകുമ്പോൾ, ചന്ദ്രൻ ജന്മിത്വത്തിന്റെ കാവലാളായി മാറുകയാണ് ചെയ്യുന്നത്. ഇവർക്കിടയിലെ വ്യക്തിപരമായ ഈഗോയും രാഷ്ട്രീയ ചിന്താഗതികളും ചേർന്ന് വലിയൊരു ചോരക്കളിക്ക് വഴിതുറക്കുന്നു. ചന്ദ്രന്റെ മരണശേഷവും ആ പ്രതികാരത്തിന്റെ കനൽ കെട്ടടങ്ങുന്നില്ല എന്നതുതന്നെയാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. അവന്റെ സഹോദരൻ അരവിന്ദനിലൂടെ ആ 'മരണവംശം' വീണ്ടും ചോരയൊഴുക്കാൻ തുടങ്ങുമ്പോൾ, കൊല്ലാനും ചാവാനും മാത്രം വിധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ നിസ്സഹായാവസ്ഥ നോവലിൽ വ്യക്തമാകുന്നു.
കാസർകോടൻ അതിർത്തിയിലെ തനത് ഭാഷയും സംസ്കാരവും നോവലിൽ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. ചിലയിടങ്ങളിൽ വായനക്കാർക്ക് ഈ പ്രാദേശിക ഭാഷാശൈലി അപരിചിതമായി തോന്നാമെങ്കിലും, അത് കഥാന്തരീക്ഷത്തോട് കൂടുതൽ അടുക്കാൻ സഹായിക്കുന്നുണ്ട്. പുരുഷന്മാരുടെ ഈഗോയും അക്രമങ്ങളും കാരണം ദുരിതമനുഭവിക്കേണ്ടി വരുന്ന, എന്നാൽ പ്രതിസന്ധികളിൽ തളരാതെ നിൽക്കുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം ഈ നോവലിന്റെ വലിയൊരു സവിശേഷതയാണ്.
മലയാളത്തിൽ അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച പൊളിറ്റിക്കൽ-റിവഞ്ച് ത്രില്ലറുകളിൽ ഒന്നാണ് 'മരണവംശം'. മനുഷ്യൻ എന്തിനാണ് ഇത്രയധികം പകയും വിദ്വേഷവും മനസ്സിൽ കൊണ്ടുനടക്കുന്നത് എന്ന ശക്തമായ ചോദ്യം നോവൽ വായനക്കാരന് മുന്നിൽ ബാക്കിവെക്കുന്നു. ഹിംസയുടെ രാഷ്ട്രീയത്തെയും മനുഷ്യ മനസ്സിന്റെ വന്യതയെയും അടുത്തറിയാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു മികച്ച കൃതിയാണിത്.
കുറെ നാളായി മരണവംശം വായിക്കാൻ ആയി എടുത്ത് വച്ചിട്ട്. പി വി ഷാജികുമാറിന്റെ ഒന്നാം നോവൽ. കർണാടകയുടെ അതിർത്തിയിൽ ഉള്ള ഏർക്കാന എന്ന ഗ്രാമത്തിലെ കഥ. ഏർക്കാനക്ക് ചുറ്റും മതില് പോലെ പുഴയും, കാടും, കുന്നും മലകളും പുലിയും പക്ഷിയും പൂമ്പാറ്റയും ... വൻ മരങ്ങൾ കാട്ടിൽ. നാട്ടിൽ ആളുകൾക്ക് സ്കൂളുണ്ട്. പിന്നെ കോഴിപ്പോരും,തെയ്യവും, റാക്കും പെണ്ണും . അതാണ് അവരുടെ ചര്യ. സ്ത്രീ എന്നാൽ വെറും ആസക്തി തീർക്കാൻ ഉള്ളത്. ഒന്നുമില്ല ആളുകൾക്ക് ദിനം തീർക്കാനും ചെയ്യാനും എന്നുള്ള നിസ്സഹായതയിൽ അവർ പോകുന്നത് വെറും പ്രാഥമികമായ ആവശ്യങ്ങളിലേക്ക് ആവും. അതാവും ഈ കഥയിൽ ആളുകൾ ഇങ്ങനെ. കാമം, മരണം, അല്പം രാഷ്ട്രീയം, പക. പോര്. കട്ടചോരയുടെ built up അസാധ്യമായ ഫാന്റസിയുടെ സഹായത്തോടെ ആണ്. ...വേഗം പെയ്ത് പോകാമെന്ന് വിചാരിച്ചു വന്ന മഴയ്ക്ക് ആകട്ടെ വെള്ളം കിട്ടാതെ ജീവൻമരണ പോരാട്ടം നടത്തുകയായിരുന്ന ചെടികളുടേയും മരങ്ങളുടെയും വിലാപം കേള്കാതിരിക്കാനായില്ല..... ....നടക്കുമ്പോൾ പേരാൽമരത്തിന്റെ കൊമ്പിൽ എപ്പോഴും കാണുന്ന കരിങ്കുയിൽ നാരായണിയെ സ്നേഹത്തോടെ വിളിച്ചു..... ഇങ്ങനെ ഒക്കെ ആണ് മിക്കവാറും വരികളുടെ ഘടന കല്ലും മഴയും കിളികളും പുലിയും ഒക്കെ ഇതിൽ സംസാരിക്കും.വേണ്ടവർക് കേൾക്കാൻ പറ്റുന്നപോലെ. നമ്മക്കും ഇഷ്ടാവും. . അസക്തികൾ, പ്രാദേശികപ്രയോഗങ്ങളുടെ ഭാഷയിൽ ലയിപ്പിച്ച്,ഫാന്റസി കൂട്ടിക്കലർത്തി ഉള്ളൊരു വിഭ്രമം. പ്രാദേശികഭാഷ മനസ്സിലാക്കാൻ ആദ്യമൊക്കെ നല്ല പ്രയാസം ആയിരുന്നു. പിന്നെ പിന്നെ നമ്മൾ അതിലേക്ക് ലയിച്ചേർന്ന് ഇഷ്ടം തോന്നും. എന്നാലും സ്ത്രീയെ വരച്ച വര അല്പം കൂടിപ്പോയി എന്നൊരു തോന്നൽ ഉണ്ട്.അതൊരു കല്ല്കടി ആയി നിലനിൽക്കുന്നു എന്ന് തോന്നി. ഒരു സിനിമാക്കഥപോലെ. വായിച്ച്കഴിഞ്ഞാൽ അവശേഷിക്കുന്നത് ഗ്രാമം മൊത്തമായി അല്ല,അവിടത്തെ ആസക്തികൾമാത്രം ആണെന്ന് ഒരു കുറവോ കൂടുതലോ എന്നറിയാത്ത അവസ്ഥ. വായിക്കേണ്ടത് ആണ്.
കാസർകോടിന്റെ പശ്ചാത്തലത്തിൽ, എർക്കാന എന്ന സാങ്കൽപ്പിക ഭൂമികയിൽ പടർന്നുകിടക്കുന്ന ഒരു വംശത്തിന്റെ കഥയാണ് പി. വി. ഷാജികുമാറിന്റെ ‘മരണവംശം’.
മൂന്ന് തലമുറകളിലൂടെ കഥ പറഞ്ഞുപോകുന്ന ‘മരണവംശം’ നമ്മെ എർക്കാന എന്ന വ്യത്യസ്തമായ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പകയും പ്രതികാരവും കാമവും മനുഷ്യജീവിതത്തിൽ വിതയ്ക്കുന്ന മുറിവുകളിലൂടെ ഒരു നാടിന്റെയും അവിടുത്തെ മനുഷ്യരുടെയും യാതനകളുടെ നേർക്കാഴ്ചയാണ് ഈ കൃതി സമ്മാനിക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിൽ കുടിപ്പകയുടെയും കാമവെറിയുടെയും വിത്തുകൾ തലമുറകളിലേക്ക് പകരുമ്പോൾ അതിന്റെ ഏറ്റവും വലിയ വില നൽകേണ്ടിവന്നത് സ്ത്രീകളായിരുന്നു. അവരുടെ ജീവിതവും വേദനകളും നിസ്സഹായതകളും അതിജീവനവും നമ്മുടെ മുന്നിലേക്ക് തുറന്നുവയ്ക്കാൻ ഷാജികുമാർ ശ്രമിക്കുന്നു.
‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ ഖസാക്ക് പോലെ, ‘മരണവംശം’ നമ്മെ എർക്കാന എന്ന മറ്റൊരു ലോകത്തിലേക്ക് തള്ളിവിടുന്നു. ഒരിക്കൽ ആ ലോകത്തേക്ക് പ്രവേശിച്ചാൽ, അവിടുത്തെ മനുഷ്യരെയും അവരുടെ പകകളെയും വേദനകളെയും ജീവിതങ്ങളെയും കണ്ടുമുട്ടാതെ പുറത്തുകടക്കുക എളുപ്പമല്ല.
ഒരു വംശത്തിന്റെ കഥയിലൂടെ ഒരു കാലത്തിന്റെയും ഒരു നാടിന്റെയും മനുഷ്യജീവിതത്തിന്റെയും ഇരുണ്ട അധ്യായങ്ങൾ വരച്ചുകാട്ടുന്ന ഒരു കൃതിയാണ് ‘മരണവംശം’.
Despite large cast of characters, Maranavamsam is an excellent read. Once you settle into the story, it becomes a gripping and rewarding experience. Even after finishing the novel, Erkkana stayed with me, the village feels like a living character, with its haunting atmosphere, long history of blood feuds, and unforgettable people. Set in the fictional hill village of Erkkana in North Malabar. The story begins when Koman, a thief from Mangalapuram, breaks into the wealthy Ballal Tharavadu to steal gold but accidentally causes the deaths of Thangam and Ponnu. Before she dies, Ponnu curses the family, setting in motion a legacy of bloodshed that haunts Erkkana for generations. As the curse unfolds, old rivalries evolve into violent family feuds where revenge becomes an inheritance.
One drawback of Maranavamsam is its enormous cast of characters. While the story itself is relatively simple, it is populated with so many characters that it can be difficult to keep track of everyone. At times, I found myself confused about who was who and wondered if all of the characters were necessary. The novel demands good memory and patience from the reader, especially as the story moves across multiple generations and interconnected families. If you lose track of who is who, it becomes hard to stay in the flow of the story. The novel requires a good memory and patience, as it is filled with a large number of characters across different generations.The final pages also felt as though they were written simply because as if they had been added just to extend the story rather than serve a meaningful purpose to use.
MARANAVAMSAM by P V Shajikumar is a darkly funny, razor-sharp exploration of life, death, and everything in between. The story spirals around a family cursed—or blessed, depending on who you ask—with the duty of handling death in a small Kerala village. It’s a wild dance with fate, tradition, and the maddening paradoxes of existence. Shajikumar’s writing crackles with wit and irony, turning every page into a contemplation of how we, the living, grapple with the one certainty we all share: death. But don’t be fooled—this isn’t some gloomy meditation. It’s a riot of characters, a satire on the absurdities of social norms, and a challenge to think about the identities we inherit versus the ones we create. A must-read if you like your philosophy served with a generous helping of humor and humanity.
The novel about political killing in Northern Kerala told in a language which is very unique to Kasargod area with the myths and Theyyams coming into the backdrop. Though the story in itself can be something we read in newspapers especially when the political killing was quite common, the author tries to go deep to explore the meaningless of all this. The language of the novel will be quite refreshing for those who are not familiar to it. Though the story may sound a typical revenge story it's the language that makes it different. Since it's the first novel about the political killing that I read, it was an interesting read. But in the end, more than fight between the political parties, it has become a family feud between cousins.
Maranavamsam is a well written novel about revenge between friends turned into foes. This story happens in Karsgod. Kasaragod dialect used in novel is initially difficult to follow but once you are into the story it becomes easy. Lots of references of forms of theyam,local Gods, cock fight are there.Gods, animals,spirits and even nature talks in various situations across the novel and even Gods are shown as feeling sorry for inability to help on seeing the plight of various characters in the novel. Lots of characters are there and some times it is difficult to understand the relationship between certain characters within same family since novelist does not explicitly mention the relation,but we would be able to guess and follow the storyline
മനുഷ്യൻ അവന്റെ സൗകര്യങ്ങൾക്ക് വേണ്ടി കാടു വെട്ടി നാഗരികത സൃഷിടിക്കുമ്പോൾ അവനിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. അവന്റെ സ്വാതന്ത്ര്യത്തിന് പരിധികൾ ഉണ്ടാകുന്നു. അവന്റെ വികാരങ്ങൾക്ക് തീവ്രത ഉണ്ടാകുന്നു. സൗഹൃദവും, പ്രേമവും കാമവും എല്ലാം വെറുപ്പുകളായി പരിണമിക്കുകയും, അത് പ്രതികാരത്തിന്റെ തീയായി ഉള്ളിൽ ആളി കത്തുന്നു. ലഹരി അതിനെ ഉത്തേജിപ്പിച്ചു കൊല്ലും കൊലയിലേക്കും നിയന്ത്രിക്കപ്പെടാൻ ആവാത്ത അക്രമങ്ങളിക്കും വഴി വക്കുന്നു. മനുഷ്യനിൽ സൃഷ്ടിക്കപ്പെടുന്ന ഈ പരിണാമം കുഞ്ഞമ്മറിന്റെയും കൊട്ടന്റെയും വംശ പരമ്പരയിൽ നിന്നുകൊണ്ട് പറയുന്ന ഒരു കഥ
ഈ വര്‍ഷം വായിച്ച ഗംഭീര നോവല്‍. വായിച്ചുകഴിഞ്ഞാല്‍ മരണവംശത്തിലെ ഏര്‍ക്കാന എന്ന ദേശവും അതിലെ കഥാപാത്രങ്ങളും മനസ്സില്‍ നിന്ന് പോകുകയേയില്ല.. ഗംഭീരമായ ഭാഷയും കഥാപാത്രങ്ങളും. ഖസാക്കിന്റെ ഇതിഹാസത്തിനും തട്ടകത്തിനും ശേഷം മനസ്സില്‍ കയറിക്കൊളുത്തിയ നോവല്‍. ഇത് പുതിയ കാലത്തെ ക്ലാസിക് നോവലുകളിലൊന്നായി വായനക്കാര്‍ സ്വീകരിക്കുക തന്നെ ചെയ്യും. മരണവും ജീവിതവും പ്രണയവും മിത്തും യാഥാര്‍ത്ഥ്യവും ഭാവനയും ഇടകലര്‍ന്നൊരു അനുഭവലോകം.. ഏര്‍ക്കാന നിങ്ങളില്‍ നിന്നൊഴിഞ്ഞ് പോകില്ല..
ഇതൊരു കട്ട പ്രതികാര കഥയാണ് കഥ അല്പം ഇരുണ്ട വശങ്ങളെക്കുറിച്ചാണെങ്കി , ഒരിക്കലും കൈയിൽ നിന്ന് താഴെ വെക്കാൻ തോന്നില്ല.ഭാഷ: തനി കാസർഗോടൻ മലയാളം സ്ലാങ്ങിലാണ് നോവൽ എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ തുടക്കത്തിൽ ഭാഷ മനസ്സിലാക്കാൻ ചെറിയൊരു ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്നാൽ കുറച്ചു പേജുകൾ മുന്നോട്ട് പോയതോടെ ആ സ്ലാങ്ങുമായി നമ്മൾ അങ്ങ് പൊരുത്തപ്പെടും. പിന്നീട് അതൊരു പ്രശ്നമേയല്ല!
"ജനനം തൊട്ടുതുടങ്ങുന്ന ജീവിതത്തിലേക്ക് നമ്മൾ തിരിഞ്ഞുനോക്കുന്നതിൽ പ്രശ്നമില്ല. എല്ലാം വ്യക്തമായി മനസ്സിൽ തെളിഞ്ഞുവരുന്നതിൽ കുഴപ്പമുണ്ട്. അതു മരണം എത്തിയതിന്റെ അടയാളമാണ്."
Maranavamsham—a haunting, intoxicating journey through the fictional land of Erkkana, where myths breathe the same air as mortals, and forgotten gods linger in the dark, partaking in the pleasures and sorrows of their people.
An unputdownable work of magical-realist fiction, every page is laced with entrancing literary madness. The people of Erkkana speak to you, slip under your skin, and become part of you in ways you least expect. You rejoice and grieve with them, and, often, ache and weep for them.
When you finish the journey through Erkkana, a strange, consuming stillness comes to visit. A spellbound restlessness. An eerie drizzle within, long after the storm has passed. It continues to live on, in the quiet remembrance of what makes us flawed; human.
"വർഷങ്ങൾക്കു ശേഷം മാണിയോളങ്കര താനത്തെ തെയ്യംകെട്ടിന് തട്ടുംതെയ്യത്തിന്റെ കുളിച്ചുതോറ്റം തുടങ്ങുമ്പോൾ പേത്താളംകുന്നിനു ചാരെയുള്ള വേങ്ങമരത്തിന്റെ വേരുകൾ പിടിച്ചുനിൽക്കുന്ന കുറുംഗുഹയിൽ ബീഡിയും വലിച്ചിരിക്കവേ ഭാസ്കരന് എല്ലാം ആദ്യം തൊട്ട് ഓർമ്മയിൽ വന്നു.
നളിനിയെ ആദ്യമായി കണ്ടതുമുതൽ അവസാനമായി കണ്ടതുവരെയുള്ള നിമിഷങ്ങൾ അയാളുടെ മനസ്സിൽ തെളിഞ്ഞു."
'ഏർക്കാനയുടെ ഇതിഹാസം" എന്ന് വിളിക്കാം ഈ നോവലിനെ. അത്ര ഗംഭീരമായി ആ നാടിൻ്റെ ഭാഷയെ, കലകളെ, മിത്തുകളെ, സംസ്കാരത്തെ, ഭൂപ്രകൃതിയെ, ഫോക്‌ലോറിനെ എല്ലാം അടയാളപ്പെടുത്തിയിരിക്കുന്നു എഴുത്തുകാരൻ. ഫാൻ്റസിയും യാഥാർത്ഥ്യവും കൂടിക്കലർന്ന ആഖ്യാനശൈലിയിലൂടെ ഒരു പാട് മനുഷ്യരുടെ ജീവിതങ്ങളെ രേഖപ്പെടുത്തുന്നു.
നോവലിന്റെ ദൈർഘ്യം കൂട്ടാനോ, ആവേശം അല്പം കുറയ്ക്കാനോ - എന്തിനാണെങ്കിലും അങ്ങനെയുള്ള ഉപകഥകളും കഥാപാത്രങ്ങളും കൊണ്ട് പ്രധാനവിഷയം തന്നെ പലപ്പോഴും അപ്രത്യക്ഷമായ അനുഭവം.
അവസാനത്തെ താളുകൾ മഷി ബാക്കിയുള്ളതു കൊണ്ട് എഴുതി കയറ്റിയത് പോലെയും തോന്നി. പുതിയ ഭാഷയിൽ പറഞ്ഞാൽ - ഷോർട് ഫിലിം സിനിമയാക്കിയ പോലെ.
പ്രധാന കഥാപാത്രം ആണ് കഥയിൽ ആദ്യം പ്രതികാരം ചെയ്യുന്നത് പക്ഷേ athinuthakkunna thettou maranapettayaal ചെയ്തോ എന്ന് സംശയമാണ് വായിച്ചപ്പോൾ തോന്നിയത്.ചിലപ്പോൾ മരണപ്പെട്ട കഥാപാത്രം interesting ആണെന്ന് തോന്നിയതുകൊണ്ടായിരിക്കാം. എന്തായാലും വളരെ നല്ല ഒരു നോവൽ.
This entire review has been hidden because of spoilers.