ആര്‍. രാജശ്രീ 1977 ജൂലായ് 22ന് കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ ജനിച്ചു. അച്ഛന്‍: പി.എന്‍. രാജപ്പന്‍ മാസ്റ്റര്‍, അമ്മ: ആര്‍. രാജമ്മ. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നായികാനിര്‍മിതി: വഴിയും പൊരുളും, അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ട്രീയവും, കൃഷ്ണനു വേണ്ടിയുണ്ടായ പെണ്ണുങ്ങള്‍ എന്നിവയാണ് പുസ്തകങ്ങള്‍. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കതയ്ക്ക് 2021ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം & ഗവേഷണ കേന്ദ്രത്തില്‍ അദ്ധ്യാപിക. മക്കള്‍: നന്ദ ശ്രീപാര്‍വ്വതി, നിരഞ്ജന്‍ ശ്രീപതി. ഫോണ്‍: 9446422391 e-mail: rraajashree@gmail.com
മഹാഭാരതത്തിൽ നിന്ന് ആരും ശ്രദ്ധിക്കാതെയുള്ള കഥാപാത്രത്തിൽ, ഇങ്ങനെയൊരു മനുഷ്യപക്ഷമായ ഒരു കഥ ഭാവനയിൽ വിരിയിച്ചു വായനക്കാരിലേക്കെത്തിച്ച എഴുത്തിനു അഭിനന്ദനം അർഹിക്കുന്നു
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടുസ്ത്രീകളുടെ കത വായിച്ചു കഴിഞ്ഞു, 'ഇതുപോലെ എഴുതാൻ കഴിഞ്ഞിരുന്നെങ്കി'ലെന്ന് ആഗ്രഹിച്ചതോർക്കുന്നു. പോസിറ്റിവ് റിവ്യൂകളുടെ അതിപ്രസരം മൂലം വായിച്ചുകൊണ്ടിരുന്ന ബാക്കിയെല്ലാം ദൂരെയെറിഞ്ഞ് ആർത്തി പിടിച്ചു കയ്യിലെടുത്തതാണ് അതേ എഴുത്തുകാരിയുടെ ആത്രേയകം.
മഹാഭാരതത്തിന്റെ ഒരു വ്യാഖ്യാനം ഭീഷ്മർ മനുഷ്യ ജീവിതത്തിലെ ഭയത്തിന്റെ പ്രത്യയമാണ് എന്നതാണ്. ആണും പെണ്ണുമല്ലാത്ത ശിഖണ്ഡിയാകട്ടെ, വിരക്തിയുടെയും നിർവികാരതയുടെയും പ്രതീകം. ഭയത്തെ തോൽപ്പിക്കാൻ മനുഷ്യനെ സഹായിക്കുന്നത് മോഹങ്ങളുടെയും വികാരങ്ങളുടെയും അഭാവമാണെന്നത് പഠിപ്പിക്കാൻ വ്യാസൻ കണ്ട വഴിയത്രേ ശിഖണ്ഡിയുടെ കഥ. ആ ശിഖണ്ഡി അഥവാ നിരമിത്രന്റെ വീക്ഷണകോണിലൂടെ മഹാഭാരതത്തിന്റെ ആഖ്യാനം നടക്കുമ്പോൾ ഒരു പൊളിച്ചെഴുത്ത് പ്രതീക്ഷിച്ചിരുന്നു. ആത്രേയകമെന്ന മനോഹര പ്രദേശവും ചൂഡകനും ഇളയും ബലനും ഗദനും ഒരുമിച്ചുകൂടുകയും കഥയുടെ പല ഭാഗങ്ങളിൽ പൊഴിഞ്ഞു പോകുകയും ചെയ്യുന്നു. ദ്രുപദനും ഹിരണ്യവർമ്മാവും ഹിരണ്യവതിയും പാഞ്ചാലമഹാറാണിയും കൃഷ്ണയും വിപുലനും വായന കഴിയുമ്പോൾ പല രീതിയിലുള്ള വികാരങ്ങൾ മനസ്സിൽ ഉളവാക്കുന്നെങ്കിലും ധൃഷ്ടനും അർജ്ജുനനും കുന്തിയും രാജ(കു) തന്ത്രത്തിന്റെ വക്താക്കളായി, one dimensional negative characters ആയി അവസാനിച്ചു എന്നൊരഭിപ്രായമുണ്ട് .
വായിച്ചവസാനിപ്പിച്ചപ്പോൾ തോന്നിയത് അപൂർണ്ണതയാണ് . ഒരുപാട് ആഴങ്ങളുള്ള ഒരു കടലിൽ അങ്ങിങ്ങ് മാത്രം ഊളിയിട്ട് കാഴ്ചകൾ കണ്ടു തിരിച്ചു പോരുന്ന ഒരനുഭവം. എവിടെയൊക്കെയോ മനസ്സിനെ പിടിച്ചുലച്ചെങ്കിലും കല്യാണിയുടെയും ദാക്ഷായണിയുടെയും പോലെ എന്റെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടാൻ ആത്രേയകത്തിലെ ആർക്കും സാധിച്ചില്ല എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അത് ചിലപ്പോൾ മറ്റുള്ള നിരൂപണങ്ങൾ വായിച്ച് സ്വയം വരുത്തിവച്ച നിരാശയാവാം. അല്ലെങ്കിൽ രണ്ടാമൂഴം പലയാവർത്തി വായിച്ച ഒരുവന് മധുരപലഹാരം കഴിച്ചു ചായ കുടിക്കുമ്പോൾ അതിന്റെ മധുരം തിരിച്ചറിയാത്തതു പോലെ മറ്റൊരു മഹാഭാരത കഥ വായിക്കുമ്പോൾ തോന്നുന്ന ഇച്‌ഛാഭംഗവുമാവാം.
This entire review has been hidden because of spoilers.
തുടങ്ങിയനാളും ഒടുങ്ങിയ നാളും തമ്മിലുള്ള ഇടവേള പരിഗണിച്ചാൽ വായിച്ചവസാനിപ്പിക്കാൻ ഏറ്റവും അധികം സമയമെടുത്ത പുസ്തകമാണ് ആത്രേയകം. കാലയളവിലുണ്ടായ ദൈർഘ്യത്തെ രചനയുടെ ഗുണനിലവാരവുമായി തട്ടിച്ചു നോക്കേണ്ടതില്ല എന്ന മുൻകൂർ ജാമ്യത്തോടെ എനിക്ക് സ്ഥാപിക്കാനുള്ളത് ആകർഷകമായ രചനാശൈലിയെപ്പറ്റിയും അവസാനിപ്പിക്കാതെ വായന മുന്നോട്ടുകൊണ്ടുപോകാൻ ഇടയാക്കിയ ഭാഷാമികവിനെപ്പറ്റിയുമൊക്കെയാണ്. അത്രമേൽ ജോലിഭാരവും ഏകാഗ്രതയില്ലായ്മയും സൃഷ്ടിച്ച കഠിന സമയമായിരുന്നു ആത്രേയകം വായിക്കാൻ തിരഞ്ഞെടുത്തത് എന്നതാണ് എനിക്കതിനുള്ള വിശദീകരണം. വ്യക്തിപരമായി എന്റെ പുസ്തകവായനാ ചരിത്രത്തിൽ അത്രമേൽ വൈകാരികമായി എന്നെ ബാധിച്ചിട്ടുള്ളതും ആത്രേയകമാണ്. അതിൽ ഒരമ്മയും മകനും തമ്മിലുള്ള കൂടിക്കാഴ്ച ഹൃദയത്തോട് അത്രമേൽ ചേർന്നിരിക്കുന്നു. അത്രമേൽ വായിച്ചു കണ്ണീർ പൊഴിച്ച മറ്റൊരു രംഗം എന്റെ വായനാ ജീവിതത്തിലുണ്ടായിട്ടില്ല. കൂട്ടുന്നില്ല, കുറക്കുന്നുമില്ല, a must read..❤️
There is literary quality in the writing. But, If writers want to write fiction, they should find stories on their own. Writers such as Rajasree take an epic like Mahabharatha as a canvas and create a self made fiction inside it. People who are not well versed with Mahabharatha would think that Rajasree has represented something already inside the epic. Eventhough this book was a good read, I am suspicious about the intent and genuinity of the writer.
An amazing journey through Mahabharatha, weaving in narratives from the perspective of the subalterns, particularly touching upon feminist and queer points of view. The language used is equally commendable. Hope this masterpiece gets translated to English soon.
'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന ശ്രദ്ധേയമായ കൃതിയുടെ രചയിതാവിൽ നിന്നും മഹാഭാരതത്തിന് ഒരു പുതിയ സ്ത്രീപക്ഷ-മനുഷ്യപക്ഷ വായന. മഹാഭാരതത്തിന് നിരവധി വ്യാഖ്യാനങ്ങൾ മലയാള സാഹിത്യത്തിൽ ഉണ്ടായിട്ടുണ്ട്. പി.കെ. ബാലകൃഷ്ണൻ്റെ ഇനി ഞാൻ ഉറങ്ങട്ടെ (കർണ്ണൻ), എം.ടി.യുടെ രണ്ടാമൂഴം (ഭീമൻ), കമലാ സുരയ്യയുടെ മഹാപ്രസ്ഥാനം (ദ്രൗപദി) എന്നിവയിലൂടെയെല്ലാം നമ്മൾ ഇതിഹാസത്തെ വീണ്ടും വായിച്ചിട്ടുണ്ട്. എന്നാൽ, നരമിത്രൻ്റെ/ശിഖണ്ഡിയുടെ (ദ്രുപദ പുത്രൻ/പുത്രി) വീക്ഷണത്തിലുള്ള ഈ വായന തികച്ചും അപൂർവ്വവും വിപ്ലവകരവുമാണ്.
ഈ നോവൽ ആരംഭിക്കുന്നത് ഒരു മനുഷ്യപക്ഷ വായന എന്ന നിലയിലാണ്. ഒരു 'നപുംസകം' എന്ന പേരിൽ ആ കാലഘട്ടത്തിൽ ശിഖണ്ഡി അനുഭവിച്ചിരിക്കാവുന്ന അപമാനം എത്ര വലുതായിരിക്കും എന്ന് ഗ്രന്ഥകാരി ശക്തമായി അവതരിപ്പിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പോലും ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നമുക്കറിയാം. ഈ സാമൂഹിക സാഹചര്യത്തിൽ നിന്നുകൊണ്ട്, ശിഖണ്ഡിയുടെ ഒറ്റപ്പെടലും ആത്മാഭിമാനത്തിനേറ്റ മുറിവുകളും നോവലിൽ അനുഭവിച്ചറിയാൻ സാധിക്കുന്നു. നോവലിൻ്റെ തുടക്കത്തിലെ മുറുക്കം അത്യധികം ആകർഷകമായിരുന്നു. ശിഖണ്ഡിയുടെ ആത്മഗതങ്ങളിലൂടെ കഥാപാത്രത്തിൻ്റെ ആഴവും തീവ്രതയും വായനക്കാരിലേക്ക് ശക്തമായി സംവേദനം ചെയ്യുന്നുണ്ട്.
എങ്കിലും, മഹാഭാരതത്തിൻ്റെ പതിനെട്ട് പർവ്വങ്ങൾ പോലെയുള്ള വിപുലമായ ഒരു ഇതിവൃത്തം ഏകദേശം 400 പേജുകൾക്കുള്ളിൽ ഒതുക്കുമ്പോൾ സംഭവിക്കുന്ന ചില വേഗക്കുറവ് അവസാന ഭാഗങ്ങളിൽ അനുഭവപ്പെട്ടു. തുടക്കത്തിൽ നിലനിർത്തിയിരുന്ന തീവ്രതയും ഫോക്കസും അവസാനമാകുമ്പോൾ നേരിയ തോതിൽ നഷ്ടപ്പെട്ടതായി തോന്നിയേക്കാം. പരിമിതികൾ ഉണ്ടെങ്കിൽ പോലും, മഹാഭാരതത്തിലെ ഒരു അദൃശ്യ വ്യക്തിത്വത്തിന് ശബ്ദം നൽകാൻ 'ആത്രേയകം' നടത്തിയ ശ്രമം അഭിനന്ദനാർഹമാണ്. വ്യത്യസ്തമായ ഒരു വീക്ഷണത്തിലൂടെ ഇതിഹാസത്തെ സമീപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വളരെ മികച്ച വായനാനുഭവം തന്നെയാണ്.
“ആത്രേയകം” തികച്ചും അത്ഭുതത്തോടെ ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത ഒരു നോവൽ. മാതൃഭൂമി ബുക്സ് ആണ് പ്രസാദകർ. എന്താണ് ഈ നോവലിന് ഇത്ര പ്രത്യേകത എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരമില്ല. ഈ നോവൽ നമ്മെ കൊണ്ടെത്തിക്കുന്ന പരിസരം തീർത്തും വ്യത്യസ്തമാണ്. മഹാഭാരതകഥകളിൽ നാം കണ്ടുമുട്ടിയിട്ടുള്ള കഥാപാത്രങ്ങൾ മറ്റൊരു വീക്ഷണലോകത്ത് നിന്നും ആർ രാജശ്രീ അവതരിപ്പിക്കുമ്പോൾ വായനക്കാരന്റെയുള്ളിൽ അത് ജനിപ്പിക്കുന്ന സംഘർഷങ്ങൾ ഒട്ടും ചെറുതല്ല. പാഞ്ചാലം എന്ന രാജ്യം എക്കാലവും കഥകൾകൊണ്ടാണ് അതിലെ ഓരോ കുറവുകളും നികത്തിയിരുന്നത്. അവർ പടച്ചുവിടുന്ന കഥകൾ കുറവുകളെ നിറവുകളാക്കി. രാജശ്രീ പറയുന്നുണ്ട്, “കഥകൾ എപ്പോഴും കഥകളാണെന്നോർക്കണം. ഒക്കെയും ഭംഗിയുള്ള കെണികളാണ്. അതിൽ വീഴാതെ ഭംഗിയും കണ്ട് തിരിച്ചുപോരുന്നവരാണ് സമർത്ഥർ. ചില കഥകൾ കൃത്യമായ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് രൂപപ്പെടുന്നതാവും, കെണികളാവും. ഭയമുള്ളിടത്താണ് കഥകൾ ഉണ്ടാകുന്നത്. പാഞ്ചാലം എന്ന ദേശം അതിനൊരു ഉദാഹരണമാണ്. ഇവിടുത്തെ രാജാവിന് ജനിച്ച മകനാണ് നരമിത്രൻ. അവൻ സഞ്ചരിക്കേണ്ടി വന്ന കനൽവഴികൾ ആ കനൽവഴികളിൽ അവൻ തിരിച്ചറിഞ്ഞ ജീവിത യാഥാർത്ഥ്യങ്ങൾ. അതാണ് ഈ നോവൽ. സ്നേഹവും വിവാഹവുമെല്ലാം രാജ്യതന്ത്രത്തിൽ അധികാരത്തിന്റെ മുന്നിൽ അപഹസികപ്പെടുമ്പോൾ നഷ്ടമാകുന്ന മൂല്യങ്ങളെ ഈ നോവൽ അടയാളപ്പെടുത്തുന്നു. അസത്യത്തെ ആഘോഷിക്കുന്ന നന്മയുടെ പരിവേഷം നൽകുന്ന ലോകക്രമങ്ങളോടുള്ള പരിഹാസം ഈ നോവലിൽ ഉണ്ട്. ഒട്ടും വിരസതയില്ലാതെ വായിച്ചു തീർക്കാവുന്ന, നമ്മെ ചിന്തിപ്പിക്കുന്ന വ്യത്യസ്തമായ നല്ലൊരു നോവൽ.
നിരമിത്രന്റെ അദ്ധ്വാനഫലം യുധിഷ്ഠിരൻ ഭുജിച്ചു, ആശ്രിതനായ നിരമിത്രൻ പരാജിതനും സ്വാമിയായ യുധിഷ്ഠിരൻ വിജയിയുമായി എന്ന ആശയത്തെ മുൻ നിർത്തി ജൈമിനിയാൽ ആഖ്യാനം ചെയ്യപ്പെട്ട ജയം എന്ന കഥയാണ് ആത്രേയകം. അങ്ങനെ എങ്കിൽ ഇതിൽ ആത്രേയകം എവിടെ എന്ന ചോദ്യത്തിന് ഉത്തരമാണ് നിരമിത്രൻ. കാരണം നിരമിത്രൻ തന്നെ തിരിച്ചറിയുന്നതും ഉരുക്കിയെടുക്കുന്നതും ആത്രേയകത്തിൽ വെച്ചാണ്. പക്ഷേ ആത്രേയകം എന്നാൽ നിരമിത്രൻ മാത്രവുമല്ല.
മഹാഭാരതകഥകളിൽ അധികമൊന്നും ശ്രദ്ധ കിട്ടാതെപോയ കുറച്ചു കഥാപാത്രങ്ങളെ മറ്റൊരു കോണിലൂടെ അവതരിപ്പിക്കുകയാണ് രാജശ്രീ ടീച്ചർ. ഇതിഹാസങ്ങളിൽ അധികം രേഖപ്പെടുത്താത്ത ഔഷധക്കൂട്ടുകളുടെയും കാരുണ്യത്തിന്റെയും ദേശമായ ആത്രേയകവും അവിടെ ഉടലെടുത്ത ചികിത്സാ പാരമ്പര്യവും പിന്നെ അവിടേക്ക് എത്തിപ്പെടുന്ന നിരമിത്രനും ആണ് കഥ നിറയെ. നിരമിത്രൻ എന്ന് പറയുമ്പോൾ പാഞ്ചാല മഹാരാജാവ് ദ്രുപദന്റെ പുത്രൻ ശിഖണ്ഡി. എന്നാൽ നോവലിൽ ഒരിടത്തും ശിഖണ്ഡി എന്ന് നിരമിത്രനെ വിശേഷിപ്പിച്ചിട്ടില്ല എന്ന് എടുത്തു പറയേണ്ടതാണ്. നിരമിത്രന്റെ കല്യാണം മുതൽ മഹാഭാരത്തെ യുദ്ധത്തിൻറെ അവസാന ദിവസം വരെ വളരെ വ്യത്യസ്താമായി നമുക്ക് കാണാൻ കഴിയുന്നു. അവിടെ തന്റെ കുലത്തിനു അപമാനമായി മാറിയേക്കാവുന്ന മകന്റെ മുന്നിൽ വെച്ച് ഭാര്യയെ പ്രാപിക്കുന്ന ഭർത്താവിനെ കാണാം, ജയത്തിനു വേണ്ടി സ്വന്തം ചോരയിൽ പിറന്ന മകനെ ബലി കൊടുത്ത അർജുനനെയും രാജ കുതന്ത്രങ്ങളുമായി കുന്തിയെയും കാണാൻ കഴിയും.
കൃഷ്ണയോട് മഹാറാണി പറയുന്ന പോലെ - "കഥകൾ എപ്പോഴും കഥകളാണെന്നോർക്കണം , ഒക്കെയും ഭംഗിയുള്ള കെണികളാണ്. അതിൽ വീഴാതെ ഭംഗിയും കണ്ട് തിരിച്ചു പോരുന്നവരാണ് സമർത്ഥർ". ഒരിക്കലും നിരമിത്രനെയും പാഞ്ചാലത്തെയും പറ്റിയുള്ള കഥകൾ നമ്മെ പിന്തുടരുവാൻ അനുവദിക്കരുത്.
Though the author has very good writing skills, though it makes the reading enjoyable, that itself doesn't make it a good book. When the author is trying to give us a different perspective of an epic like Mahabharatha, they can explore the missing connections or the details which are not given in the original. But when an author tries to change the incidents which are in the original and change them just to suit the author's purposes it doesn't do good.
There are many books based on Mahabharata, in Malayalam and in other languages like Parva or Mahasamar series. Unlike all those books, in this one author wants to create her own Mahabharatha by changing even clearly depicted incidents in the epic. Unfortunately for those who read Mahabharaha it will not go well.
In Aathreyakam, author is trying to portray Mahabharatha from Naramithra's (Shikhandi) view point. It all goes well in the half of the book till the author deviates from that. There are many unexplained details in the novel like how Dhrustadhyman located Pandavas and Kunti living incognito after the escape from the planned fire to kill them. If they were so easily tracible while in hiding they wouldn't have survived it. There are many other unexplained details in contradictory to Mahabharata and I think that's its downfall too.
മഹാഭാരതം എന്നും ഒരദ്‌ഭുദമാണ്. അതിലെ കഥകളൂം ഉപകഥകളും കഥാപാത്രങ്ങങ്ങളും എന്നും വിസ്മയിപ്പിച്ചിട്ടേ ഉള്ളു. മുതിർന്നുവരുന്തോറും നമ്മുടെ ചിന്തകൾ മാറുന്നു. ഒരു നൂറു സംശയങ്ങൾ നമ്മളിലേക്കെത്തുന്നു. വായിച്ച കഥകളിലെ സത്യവും ചരിത്രവും പ്രായോഗികതയും ചികയുന്നു. ഇത്തരത്തിലുള്ള ഒരു എഴുത്തു രീതിയാണ് രാജശ്രീ യുടേത്. കേട്ട പല (കെട്ടു)കഥകൾക്കും അവർ അവരുടേതായ ഒരു വിശദീകരണം കൊടുത്തിരിക്കുന്നു. ബുദ്ധിക്ക് നിരക്കുന്നതായി തോന്നി അവയൊക്കെ. ഇനി പുസ്തകത്തിലേക്ക് വന്നാൽ. ഓരോ മനുഷ്യനും ഒരു കഥയാണ്. പ്രാധാന്യവും അപ്രധാന്യവും തീരുമാനിക്കുന്നത് അത് എഴുതിയ ആളിൻറെ താല്പര്യങ്ങൾക്കനുസരിച്ചാണ്. ഭാരതത്തിൽ വേണ്ടത്ര ഊന്നൽ നൽകാത്ത വേറൊരു പേര് മാത്രം മാലോകർക്ക് അറിയുന്ന ഒരു വ്യക്തിയുടെ കഥ. അത് നിരമിത്രമാണ്. ഒരുപക്ഷെ ഇത് വായിക്കാത്ത ആൾക്ക് അതാരാണെന്ന് പോലും അറിവ് കാണില്ല. പക്ഷെ അയാളുടെ മറ്റൊരു പേര് എല്ലാർക്കും അറിവുണ്ട് താനും. നിരമിത്രന്റെ ജീവിതവും, യാത്രയും, ആത്മസംഘർഷങ്ങളും, അദ്ദേഹത്തിനെ വരവേറ്റ ആത്രേയകം എന്ന ഭൂമിയും അവിടുത്തെ ആളുകളുടെയും കഥയാണിത്. പാർശ്വവൽക്കരിക്കപ്പെട്ടവന്റെ കഥ. തിരസ്ക്കരിക്കപ്പെട്ടവൻറെ കഥ.
ആർ രാജശ്രീയുടെ മറ്റൊരു മലയാളം നോവൽ - "ആത്രേയകം" ഇന്നലെ വായിച്ചു തീർത്തു. പുരാണത്തെക്കുറിച്ചുള്ള പുസ്തകമായതിനാൽ ആദ്യം ഈ പുസ്തകം എന്റെ ശ്രദ്ധയിൽപ്പെടുമ്പോൾ ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു. പിന്നീട് പുസ്തകത്തെക്കുറിച്ച് ധാരാളം നല്ല ഫീഡ്‌ബാക്ക് വായിച്ചപ്പോൾ അത് എന്റെ വായനയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. തീർച്ചയായും മഹാഭാരതത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് ഈ നോവലിൽ, നിരമിത്ര / ശിഖണ്ഡിയെക്കുറിച്ച് ആരും അധികം സംസാരിച്ചതായി ഞാൻ കേട്ടിട്ടില്ല.
തുടക്കത്തിൽ വായിക്കാൻ വളരെ രസകരമായ നിരവധി ഭാഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ അവസാനം ആ രസകരമായ എഴുത്ത് രീതി ഇല്ലാതായതായി തോന്നി. വായന അവസാനിക്കാറായപ്പോൾ പുസ്തകം പൂർത്തിയാക്കാൻ വേണ്ടി കുറെ പേജുകളിലൂടെ വെറുതേ ഓടിച്ചുവിടുകയായിരുന്നു (കുറഞ്ഞത് അവസാനത്തെ കുറച്ച് അധ്യായങ്ങളെങ്കിലും).
കഥയുടെ പ്രവാഹത്തിൽ തന്നെ നമ്മളെ പിടിച്ചിരുത്തുന്ന വിധത്തിലുള്ള അവതരണമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിരമിത്രൻ എന്ന കഥാപാത്രം വായനക്കാരിൽ ഒരു സഹാനുഭൂതി ഉണർത്തുന്നു — അവന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ വായിക്കുമ്പോൾ അവനോട് ദുഃഖവും സ്‌നേഹവും ഒരുപോലെ തോന്നും.
കഥയിൽ ദുഃഖവും സന്തോഷവും ചേർന്ന നിമിഷങ്ങൾ സ്വാഭാവികമായി വരുന്നു. അതാണ് ഈ കഥയെ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നത്. അമിതമായ നാടകീയത ഇല്ലാതെ, ലളിതമായ രീതിയിൽ വികാരങ്ങളെ അവതരിപ്പിച്ചതാണ് കഥയുടെ ശക്തി.
കഥ പറയുന്ന രീതിയും (narration) വളരെ നല്ലതാണ്. വായനക്കാരനെ കഥയോട് ബന്ധിപ്പിക്കാൻ എഴുത്തുകാരന് കഴിയുന്നുണ്ട്. മൊത്തത്തിൽ, മനസിനെ തൊടുന്ന അനുഭവങ്ങൾ നൽകുന്ന, വായിച്ചുതീരുമ്പോൾ ഒരു നിശ്ശബ്ദമായ ചിന്ത അവശേഷിപ്പിക്കുന്ന ഒരു നല്ല കഥയാണ് അത്രേയകം.
ഹുങ്കാരനാദം മുഴക്കി വീശിയടിക്കുന്ന കാറ്റിൽ വന്മരങ്ങൾ വീഴുമ്പോൾ കാണാൻ കാഴ്ചക്കാർ ഏറെയുണ്ടാകും. മാളികകൾ നിലംപതിക്കുമ്പോൾ അനുശോചനവും അനവധിയുണ്ടാകും... എന്നാൽ ചതയ്ക്കപ്പെട്ട പുൽക്കൊടികളും, ഞെരിഞ്ഞമർന്ന കുടിലുകളും എപ്പോഴും വിസ്‌മൃതിയിലേക്കു മറയുന്നു. അവ മണ്ണായി പുതിയ മാളികകൾക്കു ബലം പകരുമെന്ന് ചരിത്രം സമാശ്വസിക്കുന്നു. ധർമ്മ സംസ്ഥാപനത്തിന്റെ തിരക്കിൽ അങ്ങനെ സൗകര്യപൂർവ്വം പിന്നോക്കം മാറ്റപ്പെട്ട ഒരുപിടി കഥാപാത്രങ്ങൾ ഭാരതകഥയിലുണ്ട്. അങ്ങനെയൊരാളാണ് പാഞ്ചാലത്തിലെ നിരമിത്രൻ. നിരമിത്രന്റെ ആ ലോകത്തെ, പെരുമ്പറയുടെ ഘോഷത്തിൽ അമർന്നുപോയ ആ നെടുവീർപ്പുകളെ, നമുക്ക് മുന്നിൽ അനാവരണം ചെയ്യുകയാണ് ആത്രേയകം...
ഒട്ടും ഇഷ്ടപെടാഞ്ഞ കഷ്ടപ്പെട്ട് വായിച്ച് തീർത്ത നോവലായിരുന്നു കല്യാണിയും ദാക്ഷായണിയും. അതുകൊണ്ട് തന്നെ രണ്ടാമതൊന്ന് ആലോചിച്ച ശേഷമാണ് ആത്രേയകം വായിക്കാനെടുത്തത്.
മഹാഭാരതകഥയുടെ ഇതുവരെ വായിച്ചിട്ടില്ലാത്ത കോണിൽ നിന്നുള്ള പുനരാഖ്യാനം. എംടിയുടെ രണ്ടാമൂഴത്തോളം വിസ്മയിപ്പിക്കുന്ന എഴുത്ത്.
ആത്രേയകം R രാജശ്രീ ഉപകഥകൾക്കു ക്ഷാമം ഇല്ലാത്ത മഹാഭാരതം തന്നെയാണ് ആത്രേയകത്തിന്റെയും കഥാസന്ദർഭം. പാഞ്ചാല രാജാവിന്റെ പുത്രനെന്നോ?പുത്രിയെന്നോ? വിളിക്കപ്പെടുന്ന നേരമിത്രനിലൂടെയാണ് പ്രധാനമായും കഥ പറയുന്നത്. ജയത്തിനു വേണ്ടി സ്വന്തം ചോരയിൽപിറന്ന മകനെ ബലി കൊടുത്ത അര്ജുനന്നെ പോലെ ഒരുകൂട്ടം അധികാര മോഹികളുടെ കഥയാണ് "ആത്രേയകം".
ആർ. രാജശ്രീയുടെ അത്രേയകം എന്ന നോവൽ മഹാഭാരതത്തിൻ്റെ മറ്റൊരു വായനയാണ്. മഹാഭാരതം കഥകളുടെയും വ്യാഖ്യാനങ്ങളുടെയും അക്ഷയഖനിയാണ്. ഇവിടെ രാജശ്രീ അതിന് പുതിയ കാലത്തെ ഒരു വ്യാഖ്യാനം ചമക്കുകയാണ്. നരിമിത്രൻ എന്ന നപുംസക രാജകുമാരി നിലൂടെ ആഖ്യാനം ചെയ്യപ്പെടുന്ന ഈ വ്യാഖ്യാനം അധികാരം യുദ്ധം, രതി, ധർമ്മാധർമ്മങ്ങളുടെ അർദ്ധശൂന്യത ഒക്കെ ചർച്ച ചെയ്യുന്നു. മികച്ച ഒരു വായനാനുഭവം
Poetically written and moving. I picked this book without any preconceptions and ended up loving it. There were moments when I couldn’t put the book down and parts of the book that stayed with me for days. Memorable characters, beautiful writing style. This offers a fresh look at Mahabharata.
മഹാഭാരതം.... മറ്റൊരു കോണിൽ നിന്നും വീക്ഷിക്കുവാൻ സാധിക്കും. ആത്രേയകo എന്ന മായാലോകം.. നിരമിത്രനിലൂടെ പാണ്ഡവരുടെയും കൗരവരുടെയും ഒരു കൂട്ടം സ്ത്രീ കഥാപാത്രങ്ങളിലൂടെ, അവരുടെ വേദനയിലൂടെ ഒരു സഞ്ചാരം. അറിയപ്പെടാതെ പോയ ഒരുകൂട്ടം ബലി മൃഗങ്ങൾ... അവരോടൊപ്പം ഒരു യാത്ര..