വ്യാജബിംബങ്ങളായി മാറുന്ന വ്യക്തിക്കും കുലത്തിനും അധികാരസ്ഥാനങ്ങൾക്കും നേർക്ക് തൊടുക്കുന്ന സൂക്ഷ്മവേധികളായി മാറുന്ന കഥകൾ. രാഷ്ട്രീയപരവും സാമൂഹികവും വൈയക്തികവുമായ ജ്യാമിതീയരൂപങ്ങളിൽ സമകാലിക ജീവിതങ്ങളെ അടുക്കിവയ്ക്കുന്ന കൈത്തഴക്കം വന്ന രചനകൾ. സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഏഴ് ചെറുകഥകൾ. വി.ജെ. ജയിംസിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.
V. J. James was born in Changanassery, Kottayam, Kerala, India. He attended St.Theresa's Higher Secondary School, Vazhappally and St. Mary's Higher Secondary School, Champakulam, before studying at St. Berchmans College, Changanacherry. He has a degree in Mechanical Engineering from Mar Athanasius College of Engineering. He currently works for Vikram Sarabhai Space Centre, Thiruvananthapuram, as an engineer. He is known for his unique style of presenting subjects in Malayalam literature world. His first book, Purapaadinte Pusthakam (പുറപ്പാടിന്റെ പുസ്തകം), was published by DC Books as the winning novel in the novel competition which was conducted as a part of the 25th anniversary celebration of DC Books in 1999. Malayalam film Munthirivallikal Thalirkkumbol (English: When the Grapevines Sprout) loosely based on the short story Pranayopanishath by V. J. James. His style of narration gained much attention and praise.
Awards DC Silver Jubilee Award, Malayattoor Prize (1999),Rotary Literary Award for Purappadinte Pusthakam Thoppil Ravi Award, Kerala Bhasha Institute Basheer Award (2015) for Nireeshwaran
Short story collections Shavangalil Pathinaraman (ശവങ്ങളിൽ പതിനാറാമൻ) Bhoomiyilekkulla thurumbicha Vathayanangal (ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ) Vyakulamathavinte Kannadikkoodu (വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട്) Pranayopanishath (പ്രണയോപനിഷത്ത്)
Munthirivallikal Thalirkkumbol is a Malayalam family drama film directed by Jibu Jacob, written by Sindhu Raj and produced by Sophia Paul, the film stars Mohanlal and Meena, loosely based on the Malayalam short story Pranayopanishath (പ്രണയോപനിഷത്ത്) by V. J. James
നിരീശ്വരൻ വായിച്ച് ഒരു വി ജെ ജെയിംസ് ഫാൻ ആയി മാറിയ ആളാണ് ഞാൻ. പിന്നീട് അദ്ദേഹം എഴുതിയ ഓരോ കൃതികൾ വായിച്ചപ്പോഴും ആരാധന കൂടി കൂടി വന്നു. കാരണം, ഇതുവരെ എന്നിലെ വായനക്കാരിയെ നിരാശപ്പെടുത്തിയിട്ടില്ല അദ്ദേഹത്തിന്റെ എഴുത്ത്.
ഇപ്പോൾ ഞാൻ വൈറ്റ് സൗണ്ട് എന്ന കഥാസമാഹാരം വായിച്ചു. 7 കഥകളാണ് ഇതിലുള്ളത്. പാതാളക്കരണ്ടി, പൂച്ചക്കണ്ണുള്ള പട്ടി, വൈറ്റ് സൗണ്ട്, വ്യാജബിംബം, വെള്ളിക്കാശ്, ഇരുട്ടുകുത്തി, പളനിവേൽ പൊൻകുരിശ് എന്നിവയാണ് അവ.
ഒന്നിനൊന്നു വ്യത്യസ്തമാണ് ഓരോ കഥകളും.. കഥയുടെ വ്യാപ്തി, കഥാപാത്രങ്ങളുടെ സൃഷ്ടി, ആഖ്യാന ശൈലി ഇവയൊക്കെ ഓരോ കഥകളെയും ഒന്നിനൊന്നു മികച്ചതാക്കുന്നു...
സാധാരണ ഗതിയിൽ ഒരു കഥാസമഹാരം വായിക്കാനെടുക്കുമ്പോൾ ഏതെങ്കിലും ഒന്നോ രണ്ടോ കഥകൾ നമ്മുടെ personal favourite ആയി മാറും. എന്നാൽ ഇതിലെ എല്ലാം കഥകളും എനിക്ക് ഒരേ പോലെ ഇഷ്ട്ടപ്പെട്ടു..
പാതാളക്കരണ്ടി, പൂച്ചക്കണ്ണുള്ള പട്ടി , വൈറ്റ് സൗണ്ട്, വ്യാജബിംബം, വെള്ളിക്കാശ്, ഇരുട്ടുകുത്തി, പളനിവേൽ പൊൻകുരിശ് എന്നിങ്ങനെ ഏഴു കഥകൾ. ഏഴു വ്യത്യസ്തമായ പ്രമേയങ്ങൾ, മികച്ച വായനാനുഭവം നൽകുന്ന കഥകൾ.
7 ചെറുകഥകളുടെ സമാഹാരം. പ്രിത്യേകതകൾ ഒന്നുമില്ലാത്ത, വലിയ താല്പര്യം ഉണർത്താത കഥകൾ ആയിട്ടാണ് അനുഭവപ്പെട്ടത്.
പാതാളക്കരണ്ടി - ധ്രുവന്റെ അമ്മാവൻ കിണറ്റിൽ വീണ ഒരു തൊട്ടി എടുക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു, മരിച്ചു. ജല വിതരണ കണക്ഷൻ ഉള്ളത് കൊണ്ട് പിന്നീട് ആ കിണർ ഉപയോകിക്കേണ്ടി വന്നില്ല. എന്നാൽ പിന്നീട് ആ കണക്ഷൻ റിലയബിൽ അല്ലാതായതു കൊണ്ട് വീണ്ടും കിണർ ഉപയോഗിക്കാൻ ശ്രമിക്കുന്ന ധ്രുവൻ, ഇമ്പിച്ചിയുമായി കിണർ വൃത്തിയാകുന്നതിന്റെ ഇടയിൽ പല വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നു
പൂച്ച കണ്ണുള്ള പട്ടി - തെരുവുനായ ശല്യം കൂടി വരുന്നു എന്ന് നാട്ടുകാർ പരാതിപ്പെട്ടെങ്കിലും, പൂച്ചക്കണ്ണുള്ള ഒരു തെരുവുനായയോട് പാര്ഥന് മമതയുണ്ടായിരുന്നു. കുറെ കാലത്തിനു ശേഷം ആ നാട്ടിൽ തിരിച്ചെത്തിയപ്പോൾ പാർത്ഥൻ ആ നായയെ തിരഞ്ഞു.
വൈറ്റ് സൗണ്ട് - പൈലറ്റായിരുന്ന ആരിഫ് ഖാൻ കൊറോണ കാലത്തു quarantine ചെയ്യേണ്ടി വരുന്നു. അവിടെ രാജേന്ദ്രൻ എന്നൊരാളെ കണ്ടുമുട്ടുന്നു, കുറെ തിരിച്ചറിയലുകൾ ഉണ്ടാകുന്നു
വ്യാജ ബിംബം - പങ്കജാക്ഷൻ മുതലാളി മരിച്ചപ്പോൾ അയാളെ കുളിപ്പിച്ച് ഒരുക്കാൻ പാറു മുണ്ടൻ എത്തുന്നു. പങ്കജാക്ഷൻ മുതലാളിയുടെ സ്വർണപ്പല്ലു എല്ലാരുടെയും നോട്ടത്തിൽ ആയിരുന്നു. കുളി-ഒരുക്കലിന്റെ ഇടയിൽ അധികാരത്തിന്റെ മുദ്രയായ സ്വർണ പല്ല് പാറു മുണ്ടൻ അടിവസ്ത്രത്തിൽ ആക്കുന്നു.
വെള്ളിക്കാശ് - പള്ളിയുടെ നാടകത്തിൽ ജീസസിന്റെ വേഷം കൈകാര്യം ചെയ്യാനായി ആൻഡ്രൂസ് ശാരീരികമായി മാനസികമായും തയ്യാറാവുന്നു, എന്നാൽ നാടകം നടക്കാതെ പോകുന്നു, വർഷങ്ങൾക്കു ശേഷം അത് വീണ്ടും അവതരിപ്പിക്കപെടുമ്പോൾ ആൻദ്രുസിനു കാത്തു വെച്ചിരുന്നത് പക്ഷെ യൂദാസിന്റെ വേഷമാണ്.
ഇരുട്ട്കുത്തി - പ്രഭാമയിയുടെ കുടുംബ സ്വത്താണ് ഇരുട്ടുകുത്തി. 24 പേർക്ക് സഞ്ചരിക്കാൻ പറ്റുന്ന ഈ വള്ളത്തിൽ ജാതി ശ്രേണി അനുസരിച്ചേ കയറാൻ പറ്റുകയുള്ളു. ഒരു പ്രളയ കാലത്ത് ഇരുട്ടുകുതി കാണാതാകുന്നു.
പളനിവേളും പൊന്കുരിശും - വഴി പിരിഞ്ഞു പോയ ഒരു തമിഴനും ഒരു മലയാളി ക്രിസ്തിയാണിയും തമ്മിൽ ഫേസ്ബുക് വഴി വീണ്ടും കണ്ടുമുട്ടുന്നു. മലയാറ്റൂറും പഴണിയും അവരുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നു, ആ സ്ഥലങ്ങൾ അവർ ഒരുമിച്ചു സഞ്ചരിക്കാൻ തീരുമാനിക്കുന്നു.
പച്ചയായ ജീവിതങ്ങളെ ഇത്ര ചാരുതയോടെ അവതരിപ്പിക്കുവാനുള്ള മാസ്മരികമായ കഴിവുകളുള്ള ഒരു എഴുത്തുകാരനാണ് വി ജെ ജയിംസ് എന്ന് പറയുന്നതിൽ ഒട്ടും തെറ്റില്ല. കാരണം എഴുത്തുകൾ വായിച്ചിട്ടുള്ള എല്ലാവരും ഈയൊരു അഭിപ്രായത്തോട് യോജിക്കും എന്നതിൽ സംശയമില്ല. കാരണം അത്ര മാത്രം ജൈവികത തന്റെ എഴുത്തുകളിൽ പ്രതിഫലിപ്പിക്കുവാൻ വി ജെ ജെയിംസിനു സാധിക്കുന്നു. വി ജെ ജെയിംസ് എഴുതിയ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഏഴുകഥകളുടെ സമാഹാരമാണ് “വൈറ്റ് സൗണ്ട്.” ഏഴ് വ്യത്യസ്ത കഥകളാണ് ഇതിലെ ഉള്ളടക്കം. പാതാളക്കരണ്ടി തേടി കിണറ്റിലിറങ്ങുമ്പോൾ മരണപ്പെട്ട അമ്മാവന്റെ കൊച്ചുമകൻ കാലങ്ങൾക്ക് ശേഷം പാതാളക്കരണ്ടി അന്വേഷിച്ച് കിണറിന്റെ ആഴങ്ങൾ തിരയുന്ന കഥയാണ് “പാതാളക്കരണ്ടി.” പട്ടികളും മനുഷ്യരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥപറയുന്നതിനോടൊപ്പം അറ്റുപോയ സുഹൃത്ബന്ധങ്ങളുടെയും കഥപറയുകയാണ് “പൂച്ചക്കണ്ണുള്ള പട്ടി.” ഒറ്റപ്പെടലിൽ കഴിഞ്ഞ ജീവിതങ്ങൾക്ക് കോവിഡ് ക്വാറന്റൈൻ ക്യാമ്പുകൾ നൽകിയ സൗഹൃത്തിന്റെ കഥയാണ് “വൈറ്റ് സൗണ്ട്.” മറിച്ച അപ്പന്റെ സ്വർണപ്പല്ല് സ്വന്തമാക്കുവാൻ മക്കൾ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് “വ്യാജബിംബം.” ബന്ധങ്ങളിലെ കപടതയാണ് ഇതിലെ ഇതിവൃത്തം. അരങ്ങിൽ യേശുവിന്റെ വേഷംകെട്ടുവാൻ ആശിച്ചു ഒടുവിൽ തന്റെ വേഷം നാടകം സ്പോൺസർ ചെയ്യുന്നവനു വെച്ചുമാറി യൂദാസിന്റെ വേഷമണിയേണ്ടി വന്നവന്റെ ആത്മസംഘർഷങ്ങളാണ് “വെള്ളിക്കാശ്.” തറവാട്ടുമഹിമ പ്രദർശിപ്പിക്കുവാൻ തലമുറകളായി കൈമാറിവന്ന ഇരുട്ടുകുത്തി വള്ളം പ്രളയത്തിൽ നഷ്ടമാകുന്നതും, അതിന്റെ അന്വേഷണങ്ങളും പ്രമേയമാകുന്ന കഥയാണ് “ഇരുട്ടുകുത്തി.” വരേണ്യതയുടെ പൊളിച്ചെഴുത്താണ് ഈ കഥ. മതത്തിന്റെയും, ദേശത്തിന്റെയും, സംസ്കാരത്തിന്റെയും, ഭാഷയുടെയും അതിരുകൾ ഉലംഘിക്കുന്ന സൗഹൃത്തിന്റെ കഥയാണ് “പളനിവേൽ പൊൻകുരിശ്.” ഈ ഏഴുകഥകളും എഴുവ്യത്യസ്ത പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ഒന്ന് ഒന്നിനോട് കിടപിടിക്കുന്ന വായനാനുഭഭവം വായനക്കാരനു സമ്മാനിക്കും എന്നതിൽ സംശയമില്ല.