'ചെലതരം കേൾവികളും കാഴ്ചകളും എല്ലാർക്കുവൊന്നും കാണാൻ പറ്റത്തില്ല. മോളേ, പുസ്തകത്തേലൊക്കെ എഴുതിവെക്കണ അറിവുകളേ ആൾക്കാര് കൈമാറ്റം ചെയ്യത്തൊള്ളൂ. എഴുതിവെക്കാൻ പറ്റാത്ത ചെല അറിവുകളൊണ്ട്. അതൊക്കെ കയ്യിലൊള്ളവര് മറ്റുള്ളവർക്ക് കാണാൻ പറ്റാത്തതൊക്കെ കാണും, കേക്കാൻ പറ്റാത്തതൊക്കെ കേക്കും. പൊറത്തൊരു കുഞ്ഞിനോട് പോലും ഒന്നും പറയത്തുമില്ല. പറഞ്ഞാ തലയ്ക്ക് സുഖവില്ലെന്ന് പറഞ്ഞ് കേക്കണവര് ചിരിക്കും. അവമ്മാരെ കുറ്റം പറയാനും പറ്റത്തില്ല. കണ്ട അണ്ടനും അടകോടനുമൊക്കെ കാണാനോ കേക്കാനോ പറ്റണ കാര്യങ്ങളല്ലല്ലോ അതൊന്നും..'
രതിയോടു വാപ്പൻ പറഞ്ഞ ഈ വാചകങ്ങളിലുണ്ട്,ഉറക്കപ്പിശാചിനുള്ളിലൊളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ താക്കോൽ. പഞ്ചേന്ദ്രിയങ്ങൾക്കു പിടിതരാതെ പ്രകൃതിയിലൊളിച്ചിരിക്കുന്ന അദ്ഭുതങ്ങളെ ഭാവനയുടെ കണ്ണടയിലൂടെ അനാവരണം ചെയ്യുന്ന നോവൽ.
എത്ര മനോഹരമായാണ് ഈ വർഷത്തെ എന്റെ വായന ആരംഭിച്ചത്...! അതിന്റെ എല്ലാ ക്രെഡിറ്റും ഞാൻ ഈ പുസ്തകത്തിനു നൽകുന്നു... കഥ പറഞ്ഞ് കഥ പറഞ്ഞ് ഏതൊക്കെ ലോകത്തേക്കാണ് എന്റെ മനസ്സിനെ എഴുത്തുകാരൻ കൂട്ടി കൊണ്ട് പോയത്..!
വേമ്പനാട് കായലിനു ചുറ്റുമായി കിടക്കുന്ന കോട്ടയം, ആലപ്പുഴ ജില്ലകളിലെ കായൽനിലങ്ങളിലെ മനുഷ്യരും അവരുടെ ജീവിതവുമാണ് ഈ നോവലിന്റെ പശ്ചാത്തലം..
വാപ്പന് 3 ആൺ മക്കളാണ്... അവരെല്ലാം വിവാഹിതരുമാണ്... ഇളയ മകൻ ഗോപിയും ഭാര്യ രതിയും വാപ്പനൊപ്പം കുടുംബ വീട്ടിൽ താമസിക്കുന്നു.. വാപ്പൻ കുറച്ചു കാലമായി ശരീരം തളർന്നു കിടപ്പിലാണ്... ആവതില്ലാത്തത് ശരീരത്തിനാണ് എങ്കിലും, വാപ്പാന്റെ നാക്കിന് ഒരു മേലായ്കയുമില്ല.... വാപ്പനിങ്ങനെ കഥകൾ പറഞ്ഞ് കൊണ്ടേയിരിക്കും.. മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടും ബന്ധുക്കളോടുമൊക്കെ കഥ തന്നെ കഥ... അങ്ങനെ ഈ വാപ്പൻ പറയുന്ന പന്ത്രണ്ടു കഥകളിലൂടെയാണ് ‘ഉറക്കപ്പിശാച്’ നമ്മൾ വായനക്കാരുടെ ഉറക്കം കെടുത്തുന്നത്..
നല്ല കഥ പറയാൻ കഴിവ് വേണം... കഥ കേൾക്കുന്നവന്റെ മനസ്സ് പിടിച്ചിരുത്താൻ എളുപ്പമല്ല.... അപ്പോൾ ഇങ്ങനത്തെ കഥകൾ പറയാനും അത് മനോഹരമായി ഒരു പുസ്തകത്തിൽ സന്നിവേശിപ്പിച്ചതും എഴുത്തുകാരന്റെ കഴിവ് തന്നെയല്ലാതെ മറ്റൊന്നുമല്ല..
. . . . 📚Book - ഉറക്കപ്പിശാച് ✒️Writer- എസ്.പി. ശരത് 📜Publisher- മനോരമ ബുക്സ്
വാപ്പന്റെ നിഗൂഢമായ കഥകളിലൂടെ കടന്നുപോകുന്ന പുസ്തകം. പഞ്ചേന്ദ്രിയങ്ങൾക്ക് പിടിതരാതെ പ്രകൃതിയിൽ ഒളിച്ചിരിക്കുന്ന അത്ഭുതങ്ങളെ ഭാവനയുടെ കണ്ണിലൂടെ അനാവരണം ചെയ്യുന്ന നോവൽ. ഉറക്ക പിശാചിനെ പറ്റിയുള്ള വിവരണം ഒക്കെ വളരെ രസകരമായിരുന്നു.
സ്വാഭാവികമായി എൻ്റെ വായനയിൽ കടന്നുവരാൻ ഒട്ടും സാധ്യതയില്ലാത്ത ഒരു പുസ്തകമായിരുന്നു ഇത്. അതുൾപ്പെടുത്താൻ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുകയും, ഒടുവിൽ പുസ്തകം കയ്യിലെത്തിച്ച് തരുകയും ചെയ്ത സുഹൃത്ത്, ഉന്തി തള്ളിയാണ് എന്നെ ഈ പുസ്തകത്തിൽ എത്തിച്ചത്. അത്രയും നിർബന്ധിച്ചത് എന്തിനായിരുന്നുവെന്ന് ആദ്യ ചാപ്റ്റർ വായിച്ചുകഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി. പ്രതീക്ഷിച്ചതിലും ഒരുപാട് മുകളിൽ പോയ, ഗംഭീരമായ ഒരു വായനാനുഭവമായിരുന്നു തുടർന്ന് ഉറക്കപ്പിശാച് തന്നത്. സാധിക്കുമെങ്കിൽ എങ്ങനെയെങ്കിലും ഈ കൃതി വായനയിൽ ഉൾപ്പെടുത്തുക, ഈ 'മുത്തശ്ശൻ കഥകൾ' നിങ്ങളെ ഞെട്ടിച്ചിരിക്കും, തീർച്ച!
നാരായണൻ വാപ്പൻ ചുമ്മാ കിടന്നു തള്ളുന്നതല്ല, മുണ്ടാറിലും പരിസരങ്ങളിലും സംഭവിച്ചവ തന്നെയാണ് ഈ കഥകൾ - ഒരെണ്ണം സംഭവിക്കാനിരുന്നതും. പലതും പേടിപ്പിക്കുന്നവ. നാരായണൻ പറയുന്ന കഥകളേക്കാളും വിചിത്രമാണ് നാരായണൻ്റെ സ്വന്തം കഥയെന്ന് പോകെപ്പോകെ മനസ്സിലാകും.
'അതേയ്, ഈ കഥകൾക്കൊരു കുഴപ്പമുണ്ട്. എന്താത്? ഇതൊക്കെക്കേട്ട് തലേക്കേറ്റിയാൽ പിന്നെ ഇറക്കിവിടാൻ പാടാ. അതു കേട്ടുനോക്കിയാലല്ലേ അറിയാൻ പറ്റൂ. ഒന്നു കേട്ടുനോക്കിയതിന്റെ അനുഭവമോർത്ത് പറഞ്ഞതാ. അത്രയ്ക്ക് ഭയങ്കരനാണോ ഈ കഥപറച്ചിലുകാരൻ? പറയുന്നവൻ പീറയാ. കട്ടിലേന്ന് എണീക്കാത്തവൻ. പക്ഷേ, അവൻ പറയുന്ന കഥകൾ. ലേശം , പ്രശ്‌നമാ’
കട്ടിലിൽ കിടക്കുന്ന നാരായണൻ വാപ്പൻ പറയുന്ന കഥകളിലൂടെ വികസിക്കുന്ന നോവൽ. കഥകളുടെ ചുഴിയിലേക്ക് വായനക്കാരനെ പിടിച്ചിടുന്ന ആഖ്യാനം. വ്യത്യസ്ത പ്രമേയവും വയനാനുഭവവും സമ്മാനിക്കുന്ന നോവൽ. ഒരു ഞെട്ടലിലൂടെയും രണ്ടാം ഭാഗം ഉടനെ ഇറങ്ങണം എന്നൊരു തോന്നലിലൂടെയും മാത്രമേ ഈ നോവൽ നമുക്ക് അവസാനിപ്പിക്കാൻ കഴിയൂ. ഉറക്കം കെടുത്താൻ കെല്പുള്ളൊരു ഉറക്കപ്പിശാച്!!
വായിക്കാത്തവർക്ക് വേണ്ടി - വേണമെങ്കിൽ ഈ ബുക്ക് Person of interest series പോലെയാണ് എന്നു പറയാം. ഒരു അപ്പാപ്പൻ കഥകൾ പറയുവാണ്. ഓരോ കഥകളും ഓരോ ചെറിയ episode പോലെ. ചിലതൊക്കെ ഭയപ്പെടുത്തുന്ന കിടിലൻ കഥകളാണ്. എന്നാൽ അതിൻ്റെയൊപ്പം തന്നെ main thread um develop ആയി varum. Njaan മലയാളത്തിൽ ഇതുവരെ കാണാത്ത ടൈപ്പ് ഒരു സൃഷ്ടി. വളരെ ഫ്രഷ് ഒരു അനുഭവം. പക്ഷേ എന്നിരുന്നാലും അദ്ധ്യായം 15 മുതൽ അവസാനം വരെ അതുവരെ കൊണ്ടുവന്നിരുന്ന quality angu drop aayi, aa ഫ്ലോ അങ്ങ് പോയി. ഇല്ലെങ്കിൽ 4 or 4.5/5 കൊടുത്തേനെ. അമ്മാതിരി nice book.
Intriguing story. Average storytelling. The in-between stories are scattered and unrelated, so sometimes we wonder about the central theme or the purpose of the story. Not for literary enthusiasts, but for mystery story lovers.
നാരായണൻ ഉറങ്ങിയാലേ ഇപ്പോഴും മറ്റവന് എഴുന്നേൽക്കാൻ കഴിയുന്നുള്ളൂ.ആ സാധ്യതയാണ് ഇനിയുള്ള കാലം നമ്മുടെ ആയുധം.ഇനി നാരായണൻ ഉറങ്ങാൻ പാടില്ല.എന്നുവച്ചാൽ ജീവിതകാലം മുഴുവൻ നാരായണൻ ഇനി ഉറങ്ങുന്നില്ല!
ഉറക്കപ്പിശാച്(എസ് പി ശരത്)
കാത്തിരിക്കുന്നു.....നവംബർ 2025 ൽ ഇറങ്ങുന്ന രണ്ടാം ഭാഗത്തിനായി. 😵
This entire review has been hidden because of spoilers.
Quietly terrifying. The book never explains itself, and the ending offers no comfort—only unease. It feels like waking from a bad dream and realizing the feeling hasn’t faded.