അട്ടപ്പാടിയിലെ ആദിവാസികളുടെ ലോകത്തേക്കു യാത്ര ചെയ്ത അനുഭവമാണ് ഈ നോവലിൽനിന്നു ലഭിക്കുന്നത്. കുലാചാര മര്യാദകളെ ചോദ്യം ചെയ്തു കൊണ്ട് വിദ്യാഭ്യാസം നടത്തുകയും വഴിമാറി നടക്കുകയും ചെയ്ത പൊന്നി മറ്റൊരു വർഗത്തിൽപ്പെട്ട മാരനെ പ്രണയിക്കുന്നു. പൊന്നിക്കുവേണ്ടി മരിക്കുന്നതിനുപോലും ദിവ്യമെന്നു കരുതുന്ന മുഡുഗയുവാവായ ചെല്ലൻ പൊന്നിയോട് പ്രണയാഭ്യർത്ഥന നടത്തുന്നുവെങ്കിലും പൊന്നി അത് നിരസിക്കുന്നു. സങ്കീർണ്ണമായ ഒരു പ്രേമകഥ നേർത്ത ചായത്തിലൂടെ വരഞ്ഞ് അവിസ്മരണീയമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് മലയാറ്റൂർ ഈ നോവലിൽ.
Malayattoor Ramakrishnan was born on 30 May 1927 as K. V. Ramakrishna Iyer in Kalpathi in Palakkad (Palghat) in a family of Kerala Iyers. After earning the B.L. degree he started his career as an Advocate.Later he started his work as a sub-editor in The Free Press Journal in Mumbai. He was a contributing cartoonist to Shankar's Weekly. He is also credited with the first Malayalam translation of Bram Stoker's Dracula apart from translating Sherlock Holmes novels into Malayalam. In 1957, he entered the Indian Administrative Service (IAS).The memoirs of his long career as a bureaucrat are narrated in his work Service Story – Ente IAS Dinangal. alayattoor wrote his best known work - Verukal (Roots) in 1965. It is a semi-autobiographical work which tells the story of a family of Tamil speaking Iyers who settled in Kerala. This won him the Kerala Sahithya Academy Award.[1] In 1981, he resigned from the Indian Administrative Service in order to devote his time to writing. It was during the period 1981 to 1997 that his most famous works emerged from his pen. Among his other famous novels are Yakshi, Yanthram, Nettoor Mathom and Amritham Thedi. For Yanthram, he was awarded the Vayalar Award.
യക്ഷി, വേരുകൾ എന്നീ കൃതികൾക്ക് ശേഷം മലയാറ്റൂരിൻ്റേതായി ഞാൻ വായിച്ച മൂന്നാമത്തെ കൃതിയാണ് പൊന്നി. ഓരോ നോവലുകളിലും വ്യത്യസ്തമായ കഥാപശ്ചാത്തലവും എഴുത്തുമാണ് മലയാറ്റൂർ അവലംബിച്ചിരിക്കുന്നത് എന്നത് എടുത്തുപറയേണ്ട ഒരു സവിശേഷതയാണ്. ആദ്യമായി വായിച്ച യക്ഷി എനിക്ക് അത്രമേൽ പ്രിയപ്പെട്ടതും മനസ്സിൽ തങ്ങിനിന്നിരുന്നതുമായിരുന്നു. അതേ അനുഭൂതിയാണ് പൊന്നി വായിച്ചതിനു ശേഷവും എനിക്ക് അനുഭവപ്പെടുന്നത്. ഈ കൃതിയെപ്പറ്റി യാദൃശ്ചികമായി ഇൻ്റർനെറ്റിൽ പരതിയപ്പോൾ 1976 ൽ ഇതൊരു സിനിമയായി ഇറങ്ങിയിട്ടുണ്ടെന്നുള്ള വിവരം ഏറെ സന്തോഷം ജനിപ്പിച്ച ഒന്നായിരുന്നു.
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്കും അവരുടെ ജീവിതത്തിലേക്കും പ്രകൃതിരമണീയതയിലേക്കുമുള്ള ഒരു സഞ്ചാരമാണ് ഈ നോവൽ. വായനയിലുടനീളം പഴയകാല ആദിവാസി ജീവിതത്തിൻ്റെ നന്മയും കാടിൻ്റെയും പ്രകൃതിയുടെയും ശാന്തതയും അനുഭവിക്കാൻ സാധിച്ചു. മുഡുഗർ, ഇരുളർ, കുറുമ്പർ തുടങ്ങി മൂന്ന് ആദിവാസി വിഭാഗങ്ങളുടെ ജീവിതം ഇവിടെ പറഞ്ഞുപോവുന്നുണ്ട്. മുഡുഗയുവതിയായ പൊന്നി അവരുടെ ആചാരങ്ങളെയെല്ലാം ചോദ്യം ചെയ്യുകയും വിദ്യാഭ്യാസം നടത്തുകയും അവർക്ക് നിഷിദ്ധരായ ഇരുളരിലെ മാരൻ എന്ന യുവാവുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. പൊന്നിയുടെ കൂട്ടുകാരിയും മറ്റൊരു മുഡുഗയുവതിയുമായ മാശി ചെല്ലനെ സ്നേഹിക്കുന്നു. പക്ഷേ, ചെല്ലൻ ഇഷ്ടപ്പെടുന്നത് പൊന്നിയെയും പൊന്നി ഇഷ്ടപ്പെടുന്നത് മാരനെയുമാണ്. തുടർന്നുട് ഇവരുടെ എല്ലാം ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് നോവലിൻ്റെ ഇതിവൃത്തം. ആദിവാസി വിഭാഗങ്ങളുടെയിടയിലുള്ള സങ്കീർണമായ ചില പ്രണയങ്ങളുടെ കഥ വളരെ ഭംഗിയായി തന്നെ മലയാറ്റൂർ അവതരിപ്പിച്ചിരിക്കുന്നു.
മനസ്സിന് കുളിർമയേകുന്ന വളരെ നല്ലൊരു വായനാനുഭവമാണ് പൊന്നി എന്ന നോവൽ എനിക്ക് സമ്മാനിച്ചത്. ആദിവാസിവിഭാഗങ്ങളുടെ ജീവിതം വളരെ അടുത്തറിയാൻ സാധിച്ചുവെന്നതും പുസ്തകത്തിൻ്റെ ഒരു മേൻമയാണ്.
പാലക്കാടിന്റെ ഹൃദയത്തെ തൊട്ടറിഞ്ഞ നന്മയുള്ള എഴുത്തുകാരനാണ് മലയാറ്റൂർ. സാധാരണക്കാരുടെ കഥാകാരൻ എന്നദ്ദേഹത്തെ വിളിക്കാം. വേരുകളും യക്ഷിയും ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടാക്കിയ ഇഷ്ടം പൊന്നിയിലൂടെ അദ്ദേഹം നിലനിർത്തുന്നു. അട്ടപ്പാടിയിലെ ഇരു വിഭാഗങ്ങളിൽപ്പെട്ട പൊന്നിയുടെയും മാരന്റെയും പ്രണയം താഴ് വരയുടെ അതിരുകൾ ഭേദിച്ച് ഓരോ മലയാളിയുടെ നെഞ്ചിലേക്കും എത്തുന്നു. കൊച്ചു കുട്ടികളെപ്പോലെ നിഷ്കളങ്കരായ ആദിവാസികളുടെ ചൂടും ചൂരും എഴുത്തുകാരൻ നമുക്ക് പകർന്നു തരുന്നു. അവരുടെ വിശ്വാസങ്ങളിലൂടെയുള്ള ഒരു യാത്രകൂടിയാണ് ഈ കൃതി.
സങ്കീർണ്ണമായ ഒരു പ്രണയകഥയാണ് മലയാറ്റൂരിന്റെ ഈ നോവൽ. പൊന്നിയുടെയും മാരന്റെയും, പൊന്നിയെ സ്നേഹിക്കുന്ന ചെല്ലന്റെയും, ചെല്ലനെ സ്നേഹിക്കുന്ന മാശിയുടെയും. അട്ടപ്പാടിയിലെ ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ഒരു താഴ്‌വാരം, അവിടുത്തെ ജീവിതരീതികളിലൂടെയും ആചാര അനാചാരങ്ങളിലൂടെയും പ്രകൃതി സൗന്ദര്യത്തിലൂടെയുമുള്ള ഒരു യാത്രകൂടിയാണ് പൊന്നിയെന്ന ഈ നോവലിലൂടെ അനുഭവപ്പെടുന്നത്.
പൊന്നിയൊരു മുഡുഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാരുന്നു.മറ്റുള്ള മുഡുഗ പെൺകുട്ടികളിൽ നിന്നും വ്യത്യസ്തയായിരുന്നു പൊന്നി. അവൾ സുന്ദരിയായിരുന്നു, മാത്രമല്ല ആദിവാസി സ്കൂളിൽ പോയി അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചു. അതുകൊണ്ട് തന്നെ അവൾ അഹങ്കാരിയും തന്റേടക്കാരിയുമെന്ന് മറ്റുള്ള മുഡുഗ പെണ്ണുങ്ങൾ അഭിപ്രായപ്പെട്ടു.
പൊന്നിയെ ജീവനുതുല്യം സ്നേഹിക്കുന്നവനാണ് ചെല്ലൻ. അധ്വാനശീലമുള്ള ചെറുപ്പക്കാരൻ, മുഡുഗ യുവാക്കുകളിൽ മിടുക്കൻ. എന്നാൽ പൊന്നിക്ക് എന്തുകൊണ്ടോ അവനെ ഇഷ്ടമല്ലാരുന്നു. ഒരിക്കൽ കോട്ടമൈതാനത്ത് നൃത്തം ചെയ്യാൻ പോയപ്പോളാണ് അവൾ ആദ്യമായി മാരനെ കാണുന്നത്. അധികം താമസിക്കാതെ അവർ പ്രണയത്തിലായി. എന്നാൽ മാരൻ മുഡുഗനല്ല എന്ന് അറിയുന്നതോടുകൂടി എല്ലാം മാറിമറിയുകയാണ്.
മലയാറ്റൂരിന്റെ എഴുത്തിലൂടെ മല്ലീശ്വരൻമുടിയും ഭൂതക്കുളവും ആ താഴ്‌വാരം മുഴുക്കയും നമ്മുടെ മനസ്സിലൂടെ കടന്നുപോകുകയാണ്
The book deals with a story of love triangle between Ponni, Chellan and Maran, three tribal peoples. They are bound with their beliefs, customs and love which keeps them going in their day-to-day life. Although Ponni doesn't like Chellan in her adulthood and made her life promise with Maran who is from an enemy tribe. The story mostly revolves around the incidents happens in Ponni's life before and after she meet Maran her love of life. The story closes with a tragic note (I don't want to reveal it).
The author beautifully plotted the story in tribal scene. His knowledge on the customs and beliefs of tribal people is commendable. He did his research and it can be seen in the book. The book gives an exotic feeling of going through the life of Kerala tribal people. Worth reading once.
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്കും അവരുടെ ജീവിതത്തിലേക്കും കടന്നുചെല്ലുന്ന നോവൽ. ആദിവാസി ജീവിതത്തിൻ്റെ നന്മയും അന്ധവിശ്വാസങ്ങളേയും തുറന്നു കാണിക്കുന്നു. മുഡുഗർ, ഇരുളർ, കുറുമ്പർ എന്ന 3 ആദിവാസി വിഭാഗങ്ങൾ തമ്മിലുള്ള ബന്ധവും വൈര്യവും ചിന്തിപ്പിക്കുന്നവയാണ്. സംഭാഷണങ്ങളെല്ലാം തന്നെ തമിഴിലാണ്.
മുഡുഗ യുവതിയായ പൊന്നി അവരുടെ ആചാരങ്ങൾക്കെതിരെ നിൽക്കുകയും വിദ്യാഭ്യാസം നടത്തുകയും അവരുടെ ശത്രുവായ ഇരുള വിഭാഗത്തിലെ മാരൻ എന്ന യുവാവുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ചെല്ലൻ എന്ന മുഡുഗ യുവാവ് പൊന്നിയെ സ്നേഹിക്കുന്നു. പൊന്നിയുടെ കൂട്ടുകാരി മാശി ചെല്ലനെ സ്നേഹിക്കുന്നു. ഒരു ത്രികോണ പ്രണയവും തുടർന്ന ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് നോവലിൻ്റെ കാതൽ.
🌺അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്കും കാടിന്റെ ശാന്തതയിലേക്കും പ്രകൃതിയിലേക്കുമുള്ള സഞ്ചാരമാണ് പൊന്നി എന്ന മലയാറ്റൂർ രാമകൃഷ്ണന്റെ നോവൽ. ഐതിഹ്യങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന മുധുഗർ, ഇരുളർ, കുറുമ്പർ തുടങ്ങി മൂന്ന് ആദിവാസി വിഭാഗങ്ങളുടെ ജീവിതം ഇവിടെ പറഞ്ഞു പോകുന്നു. മുഡുഗ യുവതിയായ പൊന്നി മറ്റു മുഡുഗരിൽ നിന്നും വ്യത്യസ്തമായി അക്ഷരവിദ്യാഭ്യാസം നേടുന്നു. അത് അവളെ അവരുടെ അവരുടെ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചോദ്യംചെയ്യാൻ പ്രാപ്തയാകുന്നു. ആരിലും വശപെടാത്ത സ്വന്തമായി ഇഷ്ടങ്ങളും അഭിപ്രായങ്ങളും ഉള്ള അവളെ തന്റേടി എന്നു മുദ്രകുത്തുന്നു. മുഡുഗ യുവാവായ ചെല്ലൻ പൊന്നിയിൽ അനുരുക്തനാകുന്നു. എന്നാൽ പൊന്നി ചെല്ലന്റെ പ്രാണയാഭ്യർഥന നിരസിക്കുകയും ചെല്ലനെ സ്നേഹിക്കുന്ന തന്റെ ആത്മമിത്രമായ മാശിയെ വിവാഹം കഴിക്കാൻ ചെല്ലനെ പ്രോത്സാഹിപ്പിക്കുന്നു. ഇതേ സമയം മുഡുഗർക്ക് നിഷിദ്ധരായ ഇരുളരിലെ മാരൻ എന്ന യുവാവുമായി പൊന്നി പ്രണയത്തിലാക്കുകയും തുടർന്ന് ഇവരുടെയെല്ലാം ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് നോവലിലെ പ്രമേയം.
🌺മലയാറ്റൂരിന്റെ യക്ഷിക്കുശേഷം ഞാൻ വായിക്കുന്ന നോവൽ. പണ്ട് ദൂരദർശനിൽ പൊന്നി കണ്ടത് ഞാൻ ഇന്നും ഓർക്കുന്നു അത്കൊണ്ട് വായിക്കുന്ന സമയത്തെല്ലാം നടി ലക്ഷ്മിയുടെ മുഖം ആയിരുന്നു പൊന്നിക്ക്, മറ്റു കഥാപാത്രങ്ങൾ എല്ലാം ആരാണ് ചെയ്തതെന്ന് എനിക്ക് ഓർമ്മയില്ല. പൊന്നിയെന്ന ശക്തമായ സ്ത്രീ കഥാപാത്രമാണ് ഈ നോവലിൽ ആകർഷകമായ ഒരു ഘടകങ്ങളിൽ ഒന്ന് അട്ടപ്പാടിയുടെ പ്രകൃതിയും ആദിവാസികളുടെ നിഷ്കളങ്കതയും, വിശ്വാസങ്ങളും ഈ നോവൽ വായിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
സ്നേഹം കൊണ്ട് മുറിവേറ്റ മാരൻ്റെയും പൊന്നിയുടെയും കഥയാണിത്.അട്ടപ്പാടിയിലെ വിദൂരമായ കാട്ടിലെ ഊരും പാടികളും ആചാരങ്ങളെ ജീവനോളം വലുതായി കാണുകയും ചെയ്യുന്ന ഒരു കൂട്ടാം മനുഷ്യരുടെയും കഥ.പഠിച്ച പെണ്ണാണ് പൊന്നി.പലപ്പോഴും അതവൾക്ക് ശാപമാണെങ്കിൽ കൂടിയും അറിവ് പുരോഗതി യിലേക്കുള്ള അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യാനുള്ള ആദ്യത്തെ ചവിട്ടു പടിയാണെന്ന് പൊന്നി നമുക്ക് കാട്ടിത്തരുന്നു. ചെല്ലനെന്ന ഒരേ പുരുഷൻ അവർക്കിടയിൽ ഒരു സമസ്യയായി നിൽക്കുമ്പോഴും മുറിയാത്ത ചങ്ങലയായുള്ള അവരുടെ സൗഹൃദം..ശാമിമാരെ അവിശ്വാസത്തോടെ കാണുന്ന ആദിവാസി ജനത ചൂഷണങ്ങൾ ഇങ്ങന്നെയുള്ള സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ ഭംഗിയോടെ പറയുന്ന ഒരു പ്രണയകഥ..
This entire review has been hidden because of spoilers.
പൊന്നിയും മാനും... പരസ്പരം ഒന്നാകാൻ പ്രകൃതി സൃഷ്ടിച്ച രണ്ടു നിഷ്കളങ്ക ജന്മങ്ങൾ...വരട്ടു വാദികളായ സമുദായ പ്രമാണിമാരുടേയും കണ്ണില്ലാത്ത നെറികെട്ട ആചാരങ്ങളുടേയും പാറക്കെട്ടുകൾ ഇടിഞ്ഞുവീണ് പൊലിഞ്ഞ ജന്മങ്ങൾ...ഭവാനിപ്പുഴയോരത്തെ ഈ മത്സ്യങ്ങൾക്ക് പക്ഷേ പുഴയിലെ മത്സ്യത്തെപ്പോലെ ആചാരങ്ങളുടെ നീരാളിക്കൈകളിൽ നിന്ന് രക്ഷപ്പെടാനായില്ല...അനശ്വര പ്രണയങ്ങൾ എന്നും എക്കാലവും അങ്ങനെയാണല്ലോ! മലയാറ്റൂർ രാമകൃഷ്ണന്റെ അതുല്യ രചന! നമിക്കുന്നു!