"സന്തോഷപൂർണ്ണമായ ഡോ. അവിനാശ് ബാലചന്ദ്രന്റെയും ഡോ. കൃതികയുടെയും ജീവിതം മാറിമറിഞ്ഞത് നിമിഷങ്ങൾകൊണ്ടായിരുന്നു. അതിന് ആധാരമായതാകട്ടെ ഡോ. അവിനാശിന്റെ ഫോണിലേക്ക് അവിചാരിതമായി എത്തിയ ഇ- മെയിൽ സന്ദേശങ്ങളും... എന്തായിരുന്നു ദുരൂഹമായ ആ ഇ- മെയിൽ സന്ദേശങ്ങളിലുണ്ടായിരുന്നത്? കൂടെ ചേർത്തിരുന്ന വീഡിയോ ക്ലിപ്പുകൾക്ക് പറയാനുണ്ടായിരുന്നത് ആരുടെ കഥയാണ്?ആ കുടുംബത്തെ മുഴുവൻ ഒരു നിഴൽപോലെ പിന്തുടർന്നതെന്താണ്? ആ നിഴൽ തകർക്കാനൊരുങ്ങുന്നത് ആരുടെയൊക്കെ ജീവിതങ്ങളെയാണ്? നഗരത്തിലെ പ്രശസ്ത റേഡിയോളജിസ്റ്റ് ആയ ഡോ. അലക്സ് മാത്യുവിന്റെ തിരോധാനവും തുടർന്നുള്ള പോലീസ് അന്വേഷണവും ചെന്നെത്തുന്നത് എവിടേക്കാണ്? പ്രണയത്തിലും യുദ്ധത്തിലും ന്യായമല്ലാത്തതായി ഒന്നുമില്ലെന്ന് ഉറപ്പിച്ചുകൊണ്ട് അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ മുന്നേറുന്ന ഡൊമെസ്റ്റിക് ത്രില്ലർ"
ആദ്യഭാഗങ്ങളിലെ ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള build upനാണ് 2 stars. ഇടയ്ക്കു പഴയ കത്തുകളും നടക്കുന്ന സംഭവങ്ങളും ഇടകലർത്തിയുള്ള തുടക്കം പ്രതീക്ഷയുണ്ടാക്കി.
പക്ഷേ അവസാനഭാഗത്തേക്ക് അടുക്കുമ്പോൾ അനാവശ്യവർണ്ണനകളും സാഹിത്യം എഴുതാനുള്ള ശ്രമവും സ്പീഡ്ബ്രേക്കറായി.
ഏറ്റവും പ്രധാനപ്രശ്നം ട്വിസ്റ്റ് തന്നെയാണ്. മാസ്റ്റർപീസ് സിനിമയിലെ ഏറ്റവും വലിയ പ്ലോട്ട്ഹോൾ ഇവിടെയും ഉണ്ട്. രണ്ടു culprits കൂടെ ആരും ഇല്ലാത്തപ്പോൾ crimeനെക്കുറിച്ച് അറിയാത്തതുപോലെ സംസാരിക്കുക.
This entire review has been hidden because of spoilers.
ഇതും ഇയാളുടെ വേറെകുറേ ബുക്സും നല്ലതാന്നും പറഞ്ഞ് എന്നെ കെട്ടിയേൽപ്പിച്ച ഡിസി സ്റ്റോറിലെ പറങ്ങാണ്ടി മോറനും അവനെ ഒണ്ടാക്കിയവൻമാർക്കും എൻ്റെ നല്ല നമസ്കാരം.
ഇയാൾക്ക് ഈ പണി നിർത്തിക്കൂടെ. ഡോക്ടറാണെന്നു പറയുന്നു.
ഇത്രേം തൊലിഞ്ഞ പ്ലോട്ട്. ലോജിക് ഇല്ലാത്ത കഥ. അതാണെങ്കിലോ പഴകിത്തേഞ്ഞതും.
ടൈറ്റിലിലെ വാക്കിൻ്റെ അർത്ഥം പോലും മനസ്സിലാക്കാത്ത ഒരു പുളുന്തൻ നോവല്
പോലീസുകാര് വെറും പോഴൻമാരാണെന്നു തോന്നിക്കും ഇതു വായിച്ചാല്