അഞ്ഞൂറു കൊല്ലം മുമ്പ് കൊച്ചിയിൽനിന്ന് പോർച്ചുഗൽ വഴി റോമിലെത്തിച്ച ഒരു മലയാളി ആനക്കുട്ടി. അന്നത്തെ മാർപാപ്പയുടെ ഓമനയായി മാറി, ഡാവിഞ്ചി, മൈക്കലാഞ്ജലോ, റാഫേൽ തുടങ്ങിയ മഹാശിൽപ്പികൾക്കൊപ്പം താമസിച്ച്, സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പുനർനിർമ്മിതി കണ്ട ഈ ആനോയുടെ യാത്രാപഥങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാർ നടത്തുന്ന ചരിത്രസഞ്ചാരം.
രാജ്യങ്ങളുടെ സാമ്രാജ്യത്വമോഹങ്ങൾ മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും അനാഥമാക്കുന്നുവെന്നതിന്റെ തെളിവുകൂടിയാകുന്നു ഈ യാത്രാപുസ്തകം.
500 കൊല്ലം മുമ്പ് കൊച്ചിയിൽ നിന്ന് പോർച്ചുഗീസ് വഴി റോമിൽ ഒരു ആനക്കുട്ടി എത്തിച്ചിരുന്നു. അന്നത്തെ മാർപാപ്പയുടെ ഓമനയായി മാറി അത്. ഡാവിഞ്ചി, മൈക്കലാഞ്ചലോ, റാഫേൽ തുടങ്ങിയ മഹാശില്പികൾക്കൊപ്പം താമസിച്ചു, സെൻ പീറ്റേഴ്സ് ബസിലിക്കയുടെ പുനർനിർമിതി വരെ കാണാൻ അതിന് ഭാഗ്യം ലഭിച്ചു. ഈ ആനക്കുട്ടി സഞ്ചരിച്ച വഴികളിലൂടെയുള്ള രണ്ട് എഴുത്തുകാരുടെ സഞ്ചാരമാണ് ഈ പുസ്തകം.