കേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവൽ. മലയാളത്തിലെ ക്ലാസിക്ക് നോവലിസ്റ്റ് എം മുകുന്ദൻ എഴുതിയ ഒരു നോൺവെജ് പ്രണയകഥ.
ഒരു പരീക്ഷണം ആയിരുന്നു ഈ പുസ്തകം. എഴുത്തുകാരന്റെ സങ്കല്പത്തിലുള്ള പുതിയ ലോകത്തിലെ ആളുകളാണ് ഇതിലെ കഥാപാത്രങ്ങൾ. എന്നെ സംബന്ധിച്ച് ഈ പുസ്തകം വളരെ മടുപ്പുള്ളവാക്കി. ഇത്രയും പ്രഗൽഭനായ ഒരു എഴുത്തുകാരനിൽ നിന്ന് ഇങ്ങനെ ഒരു പുസ്തകം ഒട്ടും പ്രതീക്ഷിച്ചില്ല. നൂറു ദിവസത്തിനുള്ളിൽ ഏഞ്ചൽ മേരിയെ കെട്ടുമെന്ന് ചലഞ്ച് ചെയ്യുന്ന വളരെ നല്ലവനായ ഉണ്ണിയായ അർജുനാണ് ഈ പുസ്തകത്തിലെ നായകൻ. പ്രേമത്തേക്കാൾ ഉപരി ഭംഗിയുള്ള ഒരു പെണ്ണിനോട് തോന്നുന്ന കാമമാണ് അർജുനിൽ ഞാൻ കണ്ടത്. ഇതൊരു ഭ്രമം മാത്രമാണ് പ്രണയമാണെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. Love at first sight ഒക്കെ outdated ആയകാലമാണിത്. വല്ലാത്ത ഒരു പുസ്തകമായി പോയിത്.
എയ്ഞ്ചൽ മേരി സ്വിഫ്റ്റ് എന്ന പെൺകുട്ടിയെ കല്യാണം കഴിക്കാൻ ഒരു യുവാവ് കടന്നുപോവുന്ന മാനസിക ശാരീരിക വ്യഥകളും അതിനായിട്ടുള്ള നൂറു ദിവസത്തെ കാര്യങ്ങളാണ് നോവലിൽ.
ഇരുപത്തിയൊന്നം നൂറ്റാണ്ടിലും സൈക്കിളിൽ സഞ്ചരിക്കുന്ന കാമുകൻ എന്നതിൽ കവിഞ്ഞു നന്ദനയുടെയും അർജുന്റെ പ്രണയം ഏതൊരു പ്രണയം പോലെ തന്നെ പ്രതിസന്ധികളിൽ ആരംഭിച്ചു ഒടുക്കം നായകൻ വില്ലൊടിക്കുന്നത് പോലെയുള്ള സാധാരണ കഥ. വൈദ എന്ന തന്റെ സഹോദരി ചേട്ടന്റെ പ്രണയത്തിനുവേണ്ടി എടുക്കുന്ന റിസ്ക്കുകൾ പലതും കാമുകനായ അർജുൻ എടുക്കുന്നില്ല. ജ്യോതിഷം, നാട്ടുവൈദ്യം, ദുർമന്ത്രവാദം തുടങ്ങിയവയിൽ ആണ് കാമുകൻ ആശ്രയിക്കുന്നത്.
വളരെ രസകരമായ ഒരു പ്ലോട്ടിൽ നിന്ന് തുടങ്ങിയ കഥ ഒട്ടും അതിശയകരമല്ലാത്ത പര്യവസാനത്തിലേക്ക് എത്തിയപ്പോലെ തോന്നി. ഹൈപ്പർ റിയാലിറ്റി ഒന്നും ഇല്ലെങ്കിലും അത്യാവശ്യം ചെറിയൊരു ആകസ്മികത പ്രതീക്ഷിച്ചു. ഒരുപാട് സാധ്യതകൾ ഉള്ള കഥയായിരുന്നിട്ടു കൂടി ഇങ്ങനെ വന്നു ഭവിച്ചതിൽ ദുഃഖം മാത്രം
നോവലിനുബന്ധമായി എം മുകുന്ദൻ ഇങ്ങനെയെഴുതി - അവസാനമായി ഞാൻ എനിക്കും നന്ദി പറയുന്നു. ഇങ്ങനെ ഒരു നോവൽ എഴുതി എന്നിലെ എഴുത്തുകാരൻ്റെ ആയുസ്സ് നീട്ടിത്തന്നതിന്.
ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ എം മുകുന്ദന് ഇങ്ങനെയൊരു നോവൽ എഴുതാൻ തോന്നാതിരുന്നെങ്കിൽ, എൻ്റെ എംബസിക്കാലം എന്ന ആത്മകഥയോടെ സ്വരം നന്നായിരിക്കേ അദ്ദേഹം പാട്ടു നിർത്തിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു
83 വയസ്സായ എഴുത്തുകാരൻ ഇന്നത്തെ യുവതയെ നോക്കി കാണാൻ ശ്രമിച്ചപ്പോൾ ഉണ്ടായത് വികലമായ ഒരു സൃഷ്ടിയാണ്. എന്നും അത്ഭുതത്തോടെയും അങ്ങേയറ്റം ആരാധനയോടെയും മാത്രം വായിച്ച എം മുകുന്ദൻ്റെ ഒരു നോവലിനെ പറ്റി ഇങ്ങനെ എഴുതേണ്ടിവരുമെന്ന് എൻ്റെ ഏറ്റവും വിദൂര സുപ്നങ്ങളിൽ പോലുമുണ്ടായിരുന്നതല്ല.
ആധുനിക ഇൻസ്റ്റാഗ്രാം സെൻസേഷൻ പൈങ്കിളി നോവലുകളേക്കാൾ അസഹനീയമായ ഇംഗ്ലീഷും മലയാളവും കലർന്ന ഫെയ്ക്ക് സംഭാഷണങ്ങൾ. മുകുന്ദൻ സാറേ ഇങ്ങനെയൊന്നും അല്ല കെട്ടോ ഞങ്ങളൊന്നും പരസ്പരം സംസാരിക്കാറ്.
എന്നിരുന്നാലും ഒന്നോ രണ്ടോ ഇരിപ്പിൽ വായിച്ചു തീർക്കാവുന്ന എം. മുകുന്ദൻ്റെ സിഗ്നേച്ചർ ഒഴുക്ക് നോവലിനുണ്ട്.
എന്നാലും ഏറ്റവും പ്രിയപ്പെട്ട കഥാകാരാ, താങ്കൾ എന്തിനീ സാഹസത്തിനു മുതിർന്നു!
🎢 പല നെഗറ്റീവ് അഭിപ്രായങ്ങളും കേട്ടാണ് ഞാൻ ഈ പുസ്തകം വായിക്കാൻ തുടങ്ങിയത് 🧐.
വായിച്ചു തീർത്തപ്പോൾ തോന്നിയത്; ഇത്രയും രസകരമായ, ഒരു Chill Modeൽ വായിച്ചു തീർക്കാവുന്ന മറ്റൊരു പുസ്തകം ഈ അടുത്തൊന്നും കണ്ടിട്ടില്ല! ✨📚
വിചിത്ര സ്വഭാവക്കാരായ രണ്ടുപേരുടെ കഥയാണിത് 👥. നായകൻ കാട്ടികൂട്ടുന്ന അഡ്വഞ്ചറും തമാശയും .. 'ബുദ്ധിജീവി' ടൈപ്പുകൾക്ക് ഇത് ചിലപ്പോൾ ദഹിക്കില്ല.. 🤓❌ chill vibesഇൽ വായിക്കാൻ കൊള്ളാം.. 😎☕ ഫീൽ ഗുഡ് ടൈപ്പ് , വായിച്ചു രസിക്കാവുന്ന ഒരു എന്റർടൈൻമെന്റ് പുസ്തകമാണിത് 📖✅.
The "Different Style" Cinematic Pacing: unlike the slow, river-like flow of Mayyazhi, this novel moves with the sharpness of a thriller. The narrative is tighter, crisper, and more focused on the immediate emotional turbulence of the characters. Psychological Depth: He dives deep into the mind of the lover. He explores the thin line between love and bhranthu (madness). It explores how the fear of loss can drive a person to the edge. Modern Sensibility: The language feels younger and more direct. It connects with a contemporary audience who understands the anxiety of modern relationships, yet it retains the lyrical quality of Mukundan’s prose. Themes At its core, the book tackles Waiting and Obsession. Mukundan asks: How much can a human mind endure for love? The character of Angel Mary Swift is painted not just as a woman, but as a destination—a symbol of salvation for the protagonist. Verdict Angel Mariyilekku 100 Divasam is a refreshing addition to Malayalam literature. It shows that M. Mukundan is still experimenting, still evolving, and still capable of surprising his readers. For those expecting historical weight, this might be a shock. But for those willing to embrace a raw, intense exploration of the human heart, this is a winner. Readers who enjoy intense romantic dramas and are curious to see a legendary writer try a bold new avatar.
PS: Please do not approach it as a novel by the legendary writer M. Mukundan. You may get disappointed. This is more like a novel by someone at his 40s trying to imagine the life of younger generation.
Analogueൽ ജീവികുന്ന കോടീശ്വരനായ പ്രണയിനിയെ തിന്നാനുമാഗ്രഹിക്കുന്ന നല്ലവനായ ഉണ്ണി. സ്വയം ഒരു Macaulayപുത്രിയാണെന്ന് എടുപ്പിലും നടപ്പിലും കാണിക്കാൻ ശ്രമിക്കുന്ന ഏഞ്ചൽ മേരി. അവളുടെ തന്നെ ഭാഷയിൽ പറയട്ടെ, ഒരു 'കൂത്തിച്ചി' പ്രണയമായി പോയി ഈ കഥ. യുവ തലമുറയ്ക്ക് വേണ്ടി അവരുടെ ഭാഷ്യത്തിൽ പ്രണയം എഴുതാൻ പോയ മുകുന്ദനുണ്ണിക്ക് a severe case of Anachronism പിടിപെട്ടു എന്നു വേണം കരുതാൻ. ഒട്ടും ചേരാത്ത കഥാസന്ദർഭങ്ങളും പരിസരവും; match ആവാത്ത സംഭാഷണങ്ങളും കഥാപാത്രങ്ങളും. ദാമോദര പണികരും, ക��മു നായരും, നമ്പൂതീരിയും ഉപകഥാപാത്രങ്ങളാവുമ്പോ പാസ്ത്തയും ഡീപ് ഫ്രൈഡ് ചിക്കൻ വിങ്സും carlsberg beerന്റെ ഒപ്പം ആഘോഷിക്കുന്ന ഏഞ്ചൽ മേരിയും, ഏട്ടനോടുള്ള സ്നേഹം ഒരു തരം sublimation ആയി മാറുന്ന അനിയത്തിയും, എല്ലാം കൂടിയ ഒരു ആരോജകമാണ് ഈ പുസ്തകം. നല്ലവനായ ഉണ്ണി വായിച്ച സാഹിത്യത്തിന്റെ മനം മടുപ്പിക്കുന്ന ചിന്തകളെക്കാൾ എത്രയോ ഭേദമാണ് കാലം തെറ്റി കൂത്താടുന്ന ഏഞ്ചൽ മേരിയുടെ പരിഷ്കാരം. ഇത്രയും വെറുത്ത കഥാപാത്രങ്ങൾ ഞാൻ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല.
എല്ലാവരോടും നന്ദി പറഞ്ഞു അവസാനിപ്പിക്കുന്ന മുകുന്ദനോട് എന്റെയും നന്ദി. ഫ്രഞ്ച് വീൻഡോയുടെ അണ്ടി..
എഴുത്തിൽ പരീക്ഷണങ്ങൾ നടത്താനുള്ള മുകുന്ദന്റെ ശ്രമത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. എങ്കിലും നിങ്ങൾ എന്ന നോവലിൽ വരെ കിട്ടിയ വായനാ സുഖം ഈ new ജൻ പ്രണയ കഥ വായിച്ചപ്പോൾ കിട്ടിയില്ല . ജീവിക്കുന്ന കാലത്തിലെ ചെറുപ്പക്കാരുടെ പ്രണയ താല്പര്യങ്ങളും ശീലങ്ങളും വട്ടുകളും മനസ്സിലാക്കുന്നതിൽ ഈ പ്രായത്തിലും മുകുന്ദൻ വിജയിച്ചിട്ടുണ്ട് ..
ഇത്രയും കൂതറ ഒരു ബുക്ക് അടുത്ത് ഒന്നും വായിച്ചിട്ടില്ല. മഴയ്യി പുഴയുടെ തീരങ്ങളിൽ പോലെ ഒരു എക്കാലത്തെയും മികച്ച ക്ലാസ്സിക് എഴുതിയ മുകുന്ദൻ തന്നെയാണോ ഇത് എഴുതിയതെന്ന് തോന്നി പോയി. അതോ genz ആരേലും കൊണ്ട് കൂലിക്ക് എഴുതിച്ചത് വല്ലതും ആണോ