കനത്ത ഇരുട്ടാണ് എങ്കിലും ഗോപാലന് വഴി നിശ്ചയമുണ്ട്. ഇന്നോ ഇന്നലെയോ ഇതു വഴി നടക്കാന്‍ തുടങ്ങിയതെല്ലല്ലോ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് നടന്നിരുന്നതിനാല്‍ പരിസരത്തെപ്പറ്റി ബോധവാനായിരുന്നില്ല അയാള്‍.പൊടുന്നനെ ഒരു ടോര്‍ച്ചില്‍ നിന്നും തിര്‍ന്ന പ്രകാശം മുഖത്തു പതിച്ചു. കണ്ണ് മഞ്ഞളിച്ചു പോയി നീ മുതലാളിയെ ഒറ്റികൊടുക്കും അല്ലേടാ ഒരു ശബ്ദം. മറുപടി എന്തെങ്കിലും പറയുന്നതിന് മുമ്പ് പുറത്തോരു കുത്തേറ്റു. ഉച്ചത്തില്‍ അലറാനായി വാ തുറന്നപ്പോള്‍ ബലിഷ്ടമായൊരു കൈപ്പടം മുഖത്ത് അമര്‍ന്നു.
മുന്നൂറിലധികം നോവലുകൾ എഴുതിയിട്ടുള്ള മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റാണ് മെഴുവേലി ബാബുജി. പത്തനംതിട്ട ജില്ലയിലെ ആറന്മുളയ്ക്ക് സമീപമുള്ള മെഴുവേലി സ്വദേശിയാണ്.
അധ്യാപകനായിരുന്ന ഇദ്ദേഹം ക്രൈം നോവലുകൾക്ക് പുറമെ തുളസീദാസ് സംവിധാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന സിനിമയുടെ കഥയും എഴുതിയിട്ടുണ്ട്.