സ്വന്തം നിലയില്‍ സ്‌നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്‍ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില്‍ അപൂര്‍ണവ്യക്തി യായിരുന്നു ഞാന്‍. ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്‍. മീരയുടെ ഏറ്റവും പുതിയ നോവല്‍ 'കലാച്ചി'.
K.R. Meera is an Indian author, who writes in Malayalam. She won Kerala Sahitya Akademi Award in 2009 for her short-story, Ave Maria.She has also been noted as a screenplay writer of 4 serials. Meera was born in Sasthamkotta, Kollam district in Kerala.She worked as a journalist in Malayala Manorama, later resigned to concentrate more on writing. She is also a well-known column-writer in Malayalam
ടമാതി ബാകോ പൊളിച്ച് പുറത്തു വരാൻ സമയം എടുത്തില്ല. കെ ആർ മീരയുടെ മറ്റു പുസ്തകങ്ങൾ പോലെ തോന്നിയില്ല. ഒരു പുനർ വായനക്ക് സാധ്യത കാണുന്നുമില്ല. A very average read 😔
ഫിദയുടെ ജീവിതകഥ. ഒരുപാട് നാടോടി കഥകൾ ഇതിൽ പറയുന്നുണ്ട്. ഖസാക്കിസ്ഥാനിലേക്ക് ഹിജാസിനെ കാണാൻ പോകുന്ന യാത്രയും അവരുടെ പ്രണയവും കലാച്ചി എന്ന നാടും വിശദീകരിക്കുന്നു.
അടുത്തിടെ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ടതും ആയാസം വായിച്ച് തീർത്തതുമായ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയുടെ കൃതി. അത്രയും നല്ലതൊന്നിനെ പറ്റി ഒന്നും എഴുതാൻ പറ്റാതാവുന്നതെന്തെന്ന് അറിയില്ല. എഴുതിവച്ച മികവിനേക്കാൾ അഭിപ്രായം പറയാൻ കൂടി വയ്യെന്നാവും.
A work of Malayalam fiction that hits deep, stirs the soul, and refuses to fade. The novel centers on Fida, a woman driven by intense, transformative love. Like a river crossing a desert, she undergoes change yet remains true to her essence. The narrative explores what happens when one sleeps and wakes to find themselves a stranger in their own homeland, grappling with alienation, identity, and belonging.
‘മനുഷ്യർ പ്രേമിക്കുന്നത് ഒരു യക്ഷിക്കഥ അനുഭവിക്കാനുള്ള വെമ്പൽ കൊണ്ടാണ്....’(പേജ്-65)
ഒരു പ്രണയകഥയിലൂടെ മുന്നേറുന്ന കലാച്ചി acts as a dense, vast collection of information woven into a central narrative. Rather than just a series of sub-stories. ആ കഥകൾ, ഈ പുസ്തകം പങ്കുവയ്ക്കുന്ന ശക്തമായ രാഷ്ട്രീയത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നവയാണ്. പല സ്റ്റേറ്റ്മെന്റസും പലയാവർത്തി വായിച്ചു. ഏത് ഭരണകൂടം മാറിയാലും രാഷ്ട്രീയം മാറുന്നില്ലല്ലോ എന്ന ഒരാഗോളവസ്തുത ദേശങ്ങളെ ബന്ധിപ്പിക്കുന്നു.
‘ഒരിക്കൽ അനുവാദം ചോദിച്ചാൽ എന്നും ചോദിക്കേണ്ടിവരും. പഠിത്തം, ജോലി -എല്ലാ കാര്യത്തിലും ‘(Pg.257) വിവാഹം കഴിഞ്ഞാൽ ഒരു സ്ത്രീ, പിറ്റേന്ന് മുതൽ സ്വന്തം മാതാപിതാക്കളെ കാണാൻ ഭർത്തൃവീട്ടുകാരുടെ അനുവാദം ചോദിച്ച് വിയർക്കേണ്ടിവരുന്ന ഗതികേട് ഇന്ത്യയിൽ മാത്രം കാണുന്ന വൃത്തികേടാണെന്ന് തോന്നിയിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് അത്രയും അഞ്ജരാണ് നമ്മൾ. ഫിദ ഓർമിപ്പിക്കാൻ ശ്രമിക്കുന്നതും അതാണ്.
കഥയിലേക്ക് വന്നാൽ, ബുരാബേയ് ൽ നിന്നും യാത്ര തിരിക്കുന്നത് മുതൽ കലാച്ചിയിൽ എത്തുന്നത് വരെയുള്ള സംഭവങ്ങൾ വളരെ നാടകീയമായി തോന്നിയതുകൊണ്ട് തന്നെ, ആ അനുഭവങ്ങളെ,നാലോ അഞ്ചോ ദിവസത്തെ ഉറക്കത്തിൽ കോർത്തിടുമെന്ന് കരുതി, അങ്ങിനെ മതിയായിരുന്നു. ക്ലൈമാക്സ്, മറ്റൊരു രീതിയിൽ ആവരുതേ എന്നും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ending ഇഷ്ടപ്പെട്ടു. ഇജാസ്,അനീതിയുടെ അടയാളം.🥹
..the tragic reality of falling into an “eternal” sleep, rendering a person helpless and oblivious to a rapidly changing world. 🔮 എന്തൊരു ബ്യൂട്ടിഫുൾ അവസ്ഥയാണ്, ഇതൊരു രോഗാവസ്ഥയല്ലായിരുന്നുവെങ്കിൽ.... 🥹
പലയിടത്തും, വായന വിരസമായെങ്കിലും, മീരയുടെ പ്രത്യേകതയുണ്ടല്ലോ, sparking curiosity and making you want to learn more എന്ന രീതി, ഒറ്റയിരുപ്പിന് വായിക്കാൻ പ്രേരിപ്പിച്ചു. മീരയുടെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുള്ള അനുഭവത്തിൽ, തികഞ്ഞ സംതൃപ്തി കലാച്ചി തന്നില്ല. 🥲 ഈയിടെ ബെന്യാമിനെ വായിച്ചതിനുശേഷം കണ്ടെത്തിയ സാക്കിസ് എന്നെ മുഴുവനായും ഭരിക്കുകയാണ്. അതുപോലെ ‘ഉരശിമ തരോ’ യിലൂടെ ഞാൻ കണ്ടെത്താൻ പോകുന്ന നിഗൂഡലോകമായിരിക്കാം എന്റെ Tamatebako🧧🎁
വിവാദത്തെക്കുറിച്ച്... 🤌🏽👇🏽 “സത്യവും അസത്യവും കൂടിക്കലാർന്നാൽ ആശയക്കുഴപ്പമുണ്ടാകുമെന്നും അത് ബോധപൂർവം സത്യം മറച്ചുപിടിക്കുന്നതിന് തുല്യമാണെന്നും ആരോ കാതിലോതി”. (പേജ് :11)
ഒരു സംശയം ഉണ്ടായിരുന്നെങ്കിലും വെറുതെ ഒന്ന് ബ്രൗസ് ചെയ്തു നോക്കി "K R മീര ഫെമിനിസ്റ്റ് ആണോ? " - അപ്പോളാണ് കത്തിയത്. നല്ലൊരു കറ കളഞ്ഞ ഫെമിനിസ്റ്റ് ആയിരുന്നല്ലേ?_
കലാച്ചി മോശം ആണെന് പറയുന്നില്ല. ഭർത്താവിനോടും, കാമുകനോടും (അല്ലെ?) അടുത്ത് പരിചയപ്പെട്ട ഒരാളോടും പ്രണയം തോന്നൽ ചിലപ്പോൾ ഫെമിനിസ്റ്റ് എഴുതുന്ന കഥാപാത്രങ്ങൾക്കു മാത്രമേ പറ്റുള്ളൂ എന്ന് തോന്നുന്നു.
പക്കാ ഫിക്ഷൻ ആണ്. ഹരിത സാവിത്രിയുടെ SIN ആയി താരതമ്യം ഉണ്ടോ എന്ന് ചോദിച്ചാൽ.. ഇല്ല.. എന്നാൽ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. യുദ്ധവും, മനുഷ്യന്റെ അവകാശങ്ങളും രണ്ടിലും കോമൺ ആണ്.നടക്കുന്ന സ്ഥലങ്ങളും, പേരുകളുമെല്ലാം ഒറിജിനൽ കസാഖിസ്ഥാൻ തന്നെ. എഴുത്തുകാരി അവിടെ പോയതിന്റെ തെളിവുകളും നിരത്തിയിട്ടുണ്ട് .
ഘാതകൻ വായിച്ചപ്പോ, ആണുങ്ങൾ തന്നെ ആണുങ്ങളെ വെറുത്തു പോകുന്ന ഒരെഴുത്തായി തോന്നി. ഇതിലും ആണുങ്ങളെ തന്നെ ആണ് " കേട്ടവർ " എന്നുള്ള ചവിട്ടു കിട്ടുന്നത്. ബലാത്സംഗം ചെയ്യപ്പെട്ട താഴ്‌വാരം പോലെ.. ചെന്നായ കീഴടക്കിയ മാനിന്റെയോ, പരുന്തു കൊത്തിയ മുയലിന്റേതോ, ബലാൽക്കാരം ചെയ്യപ്പെടുന്ന സ്ത്രീയുടേതുപോലെയോ ഉള്ള നിലവിളി - ഈ പുസ്തകത്തിലെ ഒരു വരിയാണിത്. എന്തിനു? വായനക്കാർ കേട്ടിട്ടുണ്ടാകും എന്ന മുൻവിധി ആണോ? - വളരെ വളരെ നെഗറ്റീവ് ആയി തോന്നി. എത്തിച്ചേരുന്ന സ്ഥലത്തേക്കുള്ള യാത്ര - എന്നാൽ ആരിലേക്കാണോ എത്തി പെടേണ്ടത്, ആ വ്യക്തി ആയിട്ടു ഉള്ള സമയം തീരെ കുറഞ്ഞു പോയി എന്നും തോന്നി.
ഇതു കോപ്പി അടിച്ചതാണ് എന്നുള്ള കുറെ വർത്തമാനം കണ്ടു. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ ഒക്കെ അവിടെ നിക്കട്ടെ. കോപ്പി അടികൾ ഒരു എളുപ്പം സംഭവം അല്ല! കേരളം സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ ഒരു പുസ്തകം ആയിട്ടാണ് തുലനം. പ്രശ്നങ്ങൾ ഒക്കെ കൊഴുക്കട്ടെ... പുസ്തകങ്ങൾ വിറ്റഴിയട്ടെ ..ഡിസിയും മാതൃഭൂമിയും നന്നാവട്ടെ !
Zinഉം കലാച്ചിയും തമ്മിൽ ഉള്ള സാമ്യത്തിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കു മുന്നേ തന്നെ, കലാച്ചിയെ കുറിച്ച് വലിയ അഭിപ്രായങ്ങൾ കേട്ടിരുന്നില്ലാ, അത് കൊണ്ട് തന്നെ, അമിത പ്രതീക്ഷയില്ലാതെയാണ് കലാച്ചി വായിച്ചു തുടങ്ങിയത്, പക്ഷെ I was pleasantly surprised at how much I enjoyed it.
കസാഖിസ്ഥാനിൽ റേപ്പ് ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന, തന്റെ കാമുകനായ ഇജാസ് അലിയെ കാണാൻ ഫിദാ കസാഖിസ്ഥാൻ സന്ദർശിക്കുന്നു. ഇജാസ് അലിയുടെ ഭാഷ്യത്തിൽ, താൻ മനഃപൂർവം ചെയ്ത കൃത്യമലായിരുന്നു ഈ റേപ്പ്. "Sleeping Sickness" എന്ന ഒരു അസുഖം കലാച്ചി നിവാസികളെ ബാധിക്കുന്നുണ്ട്, ആ അസുഖമാണ് തന്നെ കൊണ്ട് ഈ കൃത്യം ചെയ്യിച്ചത്, എന്നാണ് ഇജാസ് അലിയുടെ വിശദീകരണം. ഇന്ത്യയിലെ സാഹചര്യങ്ങൾ ഫിദയെ ഇജാസ് അളിയാ അന്വേഷിച്ചു ചെല്ലാൻ പ്രേരിപ്പിക്കുന്നു.
ഫിദയുടെ ഇന്ത്യൻ ജീവിതവും, കസാഖിസ്ഥാനിലെ യാത്രയും ഇടകലർന്നാണ് കഥ പുരോഗമിക്കുന്നത്. ജാപ്പനീസ് നാടോടിക്കഥയായ ഉറൂഷിമ തരോയിലെ യൗവനം നഷ്ടപെടുന്ന ആളുടെ കഥയും, ഇന്ത്യ എന്ന രാജ്യത്തിലെ identity നഷ്ടപെടുന്ന മൈനോരിറ്റികളുടെ അവസ്ഥയും, ന്യൂക്ലിയർ റേഡിയേഷന്റെ എഫ്ഫക്റ്റ് കാരണം താത്കാലികമായി ഓര്മ നഷ്ടപെടുന്ന കാലാച്ചിക്കാരുടെ ദുരൂഹമായ അവസ്ഥയും കോർത്തിണക്കിക്കൊണ്ടു കാലിക പ്രസക്തിയുള്ള ഒരു കൃതി രചിച്ചിട്ടുണ്ട് മീര.
I found it difficult to stay fully engaged. At times, the narrative felt overloaded with details and lengthy descriptions that didn't always add to the story. I often felt the book could have been more concise, and some sections felt like they dragged, making me push myself to keep reading. The story follows Fida, an intelligent and determined woman who travels to the mysterious town of Kalachi in Kazakhstan in search of her missing lover.
I felt the numerous historical references and lengthy descriptions made the novel longer than it needed to be. While they add context, they sometimes interrupted the flow of the story and made it difficult for me to stay emotionally connected. I even found myself skipping a few sections to get back to the main plot. Overall, it's a good book with literary merit, but it didn't resonate with me as deeply as I had expected.
ന്യൂ ഡൽഹിയിൽ പ്രൊഫസറായ ഫിദ, അവരുടെ ലിവിങ് ഇൻ പാർട്ണർ ആയ ഇജ്ജാസിനെ തേടി കസാക്കിസ്ഥാനിലെ കലാച്ചി ഗ്രാമത്തിലേക്ക് നടത്തുന്ന യാത്രയാണ് കഥാതന്തു. ഇപ്പോഴത്തെ മതവിദ്വേഷവും ന്യൂഡൽഹിയിൽ നടന്ന വിദ്യാർത്ഥിസംഘർഷങ്ങളും നീതി നിരാസങ്ങളും കോവിഡ് ലോക്ക് ഡൗണും സമർഥമായി വിലയിപ്പിച്ചിരിക്കുന്നു.
Felt mid. But that plagiarism controversy feels non-sense. Ps: I've a feeling that the novel is problematic in the way it has treated hypersexuality as a pathological category. Do comment if you have read the novel.
Kalachi is a novel about identity, faith, displacement, and the unsettling feeling of becoming a stranger in one’s own land. K. R. Meera mixes personal struggles with larger political and cultural questions, creating a story that feels both intimate and disturbing.
One of the striking aspects of the novel is the detailed descriptions of the stories, traditions, and history, mainly of Kazakhstan. These cultural and historical layers add richness to the narrative and create an atmosphere that separates the book from conventional Malayalam novels