1962 ഒക്ടോബർ 20 ലെ ഇന്ത്യ ചൈന യുദ്ധത്തിൽ മരിച്ചുപോയ മകനെ ഓരോ രാവും ഭക്ഷണം ഒരുക്കി കാത്തിരിക്കുന്ന ഒരു അമ്മയുടെ വിഭ്രാന്തിയുടെ കഥയാണ് മുക്തിപഥം. ആ കാത്തിരിപ്പിനൊരുന്നാൾ ആ അമ്മയെ തേടി ഒരു അപരിചിതൻ വന്നു. സ്തോഭജനകമായ ഒരു വാർത്തയായിരുന്നു, മകനെ കാത്തിരിക്കുന്ന ആ അമ്മയോട് അയാൾക്ക് പറയുവാൻ ഉണ്ടായിരുന്നത്. പ്രണയവും ചതിയും പ്രതികാരവും സഹാനുഭൂതിയും ആത്മീയതയും ഫിക്ഷനും യാഥാർഥ്യവും ഇഴചേർന്ന മനോഹരമായ നോവൽ.