"പൊന്ന്, കലർപ്പില്ലാത്ത തനി പൊന്ന്. ഇന്ത്യക്കാർ അതിന്റെ ആരാധകരാണ്. പ്രാദേശികമായ ഒരു സവിശേഷത വ്യാജവ്യാപാരത്തിന് എങ്ങനെ വിളനിലമൊരുക്കുന്നുവെന്ന് കള്ളപ്പൊന്നു വ്യാപാരം ഉദാഹരിക്കുന്നു."
ഹെർബെർട്ട് ബ്രിയാന്റെ ഈ വാചകങ്ങൾ അറബിപ്പൊന്നിന്റെ അദ്ഭുതലോകത്തിലേക്കുള്ള കവാടങ്ങൾ തുറന്നിടുന്നു.
ഒരു ചെറിയ നഗരത്തിന്റെ വലിയ കഥയാണിത്. സമൂഹത്തിന്റെ പല അട്ടികളിലും അറകളിലുമുള്ള വ്യക്തികളെയും അവരുടെ വൈകാരികജീവിതത്തെയും അവിടെ കാണാം. അദ്ഭുതകരവും ഭീതിജനകവുമായ ഒരു പുതിയ ലോകത്തിന്റെ കഥ.
പ്രശസ്തരായ രണ്ട് കഥാകാരന്മാർ ചേർന്നെഴുതിയ മലയാളത്തിലെ ആദ്യത്തെ നോവൽ.
Mt... വാക്കുകൾക്കും വാചകങ്ങൾക്കും ദ്വിമുഖം നൽകുന്നതിൽ സമർത്ഥൻ. അധ്യായങ്ങൾ മടുപ്പില്ലാത്ത വിധം അടുക്കി വെച്ചിരിക്കുന്നു. കോയയെ തേടി ആരെങ്കിലും അന്ന് കോഴിക്കോട് തിരഞ്ഞിരിക്കണം. വിശാലമായ കഥ. വിശാലമായ വാക്കുകൾ. വിശാലമായ പാടവം
ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന സ്വർണക്കള്ളക്കടത്തിനെ പറ്റിയുള്ള ഒരു നോവലാണിത്. കോയയാണ് ഇതിലെ മുഖ്യ കഥാപാത്രം. വീരാൻ കുട്ടി സാഹിബ് നടത്തുന്ന സ്വർണ്ണ കള്ളക്കടത്തിന്റെ ഒരു കണ്ണിയായി മാറുന്നതും അവരുടെ വൈകാരിക ജീവിതവുമാണ് ഇതിൽ കടന്നുവരുന്നത്. ചില അധ്യായങ്ങളിൽ വന്നു പോകുന്ന എഴുത്തുകാരും മറ്റു കലാകാരന്മാരെ കുറിച്ചുള്ള വിവരണം അരോചകമായി അനുഭവപ്പെട്ടു.
ഇന്ന്, 1/2/2025 ന് മലയാള മനോരമയിലെ "ഗ്രന്ഥപ്പുര" യിൽ ഈ പുസ്തകത്തെപ്പറ്റി ഡോ.എം കെ സന്തോഷ് കുമാർ എഴുതിയത് വായിച്ചു. ഒന്ന് വായിക്കണമെന്ന് തോന്നിയത് അപ്പോഴാണ്.
relevance of the story is such that it runs real time at any time.. till mallus are there on earth ....where we still live in a society where men smuggle gold by swallowing ..that too 55 pawan!!!!!!!!!