Jump to ratings and reviews
Rate this book

Eri

Rate this book

150 pages, Paperback

First published March 15, 2017

10 people are currently reading
175 people want to read

About the author

Pradeepan Pampirikunnu

5 books9 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
28 (26%)
4 stars
50 (48%)
3 stars
21 (20%)
2 stars
2 (1%)
1 star
3 (2%)
Displaying 1 - 22 of 22 reviews
Profile Image for Abhilash.
Author 5 books284 followers
December 31, 2018
കേരളീയ സമൂഹം ആർജ്ജിച്ചിട്ടുള്ള നേട്ടങ്ങളുടെ കാര്യത്തിൽ പ്രധാനം ഇവിടത്തെ ജാതി വ്യവസ്ഥയുടെ സങ്കീർണ്ണതയെ അത് എങ്ങനെ കൈകാര്യം ചെയ്തു എന്നുള്ളതായിരിക്കും എന്നെനിക്കു തോന്നുന്നു. ബ്രാഹ്മണന് 32 അടി പിറകിൽ ക്ഷത്രിയനും 64 അടി പിറകിൽ ശൂദ്രനും നടക്കുക എന്ന രീതിയിലുള്ള വിചിത്രതകൾ നിറഞ്ഞ ഒന്നായിരുന്നു അത് - അത് കേൾക്കുമ്പോഴേ നമുക്കറിയാം എപ്പോഴും ആരോപിതനാകുന്നത് ശൂദ്രനായിരിക്കും എന്നത്. ഇതിൽ തന്നെ ഉപജാതികളും, ഉപജാതികളിലെ ജോലിവിഭജനങ്ങളും, ഒരു ജാതിയുടെ ജോലി വേറൊരു കൂട്ടർ ചെയ്യായ്ക തുടങ്ങി പ്രത്യക്ഷത്തിൽ മനസ്സിലാക്കിയെടുക്കാൻ തന്നെ പ്രയാസം നേരിടുന്ന ഒരു വ്യവസ്ഥ ഇവിടെ നിലനിന്നിരുന്നു എന്നുള്ളത് ഇപ്പോൾ ചിന്തിച്ചെടുക്കുക പ്രയാസം. ഈ ജാതിബോധം മറ്റു മതങ്ങളിലേക്കും പകർത്തപ്പെട്ടിട്ടുണ്ട് (ഒസ്സാന്മാർ, പൂസലാന്മാർ). കാലക്രമേണ ഉന്നതജാതികളുടേതായ സവിശേഷതകൾ കീഴ്ജാതിക്കാർ കയ്യാളുന്നതായും കാണാം ( ആന/കഥകളിക്കമ്പം) - അങ്ങനെ പഴയതിന്റെ ജീർണ്ണതയിൽനിന്നും പുതിയ തരം ആഢ്യത സൃഷ്ടിക്കപ്പെടുന്നു. പഴയ വ്യവസ്ഥ തിരികെ വരാൻ കഠിന പ്രയത്നം ചെയ്തുകൊണ്ടിരിക്കുന്ന ആളുകളെ ഇപ്പോഴും കാണാം. അധികാരവുമായി ബന്ധപ്പെട്ടാണ് ജാതി രൂപപ്പെട്ടിരിക്കുന്നത് എന്നതിന്റെ സൂചനയാണ് ഇത്, ഒറ്റ നോട്ടത്തിൽ അധികാരം മതവുമായി ബന്ധപ്പെട്ടതാണ് എന്ന് തോന്നാമെങ്കിലും ജാതി സമൂഹങ്ങളിൽ അതിനെ micromanage ചെയ്യുന്നതാണ് പതിവ്. കോർപ്പറേറ്റ് ലോകത്തെ ആ വാക്ക് തന്നെ ചൂഷണം ഉറപ്പു വരുത്താനുള്ള ഉപാധിയാണ്. ഇങ്ങെനെയുള്ള ഒരു സിസ്റ്റത്തിനകത്ത് കീഴാള ജീവിതം എങ്ങനെയായിരുന്നു എന്ന് പോപ്പുലർ സാഹിത്യത്തിൽ സൂക്ഷ്മാംശത്തിൽ രേഖപ്പെടാൻ തുടങ്ങിയിട്ട് അധികാലമൊന്നുമായില്ല.

കഴിഞ്ഞ ദിവസം പ്രാദേശികഭാഷയിലും, സംസ്കാരങ്ങളിലും ഊന്നിയുള്ള എഴുത്തുകളെപ്പറ്റി പറഞ്ഞതിനു പിന്നാലെ പ്രദീപൻ പാമ്പിരിക്കുന്ന് എഴുതിയ "എരി" കയ്യിലെത്തിയത് യാദൃശ്ചികതയാകാം. എരി മേൽപ്പറഞ്ഞ വ്യവസ്ഥയുടെ താഴേ തട്ടിൽ നിന്ന് മേലേക്കുള്ള കാഴ്ചയുടെ വിവരണമാണ്, ഒറ്റവാചകത്തിൽ. എരി എന്ന കഥാപാത്രത്തെ നവോത്ഥാന സമരങ്ങളുടെ പശ്ചാത്തലത്തിലേക്കു ചേർത്ത് വെച്ച് ചരിത്ര നിർമ്മിതിക്കൊരുങ്ങുകയാണ് ഗവേഷകനായ ആഖ്യാതാവ്. എന്നാൽ രേഖപ്പെടുത്തപ്പെട്ട ഒന്നുമില്ലാത്ത, വാമൊഴിയിൽ മാത്രമുള്ള ഒരുവനെ എങ്ങനെയാണ് ചരിത്രം എന്ന വസ്തുതാകേന്ദ്രീകൃതമായ ഒരു ശാഖയിലേക്ക് ഉൾക്കൊള്ളിക്കുന്നത് എന്ന സംശയം അയാൾക്കെപ്പോഴുമുണ്ട്. അയാൾ എരിയെപ്പറ്റി കേൾക്കുന്നതെല്ലാം മിത്തുകളിലെന്നതുപോലുള്ള വീരകഥകളാണ്. അതിൽ നിന്ന് സത്യത്തെ വേർതിരിച്ചെടുക്കുന്ന ആയാസ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ് അയാൾ. താനടക്കമുള്ള കീഴാളജനതയെക്കുറിച്ചുള്ള പഠനം എന്നത് അയാളെ ഉത്തേജിപ്പിക്കുന്നുണ്ട്. ഇവിടെ ഓർക്കാനുള്ളത് എരി എഴുതി മുഴുവനാക്കപ്പെട്ട നോവലല്ല എന്നതാണ്, മാത്രമല്ല പലയിടങ്ങളിൽ ആവർത്തിക്കുന്ന പ്രയോഗങ്ങളും, ഇമേജറികളും, എരി എന്ന കഥാപാത്രത്തിനെ അമാനുഷികനാക്കുന്ന സന്ദർഭങ്ങളുടെ ആധിക്യവും എല്ലാമായി എഡിറ്റിംഗ് പ്രോസസ്സ് മുഴുവനാക്കാത്ത ഒന്നാണ്. എന്തുകൊണ്ട് എരി വീരനായകനാകുന്നു എന്നതാണ് ആദ്യ ചോദ്യം. മേൽപ്പറഞ്ഞ സങ്കീർണ്ണതകളെ മറികടക്കാൻ ആകില്ല എന്ന ബോധം ഉറഞ്ഞുപോയ ഒരു സമൂഹത്തിൽ അതിമാനുഷർക്കേ അത്തരമൊരു സാഹസകൃത്യം സാധിക്കൂ എന്നതായിരിക്കാം കാരണം എന്ന് തോന്നുന്നു. മുഖ്യധാരയിൽ ഇത്തരം ആരാധനാബിംബങ്ങൾ ജാതിവ്യവസ്ഥയെ ഉറപ്പിക്കാനാണ് ശ്രമിക്കുന്നത് എങ്കിൽ കീഴാളരിൽ അതിനെതിരെയാണ് അവ പ്രവർത്തിക്കുന്നത്. എരിയെപ്പറ്റിയുള്ള ഓരോ കഥകളും ഇങ്ങനെ പൊലിപ്പച്ചെടുത്തവയാണ്. എന്നാൽ എരി പോലും ചില വ്യവസ്ഥകൾ പാലിക്കുന്നതായിക്കാണം ( അറുപത്തിനാലടിയുടെ കണക്ക് ആവർത്തിക്കുന്നത്, അതുപോലെ തീണ്ടൽ ഒഴിവാക്കാൻ റോഡുപയോഗിക്കാതെ പുഴയിലൂടെ തുഴഞ്ഞുപോകുന്നത് തുടങ്ങിയവ). ഒരു സിസ്റ്റത്തെയും പൂർണ്ണമായി നിരാകരിച്ചു അതിൽ നിന്ന് സ്വാതന്ത്ര്യം നേടുക സാദ്ധ്യമല്ല എന്നയാൾക്ക്‌ ബോധ്യമുണ്ട് (മത വിശ്വാസികളോട് ഒറ്റയടിക്കു അതുപേക്ഷിക്കാൻ പറയുന്നതുപോലെ), എരിയുടെ കായബലം പ്രശസ്തമാണ്, എന്നിട്ടും അയാൾ സംഘർഷം കഴിവതുമൊഴിവാക്കുന്നു.

എരി അറിവിനെക്കുറിച്ചുള്ള അന്വേഷണമാണ് ഒരർത്ഥത്തിൽ. ആ അറിവ് എരി എന്ന വ്യക്തിയുടെ മാത്രമല്ല, ജാതിയുടെ, നാട്ടറിവുകളുടെ രേഖപ്പെടുത്താതെ മണ്മറഞ്ഞുപോകുന്നവയുടെ എല്ലാം ചരിത്രവുമാണ് - ഈ അറിവുകൾ രേഖപ്പെടുത്തപ്പെടാതെ പോകുന്നതാണ് അവയുടെ ദുര്യോഗം, അത് ചെയ്യാനുള്ള അറിവ് കീഴാളർ ആർജ്ജിക്കുന്നുമില്ല, അതിനുള്ള സാഹചര്യങ്ങൾ ഒരിക്കലും സൃഷ്ടിക്കപ്പെടുന്നില്ല. ജാതിയുടെ ചെറിയ അറകളിൽ അടഞ്ഞുപോകുന്നവ അങ്ങനെ എന്നെന്നേക്കുമായി നഷ്ടമാകുന്നു, പൊതുവായുള്ളത് വാമൊഴിയിലും. പല നാട്ടറിവുകളും സമാഹരിക്കുന്നത് വിദേശീയരാണ്. ഇതിന് വിഘാതമായി അക്കാലം വരെ നിന്നതു ജാതിയും. ജാതി എന്നത് എത്ര വിപുലമായ സ്വാധീനമായാണ് അനുഭവപ്പെടുന്നത് എന്ന് കാണുക.

ദീർഘകാലം ജീവിച്ച ആളാണ് എരി എന്ന് നോവലിൽ സൂചനയുണ്ട്. വാർധക്യകാലത്തും അയാൾ ചെറുപ്പത്തിൽ തുടങ്ങിവച്ച പ്രവർത്തങ്ങൾക്ക് ഫലപ്രാപ്‌തിയായിട്ടില്ല. എരിയുടെ അച്ഛന്റെ പേര് ചോദിക്കുമ്പോൾ പറയന് പേരില്ല, "എടാ പറയാ" എന്നാണ് അവനെ എല്ലാവരും വിളിക്കുക എന്ന് ഒരു കഥാപാത്രം ഒരിടത്തു പറയുന്നുണ്ട്. പറയന് പേറെടുക്കാൻ വയറ്റാട്ടി ചെല്ലാത്ത കാലമാണ്. ആ നിലയിൽ നിന്നാണ് പശുവിനെ തിന്നില്ല എന്ന നിലപാടിലേക്ക് അവരെ മാറ്റാൻ എരിക്ക് കഴിയുന്നത്, അതുവരെ അവർ കൃഷി ചെയ്തിട്ടില്ല, പട്ടിണിമാറ്റാൻ അവരതിലേക്ക് തിരിയുന്നു. അടുത്ത പ്രളയകാലത്തു അവർക്ക് മറ്റു സ്ഥലങ്ങളിലെ പറയരെയും അതുകൊണ്ടു തീറ്റാൻ കഴിഞ്ഞു. പട്ടിണി കിടന്നപ്പോഴും അവർ പശുവിനെ തിന്നാൻ നിന്നില്ല. ഉയർന്ന ജാതികളുടെ ഇതിനെതിരേയുള്ള പ്രതിഷേധങ്ങൾ എരിയുടെ കായബലത്തിനു മുന്നിൽ നിലനിൽക്കുന്നില്ല. എന്നാൽ ഇവിടെ വച്ച് നോവലിന്റെ അപൂർണ്ണത വായനയെ തടസ്സപ്പെടുത്തുന്നു. എരിയുടെ അമാനുഷിക പരിവേഷത്തിനായി ഓർമ്മകളായും, പാട്ടുകളായും, ഓലകളായും വരുന്നതൊക്കെ കേവല ആവർത്തനങ്ങളായി മാറുന്നു.

ഒരു ഗവേഷകന്റെ മനസ്സ് തീർച്ചയായും ഈ പുസ്തകത്തിന് പിന്നിലുണ്ട്. ഒരിടത്തു വികാര വിക്ഷോഭിതനായി നോവലിലെ ഗവേഷകൻ തന്റെ അധ്വാനത്തെ, എരിയെപ്പറ്റി അശ്യകതയെ പഠിക്കേണ്ടതിന്റെ പ്രതിരോധിക്കുന്നുണ്ട്. ആ ഒരു വികാരത്തിലായിരിക്കണം നോവലിന്റെ എഴുത്തും നടന്നിട്ടുണ്ടാകുക. അതാണ്‌ മേൽപ്പറഞ്ഞ വീരകഥകളുടെ ആധിക്യത്തിനും കാരണം. അത് വായനക്കാരന്റെ വശത്തുനിന്നും വസ്തുനിഷ്ഠമായി നോക്കുമ്പോൾ അവർത്തനവിരസമാണ്. കൂടാതെ എരി എന്ന കഥാപാത്രമല്ലാതെ മറ്റാർക്കും വേണ്ടത്ര മിഴിവില്ല, കഥയിൽ ആവശ്യത്തിലധികം പേരുണ്ട് താനും, അനാവശ്യ ഉപകഥകളും. എരി ഒരു പക്ഷെ സമുദായത്തിന്റെ കൂട്ടായ ബോധത്തെ പ്രതിനിധീകരിക്കുന്നതാകാം. നോവലിസ്റ്റിന് ഇതെഴുതി പൂർത്തിയാക്കാനായിരുന്നെങ്കിൽ എന്ന് വായനക്കാരന് തോന്നും. എങ്കിലും, ജാതിയെക്കുറിച്ചും നമ്മുടെ പൊതുബോധത്തിൽ നിറഞ്ഞു നിൽക്കുന്ന സവർണ്ണതയോടുള്ള വിധേയത്വത്തെക്കുറിച്ചും (ഭാഷയിലും, ആചാരത്തിലും എല്ലാം) കൂടുതൽ ചർച്ചകളും മറ്റും നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്തു അത്തരം വ്യവഹാരങ്ങളിലേക്ക് ചേർത്തുവെക്കാവുന്ന പുസ്തകം തന്നെയാണ് എരി.
Profile Image for Sanuj Najoom.
197 reviews30 followers
September 21, 2019
ഒരു ഗവേഷണസ്വഭാവമുള്ള നോവലാണ് എരി. പറയ സമുദായത്തിന്റെ  ജീവചരിത്രമാണ്  ഈ നോവലിലൂടെ വിവരിക്കുന്നത്.
പറയൻ എന്നാൽ പറകൊട്ടി അറിയിക്കുന്നവൻ.  രാജവിളംബരങ്ങൾ അറിയിച്ചിരുന്നത് പറയരായിരുന്നു. ആദ്യം പറഞ്ഞവനായതിനാൽ പറയൻ. പിൽക്കാലം ആരാലും പറയപെടാത്തവനായി, കേൾക്കപ്പെടാത്തവനായി, പകൽവെളിച്ചത്തിൽ പ്രത്യക്ഷപ്പെടാൻ പാടില്ലാത്തവനായി അവനെങ്ങനെ മാറി.? പറയരെ അദൃശ്യരാക്കിയ അന്യായമായ ഒരു മേലാള ചരിത്രത്തെ തിരുത്തുകയാണ് നോവലിലെ ചരിത്രകാരനായ ഗവേഷകൻ.
ഓരോ മനുഷ്യനും അവരവരുടേതായ പങ്കു ഓരോ ചരിത്രപ്രക്രിയയിലും അനുഷ്ഠിക്കുന്നുണ്ട്. എന്നാണ്  വിശ്വാസം. എന്നാൽ നമ്മുടെ ചരിത്രങ്ങളിൽ അവയില്ല.  അങ്ങനെയുള്ള ഒരു മനുഷ്യനാണ് എരി. അയാൾക്ക് ഒരു ചരിത്രം ഉണ്ട് അത് സ്ഥാപിക്കുകയാണ് നോവലിസ്റ്റിന്റെ ലക്ഷ്യം. അയ്യങ്കാളിക്ക് തുല്യനായ ഒരു മഹാപുരുഷനെ വടക്കൻ മലബാറിലെ കീഴ്ജാതിക്കാർക്കിടയിലെ സകലവിധ മുന്നേറ്റങ്ങൾക്കും പ്രേരകമാംവിധം പ്രദീപൻ  സൃഷ്ടിക്കുന്നു 'എരി' എന്ന  പറയനാണ് ആ  അത്ഭുത പുരുഷൻ. എരിയുടെ ധീരവീരചരിത്രമാണ് ഈ നോവൽ. .


"എരിയുന്ന ജീവിതമെന്റെ ദൈവേ
എരിയാതെ നിർത്തണമെന്നെന്നും
എരിയെന്നിൽ വാഴുന്ന നേരത്തോളം
എരിയുന്നുണ്ടുള്ളതിൽ എന്റെ ദൈവം. "

Profile Image for Gautam Sasidharan.
159 reviews5 followers
April 15, 2019
There will always be some layers in the fabric of society which rebels against the other layers, thereby causing friction. As long as the friction is controlled the fabric stays, else it tears apart.
Eri is a collection of investigative essays on the character of the same name. The characters that lived two generations back kindles the research oriented mind of the author. Through this journey, he collects bits and pieces about Eri and tries to draw a picture of the character.

Eri, as a character is as good as any other such character in the folklores of Kerala like Kayamkulam Kochunni or Odiyan Manikkam. The location of the narration is primarily in the hinterlands of Malabar. Eri is not a Robin Hood or a saviour, but is a man of immense knowledge. The only drawback, which does not allow him to achieve greatness, is his birth into a family from the lower echelons of the society.

The book resonates with the travails of the lower strata of the society and the behaviour and injustice meted out to them. It also is a showpiece which portrays that knowledge is one of the tools which can lubricate and remove the friction between the layers of the society.

“this heritage of science was not appreciated later, the blame for which does not lie with the people of those times. It is our awareness of the science which is to be blamed. Our science was based only on logic, not on experience.”

Eri has a larger than life image, but that may have happened due to his achievement from unfavourable circumstances, a trend which the information and entertainment industry still upholds.

“There is no written history of Pulayar and Parayar (castes). Their history was dependant, as the slaves and servants of the kings and landlords. History cast their lives to the edges of the paddy field.”

There have been many books which takes the reader through the fights of the working class and the rise of Communism in Kerala. This book may not be directly about fight but is a portrayal of the situation before such revolts.

The book is not to be approached as a fiction but rather as a collection of instances which the author has collected during his research. Also, there are many stories which do not have the character Eri in it, but has the burning (Eri – literally translated as burning, hot etc) and hot feeling of the lower levels of the society.

I expected a fictional story and ended up not connecting with the book. However, that does not demean the book. It is recommended for those who are interested in the folklore of Kerala but with a documentary tone to it. Overall, a book to taste and digest.
Profile Image for Rohit Ramakrishnan .
21 reviews3 followers
December 1, 2021
"Only the vanquished remember history" - Marshall McLuhan
-----
"Eri" by Pradeepan Pambirikkunnu is a landmark work in Malayalam literature. He chronicles the life of Eri - a scholar, genius and a hero from the Paraya caste from the previous century, through folklores, documents, myths, hagiographies and verbal accounts. Through his life, he sketches the past of the untouchable castes in Kerala. Why does he do this? The answer given by the writer in the book, encapsulates the work:

There are people who live different types of lives in our land, the downtrodden. They do not have biographies. They are only marked as an extension of public life. Their life may not be part of any literature, but still, they live. In the biography of people who have extensive visibility, dominance will be attributed to their personal experience. But for a community that is invisible, the history of a person will be the history of the community. It is because of that, for the downtrodden and the women, there exist multiple biographies. You may evaluate 'Eri' as a description that contains my fantasies. But every enquiry is constituted with a series of incidents. You cannot distill the truth from fantasies and imagination. I hold on tight to my truths, which contains my fantasies and those cannot be separated. We only have the history of memories. And those are unexplored oceans.

This is his first novel and unfortunately his last. His demise is one of the tragedies that happened to the Malayalam cultural sphere.
Profile Image for DrJeevan KY.
144 reviews48 followers
November 10, 2020
"എരിയുന്ന ജീവിതമെൻ്റെ ദൈവേ,
എരിയാതെ നിർത്തണമെന്നെന്നും
എരിയെന്നിൽ വാഴുന്ന നേരത്തോളം എരിയുന്നുണ്ടുള്ളതിൽ എൻ്റെ ദൈവം".
പ്രദീപൻ പാമ്പിരിക്കുന്ന് എന്ന എഴുത്തുകാരൻ്റെ ആദ്യത്തേതും നിർഭാഗ്യവശാൽ അവസാനത്തേതും ആയ നോവലാണ് എരി. അദ്ദേഹം 2016 ൽ ഒരു റോഡപകടത്തിൽ മരണമടയുകയാണുണ്ടായത്
.
ചരിത്രത്തിൽ എങ്ങും രേഖപ്പെടുത്താതെ പോയ അയ്യങ്കാളിക്കും ശ്രീനാരായണഗുരുവിനും തുല്യനായ എരിയെന്ന മനുഷ്യനെ അന്വേഷിച്ചുള്ള ഗവേഷണമാണ് എരി എന്ന നോവലിൻ്റെ ഇതിവൃത്തം. ജാതീയതയുടെ ഇടപെടൽ നമുക്ക് ഇവിടെയും കാണാം. എരി പറയനായതുകൊണ്ടാണ് ആരും എവിടെയും എരിയെക്കുറിച്ച് രേഖപ്പെടുത്താത്തത്. പറയൻ എന്നാൽ പറകൊട്ടി അറിയിക്കുന്നവൻ. രാജവിളംബരം അറിയിച്ചിരുന്നത് പറയരായിരുന്നു. പിൽക്കാലത്ത് ആരാലും പറയപ്പെടാത്തവനായി, കേൾക്കപ്പെടാത്തവനായി, പകൽവെളിച്ചത്തിൽ പ്രത്യക്ഷപ്പെടാൻ പാടില്ലാത്തവനായി അവനെങ്ങനെ മാറി എന്ന ഒരു അന്വേഷണവും ഗവേഷണവുമാണ് ഈ നോവൽ.
.
മന്ത്രവാദം, ഒടിവിദ്യ, വൈദ്യം, ആയോധനകല, മർമപ്രയോഗം തുടങ്ങി ഒട്ടനേകം മേഖലകളിൽ ജ്ഞാനം നേടിയ പറയനായതുകൊണ്ട് എരിയ്ക്ക് മേലാളന്മാരുടെയിടയിലും മറ്റ് ഉന്നതകുലജാതരുടെ മുന്നിലും അതിൻ്റേതായ ഒരു പ്രാമുഖ്യം ഉണ്ടായിരുന്നു. എന്നാൽ എരിയുടെ മരണശേഷം പിൻതലമുറകളിൽ വെറും കേട്ടുകേൾവി മാത്രമായി ഒതുങ്ങിക്കൂടാനായിരുന്നു പറയനായിരുന്ന എരിയുടെ യോഗം. എഴുത്തുകാരൻ്റെ വളരെ വ്യത്യസ്തത നിറഞ്ഞ ഒരു അന്വേഷണാത്മക രചനയാണ് എരി. നിർഭാഗ്യവശാൽ ഇനി ഇതുപോലെയോ ഇതിനേക്കാൾ മികച്ചതോ ആയി ഒരു രചനയും ആ തൂലികയിൽ നിന്നും ഒരിക്കലും പിറക്കുകയില്ല.
Profile Image for Sanu Kv.
7 reviews1 follower
May 12, 2021
അധികാരികളുടെ മുന്നിൽ ന്യായമായി ലഭിക്കേണ്ടതിനു താഴ്മയായി അപേക്ഷിക്കേണ്ടി വരുന്ന സന്ദർഭങ്ങളിലെ കത്തുന്ന ആത്മാഭിമാനത്തെക്കുറിച്ച് സങ്കൽപ്പിക്കൂ. അധ:സ്ഥിതരും സ്ത്രീകളും നൂറ്റാണ്ടുകളോളം നിമിഷങ്ങൾ തോറും ജീവിക്കുകയായിരുന്നോ?
Profile Image for Sreeraj.
68 reviews2 followers
October 29, 2023
നവോത്ഥാനത്തിൻ്റെ ചരിത്രം വീണ്ടും പഠിക്കാൻ ഞാൻ തീരുമാനിച്ചു. പരാജയപ്പെട്ട മനുഷ്യരുടെ എണ്ണമറ്റ കണ്ണീർത്തുള്ളികളിൽ നിന്നാണ് യഥാർത്ഥ ചരിത്രം തുടങ്ങുന്നതെന്ന് ഞാൻ തിരിച്ചറിയുന്ന നിമിഷമായിരുന്നു അത്.
Profile Image for Sneha GopalaKrishnan.
12 reviews
June 10, 2021
"എരിയുന്ന ജീവിതമെന്റെ ദൈവേ,
എരിയാതെ നിർത്തണമെന്നെന്നും
എരിയെന്നിൽ വാഴുന്ന നേരത്തോളം
എരിയുന്നുണ്ടുള്ളതിൽ എന്റെ ദൈവം ".

എഴുതപ്പെട്ട ചരിത്രമില്ലാത്തവരാണ് പറയനും പുലയനും അടങ്ങുന്ന ദളിത് ജീവിതങ്ങൾ.സവർണ്ണ ചരിത്രത്തിന്റെ ഒരു കോണിൽ കോറിയിടപ്പെട്ട പേരുകൾ മാത്രമാണ് അവർക്ക് പലപ്പോഴും ചരിത്രം.അവർ എപ്പോഴും ആശ്രിത ചരിത്രം മാത്രമുള്ളവരായിരുന്നു. നാട്ടുരാജാക്കന്മാരുടെയും ജന്മിമാരുടെയും അടിമകളും വേലക്കാരും മാത്രം. അവർ വയലിറമ്പുകളിൽ ജീ��ിച്ചു മരിച്ചുപോയവരായി ചരിത്രം പറഞ്ഞു. അവരുടെ ജീവചരിത്രമെഴുതാൻ ഉർവിയിലാരുമില്ലാതെ പോയി!!

പ്രദീപൻ പാമ്പിരികുന്നിന്റെ ആദ്യ നോവലാണ് "എരി ", ദൗർഭാഗ്യവശാൽ അവസാനത്തേതും."പറയൻ എരി " എന്ന കീഴാള നവോത്ഥാന നായകന്റെ കഥ പറയുകയാണ് അല്ല ജീവിതം തന്നെ പറയുകയാണ് എഴുത്തുക്കാരൻ. ആമുഖത്തിൽ പറയുന്നുണ്ട്, " പറയൻ എരി ഒരത്ഭുതം തന്നെ ആയിരുന്നു " എന്നു തുടങ്ങുന്ന നോവലിലെ ആദ്യ അദ്ധ്യായം എഴുതിക്കഴിഞ്ഞപ്പോൾ എഴുത്തുകാരൻ അനുഭവിച്ച നിർവൃതി അപാരമായിരുന്നെന്ന്. നൂറ്റാണ്ടുകൾക്ക് പിന്നിൽ ജീവിച്ചിരുന്ന ഒരു സമുദായമായിട്ടു പോലും കാൽ നൂറ്റാണ്ടിന്റെ ചരിത്രം പോലും വ്യക്തമായി വായിക്കാൻ കഴിയാത്ത ഒരു ദളിതന്, ഈ നോവലിന്റെ അവസാനം നൽകാൻ കഴിയുന്ന നിർവൃതി അതു പറഞ്ഞറിയിക്കാൻ എഴുത്തുകാരൻ ഇല്ലാതെപോയി എന്നതിലാണ് എനിക്ക് സങ്കടം. എരി പറയരുടെ മാത്രമല്ല അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ തന്നെ നായകനാണ്. പറയൻ എന്നാൽ പറകൊട്ടി അറിയിക്കുന്നവൻ. രാജ വിളംബരം അറിയിച്ചിരുന്നത് പറയാനായിരുന്നു. ആദ്യം പറഞ്ഞവൻ ആയതിനാൽ പറയൻ.
പിൽക്കാലം ആരാലും പറയപ്പെടാത്തവനായി, കേൾക്ക പ്പെടാത്തവനായി, പകൽവെളിച്ചത്തിൽ പ്രത്യക്ഷപ്പെടാൻ പാടില്ലാത്തവനായി അവനെങ്ങനെ മാറി? 'നെകലായി?' പറയരെ അദൃശ്യരാക്കിയ അന്യായമായ ഒരു മേലാള ചരിത്രത്തെ തിരുത്തുകയാണ് നോവലിലെ ചരിത്രകാരനായ ഗവേഷകൻ.

എരി വായിച്ചു കഴിഞ്ഞ് എത്രനേരമാണ് ഞാൻ എരിയെക്കുറിച്ച് ആലോചിച്ചത്.ചുറ്റിലും നിശബ്ദതയായിരുന്നു, മനസ്സിനാകെ ഒരു നീറ്റലായിരുന്നു, രോക്ഷമായിരുന്നു , സങ്കടമായിരുന്നു, പകയായിരുന്നു.ചരിത്രത്തിനു രേഖപ്പെടുത്താൻ കഴിയാതെപോയ എത്ര എരിമാർ ഉണ്ടായിരിക്കണം. രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അയിത്തത്തിനും അടിച്ചമർത്തലിനും എതിരെ ഉറച്ച ശബ്ദമുയർത്തിയ മുഷ്ടി ഉയർത്തിയ ഒരു സമുദായത്തിന്റെ ചരിത്രം ആയിരിക്കണം ദളിതർക്ക് ഉള്ളത്. ഒരു വലിയ കാലഘട്ടത്തിന്റെ അടിച്ചമർത്തലിന്റെ പകയോടെയാണ് ഓരോ ദളിതനും ഓരോ ദളിത് നോവലുകളും വായിച്ച് അവസാനിപ്പിക്കുന്നത്
Profile Image for Deffrin Jose.
36 reviews7 followers
December 18, 2020
എരി വായിച്ചു കഴിഞ്ഞപ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. എനിക്കു ചുറ്റുമുള്ള കനത്ത നിശബ്ദതയിലിരുന്നു ഞാൻ എരിയെ ഓർക്കുകയായിരുന്നു. എനിക് എന്തൊക്കെയോ അയാളെപ്പറ്റി എഴുതണമെന്നുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞില്ല. നിശബ്ദതയുടെയും ഏകാന്തതയുടെയും ആഴങ്ങളിലിരുന്നുകൊണ്ട് എന്തിനെനില്ലാതെ ഞാൻ എരിയെ ഓർത്തുകൊണ്ടിരുന്നു. പാടിപുകഴ്ത്താൻ ആരുമില്ലാത്തതിന്റെ പേരിൽ ചരിത്രം രേഖപ്പെടുത്താതെ പോയ എത്രയോ 'എരി'മാർ നമുക്ക് മുൻപേ ഇതുവഴി കടന്നുപോയിരിക്കണം.

പ്രദീപൻ പാമ്പിരിക്കുന്നിന്റെ ആദ്യ നോവലാണ് എരി. നിർഭാഗ്യവശാൽ അവസാനത്തെത്തും. ദശാബ്ദങ്ങൾക്കും മുൻപേ അയ്യങ്കാളിയും ശ്രീനാരായണഗുരുവുമെല്ലാം ദളിത് വിമോചനങ്ങളെപ്പറ്റി ചിന്തിച്ചു തുടങ്ങിയ കാലത്ത് അവരുടെ സമകാലികനായ ഒരു ചരിത്രപുരുഷനെ ഭാവനയിൽ സൃഷ്ടിച്ചിരിക്കുകയാണിവിടെ പ്രദീപൻ.

പറയവിഭാഗത്തിൽപെട്ട എരി ഒടിവിദ്യ അടക്കം സകല ആയോധനകലകളിലും വിദഗ്ധനായിരുന്നു. മന്ത്രവാദത്തിലും മറ്റു മേഖലകളിലും ആഴമേറിയ ജ്ഞാനം ഉണ്ടായിരുന്ന ഒരു മഹാത്മാവിന്റെ ചരിത്രമറിയാൻ ഒരു ദളിത് ഗവേഷകവിദ്യാർഥി നടത്തുന്ന അന്വേഷണങ്ങളിലൂടെയാണ് നോവലിന്റെ ആഖ്യാനം. ഐതിഹ്യങ്ങളിലൂടെയും വിരളമായ ചരിത്രരേഖകളിലൂടെയും മറവിയുടെ മാറാല പിടിച്ച ഓർമകളിലൂടെയുമൊക്കെയാണ് പ്രസ്തുത വിദ്യാർത്ഥി ആ ധീരപുരുഷനെ വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിക്കുന്നത്.

ജാതിയുടെയും വർണ്ണത്തിന്റെയും പേരിലുള്ള വിവേചനങ്ങൾ അതിന്റെ ഉച്ഛസ്ഥായിയിൽ നിലനിന്നിരുന്ന ഒരു കാലഘട്ടം കൂടെ എരിയോടൊപ്പം ഇവിടെ വെളിവാക്കപ്പെടുന്നുണ്ട്. പറയർ എന്നാൽ പറ കൊട്ടി അറിയിക്കുന്നവർ എന്നർത്ഥം. രാജവിളംബരങ്ങൾ അറിയിച്ചിരുന്നത് അവരായിരുന്നു. പിന്നീടൊരിക്കൽ അവർ ആരാലും പറയപ്പെടാത്തവരായി. അവർക്ക് പകൽ സമയം പുറത്തിറങ്ങാൻ അനുവാദമില്ലാതായി. ഇത്തരമൊരു ദുരവസ്ഥയിൽ നിന്നും പുറത്തു കടക്കാൻ പറയജനതയെ പ്രേരിപ്പിച്ചൊരു നേതാവായാണ് എരി ഇവിടെ രൂപം കൊണ്ടിരിക്കുന്നത്.
Profile Image for Aswathy Ithalukal.
78 reviews24 followers
October 5, 2019
പ്രദീപൻ പാമ്പിരിക്കുന്നിന്റെ ആദ്യത്തേതും അവസാനത്തെയും നോവൽ....
" എരി "
"പരാജയപ്പെട്ട മനുഷ്യരുടെ എണ്ണമറ്റ കണ്ണീർ തുള്ളികളിൽ നിന്നാണ് യഥാർത്ഥ ചരിത്രം തുടങ്ങുന്നത് "

ഇതും ഒരു ചരിത്രത്തിലേക്കുള്ള തിരിച്ചു പോക്കാണ്... അടിച്ചമർത്തപ്പെട്ട ഒരു ജനതയിൽ എരി യായി പടർന്നവനിലേക്ക് ആധുനിക ലോകം ചരിത്രം ചികയുന്നു...

ജാതി രഹിത സമൂഹത്തിനു വേണ്ടി... പുല പേടി മണ്ണാ പേടി പറ പേടി ഇവയിൽ നിന്നുള്ള മോചനത്തിന് വേണ്ടി ആത്മാഭിമാനമുള്ള ഒരു പറയന്റെ ഉയർന്നു വരവ്...

ജാതിയിൽ മനുഷ്യനെ അടയാളപ്പെടുത്തിയ ഒരു കാലമുണ്ടായിരുന്നു.... ഗോവിന്ദനല്ല അവൻ പറയനാണ്... അവനു പേരിന്റെ ആലഭാരങ്ങൾ ഇല്ല ജാതിയുടെ അടയാളപ്പെടുത്തലുകൾ മാത്രമേ ഉള്ളു

ആര് അവൻ അവൻ പറയൻ

പ്രദീപിന്റെ കാഴ്ചപ്പാടിലൂടെ വികസിക്കുന്ന നോവൽ...

" കൂട്ടരേ നമ്മുക്കൊരു വലിയ പാരമ്പര്യമുണ്ട്
നാം ഈ കാടിന്റെയും മലയുടെയും
വെള്ളത്തിന്റെയും മക്കളാണ്
നമുക്ക് ദൈവം
തരുന്നതാണ് കാറ്റും വെളിച്ചവും
നമുക്ക് അറിവില്ല അതാണ് പ്രശ്നം
നാമത് നേടണം "

അറിവിലൂടെ നവോധാനത്തിന്റെ പുതിയ ചരിത്രം രചിച്ചു... പറയൻ പറ കൊട്ടുന്നവൻ മാത്രമല്ല അറിവിന്റെ എരി ഉള്ളവനെന്നും ബോധ്യപ്പെടുത്തി...

എരി ഒരു യാതാർത്ഥ കീഴാള രുചിയാണ്... ഇടയ്ക്ക് ചെറിയ മനസിലാകകൾ ഉണ്ടാകുമെങ്കിലും ആ രുചി നന്നായി

നോവലിന്റെ വാതുക്കൽ നിന്നും ഞാൻ മടങ്ങുന്നു... അപൂർണമായ ഒരു അവസാനത്തിന്റെ ആഴങ്ങൾ തേടി....

എരി എരിഞ്ഞടങ്ങുകയാണ്....

അശ്വതി ഇതളുകൾ,
Profile Image for Divya.
32 reviews8 followers
December 27, 2019
തുടക്കം മുതൽ മനസ്സിൽ തങ്ങി നിൽക്കുന്നത് കൽപ്പറ്റ മാഷിന്റെ അവതാരികയിലെ വരികളാണ്.
" അത് പ്രദീപനാഗ്രഹിച്ച വിധം പൂർത്തിയായിട്ടുണ്ടോ എന്ന ചോദ്യം ഒട്ടും പ്രസക്തമല്ലെന്ന് ഇന്നെനിക്ക് തോന്നുന്നു. പ്രദീപന്റെ കൈ തട്ടിമാറ്റി അക്ഷമനായ മരണം ശുഭം എന്നെഴുതി അതിനെ ക്ഷണത്തിൽ പൂർത്തിയാക്കി. മരണം പൂർത്തിയാക്കിയ ഈ നോവലിന് വ്യത്യസ്തമായ ഒരു പൂർണ്ണത ഉണ്ടായിരിക്കാം "
തുടർച്ചകൾ ആഗ്രഹിക്കാൻ പാടില്ലാത്ത വിധം വായിച്ചു തീർക്കേണ്ടതാണ് ഈ പുസ്തകം. പക്ഷേ, അത് അസാധ്യമായിരിക്കുന്നു. പരാജയപ്പെട്ട മനുഷ്യരുടെ ചരിത്രത്തിൽ നിന്നാണ് ഈ നോവൽ രൂപപ്പെടുന്നത്. ആരും രേഖപ്പെടുത്താത്തവരുടെ ചരിത്രത്തിൽ നിന്നാണ്, വായ്മൊഴികളിൽ നിന്നും സ്വത്വബോധത്തിൽ നിന്നുമാണ്.
"ഒന്നും ആരുമറിഞ്ഞില്ലല്ലോ ....
അവന്റെ ചരിത്രമെഴുതുവാൻ
ഉർവിയിലാരുമില്ലാതെ പോയല്ലോ."
എന്ന പ്രദീപന്റെ നിലവിളിയാണ് ഈ നോവൽ.
വെളിച്ചവും അറിവും നിഷേധിക്കപ്പെട്ട മനുഷ്യരുടെ,
അവരുടെ നേതാവും ഗുരുവും ദൈവവുമായ എരിയുടെ കഥയാണിത്. നാം വായിച്ചറിഞ്ഞ ചരിത്രം നമ്മെ പഠിപ്പിച്ചതാരാണെന്ന ബോധ്യത്തിൽ നിന്നാണ് എരിയുടെ ജീവിതത്തിലേക്ക് നോക്കേണ്ടത്. നമ്മളറിയാൻ കൂട്ടാക്കാഞ്ഞ നവോത്ഥാനത്തിന്റെ വെളിച്ചപ്പെടലാണ് എരി.
Profile Image for Aboobacker.
155 reviews1 follower
March 30, 2020
എരി - പ്രദീപൻ പാമ്പിരിക്കുന്ന്.

പറയരുടെ സാമൂഹ്യ പരിഷ്കർത്താവായി കരുതപ്പെടുന്ന എരിയുടെ കാലവും പ്രവർത്തനങ്ങളും ഗവേഷണത്വരയോടെ ചികഞ്ഞെടുക്കുകയാണ് നോവലിൽ. പകൽ വെളിച്ചത്തിൽ കവലകളിലൂടെ നടക്കാൻ അനുവാദമില്ലാതിരുന്ന, രോഗം വന്നു ചത്ത പശുക്കളെ തിന്നിരുന്ന ബഹിഷ്കൃത ജാതി വിഭാഗത്തെ വിദ്യകൊണ്ടും സംസ്കാരം കൊണ്ടും സംഘബോധം കൊണ്ടും ഒന്നിപ്പിക്കുകയായിരുന്നു എരി.വൈകുണ്ഠസ്വാമിയുടെ ശിഷ്യത്വം സ്വീകരിക്കാൻ വടക്കേ മലബാറിൽ നിന്നും എരി, നാഗർകോവിലിൽ പോയിരുന്നതായും അതിനു ശേഷമാണ് സ്വസമുദായത്തിൻ്റെ ഉന്നമനത്തിനായി സ്വയംഉഴിഞ്ഞുവെച്ചതെന്നും കഥാകൃത്ത് കണ്ടെത്തുന്നുണ്ട്. മഹാമന്ത്രവിദ്യയും വൈദ്യവും ഒടിവിദ്യയുമെല്ലാം വശമുള്ള കായികാഭ്യാസികൂടിയായിരുന്നു എരി.ലളിതമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന നോവൽ, കഥാകൃത്ത്ൻ്റെ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടതാണ്.
-അബൂബക്കർ സിദ്ദീഖ് കോഡൂർ
Profile Image for Alan Thomas.
4 reviews
June 11, 2018
എരി
ചരിത്രത്തെ ചികഞ്ഞെടുക്കുന്ന ഗവേഷണ വിദ്യാർത്ഥിയിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. അയാളുടെ വിഷയം എരി എന്ന കീഴാളനും. കേരളം നിവോത്ഥാനം എന്ന് കേൾക്കുന്നതിനും വളരെ മുൻപേ, കേരളത്തിന്റെ ഏതോ കോണിൽ അതിന്റെ വിത്ത്‌ നട്ട മഹാനായ എരിയെ അയാൾ കണ്ടെത്തുന്നു. പലപ്പോഴും നോവൽ ഒരു ത്രില്ലർ മൂഡ്‌ കൈവരിക്കുന്നുണ്ട്. എവിടെയോ ഒരപൂർണ്ണത നിഴലിക്കുന്നപോലെ നോവൽ വായ്ച്ചു തീന്നപ്പോൾ തോന്നുന്നു(നോവലിസ്റ്റിന്റെ മരണം വേദനയോടെ ഓർക്കുന്നു).
കേരളം കീഴാളരുടെ പല സംഭാവനകളും കണ്ടില്ലന്നു നടിച്ചിട്ടുണ്ട്. അവരുടെ അറിവുകളും ചരിത്രവും കലാരൂപങ്ങളും എല്ലാം മലയാളിക്ക് ആവിശ്യമില്ലാത്ത കാര്യങ്ങൾ ആയിരുന്നു. ഈ മനോഭാവത്തോടുള്ള പ്രതിഷേധം ആയിട്ട് എരി എന്ന നോവലിനെ കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
Profile Image for Deepak Pacha.
15 reviews4 followers
March 2, 2018
വേദനയോടെ മാത്രമെ നമുക്ക് എരിയിലെ ഓരോ വരിയും വായിക്കാനാകു. ഇത്ര മനോഹരമായി എഴുതാൻ പ്രദീപൻ മാഷിനി ഈ ലോകത്തില്ലല്ലൊ എന്ന വേദ ഓരോ വരിയിലും നമ്മെ നോവിക്കും.
ഓരോ മനുഷ്യനും ഓരോ ജാതി അസ്തിത്വത്താൽ മാത്രം നിർണ്ണയിക്കപ്പെട്ട ഒരു ഭൂതകാലത്തിന്റെ ഓർമയാണ് 'എരി'. പറയൻ എരിയും, തീയ്യൻ പാപ്പറും, മലി മാതുവും, പുലയൻ തേവർ വെള്ളനും തുടങ്ങി ജാതിയുമായി കണ്ണി ചേർക്കാത്ത ആരും ഈ നോവലില്ല. ജാതി അസമത്വത്തിന്റെ സങ്കീർണതകളെയും ചരിത്ര രചനയിലെ നീതിരഹിത്യത്തെയും ഒരു പോലെ അടയാളപ്പെടുത്തുന്നുണ്ട് ഈ നോവൽ. ഒരു മുത്തശ്ശി ക്കഥ പോലെ, അതെ സമയം ചരിത്ര പുസ്തകം പോലെ 'എരി' നമ്മെ ത്രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.
Profile Image for Arundhathi.
16 reviews14 followers
July 12, 2020
ചരിത്രരേഖകളിൽ ഇല്ലാത്ത 'എരി' യുടെ ജീവിതത്ത ഓർമകളിലൂടെയും വാമൊഴികളിലൂടെയും ഒരു കീഴാള സമുദായത്തിൽ പെട്ട ഭാഷാഗവേഷകൻ അന്വേഷിക്കുന്ന രീതിയിലാണ് പ്രദീപൻ പാമ്പിരിക്കുന്നിൻ്റെ ' എരി' . ചരിത്രത്തിലെ കീഴാള ഇടപെടലുകളെ കുറിച്ച്, അവരുടെ അറിവു നേടാനുള്ള ശ്രമത്തെ കുറിച്ച്, അറിവിനെ കുറിച്ച് , അതോടൊപ്പം ജാതി സമൂഹത്തിലെ നീതി രാഹിത്യത്തെ കുറിച്ചാണ് നോവൽ.

കീഴാളർ അവരുടെ ചരിത്രത്തേയും വർത്തമാനത്തേയും കുറിച്ച് എഴുതമ്പോൾ, അതൊരിക്കലും അനുതാപത്തിൻ്റേയും നിരാശയുടേയും ഭാഷയാവില്ല. ആത്മാഭിമാനത്തിൻ്റേതാകും.'എരി' യിൽ ഇത് വളരെ വ്യക്തമാണ്. നോവലിൻ്റെ അവസാന ഭാഗത്തിന് / അവസാന വരിയ്ക്ക് വല്ലാത്തൊരു ഭാരമുണ്ട്.
627 reviews
May 29, 2018
അസാധാരണമായ ഒരു സംരംഭമാണ് എരി. പ്രദീപന്‍ ഒരു നിയോഗംപോലെ എഴുതിയ നോവല്‍. കീഴാളനെന്നു മുദ്രകുത്തിയ ഒരുവന് തന്റെ‍ വൃത്യാല്‍ മേലാളനാവേണ്ട അനിവാര്യത ഉത്ഘോഷിക്കുന്ന നോവല്‍. എരിയിലെ തീ മലയാളമുള്ളിടത്തോളം കെടാതെ നില്‍ക്കും, വായനക്കാരുടെ പ്രബുദ്ധ മനസ്സുകളില്‍.
Profile Image for Rajana.
40 reviews
March 28, 2019
നല്ല പുസ്തകം.
ഇഷ്ടപ്പെട്ട വരി : പരാജയപ്പെട്ട മനുഷ്യരുടെ എണ്ണമറ്റ കണ്ണുനീർത്തുള്ളികളിൽ നിന്നാണ് യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത്.
Profile Image for Jubair Usman.
39 reviews1 follower
January 22, 2020
"എന്റെ ജനതയുടെ സമരം കൂടിയായിരുന്നു ഈ നാടിന്റെ ചരിത്രം എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ മറ്റെന്താണ് സർ എന്നെപ്പോലൊരു ഗവേഷകനു ചെയ്യാൻ കഴിയുക?"

ഒരു പറ്റം മനുഷ്യരുടെ ഓർമ്മകളിൽ മാത്രം രേഖപ്പെടുത്തപ്പെട്ട ഒരു പറയന്റെ ജീവിതചരിത്രം തേടിയുള്ള തന്റെ ഗവേഷണം കൊണ്ട് സാഹിത്യത്തിനെന്തു നേട്ടം എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അയാൾ.

കീഴാളഭാഷഗവേഷകനായ അയാളുടെ ഗവേഷണ വിഷയം അത്യന്തം ശ്രമകരമായ ഒന്നായിരുന്നു. ഐതിഹ്യങ്ങളിൽ മാത്രം പരാമർശിക്കപ്പെട്ടിട്ടുള്ള 'എരി' എന്ന പറയന്റെ ജീവിതത്തിനു ലിഖിതരൂപം നൽകാനുള്ള ശ്രമത്തിലായിരുന്നു അയാൾ.

പുരാവൃത്തങ്ങളിലെ എരി ഒരു അത്ഭുതമായിരുന്നു. ജ്ഞാനം നേടിയ പറയൻ! തന്റെ സമുദായത്തിന്റെ നവോത്ഥാന നായകൻ! എരിയെ കണ്ടെത്താനായി ഒരു നൂറ്റാണ്ടോളം പഴക്കമുള്ള വാമൊഴികളിലൂടെയും ആചാരങ്ങളിലൂടെയും സഞ്ചരിക്കേണ്ടിയിരിക്കുന്നു. പലയിടത്തും പലരിലുമായി ഓർമ്മകളായും പരാമർശങ്ങളായും ഒരു ജിഗ്സോ പസിലിനെ അനുസ്മരിപ്പിക്കും വിധം ചിതറിക്കിടക്കുകയാണു എരിയടക്കമുള്ള കീഴാള ജനതയുടെ ചരിത്രം. ആ പസിലിന്റെ ഉത്തരം തേടിയുള്ള ഗവേഷണ യാത്രയാണീ കൃതി.

നാം കൈയ്യടിച്ചംഗീകരിച്ച "ചരിത്രം" എത്രമാത്രം ഏകപക്ഷീയമാണെന്നോർമ്മപ്പെടുത്തുന്നുണ്ട് കഥാകൃത്ത്. ഒടുവിൽ, ഇരുളിന്റെ മറവിൽ മാത്രം ജീവിക്കാൻ അനുവദിക്കപ്പെട്ട കീഴാള ജനതയുടെ ചരിത്രമെന്നത് കൈമാറി വന്ന ഓർമ്മകളും പറച്ചിലുകളും കൂടിയാണെന്ന ബോധ്യത്തിൽ ഗവേഷകൻ എരിയുടെ ചരിത്രമെഴുതിത്തുടങ്ങുകയാണ്.

ഇക്കൊല്ലത്തെ വായന എരിയിൽ തുടങ്ങുന്നു..😊
Profile Image for Babu Vijayanath.
129 reviews9 followers
August 29, 2020
അകാലത്തിൽ മരണം വരിച്ച പ്രദീപൻ പാമ്പിരിക്കുന്നിൻ്റെ നോവലാണ് എരി.

എരി എന്ന ഐതിഹാസിക പുരുഷനെപ്പറ്റി ഗവേഷണം നടത്തുന്നതിലൂടെയാണ് കഥ വികസിക്കുന്നത്. മാന്ത്രികനായ എരിയുടെ കഥ അങ്ങനെ പറയുകയാണ് "പറയനെരി"എന്ന് ആദ്യ ആധ്യായത്തിലവതരിപ്പിക്കപ്പെടുന്ന എരി. എരിയുടെ ജാതീയതക്കെതിരായ കലഹം കൂടായാണ് ഇ നോവൽ

മലമ്പാറിലെ പഴയകാല സമ്പ്രദായങ്ങൾ, കാലഘട്ടം ,ജാതീയത എന്നിവ വിശദമാക്കുന്ന കൃതി. തീർച്ചയായും വായിക്കേണ്ട കൃതികളിലൊന്നാണ് എൻറെ അഭിപ്രായം. ഇതൊരു കീഴാളരചനയാണെന്നെല്ലാം പല ചർച്ചകളിലും കണ്ടു. സാഹിത്യത്തിൽ മേലാഴ(വാക്കുണ്ടോ ആവോ) രചനയാണ് എന്നതിൽ എനിക്ക് സംശയം ഇല്ല.



29 അധ്യായങ്ങളും 127 പേജുകളുമുള്ള ഈ പുസ്തകം 125 വിലയായി പുറത്തിറക്കിയത് ഡീസീ ബുക്സാണ്
Profile Image for Robin Mathew.
76 reviews
May 7, 2025
ഹിസ്റ്ററി ഫിക്ഷൻ വിഭാഗത്തിൽ വരുന്ന ഒരു ഫിക്ഷനാൽ നോവൽ ആയി തന്നെ എരി യെ കാണാം. ഒരു എഴുതുകാരൻ തുടങ്ങി വെക്കുകയും മറ്റൊരാൾക്കു അവസാനിപ്പിക്കണ്ടേ വരുന്ന സന്ദർഭം ഉള്ളൊന്ദ് ആണോ എന്ന് അറിയില്ല എവിടെയോകെയോ ചെറിയ കുറച്ച പ്രേശ്നങ്ങൾ ഉള്ളതുപോലെ തോന്നി, എന്നുഇരുനാളും മികച്ച ഒരു പുസ്തകം തെന്നെ ആണ്.
Profile Image for Ashique Majeed.
83 reviews12 followers
October 16, 2017
വായനക്കി��യിൽ പലപ്പോളും സംശയിച്ചു, എരി ഒരു നോവൽ തന്നെയാണോ? ഒരു ഗവേഷകൻ എരിയെപ്പറ്റി നടത്തിയ തന്റെ അന്വേഷണങ്ങളും അനുഭവങ്ങളും പങ്കുവച്ചിരിക്കുന്നതല്ലേ ഈ ബുക്ക്? ഒരു കഥയെന്നോ നോവലെന്നോ തോന്നിക്കാതെ അത്രക്ക് റിയലിസ്റ്റിക് ആണ് എരിയുടെ ആഖ്യാന ശൈലി.



ഈ നോവൽ വായിക്കാൻ എടുക്കുമ്പോൾ പ്രദീപൻ പാമ്പിരിക്കുന്നിനെപ്പറ്റിയോ നോവലിനെപ്പറ്റിയോ എനിക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല. മുൻവിധികൾ ഇല്ലാതെ കഥയെ സമീപിക്കാൻ അതു ഉപകരിച്ചു. പക്ഷെ എഴുത്തുകാരന്റെ ഭാര്യ സജിത എഴുതിയ മുഖവുര ലേഖനം വായിച്ചുകഴിഞ്ഞു ഞാൻ അല്പനേരം ബുക്ക് മാറ്റിവച്ചു. സ്വന്തം സൃഷ്ടി പുറത്തുവരുന്നത് കാണുവാൻ പോലും ആ എഴുത്തുകാരന് ആയുസ്സുണ്ടായിരുന്നില്ല എന്നത് വേദനാജനകമായിരുന്നു. യൂട്യൂബിൽ പോയി ഫ്രീതിങ്കേഴ്‌സ് ഫോറത്തിന്റെ പ്രദീപൻ പാമ്പിരിക്കുന്നു അനുസ്മരണ വീഡിയോ കണ്ടു കഴിഞ്ഞതിനു ശേഷമാണ് പിന്നെ ബുക്ക് വായിക്കുവാൻ കയ്യിലെടുക്കുന്നത്. ഒരു സാങ്കൽപിക പ്രദേശത്തു നടക്കുന്ന ഒരു സാങ്കൽപ്പിക കഥ വളരെ റിയലിസ്റ്റിക് ആയി എരിയിൽ അവതരിപ്പിച്ചിട്ടുണ്ട് എഴുത്തുകാരൻ.
.
പറയൻ എരിയുടെ ചരിത്രം തപ്പി ഇറങ്ങുന്ന ഗവേഷകന്റെ ഭാഗത്തുനിന്നാണ് നമ്മൾ കഥ വായിക്കുന്നത്. ആരാണ് എരി, അവൻ എവിടെ നിന്നു വന്നു എങ്ങോട്ടു പോയി എന്നതൊക്കെ ചരിത്ര രേഖകളിൽ നിന്നും വാമൊഴി കഥകളിൽ നിന്നുമെല്ലാം പതിയെ അനാവരണം ചെയ്തു വരുന്നു. അടിമത്വം അനുഭവിച്ചിരുന്ന കീഴാളവർഗ്ഗത്തിനെ വെളിച്ചത്തിലേക്ക് നയിച്ച നേതാവായിരുന്നു എരി, ആരോഗ്യവും കഴിവും അറിവും ഉള്ളവൻ. പലരും പലരിൽ നിന്നു കേട്ടറിഞ്ഞതും ഓലകളിലും രേഖകളിലും എഴുതിവച്ച ആരും അറിയാതെ പോയതുമായ ചരിത്രമുള്ളവൻ. ഇങ്ങനെ എത്ര എരിമാർ ചരിത്രത്തിന്റെ വിസ്‌മൃതിയിൽ ഉറങ്ങിക്കിടപ്പുണ്ടാകും?.
.
എഴുത്തുകാരന്റെ സ്വപനമായിരുന്ന എരി അദ്ദേഹത്തിന്റെ മരണശേഷവും പ്രസിദ്ധീകരിക്കാൻ മുൻകയ്യെടുത്ത അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും നന്ദി. എഴുത്തുകാർക്ക് മരണമില്ല, അവർ എഴുതിയ വാക്കുകൾ, അവർ മുന്നോട്ടുവച്ച ആശയങ്ങൾ അതു എന്നും അവരെ ജീവിപ്പിച്ചുകൊണ്ടേ ഇരിക്കും.
Displaying 1 - 22 of 22 reviews

Can't find what you're looking for?

Get help and learn more about the design.