M. Sukumaran (born 1943) is an author and short story writer in Malayalam. He was born at Chittur in Palakkad District, Kerala. Won the Kerala Sahithya Academy award in 1976 for his book Marichittillathavarude Smarakangal.
While working at the office of Accountant General of Kerala at Trivandrum, he got involved with the leftist trade union movement. The authorities utilised the state of Emergency which prevailed in India during 1975-77 and terminated his employment.
The theme of all the writings of Sukumaran deal with the plight of the dispossessed and advocate an armed struggle for the liberation of the oppressed.
ഒരു തീവ്രവിപ്ലവകാരിയായ കുഞ്ഞയ്യപ്പനാണ് കഥാനായകൻ. പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന അയാൾക്ക് കുഞ്ഞോമന എന്ന ഭാര്യയും ഒരു മകനും ആണുള്ളത്. മൂന്ന് ജോലി സ്ഥലങ്ങളിൽ നിന്ന് അയാളെ പിടിച്ചു വിടുകയുണ്ടായി. പട്ടിണിമൂലം മകന് അസുഖം ബാധിച്ചു. അവസാനം കടുത്ത തീവ്രരാഷ്ട്രീയ ചിന്തകൾ മൂലം ജീവിതം അവസാനിപ്പിക്കുന്ന കഥാനായകനെ ഒരു പുച്ഛത്തോടെ മാത്രമേ എനിക്ക് ഓർക്കാൻ കഴിയുന്നുള്ളൂ.
കുഞ്ഞയ്യപ്പനെ കുറിച് എന്ത് പറയാൻ? സഖാവ് പി.എൻ. ഇന്റെ വാക്കുകൾ ഉപയോഗിച്ചയാൾ, പുള്ളി ഒരു "റൊമാന്റിക് റിവൊല്യൂഷനറിയായി അധ:പതിച്ചിരിക്കുന്നു". പാർട്ടി അച്ചടക്കത്തിന്റെയും ഒരു 'ഹരിജൻ' കുടുംബത്തിന്റെ ഭൗതിക യാഥാർഥ്യത്തിന്റെയും നടുക്ക് പെട്ടുപോയ ഒരു പാവം വിപ്ലവകാരി. പാരിസ് കമ്മ്യുണിനെയും, ഒക്ടോബർ റിവൊല്യൂഷനേയും കുറിച്ച് വായിക്കുന്നതിന് മുൻബ് മൂന്ന് ജോലിസ്ഥലങ്ങളിൽ നിന്ന് പിരിച്ചുവിട്ട കുഞ്ഞയ്യപ്പൻ ആദ്യമായി ഇടതു രാഷ്ട്രീയത്തെ കുറിച്ചു അറിയുന്നത് ബാർബർ ഷാപ്പിലെ കിട്ടുണ്ണിയിൽ നിന്നാണ്. കൽക്കട്ട തീസിസന് ശേഷം ഉണ്ടായ കിട്ടുണ്ണിയുടെ 'വൈരാഗ്യ രഷ്ട്രീയത്തെ' മാനിക്കാത്ത കുഞ്ഞയ്യപ്പൻ. ഭാര്യയായ കുഞ്ഞോമനയുടെ വിവരക്കേടിനെ കുറിച്ച് ആലോചിച് നാണിച്ച കുഞ്ഞയ്യപ്പൻ. വീട്ടിലെ പട്ടിണി കാരണം അസുഖം വന്ന മകനെ കയ്യിൽപിടിച്ചുകൊണ്ട് പാർട്ടിയുടെ സംഘടിത ശക്തിയെ കുറിച്ച് ആലോചിച്ച കുഞ്ഞയ്യപ്പൻ. ഇദ്ദേഹത്തെ രക്തസാക്ഷിയാക്കി പിടിച്ചെടുക്കുന്ന ലോകം ഒരു യുട്ടോപിയ ആകുമൊ?
കടുത്ത ദാരിദ്യവും അതിഭീകരമായ അസമത്വവും കാണുകയും അനുഭവിക്കുകയും ചെയ്ത് വളർന്ന കൊച്ചയ്യപ്പന് ഇങ്ങിനെയല്ലാതെ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ആത്മവഞ്ചനയാവും. പാർട്ടി നിലനിന്നില്ലെങ്കിൽ തൊഴിലാളികൾ പിന്നെ അടിമകളാകും എന്ന് ഭയപ്പെടുന്ന അയ്യപ്പൻ, പക്ഷെ പാർട്ടി കെട്ടിപ്പടുക്കുന്ന യൂട്ടൊപിയ സ്വപ്നം കണ്ട് ഒരു മതഭ്രാന്തനെപ്പോലെ പാർട്ടിയുടെ അടിമയാക്കുന്നു. ദാരിദ്ര്യം പല രൂപങ്ങളിലും അയാളെ എത്തിനോക്കുമ്പോഴും വരാൻ പോകുന്ന നല്ല നാളെകളെ അയാൾ മകനു വേണ്ടി സ്വപ്നം കണ്ടു. ജീവിച്ചിരിക്കുന്ന കൊച്ചയ്യപ്പനേക്കാൾ രക്തസാക്ഷിയായ കൊച്ചയ്യപ്പനാണ് വില എന്ന് തികച്ചും പരിഹാസരുപേണ അവസാനിപ്പിക്കുന്നുണ്ട്. സാഹിത്യഭാഷയിൽ പോലും കൃത്യമായ രാഷ്ട്രീയബിംബങ്ങൾ ഉപയോഗിച്ച് കൊണ്ട് നടത്തിയ ആത്മാംശമുള്ള മികച്ചൊരു നോവെൽ.
This entire review has been hidden because of spoilers.