യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ സുസ്‌മേഷ് ചന്ത്രോത്തിന്റെ മികവാര്‍ന്ന രചന. ഹൈറേഞ്ചിലെ ജീവിതപരിസരത്തുനിന്നും കടന്നുവരുന്ന അപൂര്‍വ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന നോവല്‍. അനുവാചകരില്‍ ആകാംക്ഷയുണര്‍ത്തുംവിധം കഥാഗതികളവതരിപ്പിക്കാന്‍ നോവലിസ്റ്റിന് കഴിയുന്നു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ'യുവപുരസ്കാര്‍'ഈ വര്‍ഷം ലഭിച്ചിട്ടുണ്ട്.കഥകള്‍ സംസ്ഥാന സര്‍ക്കാര്‍ നാലാം ക്ലാസിലും എം.ജി.സര്‍വ്വകലാശാലയിലും പാഠ്യപദ്ധതിയില്‍.2009ലെ കേരള സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡ് തിരക്കഥയ്ക്ക്(ആതിര 10 സി) ലഭിച്ചു.കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്മെന്‍റ്,അങ്കണം അവാര്‍ഡ്,സാഹിത്യശ്രീ പുരസ്കാരം,കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്കാരം,തോപ്പില്‍ രവി അവാര്‍ഡ്,ഇടശ്ശേരി അവാര്‍ഡ്,ഈ പി സുഷമ എന്‍ഡോവ്മെന്‍റ്,ജേസി ഫൌണ്‍ടേഷന്‍ അവാര്‍ഡ്,പ്രൊഫ.വി.രമേഷ് ചന്ദ്രന്‍ കഥാപുരസ്കാരം, ഡിസി ബുക്സിന്‍റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ്(2004-ല്‍ ആദ്യനോവലായ 'ഡി'യ്ക്ക്.)എന്നിവയാണ് ലഭിച്ച മറ്റ് പുരസ്കാരങ്ങള്‍.9 മാതൃഭൂമി ആഴ്ചപ്പതിപ്പിലും പേപ്പര്‍ ലോഡ്ജ് മാധ്യമം ആഴ്ചപ്പതിപ്പിലും ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. 2006-ല്‍ 'പകല്‍' സിനിമയ്ക്ക് തിരക്കഥയെഴുതി.തുടര്‍ന്ന് ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം,ആതിര 10 സി എന്നീ ഹ്രസ്വ സിനിമകളും. കൃതികള്‍ -ഡി,9,പേപ്പര്‍ ലോഡ്ജ് ,മറൈന്‍ കാന്‍റീന്‍ (നോവലുകള്‍ )നായകനും നായികയും(നോവെല്ല)വെയില്‍ ചായുമ്പോള്‍ നദിയോരം,ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം,ഗാന്ധിമാര്‍ഗം,കോക്ടെയ്ല്‍ സിറ്റി,മാമ്പഴമഞ്ഞ,സ്വര്‍ണ്ണമഹല്‍ ,മരണവിദ്യാലയം,ബാര്‍ കോഡ്(കഥാസമാഹാരം)
ദീപക്കിനെ ചുറ്റിപ്പറ്റിയാണ് നോവൽ മുൻപോട്ടു പോകുന്നത്. തുടക്കം മുതൽ തന്നെ പുസ്തകത്തിന്റെ തലക്കെട്ടും കഥയും തമ്മിൽ എന്താണ് ബന്ധം എന്ന് മനസ്സിലാവാതെ വായനക്കാർ കുഴയുന്നു. ദീപക് ജനിക്കുന്നതിനു മുൻപുള്ള നാടിനെ പറ്റി പറഞ്ഞു കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. വളരെ കുറച്ച് കഥാപാത്രങ്ങളെ ഉള്ളൂ. ഹൈറേഞ്ചിനെ പശ്ചാത്തലമാക്കി എഴുതിയിരിക്കുന്നു. ഒറ്റപ്പെടലിന്റെ വേദനയും തീക്ഷ്ണാനുഭവങ്ങളുടെ പങ്കുവെക്കലും ഇതിലുണ്ട്. ജീവിതത്തിന്റെ തുരുത്തുകളിൽ ഒറ്റപ്പെട്ട് നില്ക്കുമ്പോഴും ഒരു സാമൂഹ്യജീവിയായി കഴിയാൻ വിധിക്കപ്പെട്ട മനുഷ്യരുടെ കഥ. മനസ്സിനെ ഒട്ടും സ്വാധീനിക്കാത്ത ഒരു രചനയാണിത്.
Nice plot on the backdrops of the life at high range in Kerala. A flashback to some historical perspectives in the time of Naxal movements. Characters are portrayed well and some of them will haunt you for a long time.
I ended up wondering why did I pick this one up to read at all? The end was abrupt and terrible and the way the story went drenched in nostalgic narration was nauseous.