ബെന്യാമിന്റെ ഏറെ ശ്രദ്ധേയമായ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്
ഈ യാത്രയിൽ ഞങ്ങൾ ബോഗിയുടെ തുറന്നിട്ട വാതിൽക്കൽത്തന്നെ നിൽക്കും. കടകടശബ്ദത്തിനൊപ്പം ഇടയ്ക്കിടെ അലറിക്കൂവും. ഉറക്കെ സംസാരിക്കും. പൂരപ്പാട്ടുപാടും. വണ്ടി ഇഴയുമ്പോൾ പ്ലാറ്റ്ഫോം കച്ചവടക്കാരുടെ കൈവെള്ളയിലെ ചായ, പഴംപൊരി, പാത്രങ്ങൾ കാൽനീട്ടി തട്ടിമറിക്കും. അങ്ങനെ ഈ ട്രിച്ചി കൊച്ചിൻ ടീ ഗാർഡൻ എക്സ്പ്രസ്സിന്റെ പതിനൊന്നാം നമ്പർ കോച്ച് ഞങ്ങളൊരു സ്വർഗമാക്കി മാറ്റും...
അംബരചുംബികൾ, ബ്രേക്ക് ന്യൂസ്, എന്റെ ചെങ്കടൽയാത്രകളിൽനിന്ന് ഒരധ്യായം, അർജന്റീനയുടെ ജേഴ്സി, ലോങ്മാർച്ച്, മാർക്കറ്റിങ്ങ് മേഖലയിൽ ചില തൊഴിലവസരങ്ങൾ, രണ്ടു പട്ടാളക്കാർ മറ്റൊരു അറബിക്കഥയിൽ, പെൺമാറാട്ടം എന്നിങ്ങനെ എട്ടു കഥകř
Benyamin (born 1971, Benny Daniel) is an Indian novelist and short story writer in Malayalam language from Nhettur, Kulanada, Pattanamtitta district of the south Indian state of Kerala. He is residing in the Kingdom of Bahrain since 1992, from the age of twenty, and his works appear regularly on Malayalam publications in Kerala.
8 കഥകളുടെ സമാഹാരം. ബ്രേക്കിംഗ് ന്യൂസ്, എൻ്റെ ചെങ്കടൽ യാത്രകളിൽ നിന്ന് ഒരധ്യായം, അർജൻറീനയുടെ ജേഴ്സി, രണ്ട് പട്ടാളക്കാർ മറ്റൊരാറബി കഥയിൽ, മാർക്കറ്റിംഗ് മേഖലയിലെ ചില തൊഴിലവസരങ്ങൾ, ലോങ്ങ് മാർച്ച്, അമ്പരചുംബികൾ, പെൺമാറാട്ടം എന്നിവയാണവ. പാപത്തിന്റെയും പകയുടെയും ആസക്തിയുടെയും ചുവയുള്ള കഥകൾ. ഓരോ കഥകളും ഒന്നിനൊന്ന് വ്യത്യസ്തം.
ബ്രേക്ക് ന്യൂസ്, എന്റെ ചെങ്കടല്‍യാത്രകളില്‍നിന്ന് ഒരധ്യായം, അര്‍ജന്റീനയുടെ ജേഴ്‌സി, രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ചില തൊഴിലവസരങ്ങള്‍,ലോങ്മാര്‍ച്ച്,അംബരചുംബികള്‍, പെണ്‍മാറാട്ടം എന്നിങ്ങനെ എട്ടു കഥകളടങ്ങിയ ബെന്യാമിന്റെ കഥാസമാഹാരം. ചരിത്രവും രാഷ്ട്രീയവും ജീവിതവും സ്പർശിച്ചുള്ള 8 കഥകൾ. 'നോവൽരചന സൂചികൊണ്ട് കിണർ കുഴിക്കുംപോലെ' എന്ന തലക്കെട്ടോടെ പുസ്‌തകത്തിന്റെ അവസാനം അനുബദ്ധമായി ഉൾകൊള്ളിച്ചിട്ടുള്ള ബെന്യാമിന്റെ അഭിമുഖം വളരെ നന്നായിട്ടുണ്ട്.ബെന്യാമിന്റെ എഴുത്തുജീവിതത്തിലെ പല പുസ്തകങ്ങളുടെ ഉള്ളടക്കവും അതിലേക്കു എത്തിപ്പെട്ടതും അഭിമുഖത്തിൽ ബെന്യാമിൻ ഉത്തരം നൽകുന്നുണ്ട്. പുതുമുഖ എഴുത്തുകാർക്ക് അവലംബിക്കാവുന്ന എഴുത്തിനെ സഹായിക്കുന്ന പല കാര്യങ്ങളും വളരെ വ്യക്തമായി ബെന്യാമിൻ പ്രതിപാദിക്കുന്നുണ്ട്
ബെന്യാമിന്റെ 8 കഥകൾ. അദ്ദേഹത്തിന്റെ മറ്റു നോവലുകളെ പോലെതന്നെ ആവർത്തനം തോന്നിക്കാത്ത എഴുത്ത്. കഥകൾക്കുശേഷം ബെന്യാമിനുമായുള്ള അഭിമുഖം അനുബന്ധത്തിൽ ചേർത്തുകൊണ്ട് പുസ്തകം അവസാനിക്കുന്നു.