സ്വന്തം നാട്ടിനകത്തുതന്നെ പ്രവാസികളാവേണ്ടി വന്നവരും പുറത്തേക്കോടിപ്പോകേണ്ടിവന്നവരും അതിജീവന മാർഗ്ഗമായ് കവിതയെ ഉപജീവിച്ചു കൊണ്ടിരിക്കുന്നു. എല്ലാ കലാരൂപങ്ങളുടെ നിർമ്മിതിക്കു പിന്നിലും അതിജീവന മോഹമുണ്ട്. പലതും അതിന്നകത്ത് ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുണ്ടാകുമെങ്കിലും, മൃതുബോധം തന്നെയാണ് എല്ലാ കലകളുടേയും പ്രഭവകേന്ദ്രം.ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കുകയാണ് ജുനൈദ് അബൂബക്കറിന്റെ കവിതകൾ.പലപ്പോഴും ജുനൈദിന്റെ കവിതയിൽ പ്രവാസവും മൃതിയും രണ്ടല്ല, ഒന്നുതന്നെയാണ്. -ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്-