Jump to ratings and reviews
Rate this book

യാ ഇലാഹി ടൈംസ്‌ | Ya Ilahi Times

Rate this book
The novel which won the 2018 DC Literature Award. Written by the upcoming author Anil Devassy

Paperback

Published November 1, 2018

1 person is currently reading
43 people want to read

About the author

Anil Devassy

3 books2 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
11 (17%)
4 stars
30 (48%)
3 stars
17 (27%)
2 stars
4 (6%)
1 star
0 (0%)
Displaying 1 - 13 of 13 reviews
Profile Image for Anu Thomas.
3 reviews8 followers
January 24, 2019
2018 ലെ ഡി സി സാഹിത്യപുരസ്കാരം നേടിയ നോവലാണ് അനിൽ ദേവസിയുടെ യാ ഇലാഹി ടൈംസ്. സിറിയക്കാരനായ അൽത്തെബ്‌, ശ്രീലങ്കക്കാരനായ അതുരതരംഗ, ഇന്ത്യക്കാരി നളിനകാന്തി, ഫിലിപ്പീനി മാർഗരറ്റ്, ജർമൻകാരനായ ഡോക്ടർ നിക്കോളാസ് തുടങ്ങി ദുബായിൽ ജീവിക്കുന്ന പലരുടെ ജീവിതം പറയുമ്പോഴും നോവലിന്റെ പ്രധാന പ്രമേയം സിറിയ തന്നെ. അൽത്തേബിന്റെയും ബാബയുടെയും മാമയുടെയും അൽത്തെസിന്റെയും തീർത്തും സാധാരണവും സാമ്പത്തിക ഭദ്രവുമായ ജീവിതം യുദ്ധതത്തിന്റെയും തീവ്രവാദത്തിന്റെയും പശ്ചാത്തലത്തിൽ മാറിമറിയുന്നതിന്റെ ചിത്രം വ്യക്തമായി വരച്ചിടാനായി. ഒപ്പം ഒരു നാടിന്റെ തകർച്ചയും.
മനുഷ്യന് ഒരാമുഖത്തിൽ സുഭാഷ് ചന്ദ്രൻ എല്ലാ അധ്യായങ്ങളുടെ തുടക്കത്തിലും ജിതേന്ദ്രൻ ആൻമേരിക്കയച്ച കത്തുകൾ കുറിച്ചിട്ടതുപോലെ യാ ഇലാഹി ടൈംസ് ഓരോ അധ്യായങ്ങളും ആരംഭിക്കുന്നത് ബാബയുടെയോ മാമയുടെയോ അൽത്തെസിന്റെയോ വാട്സ്ആപ് സന്ദേശങ്ങൾ കൊണ്ടാണ്.
ഒരു നല്ല വായനാനുഭവം തരുന്ന പുസ്തകമെന്ന്‌ നിസംശയം പറയാം. അനിൽ ദേവസിക്ക് എല്ലാ വിധ ആശംസകളും
Profile Image for Rahul Raj.
14 reviews3 followers
February 3, 2019
നോവൽ : യാ ഇലാഹി ടൈംസ്‌
✍🏻അനിൽ ദേവസി

ഓൺലൈനിലെ എഴുത്തുകൾ വായിക്കുമ്പോൾ മികച്ച രചനകൾ ഉണ്ടാകാൻ കാരണമായി തീരുന്നത് പ്രവാസം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രവാസം അനുഭവങ്ങളുടെ ഒരു മഹാസമുദ്രം തന്നെ മനുഷ്യന് മുന്നിലേക്ക് നീട്ടി വെക്കുന്നതിനാലാകാം. അനിൽ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്‌ വായിച്ചപ്പോഴും ഈ ചിന്ത വീണ്ടും തല പൊക്കി.

അഭയാർഥി പ്രശ്‌നം എന്നത് ലോകം ഇന്ന് ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന നീറുന്നൊരു വിഷയമാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്നറിയപ്പെടുന്ന അമേരിക്കയിൽ പോലും കുറെ ദിവസങ്ങൾ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്തിന്റെ മൂല ഹേതു അഭയാർത്ഥി പ്രശ്നം തന്നെ. ഈ ഒരു വിഷയത്തെ വാർത്താ മാധ്യമങ്ങളിലൂടെ അറിയുന്നു എന്നതൊഴിച്ചാൽ ജീവിതത്തിൽ അത് കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല. പക്ഷെ ഈ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ ഇത് നമ്മുടെയും പ്രശ്നമാണെന്ന ചിന്ത ഉണ്ടാകുന്നു. നമ്മളനുഭവിക്കുന്ന സന്തോഷം മറ്റൊരു ജനതയുടെ സങ്കടമാണെന്ന തിരിച്ചറിവുണ്ടാകുന്നു. നമ്മുടെ സമാധാനം മറ്റൊരു ജനതയുടെ ദുരിതമാണെന്നു തിരിച്ചറിയുന്നു.

വായനായിലുടനീളം തിരഞ്ഞത് ഒരു മലയാളി കഥാപാത്രത്തെയാണ്. അതിൽ പരാജയപ്പെട്ടെങ്കിലും വായന അവസാനിക്കുമ്പോൾ അൽത്തെബും അൽത്തെസും ബാബയും മാമായുമൊക്കെ നമ്മളുടെ ഏറ്റവും അടുത്തൊരാളായി മാറുന്നു. അവരുടെ സങ്കടവും വേദനയും നമ്മുടേതായി മാറുന്നു. അല്ലെങ്കിലും ലോകത്തെല്ലായിടത്തും മനുഷ്യർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് ഒരേ ഭാഷയാണല്ലോ.

ആദ്യം ഒടുക്കം അവതരിപ്പിച്ച് ആരംഭിക്കുന്ന, പല കാലങ്ങളിലൂടെ സഞ്ചരിക്കുന്ന നോവലിന്റെ ആഖ്യാനം വ്യത്യസ്തമായൊരു വായനാനുഭവം സമ്മാനിക്കുന്നുണ്ട്. വിവിധ ദേശങ്ങളിലെ കുറച്ച് മനുഷ്യരിലൂടെ സഞ്ചരിക്കുന്ന നോവൽ യുദ്ധത്തിന്റെയും പലായനത്തിന്റെയും ഇടയിലെ മനുഷ്യ ജീവിതങ്ങളുടെ വിശാലമായൊരു ചിത്രം വായനക്കാരന് മുന്നിലേക്ക് വരച്ചിട്ടുന്നുണ്ട്. ഒരു ജലാശയത്തിൽ ഒന്നിച്ച് ജീവിച്ച മീനുകൾ. അവയെ കാലം എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന പല സ്ഫടിക പാത്രങ്ങളിൽ തനിച്ചാക്കുന്നു. ഓരോ നിമിഷവും ഒരു നാൾ ഒന്നിച്ചാവുമെന്ന പ്രതീക്ഷ. പക്ഷെ കാലം , അത് മനുഷ്യനോളം ക്രൂരമാണ്.

അൽത്തെബും അൽത്തെസും ബാബയും മാമയും അതുരതരംഗയും നളിനകാന്തിയും മാർഗരറ്റും യാ ഇലാഹി ടൈംസ്‌ എന്ന സ്വന്തം ദേശം തീർത്ത് മനസ്സിൽ വാസമുറപ്പിച്ചിരിക്കുന്നു. ആർക്കും കുടിയൊഴിപ്പിക്കാൻ കഴിയാത്ത വിധം വായനക്കാരന്റെ മനസുകളിൽ ഇവർക്ക് ചിര പ്രതിഷ്‌ഠ നേടിക്കൊടുത്ത അനിൽ ദേവസി, നിങ്ങൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു

https://chilanerangalilenjan.blogspot...
This entire review has been hidden because of spoilers.
Profile Image for Soya.
505 reviews
July 6, 2019
പുസ്തകം: യാ ഇലാഹി ടൈംസ്
രചന: അനിൽ ദേവസ്സി
പ്രസാധനം: ഡി സി ബുക്സ്
പേജ് :191,വില :190

2018ലെ ഡി സി സാഹിത്യ പുരസ്കാരം നേടിയ നോവൽ ആണ് യാ ഇലാഹി ടൈംസ്. അനിൽ ദേവസ്സി എഴുതിയ ആദ്യത്തെ നോവലാണിത്.സിറിയ, തുർക്കി, കാനഡ, ഈജിപ്ത്, ശ്രീലങ്ക, ഇന്ത്യ,  ദുബായ് എന്നി വിവിധ ദേശങ്ങളിലെ മനുഷ്യാവസ്ഥകളിലുടെ ഈ നോവൽ കടന്നുപോകുന്നു.

യാ ഇലാഹി ടൈംസ് നെ കുറിച്ച് ഒരുപാട് റിവ്യൂസ് വായിക്കാനിടയായി, അതുകൊണ്ടാണ് ഈ നോവൽ ലൈബ്രറിയിൽ നിന്ന് വായിക്കാൻ തെരഞ്ഞെടുത്തത്. രാത്രിയിൽ ഉറക്കം വരാതെ ഇരുന്ന്, വെറും മൂന്ന് മണിക്കൂർ കൊണ്ട് ഈ നോവൽ വായിച്ച് തീർക്കാൻ സാധിച്ചു. ത്രീവ്രവാദം സാധാരണ ജനങ്ങളെ, അവരുടെ  ജീവിതാവസ്ഥയെ എങ്ങനെ ബാധിക്കും എന്നാണ് ഈ നോവൽ കാണിച്ചുതരുന്നത്.

അൽത്തെബ് ആണ് നോവലിനെ  മുന്നോട്ടുനയിക്കുന്ന പ്രധാന കഥാപാത്രം. സിറിയയിൽ നിന്നും, സ്വന്തം അച്ഛന്റെ  ഉപദേശപ്രകാരം ജീവിതത്തെ കൂടുതൽ പഠിക്കാനും, കാണാനും വേണ്ടി അൽത്തെബ് ദുബായ് നഗരത്തിലേക്ക് ചേക്കേറുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് ആദ്യകാലങ്ങളിൽ അൽത്തെബ് ന്റെ  ജീവിതം മുന്നോട്ടുപോയി കൊണ്ടിരുന്നത്. ആരോടും പറയാൻ സാധിക്കാത്ത പല പീഡനങ്ങളിലൂടെ യും അൽത്തെബ് കടന്നുപോയി. പതിയെ പതിയെ അൽത്തെബ്ന്റെ ജീവിതവും, ജോലിയും മെച്ചപ്പെട്ടു.

സിറിയയിലെ യുദ്ധ അന്തരീക്ഷം അൽത്തെബ് ന്റെ കുടുംബത്തെയും ബാധിക്കുന്നു. അൽത്തെബ്ന്റെ കുടുംബം അവിടെനിന്ന് വിദേശത്തേക്ക് കുടിയേറാൻ ശ്രമിക്കുന്നു.അവർ ആദ്യം ദുബായിലേക്ക് വന്ന് മകനോടൊപ്പം താമസിക്കുന്നു, പക്ഷേ പാസ്പോർട്ട് പുതുക്കാൻ വീണ്ടും പണത്തിന് ആവശ്യം വന്നപ്പോൾ, പിന്നീട് ഈജിപ്തിലേക്ക് പാലായനം ചെയ്യുന്നു, പിന്നീട് അവിടെനിന്നും തുർക്കിയിലേക്ക് കടക്കുന്നു. കുടിയേറ്റക്കാരുടെ എണ്ണം എല്ലായിടത്തും വർദ്ധിച്ചുവരുന്നതിനാൽ അവർ വിദേശത്തേക്ക് കടക്കാൻ തീരുമാനിക്കുന്നു.പക്ഷെ അൽത്തെബ്ന്റെ അച്ഛൻ സിറിയയിലേക്ക് മടങ്ങിപ്പോയി അവിടുത്തെ ജനങ്ങളുടെ സാമൂഹ്യ സേവനങ്ങൾക്കായി ജീവിതം കഴിക്കുന്നു.അൽത്തെബ്ന്റെ സഹോദരൻ അൽത്തെസ് വിദേശത്തേക്ക് കടൽമാർഗ്ഗം കടക്കാൻ ശ്രമിക്കുന്നു. പക്ഷേ യുദ്ധ അന്തരീക്ഷം എല്ലാവരുടെയും  ജീവിതങ്ങളെ ഒട്ടും പ്രതീക്ഷിക്കാത്ത പല പരീക്ഷണങ്ങളിലും കൊണ്ടു ചെന്നിടുന്നു.

ഒരുപാട് പേരുടെ ജീവിതങ്ങളിലൂടെ യാണ് നോവൽ കടന്നുപോകുന്നത്.
അൽത്തെബ്ന്റെ സുഹൃത്തായ ശ്രീലങ്കക്കാരൻ അതുരതരംഗ, അയാളുടെ കാമുകിയായ ഇന്ത്യക്കാരി നളിനകാന്തി,അൽത്തെബ്ന്റെ സുഹൃത്തായ സ്വന്തം ശരീരം വിറ്റ് ജീവിക്കുന്ന ഫിലിപ്പീൻകാരി  മാർഗരെറ്റ്, ജർമൻകാരനായ ഡോക്ടർ നിക്കോളാസ് അങ്ങനെ ഒരുപാട് കഥാപാത്രങ്ങളിലൂടെയാണ്, അവരുടെ ജീവിതങ്ങളിലൂടെയാണ് നോവൽ കടന്നുപോകുന്നത്.

Terrorism സമൂഹത്തിലെ സാധാരണ ജനങ്ങളെ, അവരുടെ ജീവിതത്തെ, കുടുംബത്തെ എങ്ങനെയെല്ലാം തകർക്കുമെന്നാണ് ഈ നോവൽ കാണിച്ചുതരുന്നത്. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും എന്ന അവസ്ഥയാണ് പല വിദേശരാജ്യങ്ങളിലും. യുദ്ധ അന്തരീക്ഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നും കുടിയേറിപ്പാർക്കുന്നവരെ വിശ്വസിക്കാനും അംഗീകരിക്കാനും വിദേശരാജ്യങ്ങൾ പൊതുവേ മടിക്കാറുണ്ട്, അതിനവരെ കുറ്റംപറയാനും സാധിക്കാത്ത അവസ്ഥയാണ്. അതുപോലത്തെ അവസ്ഥകളിലൂടെയാണ് ഇന്ന് ഓരോ രാജ്യവും കടന്നു പോകുന്നത്.

നോവലിന്റെ ആരംഭം കുറിക്കുന്ന കഥാപാത്രം, അവസാനം മാത്രമേ ആരാണെന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. മ്യാവു... അതൊരു നല്ല ട്വിസ്റ്റ് ആയിട്ടാണ് എനിക്ക് തോന്നിയത്. അത് ശരിക്കും മനസ്സിനെ വളരെയധികം സ്പർശിക്കുന്ന ഒരു അനുഭവമായിരുന്നു.
This entire review has been hidden because of spoilers.
Profile Image for Aswathy Ithalukal.
78 reviews24 followers
March 21, 2021
"ഓരോ ദിവസം കഴിയുതോറും നമ്മുടെ രാജ്യം നാശത്തിലേയ്ക്ക് കൂപ്പുകുത്തികൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് മടങ്ങി വരാൻ മാത്രം ആശ നിലനിർത്തുന്ന ഒന്നും തന്നെ ഇവിടെ അവശേഷിക്കുമെന്ന് തോന്നുന്നില്ല. കുഞ്ഞുങ്ങളുടെ നിലവിളി എന്റെ കാതുകളിൽ നിന്നും മടങ്ങിപോകുന്നില്ല

മനസിനെ പച്ചയ്ക്ക് വേവിക്കുകയാണ് പുതിയ അനുഭവങ്ങൾ"

- അനിൽ ദേവസി യാ ഇലാഹി ടൈസ്

പ്രവാസം മിക്കപ്പോഴും കഥകൾക്കും നോവലുകൾക്കും വിഷയമാകാറുള്ളത് നമുക്ക് അറിയാവുന്ന സംഗതി തന്നെയാണല്ലോ.... ആടുജീവിതവും മുല്ലപ്പൂ നിറമുള്ള പകലുകളും മുകുന്ദന്റെ പ്രവാസവും ഒക്കെ ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണ് നമ്മൾ വായനക്കാർ..അനിൽ ദേവസി യുടെ യാ ഇലാഹി ടൈസ് പ്രവാസത്തെയും അഭയാർഥി പ്രശ്നങ്ങളെയും അടിസ്ഥാനപെടുത്തി എഴുതിയ നോവലാണ്. ഒരു രാജ്യത്തിന്റെ മാത്രം പ്രശ്നങ്ങൾ അല്ല നോവൽ വിഷയയമാകുന്നത്.. സ്വത്വം ഉപേക്ഷിച്ചു മറ്റൊരു നാട്ടിലേയ്ക്ക് കടക്കുന്ന എല്ലാ അഭയാർത്ഥികളുടെയും കഥ കൂടി ആകുന്നുണ്ട്.. Comrade in അമേരിക്ക എന്ന ദുൽകർ സൽമാൻ ചിത്രങ്ങളിൽ നിന്നും പാലയാനം ചെയ്യപ്പെടുന്ന മനുഷ്യ ജീവിതങ്ങളുടെ കാഴ്ചകൾ നമ്മുടെ മനസിനെ പിടിച്ചു കുലുക്കിയിട്ടുണ്ട്...

പക്ഷേ കഥയിലെ നായകന്റെ അതായത് അൽത്തെബിന്റെ ജന്മ നാട് സിറിയ ആണ്..തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ മെഡിറ്ററേനിയൻ കടൽതീരത്തു സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ.എകദേശം 70,000 പേർ കൊല്ലപ്പെടുകയും 35 ലക്ഷം പേർ അഭയാർഥികളാവുകയും ചെയ്ത സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിലൂടെ തന്നെയാണ് കഥ വികസിക്കുന്നത്..

സിറിയയിൽ നിന്നും ദുബായിലേയ്ക്ക് ചെക്കറുന്ന അൽത്തെബ്. ദുബായിലെ ജീവിതവും പ്രശ്നങ്ങളും. അനുഭവിക്കേണ്ടി വരുന്ന യാതനകൾ.. കൂട്ടിനു മാർഗരറ്റ് എന്ന പെൺകുട്ടി കൂടി അൽത്തെബ് ന് ഒപ്പം ചേരുന്നു.. പിറന്ന നാടിനു സംഭവിച്ച മാറ്റങ്ങൾ സഹോദരൻ അൽത്തേസ് എഴുതുന്ന മെയിലുകലൂടെ മനസിലാക്കുന്ന മുഖ്യ കഥാപാത്രം.. ആഭ്യന്തര പ്രശ്നങ്ങൾ കാരണം പാലായനം ചെയ്യപ്പെടുന്ന ജനത.. എവിടെ ജീവിച്ചാലും മൂന്നാം കിട പൗരൻമാർ ആകാൻ മാത്രമേ അവർക്ക് കഴിയൂ...

അവതരണത്തിൽ വ്യത്യസ്ത പുലർത്തുന്ന നോവലാണ് യാ ഇലാഹി ടൈംസ്.. ഇരുമ്പഴിക്കുള്ളിൽ അകടപെടുന്ന പൂച്ചയിൽ നിന്നും കഥ ആരംഭിക്കുന്നു അൽത്തെബ് ലൂടെയും അയാൾക്ക് വരുന്ന സന്ദേശങ്ങളിലൂടെയും കഥ വികസിക്കുന്നു..അമൽ എന്നു പേരിട്ടിരിക്കുന്ന അൽത്തെബ് വളർത്തുന്ന ആ പൂച്ചയിലൂടെ തന്നെയാണ് കഥ അവസാനിക്കുന്നതും

നോവലിൽ ബാബ പരിചയപെടുന്ന നൂർ എന്ന പെൺകുട്ടിയും അവളുടെ അമ്മയും വേദന ഉളവാക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ്. ഒരേ സമയം അമ്മയും ആ ചെറു പെൺകുട്ടിയും ഗർഭിണിയാകുമ്പോൾ ഭരണകൂടത്തിന്റെ ഭീകരത എത്രത്തോളമാണെന്ന് വരച്ചു കാട്ടപെടുന്നുണ്ട്..

ലിനീയർ രീതിയിൽ എഴുതിയിരിക്കുന്ന ഒരു നോവൽ അല്ല യാ ഇലാഹി ടൈസ്. പലയിടത്തു നിന്നും കഥകൾ കൂടി ചേരപ്പെടുന്നുണ്ട്.. സന്ദേശങ്ങളിലൂടെ മെയിൽ ലൂടെ ബാബയുടെ കുറിപ്പുകളിലൂടെ അങ്ങനെയൊരു വ്യത്യസ്ത ശൈലിയിലാണ് നോവൽ മുന്നോട്ട് കുതിക്കുന്നത്...

നോവലിലെ ശ്രീലങ്കൻ കതപാത്രങ്ങളാണ് അതുരരംഗയും നളിനി യും പക്ഷേ നോവലിന്റെ ഒരു ഘട്ടത്തിൽ അവർ അപ്രത്യക്ഷർ ആകുന്ന കാഴ്ചയാണ് വായനക്കാർക്ക് കാണാൻ കഴിയുന്നത്...

സിറിയ, തുർക്കി, ഈജിപ്ത്, ശ്രീലങ്ക, ദുബായ് എന്നീ രാജ്യങ്ങളിലെ മനുഷ്യ ജീവിതങ്ങളിലൂടെയാണ് ഈ നോവൽ കടന്നു പോകുന്നത്..2018 ലെ ഡി സി സാഹിത്യ പുരസ്‌കാരം നേടിയ നോവൽ കൂടിയാണ് യാ ഇലാഹി ടൈസ്..

പേജുകൾ 191
വില 190
പ്രസാധകർ ഡി സി

അശ്വതി ഇതളുകൾ
Profile Image for KS Sreekumar.
83 reviews4 followers
September 24, 2023
2018 ലെ ഡി സി സാഹിത്യപുരസ്കാരം നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനാര്ഹലമായ കൃതിയാണ് അനില്‍ ദേവസിയുടെ ‘യാ ഇലാഹി ടൈംസ്‌. വിവിധ ജീവിത കാഴ്ചകളുടെ മഹാപ്രളയം കൊണ്ട് ഊഷരമായ പ്രവാസീ മനസ്സിൽ കഥയുടെ വിളനിലങ്ങൾ വീണ്ടും ജനിക്കുകയും വളരുകയും പൂവിടുകയും നമ്മെ നിരന്തരം ആസ്വദിപ്പിക്കുകയും അദ്‌ഭുതപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു പക്ഷെ അഭയാർത്ഥി പ്രശ്നങ്ങളുടെ ഭീകരത മറ്റാരേക്കാളും ഉൾക്കൊള്ളാനാകുക പ്രവാസിക്കാണ്. ഈ ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോൾ നമ്മളനുഭവിക്കുന്ന സന്തോഷം മറ്റൊരു ജനതയുടെ സങ്കടമാണെന്നും നമ്മുടെ സമാധാനം മറ്റൊരു ജനതയുടെ ദുരിതമാണെന്നുമുള്ള സത്യം നാം തിരിച്ചറിയുന്നു.
കഥാവസാനം ആരംഭത്തിൽ തന്നെ വ്യകതമാക്കുകയും കഥാപാത്രങ്ങൾ വിവിധ കാലങ്ങളിലൂടെ സഞ്ചരിച്ചു കഥാരംഭത്തിൽ തന്നെ എത്തിച്ചേരുകയും ചെയ്യുന്ന എഴുത്തിൻറെ രീതി നോവലിനു വ്യത്യസ്തമായ ഒരു വായനനാനുഭവം നൽകുന്നുണ്ട്.

സിറിയക്കാരനനായ അൽത്തേബിനു സാമ്പത്തിക ഭദ്രമായ ഒരു ചുറ്റുപാടുണ്ടായിട്ടും സ്വദേശവും ബാബയേയും, മാമയെയും അൽതേസിനെയുമൊക്കെ ഉപേക്ഷിച്ച് ദുബായിലേക്ക് പലായനം ചെയ്യപ്പെടേണ്ടി വരുന്നു. ബാബയുടെ നിർബന്ധപ്രകാരമാണ് അവൻ ദുബായിലേക്കെത്തുന്നന്നത്. പിന്നീട് സിറിയയിലെ ആഭ്യന്തരയുദ്ധങ്ങൾ അൽത്തേബിന്റെ അമൽ എന്ന കുടുംബത്തെ ഭിന്നിപ്പിക്കുകയും ഒരു വാർട്ട്സപ്പ് ബന്ധം മാത്രം അവരിൽ അവശേഷിക്കുകയും ചെയ്യുന്നു. മറ്റൊരു പ്രത്യേകത ഈ നോവലിൻറെ ഓരോ അദ്ധ്യായങ്ങളും അവസാനിക്കുന്നത് ബാബയുടെയോ മാമയുടെയോ അൽത്തേസിന്റെയോ ഒക്കെ വാർട്ട്സ് ആപ്പ് സന്ദേശങ്ങളുമായിട്ടാണെന്നുള്ള എഴുത്തിന്റെ രീതി നോവലിന് സമകാലീനമുഖം കൂടുതൽ നൽകുന്നുണ്ട്.

ദുബായ് കേന്ദ്രീകൃതമായി കഥ പറഞ്ഞുപോകുമ്പോഴും സിറിയന്‍ ജീവിതങ്ങളുടെ തകർച്ചയും യുദ്ധത്തിന്റെ ഭീകരതയും അവയ്ക്ക് ആക്കം കൂട്ടുന്ന തീവ്രവാദി ആക്രമണങ്ങളും മനുഷ്യ ജീവിതങ്ങളുടെ ദയനീയതയും അഭയാര്ത്ഥികളുടെ അരക്ഷിതമായ ജീവിതവുമൊക്കെ കഥാഗതിക്കൊപ്പം തീവ്രമായിതന്നെ അടയാളപ്പെടുത്തുന്നുണ്ട്.
അതുപോലെ വായനയിൽ മനോഹരമായി തോന്നിയത് തുടക്കം അൽത്തേബിൻറെ അവിചാരിതമായി കൂട്ടിലകപ്പെട്ട അമൽ എന്ന പൂച്ച അനുഭവിക്കുന്ന ക്രൂരതയും, ഒടുക്കം ആ പൂച്ച അൽത്തേബിൻറെ തന്നെ കുടുംബത്തെയും സിറിയായെത്തന്നെയും പ്രതിനിധീകരിക്കുന്ന ബിംബമായി അവതരിപ്പിച്ചിരിക്കുന്നതാണ്.
ഒരു തുടക്കക്കാരന്റെ ആദ്യനോവൽ എന്ന പോരായ്മകൾ ഏതുമില്ലാതെ ഒരു നല്ല വായനാനുഭവം എന്ന് നിസംശയം പറയാവുന്ന നോവലാണ് യാ ഇലാഹി ടൈംസ്‌.
Profile Image for Vipin Pk.
12 reviews3 followers
February 26, 2021
യാ ഇലാഹി ടൈംസ്
ഗ്രന്ഥകര്‍ത്താവ്‌: അനിൽ ദേവസ്സി
പ്രസാധകർ : ഡിസി ബുക്ക്സ്
വില : 190 /-

..എൻ്റെ ചിന്തകളെ ഞാനിപ്രകാരം ഉടച്ചുവാർത്തു :
എൻ്റെ ദുരിതങ്ങൾ അത് മറ്റൊരു ജനതയുടെ സമാധാനമാകുമെങ്കിൽ
ഞാനനുഭവിക്കുന്ന വരൾച്ച അത് മറ്റൊരു ജനതയുടെ സമൃദ്ധിയാകുമെങ്കിൽ
എൻ്റെ സങ്കടങ്ങൾ അത് മറ്റൊരു ജനതയുടെ സന്തോഷമാകുമെങ്കിൽ
എൻ്റെ ദാരിദ്ര്യം അത് മറ്റൊരു ജനതയെ സമ്പന്നരാക്കുമെങ്കിൽ
എൻ്റെ പട്ടിണി അത് മറ്റൊരു ജനതയുടെ വയറു നിറക്കുമെങ്കിൽ
എൻ്റെ അനാരോഗ്യം അത് ആരോഗ്യമുള്ള മറ്റൊരു ജനതയെ സൃഷ്ടിക്കുമെങ്കിൽ
എൻ്റെ ദൈവമേ ഞാനിതെല്ലാം സന്തോഷത്തോടെ ഏറ്റെടുക്കുന്നു....

സിറിയയുടെ നഗ്നത അൽത്തേബ് എന്ന വ്യക്തിയിലൂടെ തുറന്നു കാണിക്കുകയാണ് യാ ഇലാഹി ടൈംസ് , അൽത്തേബും കുടുംബവും കടന്നു അനുഭവങ്ങളും , അൽതേബിന്റെ സുഹൃത്തുക്കളായ ശ്രീലങ്കൻ ആതുരതരംഗ , ഇന്ത്യക്കാരി നളിനകാന്തി , ഫിലിപ്പീനീ മാരഗറേറ്റ് , എന്നിവരും അനുഭവിക്കേണ്ടി വരുന്ന അതിജീവനത്തിന്റെ കഥയാണ് അനിൽ ദേവസ്സിയുടെ ഈ പുസ്തകം , കഥയുടെ ആദ്യവും അവസാനവും വരുന്ന അമൽ എന്ന പൂച്ചയുടെ ജീവിതം പോലും നമ്മുടെ മുന്നിലേയ്ക്ക് തുറക്കുന്നത് അതിജീവനം ആണ് .

സിറിയ,തുർക്കി, കാനഡ, ഈജിപ്റ്റ്, ശ്രീലങ്ക, ഇന്ത്യ,ദുബായ് എന്നിങ്ങനെ അഞ്ചോളം രാജ്യങ്ങളാണ് നോവലിന്റെ പശ്ചാത്തലം, അതാതു ഭരണകൂടവും അവരുടെ ഭരണകൂടഭീകരതയും , അത് മൂലം നേരിടേണ്ടി വരുന്ന ആത്മസങ്കര്ഷങ്ങളും നമ്മളെ കൊണ്ടെത്തിക്കുന്നത് ഇരുണ്ട നേര്കാഴ്ചയിലേക്കാണ് , തെല്ലു നൊമ്പരത്തോടെയല്ലാതെ നമുക്കാ യാത്രകൾ കടന്നു പോകാനാവില്ല

യാ ഇലാഹി ടൈംസ് ഒരു സാധാരണ നോവൽ അല്ല , ഇതൊരു ആസന്നഭാവിയാണ് , മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത , മതങ്ങളുടെ അടയാളപ്പെടുത്തലിൽ മാറ്റി നിർത്തപെട്ടു , മേൽക്കോയ്മയുടെ മത്സരം നാട മുറിച്ചു തുടങ്ങിയ എല്ലാ രാജ്യങ്ങളും അവസാനം തോല്പിക്കുന്നുതു , അനേകായിരം അൽതേമ്പിനെയും , അല്തസിനെയും , അവരുടെ പ്രതീക്ഷകളെയും ആണ് .... വായിച്ചിട്ടില്ലെങ്കിൽ ഉറപ്പായും വായിക്കുക ...

2021ലെ മികച്ച വായനാനുഭവങ്ങളിൽ ഒന്ന് ... നന്ദി അനിൽ ദേവസ്സി
Profile Image for Sanuj Najoom.
197 reviews30 followers
December 13, 2019

"സഹജീവികളോട് കാരുണ്യം കാണിക്കുക എന്നതാണ് ഏറ്റവും വലിയ പ്രാർത്ഥന. ഞങ്ങളെ ഞങ്ങളുടെ മാതാപിതാക്കൾ പഠിപ്പിച്ചതും ഞങ്ങളിപ്പോൾ ഞങ്ങളുടെ തലമുറയെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് അതേ പ്രാർത്ഥനതന്നെയാണ്."

ഇന്ത്യയിലിന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് പൗരത്വ അവകാശവും അഭയാർത്ഥിത്വവും.ഇങ്ങനെ പോയാൽ സിറിയയും ഇന്ത്യയും തമ്മിൽ അധികം ദൂരമില്ല എന്നു തോന്നിപ്പോകും. ഏകാധിപത്യവും യുദ്ധവും തീവ്രവാദവും മൂലം ഒരു നാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും. അവിടെനിന്ന് മറ്റൊരു രാജ്യത്തെത്തി അവിടെ അഭയാർത്ഥിയായി കഴിയേണ്ട അവസ്ഥയും അവരുടെ മുന്നിലുള്ള വെല്ലുവിളികളും ആണ് 'യാ ഇലാഹി ടൈംസ്' എന്ന നോവലിലൂടെ അനിൽ ദേവസ്സി നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

ഡി സി ബുക്സിന്റെ 2018 ലെ സാഹിത്യപുരസ്കാരം നേടിയ നോവലാണ് അനിൽ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്.
അൽത്തേബ് എന്ന സിറിയക്കാരനായ യുവാവിലൂടെയാടെ കഥ മുന്നോട്ട് നീങ്ങുന്നത്.
സിറിയൻ യുദ്ധത്തിന്റെ വർധിച്ചു വന്ന ഭീകരാന്തരീക്ഷത്തിൽ നാടുകടന്നു പോകേണ്ടി വന്നവരാണ് അൽത്തേബും കുടുംബവും. യുദ്ധം മുന്നിൽ കണ്ടു അൽത്തേബിന്റെ ബാബ അയാളെ ദുബൈയിലേക്ക് എത്തിച്ചിരുന്നു.യുദ്ധാനന്തരം അൽത്തേബിന്റെ ബാബയും മാമയും അനിയനും പല സ്ഥലങ്ങളിലായി അഭയാർഥികളായി. അമൽ എന്ന വാട്സ്ആപ്പ് ഗ്രൂപ്പാണ് ഇപ്പോ അവരുടെ കുടുംബം. അതിൽ വരുന്ന സന്ദേശങ്ങളാണ് അവരുടെ സാന്ത്വനവും.
അൽത്തെബിനെ കൂടാതെ അവന്റെ സുഹൃത്തായ ശ്രീലങ്കക്കാരൻ അതുരതരംഗ, അയാളുടെ കാമുകിയായ ഇന്ത്യക്കാരി നളിനകാന്തി,അൽത്തെബ്ന്റെ സുഹൃത്തായ ഫിലിപ്പീൻകാരി മാർഗ്ഗരെറ്റ്, അതുരതരംഗയും നളിനകാന്തിയും ദൈവതുല്യരായി കാണുന്ന
ഡോ.നിക്കോളാസും , ഡോ.റെയ്‌ച്ചലും. ഇവരുടെയും ജീവിതവും പ്രശ്നങ്ങളും സമാന്തരമായി നോവലിൽ പറഞ്ഞുപോകുന്നുണ്ട്.
നല്ലൊരു വായനാനുഭവം തന്നെയാണ് 'യാ ഇലാഹി ടൈംസ്
Profile Image for Dr. Charu Panicker.
1,167 reviews75 followers
September 4, 2021
2018 ഡിസിയുടെ സാഹിത്യ പുരസ്കാരം നേടിയ നോവൽ ആണിത്. ജീവനും ജീവിതവും കയ്യിലേന്തി കൊണ്ടുള്ള പാലായനമാണ് ഈ പുസ്തകത്തിൽ കാണാൻ കഴിയുക. ദുബായ്, ശ്രീലങ്ക, ഇന്ത്യ, തുർക്കി, സിറിയ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് ഈ നോവലിന്റെ പശ്ചാത്തലം. പ്രവാസത്തെക്കാൾ കൂടുതൽ സ്വദേശത്തെ കഥകളാണ് വേദനാജനകമായി ഇതിൽ കാണുന്നത്. സിറിയ എന്ന് കേൾക്കുമ്പോൾ തന്നെ വേദനിക്കുന്ന കുറേ മുഖങ്ങളുടെ ചിത്രങ്ങളാണ് മുന്നിൽ തെളിയുക. സിറിയയിലെ ജനങ്ങളുടെ കഷ്ടപ്പാടും യാതനകളും രക്ഷപ്പെടാൻ വേണ്ടി അഭയാർഥികളായി മറ്റൊരു രാജ്യങ്ങളുടെ മുൻപിൽ കൈനീട്ടുമ്പോൾ കിട്ടുന്ന അവഗണനകളും ഭക്ഷണത്തിനു വേണ്ടി സഹിക്കേണ്ടിവരുന്ന ത്യാഗങ്ങളും വായനക്കാരെ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. സ്വന്തം നാട്ടിൽ അന്യരായി ജീവിക്കേണ്ടി വരുന്ന അവസ്ഥ എത്രമാത്രം പരിതാപകരമാണ്.

വളരെ കുറച്ച് കഥാപാത്രങ്ങളെ ഉള്ളൂ എങ്കിലും അവയെല്ലാം മനസ്സിൽ ആഴത്തിൽ സ്പർശിക്കുന്നവയാണ്. ആതുരതരംഗ, നളിനകാന്തി, ആൽത്താബ്, മാർഗരറ്റ്, മാമാ, ബാബാ, ആൽത്തേസ് തുടങ്ങിയ എല്ലാ കഥാപാത്രങ്ങൾക്കും ശക്തമായ സ്ഥാനമാണ് പുസ്തകത്തിലുള്ളത്. സിറിയൻ സ്വദേശിയായ ആൽത്താബിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. ആൽത്താബിന്റെ കുടുംബാംഗങ്ങൾ നാലുപേരടങ്ങുന്ന അമൽ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിനും അവരുടെ പ്രിയപ്പെട്ട പൂച്ചയായ അമലിനും പുസ്തകത്തിൽ വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നു. പുസ്തകത്തിന്റെ ആദ്യവും അവസാനവുമാണ് കൂടുതൽ വ്യത്യസ്തത പുലർത്തുന്നത്. സിറിയയിൽനിന്ന് ദുബായിൽ എത്തുന്ന അൽത്താബിന് ഉണ്ടാകുന്ന അനുഭവങ്ങളും അതേസമയം സ്വന്തം നാട്ടിൽ വീട്ടുകാർ നേരിടുന്ന പ്രശ്നങ്ങളും ഒരേസമയം വായനക്കാരെ സങ്കടത്തിൽ ആഴ്ത്തുന്നു. ലോകത്തിന്റെ പല ഭാഗത്ത് നടക്കുന്ന ഇത്തരം ദുരനുഭവങ്ങളുടെ യഥാർത്ഥ ചിത്രമായി ഇതിനെ വിലയിരുത്താം.
Profile Image for Deepak K.
376 reviews
April 18, 2023
കുറെ international affairsനെ കോർത്തിണക്കിക്കൊണ്ടു, വളരെ generic ആയുള്ള കഥപറച്ചിൽ.

സിറിയയിലെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നത് അൽത്തേബിന്റെ കഥാപാത്രം വഴിയാണ്. സിറിയയിൽ ജനിച്ചു, ജീവിക്കാൻ ദുബായിലേക്ക് വരുന്ന അൽത്തെബ്, യൂറോപ്പിലേക്ക് നുഴഞ്ഞു കയറാൻ ശ്രെമിക്കുന്ന അവന്റെ അനിയൻ അൽതേസ്, കാനഡയിലേക്ക് പോകാൻ അവസരമുണ്ടായിട്ടും തിരിച്ചു സിറിയയിലേക്ക് തന്നെ മടങ്ങുന്ന അവന്റെ ബാബ. ഈ അഭയാർത്ഥി യാത്രയിൽ അവർ ആദ്യം ലെബനൻ ചെല്ലുന്നു, ഈജിപ്റ്റിൽ എത്തുന്നു, ടർക്കയിൽ ഒരു ആസിഡ് അറ്റാക്കിനു സാക്ഷിയാകുന്നു,

പ്രവാസി ജീവിതത്തിലെ കഷ്ടപ്പാടുകളും, ആശ്വാസങ്ങളും അവതരിപ്പിക്കുന്നത് അൽത്തീബിന്റെ സുഹൃത്തുക്കളായ ശ്രീലങ്കക്കാരൻ അതുരതരംഗയും അയാളുടെ ഭാര്യയായ തമിഴ് സ്ത്രീ നളിനകാന്തി വഴിയാണ്. കല്യാണം കഴിച്ചിട്ടും, സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഒരുമിച്ചു ജീവിക്കാൻ പറ്റാതെ ആകുന്ന അവർക്കു, ഡോക്ടർ നിക്കോളാസിന്റെ രൂപത്തിൽ ദൈവം പ്രത്യേക്ഷപ്പെടുന്നു. അവരുടെ വില്ലയിൽ താമസിക്കാൻ അവർക്കു അവസരം കിട്ടുന്നു.

ദുബായ് നഗരത്തിലെ അൽത്തീബിന്റെ ജീവിതവും, സുഹൃത്തുക്കളും, മാർഗരെറ്റുമായുള്ള അടുപ്പവുമായി അങ്ങനെ പുരോഗമിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ജോലി സ്ഥലത്തുള്ള പ്രശ്നങ്ങൾ അൽത്തീബിനെ വലയ്ക്കുന്നു. വലിയ ബാങ്ക് ട്രാന്സാക്ഷനുകൾ കണ്ടു സംശയിക്കുന്ന അൽത്തീബ്‌, തനിക്കു അറിയാതെ കിട്ടുന്ന confidential emailഉം ഡോക്യൂമെൻറ്സും വായിക്കുന്നു. അത് പുറത്തു അറിഞ്ഞപ്പോൾ, depromote ചെയ്യപ്പെടുന്നു.

കഥപറച്ചിൽ ഓർഗണിക്കായി തോന്നിയില്ല, മരിച്ചു പല പോയിന്റുകളും ടിക്ക് ചെയ്യാൻ വേണ്ടി കഥാപ്രത്രങ്ങളും സന്ദര്ഭങ്ങളും ഉണ്ടാക്കിയപോലെ ഒരു പ്രതീതി.
Profile Image for DrJeevan KY.
144 reviews48 followers
October 28, 2020
🗺️2018 ലെ ഡി.സി സാഹിത്യപുരസ്കാരം നേടിയ നോവലാണ് യാ ഇലാഹി ടൈംസ്. അൽത്തേബ് എന്ന സിറിയൻ യുവാവിലൂടെയും അൽത്തേബിൻ്റെ കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയുമാണ് കഥ മുന്നോട്ടു പോവുന്നത്. സിറിയയിൽ ആഭ്യന്തരകലാപങ്ങളും ഭീകരാന്തരീക്ഷവും ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ട് അൽത്തേബിൻ്റെ ബാബ അവനെ ദുബായിലേക്ക് അയക്കുന്നു. ശേഷം ബാബയ്ക്കും മാമയ്ക്കും അനുജൻ അൽത്തേസിനും സിറിയയിൽ ഉടലെടുത്ത ഭീകരാവസ്ഥ മൂലം നാടുവിട്ട് പല രാജ്യങ്ങളിലേക്കും പലായനം ചെയ്യേണ്ടിവരുന്നു. അഭയാർത്ഥികളാകേണ്ടി വരുന്ന അൽത്തേബിൻ്റെ കുടുംബാങ്ങളുടെയും മറ്റ് ജനങ്ങളുടെയും നിസ്സഹായവസ്ഥ വായനക്കാരുടെ ഹൃദയത്തെ പിടിച്ചുലക്കുന്ന വിധത്തിൽ തന്നെ എഴുത്തുകാരന് പ്രതിഫലിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
.
🗺️അൽത്തേബിന് കുടുംബാങ്ങളുമായുള്ള ഏകബന്ധം അമൽ എന്ന വാട്സ്ആപ്പ് ഗ്രൂപ്പാണ്. അമൽ എന്ന പേരിൽ ഒരു പൂച്ചയെയും അൽത്തേബ് വളർത്തുന്നുണ്ട്. ആ പൂച്ചക്ക് പോലും കഥയുടെ അവസാനം സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. അൽത്തേബിൻ്റെ സുഹൃത്തുക്കളായ ശ്രീലങ്കൻ സ്വദേശി അതുരതരംഗ, തരംഗയുടെ ഭാര്യ ഇന്ത്യക്കാരി നളിനകാന്തി, ഫിലിപ്പീൻസ് സ്വദേശിയായ മാർഗരറ്റ് എന്നിവരുടെ ജീവിതവും നോവലിസ്റ്റ് പറഞ്ഞു പോകുന്നതു വഴി സിറിയ, തുർക്കി, കാനഡ, ഈജിപ്ത്, ശ്രീലങ്ക, ഇന്ത്യ, ദുബായ്, ലെബനോൻ, ജർമ്മനി തുടങ്ങി വിവിധ രാജ്യങ്ങളിലെ മനുഷ്യരുടെ അവസഥകളിലൂടെയും നോവൽ സഞ്ചരിക്കുന്നു.
Profile Image for Neethu Raghavan.
Author 5 books56 followers
October 16, 2020
യാ ഇലാഹി ടൈംസ്..
ഒരു കഥാകാരനും ഒരു കഥാസ്വാദകനും മാത്രം കഴിയുന്ന കാര്യമാണ് ഒരു ദിക്കിലിരുന്നു രാജ്യങ്ങൾ സഞ്ചരിക്കാൻ. കാനഡ, ഈജിപ്ത്, തുർക്കി എന്നീ നാടുകളിലൂടെ കടന്നുപോകുന്ന അഭയാർഥികളുടെ കഥപറയുന്ന ഈ നോവൽ. ഓരോ കഥാപാത്രങ്ങളും ഒരുപോലെ മികച്ചതായി വരായ്കപെട്ട ഈ കഥ അവരനുഭവിച്ച കുഞ്ഞു സന്തോഷങ്ങൾ മുതൽ തീവ്രമായ യാതനകൾ വരെ നമ്മിലേക്കും പകരുന്നു. എന്നും ശുഭ പ്രതീക്ഷയുടെ മുനമ്പിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു അൽത്തേബ് എന്ന സിറിയക്കാരൻ. സ്വന്തം നാട് നമ്മൾക്കെതിരെ തിരിയുമ്പോഴാണ് അഭയാർഥികളായി മറ്റൊരു നാട്ടിലേക്ക് ചേക്കേറേണ്ടി വരുന്നത്. അൽത്തീബും ബാബയും, അനുജയും കൊതിച്ചത് സ്വസ്ഥതയുള്ള ഒരു ജീവിതമാണ്. ആ യാത്രയിൽ അവരെല്ലാം പല രാജ്യങ്ങളിലേക്കായ് ചെന്നുപെടുന്നു. അമൽ എന്ന വാട്സാപ്പ് ഗ്രൂപ്പാണ് ഇപ്പോൾ ആ കുടുംബത്തെ കൂട്ടിച്ചേർക്കുന്നത്. അതുരതരംഗയുടെയും നളിനകാന്തിയുടെയും രാഷ്ട്രങ്ങളുടെ വേലിക്കെട്ടുകൾ താണ്ടിയുള്ള പ്രണയവും വിവാഹവും, മാർഗരറ്റ ചെന്ന് വീഴുന്ന കുരുക്കും എല്ലാം ഇന്ന് നമുക്ക് ചുറ്റും കാണുന്ന പലതും തന്നെയാണ്.
ഇതിലെ ഏറ്റവും വ്യത്യസ്തമായ കാര്യം ഈ കഥ മുഴുവൻ പറയുന്നത് ആരാണെന്നത് തന്നെയാണ്.
Displaying 1 - 13 of 13 reviews

Can't find what you're looking for?

Get help and learn more about the design.