What do you think?
Rate this book


152 pages, Paperback
Published April 1, 2019
വെട്ടിയിട്ടതു പോലെയാണ് വെളുപ്പാൻകാലത്തേക്ക് അവൾ ഉണർന്നത്. ഇടത്തോട്ടു തല ചെരിച്ചപ്പോൾ തൊട്ടടുത്തു കമിഴ്ന്നു കിടക്കുന്നു ദേവിയാന്റി.ജയൻ ശിവപുരം എഴുതിയ "കാറ്റിമ" എന്ന നോവൽ തുടങ്ങുന്നത് ഈ ഭ്രമാത്മകദൃശ്യത്തോടെയാണ്. അനുവാചകൻ ഇതൊരപസർപ്പക നോവലാണെന്നു കരുതിയാൽ തെറ്റുണ്ടാവില്ല. എന്നാൽ "ജീവിതമാണ് ഏറ്റവും സങ്കീർണ്ണമായ അപസർപ്പകനോവൽ" എന്ന പുറംചട്ടയിലെ വാചകത്തെ അന്വർത്ഥമാക്കുന്നു ഈ ആഖ്യായിക.
പതിവിലും ഭാരം തോന്നിച്ച തലയുമായി അവൾ എഴുന്നേറ്റിരുന്നു.
ദേവിയാന്റിയുടെ ബ്ലൗസും ബ്രേസിയറും തുളച്ച് മാംസത്തിനകത്തേക്ക് ആഴ്ന്നുകിടക്കുന്ന കത്തിയുടെ ഇളംചുവപ്പുപിടിയിൽ അവളുടെ കണ്ണുകളുടക്കി.
ചുറ്റും കട്ടപിടിച്ച ചോര.
ചാരിത്ര്യം പോലെ അർത്ഥരഹിതമായ വാക്കു വേറെയില്ല. ആ ഒറ്റവാക്കിന്റെ തോട്ടി കൊണ്ടാണ് സമൂഹം സ്ത്രീയെ നിയന്ത്രിക്കുന്നത്. ചാരിത്ര്യം ചാക്കിൽക്കെട്ടി കടലിലേക്കെറിഞ്ഞ് ഇഷ്ടമുള്ള ആണിനെ വിളിച്ചുവരുത്തി ഒന്നു കശക്കിവിട്ടാൽ തീരുന്നതേയുള്ളൂ പുരുഷമേധാവിത്വം എന്ന പാഠം ചേച്ചിയാണ് അവളെ പഠിപ്പിച്ചത്. തുണിയഴിച്ചിട്ട് നമ്മളിങ്ങനെ കാലുവിടർത്തി മുല കൂർപ്പിച്ചു നിന്നാൽ ഏതു ഹുങ്കനും മുട്ടേലിഴയും എന്ന രാജമ്മവാക്യം ഓർത്തപ്പോൾ ദേവിയാന്റിയുടെ മരണം മറന്ന് അവൾ ഉള്ളാലെ ചിരിച്ചുപോയി.രാജമ്മയിൽ നിന്നും പാഠം ഉൾക്കൊണ്ട നായിക എങ്ങനെ തന്റെ സ്വത്വം കണ്ടെത്തുന്നുവെന്നും, അതു ദേവിയുടെ മരണം വരെ എങ്ങനെ ചെന്നെത്തുന്നു എന്നതും കഥയുടെ പരിണാമഗുപ്തി.