First book of detective series by G.R. Indugopan with the lead hero Prabhakaran.
നിയമവിരുദ്ധര്‍ക്കെന്നും പേടിസ്വപ്നമായിരുന്ന പോലിസ് ഐ ജി ഒരു ദിവസം കടല്‍ത്തീരത്തെ അദ്ദേഹത്തിന്റെ സ്വന്തം ബംഗ്ലാവില്‍വച്ച് കൊല്ലപ്പെടുന്നു. ആ കൊലപാതകം നടന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും രാത്രികാലത്ത് അവിടെ അദ്ദേഹത്തിന്റെ പ്രേതത്തെ പലരും കാണുന്നു. അനന്തരവളുടെ മകന്‍ എസ് ഐ ആയി ആ ബംഗ്ലാവില്‍ത്തന്നെ താമസിക്കാന്‍ എത്തുന്നതോടെ പ്രേതത്തിന്റെ ഉപദ്രവവും ശക്തമായി. കൊലപാതകം വീണ്ടും വിശകലന വിധേയമാക്കിയതോടെ പല ചോദ്യങ്ങളും സംശയങ്ങളും ഉയരുന്നു. യുക്തിയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മിടുക്കനായ പ്രഭാകരന്‍ എന്നൊരു മനുഷ്യനെ കഥാപാത്രമാക്കി വരുന്ന നോവല്‍ പരമ്പരയിലെ ആദ്യ പുസ്തകം. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ അയാള്‍ക്ക് പല കീറാമുട്ടികളും പരിഹരിക്കാനാകുന്നു
G.R.Indugopan, is a noted young writer in Malayalam literature who has written nine books, mostly novels. Regarded as a novelist with scientific bend, his Ice -196 C is the first technology novel in malalayam, based on nanotechnology and published by DC books. Muthalayani 100% Muthala deals with the issues of globalization. His other famous novel Manaljeevikal, focuses on the sad plight of people staying in the mineral sand mining areas of Kollam Chavara area. Iruttu Pathradhipar is a collection of short stories. He has bagged several noted awards like Abudabi Shakthi, Kumkumam, Ashan prize etc. He is also the script writer of the Sreenivasan starred film, Chithariyavar, directed by Lalji. Recently he has scripted and directed the movie called Ottakkayyan where the director paints the screen with dark side of human nature to hint at the rotting core of this society. He works as the senior sub editor of the Malayala Manorama daily. He lives in Trivandrum, Kerala, with his family.
Do you think that reading can be extremely detrimental to the health of a voracious reader? Perplexed? This book certainly gives you the answer to it.
Summary This is the first novel from Indugopan’s Prabhakaran series. The story revolves around a Dutch Bungalow and the murder which happened in it 30 years ago.
What I loved in this book - Simple yet engrossing writing style. - It is challenging for the reader to predict the modus operandi of the killer. - The ability of the writer to carve a mysterious story in the backdrop of normal rural settings. - This is an easy read which we can finish quickly in a single sitting.
What I didn’t like in this book - Some of the characters appears to be too clichéd.
Rating 3/5 This is a simple Malayalam thriller which can be the right choice for you, especially if you are going through a reading slump.
3.5 stars Something like a blockbuster read.. Reminded me of the Sherlick Holmes tales.. Diamonds , mysterious death, wrong person caught , and the investigation resumes after a couple of generations... amidst mysterious happenings in a haunted bungalow.
എനിക്ക് ഇന്ദുഗോപനെ വായിക്കാൻ എന്നും എപ്പോഴും ഇഷ്ടമാണ്. അതൊരു ആവറേജ് രചന ആണെങ്കിൽ കൂടിയും താല്പര്യത്തോടെ ഞാൻ വായിക്കും. 'ഡിറ്റക്റ്റീവ് പ്രഭാകരൻ' സീരിസിലെ ആദ്യ നോവലാണ് 'ഡച്ചുബംഗ്ലാവിലെ പ്രേത രഹസ്യം'
തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലും പരിസരത്തെ കര ഭാഗങ്ങളിലും ഒരുപാടു അമൂല്യരത്നശേഖരങ്ങൾ കിടപ്പുണ്ട്. ശതബ്ദങ്ങളായുള്ള ജലപ്രവാഹം കല്ലുകളിൽ വരുത്തിയ മാറ്റങ്ങളുടെ ഫലമായി രൂപപ്പെട്ടവയാണ് അവ. ഇത് തേടി ഒരുപാടു മനുഷ്യർ നടക്കുന്നുമുണ്ട്. നദി ഒഴുകിയിരുന്ന ഭാഗങ്ങൾ കുഴിച്ചു നോക്കിയും മണൽ തരികൾ അരിച്ചെടുത്തുമൊക്കെ അവർ രത്നത്തിനായി പരാതികൊണ്ടേ ഇരുന്നു. ചിലർക്ക് നിധി കിട്ടി അവർ ധനികരായി.. ചിലർ ദരിദ്രരായി.. നിധി കിട്ടിയ ചിലർക്ക് ഭ്രാന്ത് പിടിച്ചു.. അത് കയ്യിൽ വെച്ചവനും അവന്റെ തലമുറയ്ക്ക് വരെയും അത് ശാപവും വിധിച്ചു..
ഈ കല്ലുകൾക്ക് വേണ്ടിയുള്ള തിരച്ചിലും അതിനോടാനുബന്ധിച്ചുള്ള ചില സംഭവങ്ങളുമൊക്കെ കോർത്തിണക്കിയാണ് സത്യവും മിത്തും ഭാവനയുമൊക്കെ കലർത്തി ഇന്ദുഗോപൻ ഈ നോവൽ രചിച്ചിരിക്കുന്നത്..
വായനക്കാരനെ പിടിച്ചിരുത്തുന്ന ഒരു അപസർപ്പക കഥ എഴുതുക എന്നത്, ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.. ആ രീതിയിൽ വിലയിരുത്തിയാൽ എന്നിലെ വായനക്കാരിക്ക് സംതൃപ്തിയുള്ള വായനയാണ് ഈ പുസ്തകം സമ്മാനിച്ചത്. . . . . 📚Book - ഡച്ചുബംഗ്ലാവിലെ പ്രേത രഹസ്യം ✒️Writer- ജി ആർ ഇന്ദുഗോപൻ 📜Publisher- dc books .
ഞാൻ കാണുന്ന ജീവിതങ്ങളല്ല ഇന്ദുഗോപന്റെ കഥകളിലെല്ലാം . അറ്റം വൈവിധ്യമാർന്ന കഥാപാത്രങ്ങൾ , അവരുടെ രീതികൾ. സാഹിത്യത്തിൽ ഒരിക്കലും റെപ്രസെന്റഷന് ലഭിക്കാത്ത സ്ഥലങ്ങളും അവിടുത്തെ മനുഷ്യ വിഭാഗങ്ങളും. അതിനെയെല്ലാം അടുത്തറിഞ്ഞു സത്യസന്ധമായി അടയാളപ്പെടുത്തുന്നതിനൊപ്പം എഴുതുന്ന ജോണറിന്റെ, ഭാവനയുടെ എല്ലാ സാധ്യതകളെയും പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട് ഇന്ദുഗോപൻ . അതിന്റെ എല്ലാ എക്സൈറ്റ്മെന്റും പുതുമയും ഹൂക് ചെയ്യുന്ന പ്രാദേശിക അംശങ്ങളും എല്ലാം ഈ കഥപറച്ചിലിലുണ്ട് .
വ്യത്യസ്തമായ അവതരണ ശൈലി. അപരിഷ്കൃതനായ കഥാനായകൻ കല്പിതകഥയിലൂടെ എന്നോളം ദുരൂഹത അഴിച്ചെടുക്കുന്ന തരം പുതിയ രചനാ മാതൃക പുതിയൊരു അനുഭവം തന്നെ ആയിരുന്നു. ജി ആർ ഇന്ദുഗോപന്റെ വ്യത്യസ്ഥതയാർന്ന ഈ ശ്രമം വേണ്ടത്ര അംഗീകരിക്കപ്പെട്ടില്ലെന്നുള്ളത് ജന്മം പൂണ്ട സമയത്തിന്റെ ചേർച്ചയില്ലായ്മ ആകാം. കാലം തെറ്റി പിറന്ന കുഞ്ഞിന്റെ വിധി ആയിരിക്കാം.
ശ്രീ ഇന്ദുഗോപന്റെ കടുത്ത ആരാധകൻ എന്ന നിലയിൽ വളരെ അധികം പ്രതീക്ഷയോടെയാണ് ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം വായിച്ചു തുടങ്ങിയത്. ഡിറ്റക്റ്റീവ് പ്രഭാകരനെ കുറിച്ച് ഒരു സുഹൃത്ത് ഏതാണ്ട് ഒരു വര്ഷം മുൻപ് പറഞ്ഞത് ഓർക്കുന്നു. അന്ന് മുതൽ തേടാൻ തുടങ്ങിയ പുസ്‌തകമാണിത്. എല്ലായിടത്തും ലഭ്യമല്ല എന്ന ഉത്തരം മാത്രം. കഥാകൃത്തിന് ഫേസ്ബുക്കിൽ സന്ദേശം അയച്ചു വരെ നോക്കി! ഒന്നും നടന്നില്ല. ഒടുവിൽ, ഡി. സി. ബുക്ക്സ് ഈ പുസ്‌തകം ഇ-ബുക്ക് രൂപത്തിൽ ലഭ്യമാക്കിയതായി അറിഞ്ഞു. അന്ന് തന്നെ വാങ്ങി, വായനയും തുടങ്ങി.
ഡിറ്റക്റ്റീവ് എന്ന് കേട്ടാൽ നമ്മുടെ മുൻപിൽ ഒരു രൂപം തെളിയും - സ്യൂട്ടും കോട്ടും കറുത്ത കണ്ണാടിയും ധരിച്ച ഒരു ആജാനബാഹു. എന്നാൽ ഇതൊന്നുമല്ല, പ്രഭാകരൻ. തികച്ചും ഒരു സാധാരണ നാട്ടിൻപുറത്തുകാരൻ. ബട്ടൻസ് പോയ ഷർട്ടും, കീറിയ ലുങ്കിയുമൊക്കെ ധരിച്ചു, മൂക്കറ്റും കള്ളും കുടിച്ചു നടക്കുന്ന ഒരു പാവം. മുപ്പത് കൊല്ലം മുൻപ് നടന്ന ഒരു കൊലപാതകത്തിന്റെ രഹസ്യം ചുരുളഴിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം.
ഇന്ദുഗോപന്റെ കഥകളുടെ ആകർഷണം അദ്ദേഹത്തിന്റെ ഭാഷാ-ശൈലി തന്നെ ആണ്. തികച്ചും നാട്ടിൻപുറത്തിന്റെ രീതി. സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെ മുന്നോട്ടുപോകുന്നു. എന്നിരുന്നാലും, ചില പോരായ്മകൾ ചൂണ്ടി കാട്ടാതെ വയ്യ. എഡിറ്റിംഗ് കുറച്ചു കൂടി നല്ലതവണമായിരുന്നു. ഇടയ്ക്കു എവിടെയോ ഒരു അധ്യായം രണ്ടു പ്രാവശ്യം പ്രിന്റ് ചെയ്തിരിക്കുന്നു. പലയിടത്തും കഥാപാത്രങ്ങളുടെ പേര് തെറ്റായി അച്ചടിച്ചിട്ടുണ്ട്. വരുംകാല കൃതികളിൽ എഡിറ്റിംഗ് കുറച്ചു കൂടി സൂക്ഷ്മതയോടെ നിർവഹിക്കുമെന���ന് വിശ്വസിക്കുന്നു.
ഇന്ദുഗോപന്റെ എഴുത്തിൽ ഒരു ഒതുക്കമില്ലായ്മയും, roughnessഉം തോന്നാറുണ്ടെങ്കിലും, അയാളുടെ പ്ലോട്ട് വളരെ എൻഗേജിങ് ആയതു കൊണ്ട്, proseന്റെ കുറവുകൾ അതികം ശ്രദ്ധിക്കാറില്ല. എന്നാൽ ഈ കഥയിൽ പ്ലോട്ട് tiresome ആയാണ് തോന്നിയത്.
അനന്ദൻ പോലീസ് ഈ അടുത്ത് താമസമാക്കിയ ഡച്ച് ബംഗ്ളാവിൽ വിചിത്രമായ പല സംഭവങ്ങൾ ഉണ്ടാകുന്നു. അനന്ദന്റെ അച്ഛൻ താണു പെരുമാൾ ഐ.ജിയെ പണ്ട് ഈ ബംഗ്ളാവിൽ വെച്ച് കൊലപ്പെടുത്തിയിട്ടുണ്ട് എന്നാണ് കേൾവി. അവിടെ ഐ.ജിയുടെ പ്രേതം ഉണ്ടെന്നും നാട്ടുകാർ വിശ്വസിക്കുന്നു, എന്നാൽ അത് ഏതോ മനുഷ്യർ ആണെന്നും, ആ ബംഗ്ളാവിലെ ഏതോ രഹസ്യം അന്വേഷിച്ചാണ് അവർ വരുന്നത് എന്നും തെളിയിക്കാൻ ശ്രമിക്കുന്നു ഡിറ്റക്റ്റീവ് പ്രഭാകരൻ.
ഇന്ദുഗോപന്റെ എഴുത്തുകളിൽ ഉണ്ടാകാറുള്ള സിഗ്നേച്ചറുകൾ ഇതിലും കാണാം. തിരുവനന്തപുരം തമിഴ്‌നാട് പരിസരത്തു സെറ്റ് ചെയ്തിരിക്കുന്ന കഥ പശ്ചാത്തലം, uncommon ആയ ബാക്ക്ഡ്രോപ് (വൈദൂര്യ ഖനനം), പ്രെഡിക്ട് ചെയ്യാൻ പറ്റാത്ത ഒരു modus ഓപെറേണ്ടി എല്ലാം ഉണ്ട് - എന്നിരുന്നാലും ഒരുപാട് tellഉം കുറച്ചു showഉം, കൗതുകം ഉണർത്താതെ revealingഉം കഥയുടെ ഇമ്പാക്ട് കുറയ്ക്കുന്നു.
അത്ര ആഴത്തിൽ ചിന്തിക്കാൻ വക ഉള്ള പ്ലോട്ട് ഒന്നും അല്ലെങ്കിലും ഒരു സാധാരണ നാട്ടിൻപുറത്തു നടക്കാൻ സാധ്യതയുള്ള നിഗൂഢമായ സംഭവങ്ങളെ തികച്ചും സ്വഭാവികതയോടെ അവതരിപ്പിച്ചിട്ടുണ്ട്.
വളരെ നല്ലൊരു കുറ്റാന്വേഷണ കഥ. കണ്ടും കേട്ടും പഴകിയതിൽ നിന്നും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുള്ള ഒരു വ്യക്തിയാണ് കേസ് തെളിയിക്കുന്നത്. അർഹമായ ശ്രദ്ധ ഈ പുസ്തകത്തിന് കിട്ടിയിട്ടില്ല എന്നത് വിഷമകരമാണ്.