A unique collection of most hilarious stories and jokes penned by Sanjayan. 'Sanjayan Chiriyude Pusthakam' is compiled and edited by Tom J Mangatt. This edition has 27 stories, 50 jokes, rare collection of cartoons, illustrations and pages from various issues of 'Sanjayan' and 'Viswaroopam' magazines, edited and published by Sanjayan. Illustrators are M Bhaskaran and Sanjayan himself. Images are collected and presented by Kavitha Balakrishnan.
Sanjayan, the penname of Professor Mannikoth Ramunni Nair or M.R. Nair (1903 – 1944), was a Malayalam satirist famous for his humorous anecdotes. Sanjayan was born in Thalassery, a town in Kannur District of Kerala.[1] Sanjayan's contribution to the Malayalam literature were mainly satirical essays criticizing the contemporary social state. He was closely related with a journal called "Kerala Patrika".
സഞ്ജയന് എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായിത്തീര്‍ന്ന മാണി ക്കോത്ത് രാമുണ്ണിനായര്‍ എന്ന എം. ആര്‍. നായര്‍ 1903 ജൂണ്‍ 13-ആം തീയതി തലശ്ശേരിയിലെ 'ഓതയോത്ത് ' തറവാട്ടില്‍ ജനിച്ചു. 1927-ല്‍ ലിറ്റ റേച്ചര്‍ ഓണേഴ്സ് പരീക്ഷയില്‍ പ്രശസ്തവിജയം നേടി. ആ വര്‍ഷംതന്നെ അമ്മാവന്റെ മകള്‍ കാര്‍ത്ത്യായനിയമ്മയുമായുള്ള വിവാഹം നടന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. പക്ഷേ, വിധി അദ്ദേഹ ത്തിനെതിരായിരുന്നു. മകന് ഒരു വയസ്സായപ്പോള്‍ ഭാര്യയും പത്താം വയ സ്സില്‍ മകനും ഈ ലോകത്തോട് വിടപറഞ്ഞു. ഏതാനും മാസം കോഴിക്കോട്ടെ ഹജൂരാപ്പീസില്‍ ഗുമസ്തനായും പിന്നീട് കുറച്ചുകാലം മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായും ജോലിനോക്കി. ഇടയ്ക്ക് തിരുവനന്തപുരത്ത് നിയമം പഠിക്കാന്‍ പോയെ ങ്കിലും ക്ഷയരോഗം പിടിപെട്ടതുമൂലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 1935-ല്‍ കോഴിക്കോട്ട് താമസമാക്കി 'കേരളപത്രിക'യുടെ ആധിപത്യം ഏറ്റെടുത്തു. 1936-ല്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ 'സഞ്ജയന്‍' എന്ന ഹാസ സാഹിത്യമാസിക ആരംഭിച്ചു. കുറച്ചുകാലമേ നടന്നുള്ളുവെങ്കിലും അത് മല ബാറിലെ പൊതുജീവിതത്തില്‍ ഒരു കോളിളക്കം സൃഷ്ടിച്ചു. 1938-ല്‍ വീണ്ടും മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി. 1942 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. അക്കാലത്താണ് 'വിശ്വരൂപം' എന്ന ഹാസസാഹിത്യ മാസിക ആരംഭിച്ചത്. വളരെ ചുരുങ്ങിയ കാലഠകൊണ്ട് കേരളീയരെ മുഴുവന്‍ ചിരിപ്പിക്കുകയും കുഞ്ചന്‍നമ്പ്യാര്‍ക്കുശേഷം സമുദായ പരിഷ്കരണത്തിനുവേണ്ടി ഏറ്റവുമ ധികം തൂലിക ചലിപ്പിച്ച ആള്‍ എന്ന ഖ്യാതി നേടുകയും ചെയ്ത സഞ്ജ യന്‍ തന്റെ നാല്പതാമത്തെ വയസ്സില്‍ 1943 സെപ്തംബര്‍ 13-ാം തീയതി രാവിലെ നമ്മെ വിട്ടുപോയി.
സ്കൂളിൽ പഠിക്കുമ്പോഴാണ് സഞ്ജയനെപ്പറ്റി ആദ്യമായി കേൾക്കുന്നത്. പാഠപുസ്തകത്തിലുണ്ടായിരുന്ന സഞ്ജയൻ്റെ നർമ്മലിഖിതം അന്ന് ക്ലാസിലുണ്ടാക്കിയ പൊട്ടിച്ചിരിയും തിരയിളക്കവും മറക്കാനാകാനിരുന്ന തിനാലാണ് ആലുവ റെയിൽവേ സ്റ്റേഷനിലെ മാതൃഭൂമി ബുക്സ്റ്റാളിൽ ഈ ചിരിയുടെ പുസ്തകം കണ്ടപ്പോൾ മറ്റൊന്നുമാലോചിക്കാതെ വാങ്ങിയത്. കാലം മാറിയപ്പോൾ തമാശകളല്ലാതായി മാറിയ ചില sexist പരാമർശങ്ങളൊഴികെ, സഞ്ജയൻ്റെ നർമ്മം ആസ്വാദ്യം തന്നെ ;ലഘുവായനയ്ക്ക് കൊള്ളാം. എന്നാൽ, മിക്ക കഥകളും കാലഹരണപ്പെട്ടതായാണ് തോന്നിയത് (അന്നത്തെ കാലത്ത് സഞ്ജയന് ലഭിച്ച സ്വീകാര്യത മനസ്സിലാക്കാവുന്നതാണ് ). പകുതിയേ വായിച്ചുള്ളു. മുഴുവനും വായിച്ച് സമയം മിനക്കെടുത്താൻ മാത്രമുള്ളതില്ലെന്ന് തോന്നി.