"ഒരു അപകടത്തിൽപ്പെട്ടിരിക്കുന്നതായി എന്റെ മനസ്സു മന്ത്രിച്ചു. പക്ഷെ, ഞാൻ യാതൊന്നും പുറത്തുകാട്ടാതെ അവരോടൊപ്പം കപ്പലിൽ കയറി. ഞങ്ങൾ കപ്പലിൽ കയറിയ ഉടൻതന്നെ പുരുഷന്മാർ സ്ഥലം വിട്ടു. ഞങ്ങൾ ഒരു വില്പനച്ചരക്കായി മാറിക്കഴിഞ്ഞിരിക്കുന്നതായി എനിക്ക് ബോദ്ധ്യമായി. പെൺവാണിഭത്തിൽ കുടുങ്ങിയ ഒരുവളായി ഞാനും തീർന്നിരിക്കുന്നതായി എനിക്ക് തീർച്ചയായി. പക്ഷെ, ഞാൻ ദുർബലയായില്ല. എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്നു ഞാൻ തീർച്ചയാക്കി." അവൾ പുഷ്പരാജിനോട് പറഞ്ഞു. മുപ്പതു വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ശ്രീ കോട്ടയം പുഷ്പനാഥിന്റെ തികച്ചും ആകാംഷ നിറഞ്ഞ പുഷ്പരാജ് സീരിസിൽപെട്ട കുറ്റാന്വേഷണ നോവൽ.
കുറ്റാന്വേഷണ നോവൽ. പാറക്കെട്ടിനടുത്ത് സുന്ദരിയായ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തുന്നു. അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പെൺവാണിഭ മാഫിയിലേക്ക് തിരയുന്നു. ഡിക്ടക്ടീവ് പുഷ്പരാജ് ആണ് കഥയിലെ താരം. അദ്ദേഹത്തിന്റെ വേഷപ്പകർച്ചകൾ ഇന്നത്തെ കാലത്ത് ഒരുപക്ഷേ പരിഹാസ്യമായി തോന്നിയേക്കാം.