കവിതകൾ രണ്ടു തരമുണ്ട്, വേവിച്ചതും പൊരിച്ചതും, ഇതത് രണ്ടുമല്ല. പച്ചമാംസക്കഷണങ്ങൾ കൊത്തിയെറിഞ്ഞുള്ള ഏറാണ്. നിന്റെ ചോരയിൽ നനഞ്ഞു, മാംസത്തിന്റെ ചൂടിൽ പൊള്ളി. നല്ല കവിതകൾ !! ഓരോന്നും പെറുക്കിയെടുത്ത്, ഇതിലതുണ്ട് - അതിലിതുണ്ട് എന്നൊന്നും പറയുന്നില്ല കേട്ടോ. എല്ലാത്തിലും പ്രേമസുരഭിലമായ ഹൃദയമുള്ള ഈ സുന്ദരൻ കവിയുണ്ട്, അവന്റെ തീക്ഷ്ണ യൗവനത്തിന്റെ ആസക്തിയുണ്ട്. അതുകൊണ്ടാണ് നാല് വരികളിൽ അയാൾ നിർത്തിയിട്ടും, നാമെഴുതാപ്പുറങ്ങളിലേക്ക് നോക്കിയിരിക്കുന്നത്. അതുകൊണ്ടാണ് 'അയവിറക്കില്ല / എന്നതിന് /ദഹിച്ചു / എന്നർത്ഥമില്ല ..!' എന്നെഴുതി അയാൾ നിർത്തുമ്പോൾ, അയവിറക്കും എന്നതിന്റെ അർത്ഥം ദഹിച്ചില്ല എന്നല്ലെന്ന് നാമതിനോട് ചേർത്ത് വായിക്കുന്നത്. സത്യം, നിങ്ങൾക്കിത് ദഹിക്കും - നിങ്ങളീ കവിതകൾ അയവിറക്കും.
Born in Edavannapara, Chaliyapuram, in the Malappuram district of Kerala, India. Completed a Bachelor's degree in Chemistry from Govt. Arts & Science College, Meenchantha, and earned a Master's in Applied Chemistry from B.A.M. College, Thuruthikkadu. Currently, he is working at IIT Madras. He is also the author of poetry collections, including Ottaveyil Chillakal, Pooppal, and Athe Pazhaya Vilasakkaran.