സ്വാതന്ത്ര്യാനന്തരകാലത്തെ കാലുഷ്യമായ രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക മേഖലകളിലൂടെ കേരളത്തെ കൈപിടിച്ചുനടത്തിയവരിൽ പ്രമുഖയായ ഗൗരിയമ്മ, തൻ്റെ ജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും ഓർമ്മകളിലൂടെ ഒരു മടക്കയാത്ര നടത്തുന്നു. ഒരു കമ്മ്യുണിസ്റ്റ് എന്ന നിലയിലും നേരിട്ട പൊള്ളുന്ന അനുഭവങ്ങൾ, ആശയപരമായും പ്രത്യയശാസ്ത്രപരമായും യാതൊരു കെട്ടുപാടുകളും ഇല്ലാതെ തുറന്നെഴുതുകയാണിവിടെ. അതുകൊണ്ടുതന്നെ ഇതിലെ ഓരോവരികളിലും നേരിൻ്റെ വജ്രത്തിളക്കം കാണാം. കേരളരാഷ്ട്രീയചരിത്രം തിരുത്തിക്കുറിച്ച ഗൗരിയമ്മയുടെ ഇതിഹാസസമാനമായ ജീവിതകഥ
1947 ൽ ഇന്ത്യ സ്വാതന്ത്രയായപ്പോൾ, ഐക്യകേരളം നിലവിൽ വന്നിട്ടില്ല. തിരുവിതാംകൂർ, കൊച്ചി എന്നിവ സ്വതന്ത്രമായും മറ്റൊരുഭാഗമായ മലബാർ, മദ്രാസ്സ് പ്രൊവിൻസിൻറെയും കൂടെയായിരുന്നു. ഈ ആത്മകഥ ഭാഗം 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലംവരെയുള്ള ഗൗരിയമ്മയുടെ ജീവിതകഥയാണ്.