'കാണാതായവരും കണ്ടെത്തിയവരും', 'സ്ഥലം', 'മറഡോണ', 'അസാധു' എന്നീ കഥകളാണ് മികച്ചു നിൽക്കുന്നത്. ബാക്കിയെല്ലാം തീരെ മോശമാണെന്നല്ല. ലളിതമായ ഭാഷയും രസമുള്ള പ്രയോഗങ്ങളുമാണ് കഥകളുടനീളെ. 'പുലി വന്നു', 'കിളി പോയി' 'തെയ്യവും കോഴിയും' എന്നിവ ഒരൽപം ഉത്തരാധുനികമായിത്തോന്നി എങ്കിലും വായിച്ചിരിക്കാവുന്നതാണ്. 'ആനന്ദം' ടിഡി രാമകൃഷ്ണൻ്റെ ഫ്രാൻസിസ് ഇട്ടിക്കോരയുടെ 'ടോർച്ചർ' രംഗങ്ങളെ ഓർമ്മപ്പെടുത്തി. 'ചതുപ്പ്' കുടുംബബന്ധങ്ങൾ ശിഥിലമാകുന്നതാണ് പ്രമേയം.