ക്ഷേത്രച്ചുവരിലെ കൽചിരാതേന്തി നിൽക്കുന്ന സാലഭഞ്ജികയെപ്പോലെ സുന്ദരിയാണ് രത്നപ്രഭാദേവി. പക്ഷെ അവളുടെ പ്രവർത്തിയിലും പെരുമാറ്റത്തിലും എന്തൊക്കെയോ ദുരൂഹതകൾ നിറഞ്ഞുനിന്നിരുന്നു. അവളുടെ മന്ദസ്മിതത്തിൽ പോലും ക്രൗരവത്തിന്റെ ഒരു കണിക ഒളിഞ്ഞുകിടന്നു. അസാധാരണമായ ഒട്ടേറെ കഴിവുകൾ ഉണ്ടായിരുന്നു അവൾക്ക്. തന്റെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി അവൾ ആ കഴിവുകൾ ഓരോന്നായി പുറത്തെടുത്തപ്പോൾ ദുർമരണങ്ങളുടെ പരമ്പര തന്നെയാണ് യഥാർത്ഥത്തിൽ സൃഷ്ട്ടിക്കപ്പെട്ടത്. അക്ഷരങ്ങൾ വാക്കുകളും, വാക്കുകൾ വാചകങ്ങളുമാകുമ്പോൾ വായനയുടെ അനസ്യൂതമായ പ്രയാണത്തിന് തടസമില്ലാതെ, വാക്പ്രയോഗത്തിലൂടെ വായനക്കാരെ അവസാനംവരെ പിടിച്ചിരുത്തുന്ന, ഏതൊരാൾക്കും വായനാസുഖം പകരുന്ന ഭാഷാപാടവം “സൂര്യരഥം“ എന്ന ഈ മാന്ത്രിക നോവലിൽ കാണാം.
പതുക്കെ സ്റ്റെയർകേസ് ഇറങ്ങി വരുന്ന രത്നപ്രഭാദേവിയുടെ മകൾ ശരണ്യയെ കണ്ടു ഡോക്ടർ സേതുവർമ നടുങ്ങി. താൻ ആ രാത്രിയിൽ കണ്ട അതെ പെൺകുട്ടി ! പ്രസവത്തോടെ മരിച്ചു പോയ ആ പെൺകുട്ടി തന്റെ മുന്നിലേക്ക് നടന്നടുക്കുന്ന കണ്ട ഡോക്ടർ വിയർത്തു പോയി.
തനിക്കെതിരെ ദുഷ്ടശക്തികൾ പടയൊരുക്കം നടത്തുന്നതറിഞ്ഞ സേതുവർമ അഭയം തേടിയത് വിഷ്ണുപ്രഭ ദേവിയുടെ പക്കലാണ്. പിന്നീട് നടന്നത് ഒരു മാന്ത്രിക യുദ്ധമായിരുന്നു.