വായന📖 - 19/2022 പുസ്തകം📖 - അന്വേഷണച്ചൊവ്വ രചയിതാവ്✍🏻 - അനൂപ് എസ്.പി പ്രസാധകർ📚 - ഡീ.സീ അപ്മാർക്കറ്റ് ഫിക്ഷൻ(An imprint of DC Books) തരം📖 - നോവൽ, സസ്പെൻസ് ത്രില്ലർ പതിപ്പ്📚 - 1 പ്രസിദ്ധീകരിച്ചത്📅📚 - നവംബർ 2021 താളുകൾ📄 - 256 വില - ₹280/-
📹 ഡീ.സീ അപ്മാർക്കറ്റ് ഫിക്ഷൻ എന്ന ലേബലിൽ ഇറങ്ങിയ നോവലുകൾ എല്ലാം തന്നെ എന്നെ ആകർഷിച്ചിരുന്നു. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായവയായിരുന്നു. അക്കൂട്ടത്തിൽ ഇറങ്ങിയ ഒരു നോവലാണ് അന്വേഷണച്ചൊവ്വ. ഒരു അന്വേഷണാത്മക ടിവി പ്രോഗ്രാമിൻ്റെ പേരാണ് അന്വേഷണച്ചൊവ്വ എന്നത്. വളരെ വേഗത്തിൽ തന്നെ വായിക്കാവുന്ന നല്ലൊരു ക്രൈം ത്രില്ലറാണ് ഈ പുസ്തകം.
📹 അനന്ദു, നന്ദൻ, ധ്രുവൻ എന്നിങ്ങനെയുള്ള മൂന്ന് സുഹൃത്തുക്കളിൽ അനന്ദുവും നന്ദനും മാധ്യമപ്രവർത്തകരാണ്. അവർ രണ്ടുപേർ ചേർന്ന് ചെയ്യുന്ന പരിപാടിയുടെ പേരാണ് അന്വേഷണച്ചൊവ്വ. മുപ്പത്തിയഞ്ച് വയസ്സായിട്ടും പല കാരണങ്ങളാൽ വിവാഹം നടക്കാത്തതിനാൽ അനന്ദു അതിൻ്റേതായ മാനസിക സംഘർഷങ്ങൾ നേരിടുന്നുണ്ട്. അങ്ങനെയിരിക്കെ അവിചാരിതമായി ഫുഡ് ഡെലിവറി ഗേൾ ആയ സ്റ്റെല്ലയെ കാണുന്നതോടെ അനന്ദു അവളിൽ അനുരക്തനാവുന്നു. മുൻപ് പോലീസ് അന്വേഷിച്ച് ക്ലോസ് ചെയ്ത രമ്യ വധക്കേസ് ഏറ്റെടുത്ത് അന്വേഷണച്ചൊവ്വയിൽ പരിപാടി അവതരിപ്പിക്കുന്നതിനായിട്ടുള്ള അന്വേഷണങ്ങളിൽ സ്റ്റെല്ലയെ വീണ്ടും കണ്ടുമുട്ടുകയും ആ പരിചയം പിന്നീട് പ്രണയമായി മാറുകയും ചെയ്യുന്നു.
വായനയെപ്പറ്റി ചിന്തിക്കാതിരുന്ന, പുസ്തകങ്ങളെ തിരിഞ്ഞുനോക്കാതിരുന്നൊരു കാലഘട്ടത്തിൽ നിന്നും, മാസത്തിൽ കുറഞ്ഞതൊരു രണ്ടുമൂന്ന് പുസ്തകങ്ങളെങ്കിലും വാങ്ങിവായിക്കുന്ന നിലയിലേക്കെന്റെ ജീവിതം മാറിയിട്ടിപ്പോൾ, ഏകദേശമൊരൊന്നൊന്നര വർഷമായിട്ടുണ്ടാവും. അതിനിടയിൽ ഞാൻ വായിച്ചതിൽ കൂടുതലും, ഇഷ്ട ഴോണറായ ക്രൈം ത്രില്ലറിലുൾപ്പെടുന്ന പുസ്തകങ്ങളാണ്. അങ്ങനെയൊരു മാസാവസാന പർച്ചേസിനിടയിൽ, ഇഷ്ട ഴോണറിന് മുൻഗണന നൽകി ഞാൻ തിരഞ്ഞെടുത്ത പുസ്തകമാണ്, അന്വേഷണചൊവ്വ.
ഇവിടെ പുസ്തകത്തിന്റെയാദ്യ താളുകളെന്നെ, അനന്തുവിന്റെ ജീവിതത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. മുപ്പത്തിയഞ്ചു വയസ്സായിട്ടും, അവിവാഹിതനായി കഴിയേണ്ടിവരുന്നതിന്റെ നിസ്സഹായതകളും, വിഷമതകളുമെല്ലാമൊരുപോലെ, അനുഭവിക്കുന്നൊരാളാണ്, അനന്തു. ക്രൈം ജേർണലിസ്റ്റെന്ന നിലയിൽ അത്യാവശ്യം പേരെടുക്കുന്നതും, അന്വേഷണചൊവ്വയെന്ന പേരിൽ യൂട്ടൂബിൽ സംപ്രേഷണം ചെയ്യുന്ന കുറ്റാന്വേഷണ പരമ്പര, ജനശ്രദ്ധയാകർഷിച്ചു തുടങ്ങുന്നതുമൊന്നും, അവന്റെ ജീവിതത്തിലെ വിടവുകൾ നികത്താൻ പാകത്തിലുള്ള സന്തോഷങ്ങളായി മാറുന്നില്ല. പെണ്ണ് കിട്ടാത്തതിലുള്ള ആളുകളുടെ പരിഹാസവും, അവജ്ഞയും, പലപ്പോഴുമവന്റെ ശ്വാസം മുട്ടിക്കുന്നു . ഏതുവിധേനയെങ്കിലുമൊരു കല്യാണം കഴിക്കാനവൻ, അതിയായി ആഗ്രഹിക്കുന്നു.
താളുകൾ മുന്നോട്ടു മറിക്കുന്നതിനിടയിലെന്റെ മനസിലേക്കുവന്നതു മുഴുവനും, അനന്തുവിന്റെയാ നിസ്സഹായാവസ്ഥകളാണ്. സമൂഹമതിലുൾകൊള്ളുന്ന മനുഷ്യരെയെന്തൊക്കെ കാരണങ്ങൾ പറഞ്ഞാണല്ലെ കുത്തിനോവിക്കുന്നത്! കല്യാണം കഴിക്കാനല്പം താമസിച്ചുപോയാൽ, ജോലി കിട്ടാനിത്തിരി കാലതാമസം നേരിട്ടാൽ, അങ്ങനെയതിന്റെ നോർമൽ നറേറ്റീവുകൾ പിന്തുടരാൻ കഴിയാതെ വരുന്നവരെയും, അതിനായി ശ്രമിച്ചു പരാജയപ്പെട്ടു പോകുന്നവരെയുമൊക്കെ, സമൂഹമെപ്പോഴും ഒറ്റപ്പെടുത്തുന്നു. കുത്തുവാക്കുകൾ കൊണ്ടു മനസ്സിൽ വേദന കോരിയിടുന്നു. സ്വന്തം ഇഷ്ടങ്ങൾ പിന്തുടരാനനുവദിക്കാതെയവരെ ഞെരിച്ചമർത്തിയാനന്ദം കൊള്ളുന്നു.
അത്തരത്തിൽ, വികൃതമായി പരിണമിച്ചിരിക്കുന്നൊരു സമൂഹമനസാക്ഷിയുടെ ഇരയാണിവിടെ, അനന്തു. അതുകൊണ്ടുമാത്രമാണവൻ, വളരെയപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന സ്റ്റെല്ലയെന്ന പെൺക്കുട്ടിയെ, വിടാതെ ചേർത്തു നിർത്താൻ ശ്രമിക്കുന്നത്, തന്റെ ജീവിതത്തിലേക്കവളെ ക്ഷണിക്കാൻ, മനസ്സുകൊണ്ട് തയ്യാറാവുന്നത്. എന്നാൽ, അവളുമായി ചേർന്നവൻ കണ്ടുതുടങ്ങിയ സ്വപ്നങ്ങളുടെ മേലിവിടെ, കരിനിഴൽ വീഴുകയാണ്. വിധിയവന്റെ സന്തോഷങ്ങളെയും, ചിരികളെയും നിഷ്കരുണം കവർന്നെടുക്കുകയാണ്.
തുടർന്നങ്ങോട്ടെഴുത്തുകാരൻ പറഞ്ഞു പോകുന്നതു മുഴുവനും, അനന്തുവിന്റെ ജീവിതത്തിൽ സംഭവിക്കുന്നയാ ദുരന്തത്തെയും, അതിനു കാരണക്കാരായി പ്രവർത്തിച്ചവരെ കണ്ടെത്താനായി നടത്തപ്പെടുന്ന അന്വേഷണങ്ങളെയും കുറിച്ചാണ്.
അതുവഴി 'Yet another crime story' - യെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന വിധത്തിൽ, പുസ്തകമവിടെയൊരു സ്ഥിരം ടെംപ്ളേറ്റിലേക്ക് വഴി മാറിയൊഴുകി തുടങ്ങുന്നു. മലയാളസാഹിത്യ - ലോകത്തടുത്തിടെയായി കണ്ടുവരുന്നൊരു ത്രില്ലെർ കുത്തുഴൊക്കിന്റെ ഭാഗമായി പുറത്തിറങ്ങുന്ന, ഒരേയച്ചിൽ വാർത്തെടുത്ത കൃതികളുടെയേറ്റവും പുതിയ പുസ്തകരൂപമായി മാറുന്നു.
ചുരുക്കത്തിൽ, ക്ലിഷേയായ കഥാഗതികളും, കഥാപാത്ര സ്വഭാവങ്ങളുമുള്ള നേരത്തും, മുന്നോട്ട് വായിച്ചുപോകാനൊരു താല്പര്യം ജനിപ്പിക്കുന്നതിൽ വിജയിക്കുന്ന പുസ്തകമാണ്, അന്വേഷണച്ചൊവ്വ. വായനയ്ക്ക് ശേഷം വായനക്കാരനോടൊപ്പം കൂടാൻ തക്കവണ്ണം ഡെപ്ത്തുള്ള കഥാപാത്രങ്ങളോ, സാഹചര്യങ്ങളോയിവിടെയുണ്ടാവുന്നില്ല. എങ്കിലും വായിച്ചവസാനിപ്പിക്കുമ്പോൾ, നഷ്ടം തോന്നുന്നുമില്ല.
അടുത്തിടെ ഡിസിയുടെ Upmarket Fiction എന്ന വിഭാഗത്തിൽ ഇറക്കിയ നോവലുകളിൽ ഒന്നാണിത്. പ്രസാധകർ അവകാശപ്പെടുന്ന ആ വിഭാഗത്തോട് ഈ നോവൽ നീതി പുലർത്തിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. മൂന്ന് സുഹൃത്തുക്കളും അവരുടെ ഇടയിലേക്ക് വരുന്ന പെൺകുട്ടിയും തുടർന്ന് അവർ നേരിടുന്ന സംഭവങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം.
അനന്ദു, നന്ദൻ, ധ്രുവൻ ഇവർ മൂന്ന് പേരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അനന്ദുവും നന്ദനും ചേർന്ന് അന്വേഷണചൊവ്വ എന്നൊരു കുറ്റന്വേഷണ പരമ്പര ചാനൽന് വേണ്ടി ചെയ്യുന്നവരാണ്. അനന്ദുവിന്റെ പ്രായം 35ൽ എത്തിയിട്ടും കല്യാണം നടക്കാത്തത്തിൽ അതീവ ദുഃഖം അനുഭവിക്കുകയും തന്റെ ആശങ്കകളും ആഗ്രഹങ്ങളും സുഹൃത്തുക്കളോട് പങ്കുവെക്കുകയും ചെയ്യുക പതിവായിരുന്നു. അങ്ങനെയുള്ള ദിവസങ്ങളിലൊന്നിൽ അവിചാരിതമായി കടന്നു വന്ന പെൺകുട്ടിയാണ് സ്റ്റെല്ല. സ്റ്റെല്ലയുടെ വരവോടെ അനന്ദുവിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും പിന്നീട് നേരിടുന്ന സംഭവങ്ങളിലൂടെയാണ് നോവലിന്റെ യാത്ര.
വളരെ ലളിതമായ രചനാശൈലിയും വളരെ വേഗത്തിൽ വായിച്ചുപോകാൻ കഴിയുന്നവിധമുള്ള, വായിച്ചു തുടങ്ങിയാൽ മതി നോവൽ നമ്മളെ മുന്നോട്ട് കൊണ്ടുപൊയ്ക്കോളും എന്ന അവസ്ഥയാണ് വായനാനുഭവം. പ്രണയവും നർമ്മ���്ങളും ഒക്കെ നിറഞ്ഞ ഒരു ത്രില്ലർ ഗണത്തിൽ ഉള്ള നോവലാണിത്. ഒരു ഘട്ടത്തിൽ അടുത്തിറങ്ങിയ ഒരു സിനിമയുടെ ദൃശ്യങ്ങളും മനസ്സിലൂടെ കടന്നുപോയി. ഇതിലെ അന്വേഷണ ഉദ്യോഗസ്ഥന് എന്റെ മനസ്സിൽ എപ്പോളോ മോഹൻലാലിൻറെ മുഖസാദൃശ്യമൊക്കെയുണ്ടായി.
അനന്ദുവിന്റെയും സ്റ്റെല്ലയുടെയും സംഭാഷണങ്ങളും ഉള്ളിൽ പ്രണയം നിലനിൽക്കുമ്പോൾ അത് പറയാൻ കഴിയാത്ത ആ അവസ്ഥയും വായിനക്കാരിലേക്ക് വ്യക്തമായി എത്തുന്നുണ്ടാവാം, എനിക്ക് എത്തി. കഥയിലൂടനീളം ഒരു കുറ്റാന്വേഷണ സ്വഭാവം നിലനിൽക്കുമ്പോളും പ്രണയത്തിന്റെ സുന്ദരമായ മുഹൂർത്തങ്ങളും ഇതിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്.
"അനന്ദു കണ്ണുകൾ ഇറുക്കിയടച്ചു. ഇരുട്ടിനുപകരം അവനപ്പോൾ കണ്ടത് കോടമഞ്ഞുപോലെ ഉയർന്നുവന്ന സ്വർണ്ണനിറമുള്ള പുകച്ചുരുളുകൾക്കിടയിലൂടെ ഊർന്നുവരുന്ന അവ്യക്തമായ ഒരു രൂപമായിരുന്നു. പതിയെ പതിയെ ആ രൂപം സ്റ്റെല്ലയുടെ ആകാരത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്നതായി അവനു തോന്നി. ചുറ്റിലും വിതറിത്തെറിക്കുന്ന സ്വർണ്ണനിറത്തെക്കാളേറെ പ്രഭ ചൊരിയുന്ന ചിരിയുമായി അവൾ അനന്ദുവിനു നേരെ നടന്നടുത്തു. അവളുടെ കണ്ണുകളിലെ തിളക്കം അനന്ദുവിന്റെ മനസ്സിലേക്ക് ആശ്വാസത്തിന്റെ അലകൾ നിറയ്ക്കുന്നുണ്ടായിരുന്നു."
Anweshana Chovva is a gripping crime thriller by debut author Anoop S.P., centering around Ananthu, a passionate and daring YouTuber who investigates crime stories through his channel of the same name. The story blends the fast-paced world of digital journalism with deep emotional undercurrents. As Ananthu’s journey unfolds, readers are pulled into a complex web of love, betrayal, and secrets. His romance with Stella adds a personal touch to the thriller, but things take a dark turn when his trusted friend and colleague, Nandan, commits the ultimate betrayal for reasons rooted in his own hidden desires. The shock lies not only in the crime itself but in how deeply personal it becomes.
What stands out in this novel is its underlying message: no matter how close relationships appear—be it between lovers, friends, or siblings—there are always layers of secrets that remain buried. The story isn’t just about solving a crime; it’s about the emotional weight of truths left untold and the ripple effects of suppressed desires. With characters entangled in both visible and invisible conflicts, Anoop delivers a compelling narrative that reflects on human nature, trust, and the haunting presence of the unknown in even our most cherished bonds. This book is an impressive debut and promises much more from the author in the future.
രണ്ടുഭാഗങ്ങളായി അവതരിപ്പിച്ച കഥാവതരണ രീതിയിൽ ഭാഗം 1 മടുപ്പിച്ചെങ്കിലും ഭാഗം 2 ഉദ്വേഗം ജനിപ്പിക്കുന്ന ഒരു വായനാനുഭവം തന്നു. മുന്നിൽതെളിഞ്ഞ ഉത്തരത്തിൽ ഒന്നിൽതന്നെ ഒടുക്കമെത്തി നിന്നത് ഒരു ട്വിസ്റ്റിങ് ക്ലൈമാക്സ് തന്നില്ല. പക്ഷേ വളരെ മികച്ച ഒരു attempt ആയി അന്വേഷണച്ചൊവ്വയേ വിലയിരുത്താം...