അർദ്ധരാത്രി കഴിഞ്ഞിരുന്നു. ഇരുട്ടിന്റെ മറവിൽ കെട്ടിടത്തിനുള്ളിലേക്ക് നടന്ന് അയാൾ ഒന്നും മിണ്ടാതെ 605 നമ്പർ മുറിയുടെ വാതിൽക്കൽ നിന്നു. അയാൾ മെല്ലെ അകത്തേക്ക് നടന്നു. പെട്ടെന്ന് മുറിയിൽ പ്രകാശം പരന്നു. തറയിൽ കിടന്നിരുന്ന സ്ത്രീ പെട്ടെന്ന് ഒരു അഭ്യാസിയെ പോലെ ചാടി എഴുന്നേറ്റ് അയാളുടെ രണ്ട് കൈകളും പിന്നിലേക്ക് വലിച്ച് പിടിച്ചു. തൻറെ മുന്നിലുള്ള കണ്ണാടിയിൽ തെളിഞ്ഞ ആ സ്ത്രീയുടെ പ്രതിബിംബം കണ്ട് അയാൾ ഞെട്ടി.
Anitha Venugopal is a Malayalam author whose writing blends cultural authenticity with a deep awareness of social realities. With a background in Law, she now dedicates her creative energy to writing, frequently delving into themes that reflect contemporary societal issues. Her debut work, Mazhavillu: Kavitha Samaharam, a collection of socially reflective poetry, marked her entry into the digital literary space. She has published a diverse portfolio of e-books spanning genres such as Crime, Thriller, Mystery, Fiction, Fantasy, Humour, Short stories, Novels, Poetry, and Children’s literature.
Anitha’s work is distinguished by its thoughtful storytelling, emotional depth, and commitment to exploring themes that resonate with readers across generations. She continues to write with passion and purpose, using her mother tongue Malayalam to give voice to stories that matter.
അനിത വേണുഗോപാൽ സാംസ്കാരിക തനിമയും സാമൂഹിക യാഥാർത്ഥ്യങ്ങളെക്കുറിച്ചു ആഴത്തിലുള്ള അവബോധവും സമന്വയിപ്പിച്ച് എഴുതുന്ന ഒരു മലയാളം എഴുത്തുകാരിയാണ്. നിയമപശ്ചാത്തലമുള്ള അനിത, ഇപ്പോൾ തൻ്റെ സർഗ്ഗാത്മക ഊർജ്ജം മുഴുവൻ എഴുത്തിനായി നീക്കിവയ്ക്കുന്നു. സമകാലിക സാമൂഹിക വിഷയങ്ങളെ പ്രതിഫലിക്കുന്ന പ്രമേയങ്ങളാണ് അവരുടെ രചനകളിൽ കൂടുതലും. സാമൂഹിക പ്രതിബദ്ധതയുള്ള കവിതകളുടെ സമാഹാരമായ 'മഴവില്ല്: കവിതാ സമാഹാരം' എന്ന കന്നി രചനയിലൂടെയാണ് അനിത ഡിജിറ്റൽ സാഹിത്യ രംഗത്തേക്ക് കടന്നുവന്നത്. ക്രൈം, ത്രില്ലർ, മിസ്റ്ററി, ഫിക്ഷൻ, ഫാന്റസി, ഹ്യൂമർ, ചെറുകഥകൾ, നോവലുകൾ, കവിതകൾ, കുട്ടികളുടെ സാഹിത്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നിരവധി ഇ-ബുക്കുകൾ അവർ പ്രസിദ്ധീകരിച്ചു. ചിന്തോദ്ദീപകമായ കഥപറച്ചിൽ, വൈകാരികമായ ആഴം, എല്ലാ തലമുറയിലുമുള്ള വായനക്കാരുമായി ബന്ധിപ്പിക്കുന്ന പ്രമേയങ്ങൾ എന്നിവയാണ് അനിതയുടെ രചനകളെ വേറിട്ടു നിർത്തുന്നത്. പ്രാധാന്യമർഹിക്കുന്ന കഥകൾക്ക് തൻ്റെ മാതൃഭാഷയായ മലയാളത്തിലൂടെ ശബ്ദം നൽകി, അഭിനിവേശത്തോടും ലക്ഷ്യബോധത്തോടും കൂടി അവർ എഴുത്ത് തുടരുന്നു.