Sooraj > Sooraj's Quotes

Showing 1-3 of 3
sort by

  • #1
    A. Ayyappan
    “സ്നേഹിക്കുന്നതിനുമുമ്പ്
    നി കാറ്റും
    ഞാനിലയുമായിരുന്നു.
    കൊടുംവേനലില്‍
    പൊള്ളിയ കാലം
    നിനക്കുകരയാനും
    ഒരു മഴയാകാനും കഴിഞ്ഞിരുന്നു.
    തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട്
    നിന്റെ വിരലുകള്‍ക്ക്
    ഉഷ്ണ്മാപിനിയാകാനും കഴിഞ്ഞിരുന്നു.
    ഞാന്‍ തടാകമായിരുന്നു.
    എന്റെ മുകളില്‍
    നീയൊരു മഴവില്ലായിരുന്നു.
    ഒരു കര്‍ക്കിടകത്തില്‍
    നമ്മള്‍ മാത്രം
    മഴത്തുള്ളികളായിരുന്നു.
    ഒരു ഋതുവിലൂടെ
    നിന്റെ ചിരിക്ക്
    വസന്തമാകാന്‍ കഴിഞ്ഞിരുന്നു.
    ഒരു മഞ്ഞത്ത്
    നമ്മള്‍ മാത്രം
    പുല്‍ക്കൊടികളായിരുന്നു.
    ഒഴിവുകാലത്ത് നമ്മളും
    ഒരു ഋതുവില്‍നിന്ന്
    ആള്‍ക്കൂട്ടവും പിരിഞ്ഞു.
    ഒരു ശൈത്യത്തില്‍
    മരപ്പൊത്തിലൂടെ
    വലംകൈയിലെ
    ചൂണ്ടുവിരലിലൂടെ
    നിനക്കു നീലയാകാന്‍ കഴിഞ്ഞു.('പുഴയുടെ കാലം')”
    A. Ayyappan, Ayyappante Kavithakal Sampoornam

  • #2
    A. Ayyappan
    “ഞാന്‍ കാട്ടിലും
    കടലോരത്തുമിരുന്ന്
    കവിതയെഴുതുന്നു
    സ്വന്തമായൊരു
    മുറിയില്ലാത്തവന്‍
    എന്റെ കാട്ടാറിന്റെ
    അടുത്തു വന്നു നിന്നവര്‍ക്കും
    ശത്രുവിനും സഖാവിനും
    സമകാലീന ദുഃഖിതര്‍ക്കും
    ഞാനിത് പങ്കുവെയ്ക്കുന്നു('ഞാന്‍')”
    A. Ayyappan, Ayyappante Kavithakal Sampoornam

  • #3
    എം.ടി. വാസുദേവന്‍നായര്‍ | M.T.Vasudevan Nair
    “കടം വീട്ടാന്‍ പലതും ബാക്കിയിരിക്കേ ആചാര്യനായാലും പിതാമഹനായാലും ഭീമന് ജയിച്ചേ പറ്റൂ...”
    M.T. Vasudevan Nair, രണ്ടാമൂഴം | Randamoozham



Rss