Sara Johnson > Sara's Quotes

Showing 1-8 of 8
sort by

  • #1
    A. Ayyappan
    “പ്രാവും പ്രളയവുമില്ലാത്ത കാലത്തെ
    വീണപൂക്കളുടെ വസന്തമോ വാര്‍ദ്ധക്യം”
    A. Ayyappan, Ayyappante Kavithakal Sampoornam

  • #2
    A. Ayyappan
    “പെണ്ണോരുത്തിക്ക് മിന്നുകെട്ടാത്ത
    കണ്ണു പൊട്ടിയ കാമമാണിന്നു ഞാന്‍”
    A. Ayyappan, Ayyappante Kavithakal Sampoornam

  • #3
    A. Ayyappan
    “കാറപകടത്തില്‍ പെട്ടുമരിച്ച
    വഴിയാത്രക്കരന്റെ ചോരയില്‍ ചവുട്ടി
    ആള്‍ക്കൂട്ടം നില്‍ക്കെ
    മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്ന
    അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്‍
    ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
    എന്റെ കുട്ടികള്‍;വിശപ്പ്‌ എന്ന നോക്കുകുത്തികള്‍
    ഇന്നത്താഴം ഇതുകൊണ്ടാവാം(അത്താഴം)”
    A. Ayyappan, Ayyappante Kavithakal Sampoornam

  • #4
    A. Ayyappan
    “പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
    പുലയന്റെ മകനോട്‌ പുലയാണ് പോലും
    പുലയാടിമക്കളെ പറയുമോ നിങ്ങള്‍
    പറയനും പുലയനും പുലയായതെങ്ങനെ('പുലയാടി മക്കള്‍')”
    A. Ayyappan, Ayyappante Kavithakal Sampoornam

  • #5
    A. Ayyappan
    “ഇതായെന്‍ കണ്ണുനീര്‍ ഹരിത പത്രമേ
    ചുവപ്പ് ഇഷ്ടമെങ്കില്‍ എടുത്തു കൊള്‍ക
    ഇതായെന്‍ പാദങ്ങള്‍ മഴയുടെ മണ്ണേ
    നടപ്പ് ഇഷ്ടമെങ്കില്‍ ഈ ഭാരമേല്‍ക്ക”
    A. Ayyappan

  • #6
    A. Ayyappan
    “ഞാന്‍ കാട്ടിലും
    കടലോരത്തുമിരുന്ന്
    കവിതയെഴുതുന്നു
    സ്വന്തമായൊരു
    മുറിയില്ലാത്തവന്‍
    എന്റെ കാട്ടാറിന്റെ
    അടുത്തു വന്നു നിന്നവര്‍ക്കും
    ശത്രുവിനും സഖാവിനും
    സമകാലീന ദുഃഖിതര്‍ക്കും
    ഞാനിത് പങ്കുവെയ്ക്കുന്നു('ഞാന്‍')”
    A. Ayyappan, Ayyappante Kavithakal Sampoornam

  • #7
    A. Ayyappan
    “സ്നേഹിക്കുന്നതിനുമുമ്പ്
    നി കാറ്റും
    ഞാനിലയുമായിരുന്നു.
    കൊടുംവേനലില്‍
    പൊള്ളിയ കാലം
    നിനക്കുകരയാനും
    ഒരു മഴയാകാനും കഴിഞ്ഞിരുന്നു.
    തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട്
    നിന്റെ വിരലുകള്‍ക്ക്
    ഉഷ്ണ്മാപിനിയാകാനും കഴിഞ്ഞിരുന്നു.
    ഞാന്‍ തടാകമായിരുന്നു.
    എന്റെ മുകളില്‍
    നീയൊരു മഴവില്ലായിരുന്നു.
    ഒരു കര്‍ക്കിടകത്തില്‍
    നമ്മള്‍ മാത്രം
    മഴത്തുള്ളികളായിരുന്നു.
    ഒരു ഋതുവിലൂടെ
    നിന്റെ ചിരിക്ക്
    വസന്തമാകാന്‍ കഴിഞ്ഞിരുന്നു.
    ഒരു മഞ്ഞത്ത്
    നമ്മള്‍ മാത്രം
    പുല്‍ക്കൊടികളായിരുന്നു.
    ഒഴിവുകാലത്ത് നമ്മളും
    ഒരു ഋതുവില്‍നിന്ന്
    ആള്‍ക്കൂട്ടവും പിരിഞ്ഞു.
    ഒരു ശൈത്യത്തില്‍
    മരപ്പൊത്തിലൂടെ
    വലംകൈയിലെ
    ചൂണ്ടുവിരലിലൂടെ
    നിനക്കു നീലയാകാന്‍ കഴിഞ്ഞു.('പുഴയുടെ കാലം')”
    A. Ayyappan, Ayyappante Kavithakal Sampoornam

  • #8
    A. Ayyappan
    “അമ്പ് ഏതു നിമിഷവും
    മുതുകിൽ തറയ്ക്കാം
    പ്രാണനും കൊണ്ട് ഓടുകയാണ്
    വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
    എന്റെ രുചിയോർത്ത്
    അഞ്ചെട്ടു പേർ
    കൊതിയോടെ
    ഒരു മരവും മറ തന്നില്ല
    ഒരു പാറയുടെ വാതിൽ തുറന്ന്
    ഒരു ഗർജ്ജനം സ്വീകരിച്ചു
    അവന്റെ വായ്‌ക്ക് ഞാനിരയായി(പല്ല് - അയ്യപ്പന്റെ അവസാന കവിത )”
    A. Ayyappan



Rss