Thomas Antony > Thomas's Quotes

Showing 1-30 of 30
sort by

  • #1
    “പുഴയോരത്ത് ഒരുമിച്ചു നടക്കുമ്പോള്‍ കാലിൽ തടഞ്ഞതൊരു ശംഖ്.
    " ഇതിലെ നീലിച്ച രേഖകൾ നിന്‍റെ പിൻ കഴുത്തിലെ പോലെ...."
    ഒരു നിമിഷം നമ്മൾ നിശബ്ദരായി. പിന്നെയവൾ പറഞ്ഞു
    ശംഖിന്‍റെ പുറംകൗതുകങ്ങളിൽ മനസ്സ് കുടുങ്ങരുത്.
    അതിനുള്ളിൽ ഓംകാരമുണ്ട് ധ്യാനിക്കുക"
    അങ്ങനെ നാം വീണ്ടും നിർമലരായി.”
    Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #2
    “വലിയ മനുഷ്യര്‍ നന്മയുടെയും സ്നേഹത്തിന്‍റെയും വിശുദ്ധിയുടെയുമൊക്കെ രത്നങ്ങള്‍ അര്‍പ്പിക്കുന്ന അവന്‍റെ ഭണ്ടാരത്തിന്നരികെ നില്‍ക്കുമ്പോള്‍ എന്‍റെ കൈവശമുള്ളത് ജീവിതം പോലെ ക്ലാവുപിടിച്ച ഒരു ചെമ്പുതുട്ടായിരിക്കാം.ക്രിസ്തു ഈ ചെമ്പുതുട്ടിനെ പരിഹസിക്കുന്നില്ല എന്നതാണ് സദ്‌വാര്‍ത്ത‍.അവന്‍-മുടന്തനായ ആട്ടിന്‍കുട്ടിയെയും ചിറകൊടിഞ്ഞ അരിപ്രാക്കളെയും പുഴുക്കുത്തേറ്റ ഫലങ്ങളെയും ദളം കൊഴിഞ്ഞ പൂക്കളെയും അണച്ചുപിടിക്കുന്നവന്‍.”
    Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #3
    “ഇരുകരങ്ങളും നീട്ടി നമുക്കീ ക്രിസ്തുമസിനെ വരവേല്‍ക്കാം... ­ കാരണം ഓരോ ക്രിസ്തുമസും ദൈവത്തിന്‍റെ പ്രത്യാശയുടെ സുവിശേഷമാണ് പ്രഘോഷിക്കുക... ­ പ്രളയകാലങ്ങള്‍ക ­്ക്‌ ശേഷം ചക്രവാളത്തില്‍ തെളിയുന്ന ഒരു മഴവില്ല്... തിന്മയുടെ വിത്ത് വിതച്ച വഴലുകളില്‍ നിന്ന് പോലും സുകൃതിയുടെ പൂക്കള്‍ വിരിയുമെന്നു വിശ്വസിക്കുന്ന ദൈവം മന്ത്രിക്കുന്നു ­: ഇല്ല അവസാനത്തേത് എന്ന് പറയരുത്...ഇനിയു ­ം പൂക്കള്‍ വിരിയാനുണ്ട്... ­ഇനിയും കിളികള്‍ ചിലക്കാനുണ്ട്.. ­.ആടുകള്‍ക്ക് ഇനിയും ഇടയനുണ്ട്... അവനിനിയും അത്താഴമുണ്ട്...”
    Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #4
    “ഓരോര്‍ത്തര്‍ക്ക ­ും ഓരോ വിളക്ക് നല്കപെട്ടിരിക്ക ­ുന്നു.ചിലപ്പോള്‍ അത് അഗാധങ്ങളിലെവിടെ ­യോ നിങ്ങള്‍ മറന്നിട്ടിട്ടുണ ­്ടാവം- പാറയുടെ കീഴിലെ ദീപം പോലെ.അതിനെകണ്ടെത്തി ഹൃദയരേഖകളിലൂടെ സംവഹിച്ചു മൂര്‍ദ്ധാവെന്ന ദീപപീഠത്തില്‍ പ്രതിഷ്ടിക്കാനു ­ള്ള ശ്രമമാണ് ധ്യാനം.അങ്ങനെയാ ­ണ് എന്റെ അകവും പുറവു, പ്രകാശിക്കേണ്ടത ­്.ആ വിളക്കിനും വെളിച്ചത്തിനും എന്ത് പറ്റിയെന്നു തിരയാനുള്ള കാലമാണ് "തപസ്സ്”
    Boby Jose Kattikad, Keli | കേളി

  • #5
    “വിണ്ടു കീറിയ ഹൃദയവയലുകളുടെ ചാരെ സമൃദ്ധമായ പുഴ ഒഴുകുന്നുണ്ട്.ഒ ­രു കൈവിരലോളം വീതിയുള്ള വരമ്പുകള്‍ കൊണ്ട് നാം ആ പ്രവാഹത്തെ തടസപ്പെടുത്തുന് ­നു-പുറത്ത്‌ നിറയെ സ്നേഹമുണ്ട്,നാം ­ കെട്ടിയവരമ്പുകളെ തട്ടി കളഞ്ഞാല്‍ ഈ പ്രവാഹത്തിന്റെ കുത്തൊഴുക്ക്‌ നിന്റെ നെഞ്ചിലേക്കും.മ ­ിഡ് സമ്മര്‍ നൈറ്റ്‌ ഡ്രീമിലെന്ന പോലെ,കുഞ്ഞേ നമ്മുടെ മിഴികളിലാരോ ഒരിക്കല്‍ സ്നേഹത്തിന്റെ അഞ്ജനമെഴുതി.അതി ­നു ശേഷം നമുക്കെല്ലാം സ്നേഹപൂര്‍വമായി ­...നിര്‍മലമായ സ്നേഹത്തിലെക്കെ ­ത്തുവാന്‍ നമുക്കെത്ര തീര്‍ത്ഥങ്ങളില് ­‍ സ്നാനം ചെയ്യേണ്ടതായി വന്നൂ.”
    Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്

  • #6
    “ഉത്സവം കഴിഞ്ഞു
    ഒന്നിച്ചു നൃത്തം ചവിട്ടിയവര്‍
    അവരവരുടെ കൂടാരങ്ങളിലെയ്ക ­്ക് മടങ്ങി.
    മഞ്ഞുപെയ്യുന്ന ഈ രാവില്‍,
    മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു ­ താഴെ
    ഒരാള്‍ തനിച്ചാവുന്നു.
    പിന്നീടാണ്‌ ക്രിസ്തു വന്നത്.
    അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോള ­്‍
    ആരുമറിയാതെ ഉള്ളിലേക്കെത്തു ­ന്ന സുഹൃത്ത്‌.
    കുന്തിരിക്കത്തി ­ന്റെ ഗന്ധത്തില്‍ നിന്ന്
    നമുക്കീ തച്ചന്റെ വിയര്‍പ്പിലേക്ക ­് മടങ്ങാം.”
    Boby Jose Kattikad, Hridayavayal | ഹൃദയവയല്‍

  • #7
    “പുറത്തിത്രയും മമതകള് മുഴുവന്
    ആടയാഭരണങ്ങളും അണിഞ്ഞ്
    കൈകൊട്ടി വിളിച്ചിട്ടും നിങ്ങളുടെ ഉറ്റവര്
    എന്തുകൊണ്ട് വീട്
    വിട്ടിറങ്ങി പോകുന്നില്ല , എന്തുകൊണ്ട്
    നിങ്ങളുടെ കൗമാരകാരനായ മകന്
    മദ്യപിക്കുന്നില
    ല് ,പെണ്കുട്ടി പ്രണയത്തിന്റെ മായ പങ്കാളിയെ ചുറ്റിപിടിച്ചു
    പുലരിയോളം നൃത്തം ചവിട്ടുന്നില്ല ,പുറത്തേക്ക്
    പോകാന് ഉയര്ത്തിയ പാദങ്ങള് ഒരു
    നിലവിളിയോടെ താഴ്ത്തി അവര്ട് ഉള്ളിലേക്ക് ഓടിപോയതെന്തുകൊണ്. രണ്ടു പേര്ക്കിടയില് സംഭവിച്ചതതാണ് , ശരിയായ രണ്ടു പേര് തെറ്റായ ഒരു കാലത്തില് കണ്ടു മുട്ടുകയെന്നു പറയുന്നതുപോലെ .ആരോ ചിലര്
    കുറുകെ കടക്കാനുള്ള വൈമുഖ്യം കൊണ്ട് അവര് അങ്ങനെ നിന്ന്
    പോയതാണ് .അങ്ങനെതന്നെയായ­
    ിരിന്നോ അതുവേണ്ടിയിരുന്നതെന്ന്
    പറയാനുള്ള ധൈര്യമോന്നുമില്ല.
    ദൈവമേ, ഈ വാതില് പടികള് എന്തുകൊണ്ടാണ്
    നീ ഉണ്ടാക്കിയിരിക്കുന്നത് ... ?
    തടി തരങ്ങള് കൊണ്ടല്ല എന്ന് വരുമോ ..?
    നിങ്ങളുടെ സ്നേഹം ഒരു
    കടമ്പയായി കുറുകെ കിടക്കുമ്പോള് ആര്ക്കാണ്
    പുറത്തു കടക്കാനാവുക ..”
    Boby Jose Kattikad, Vaathil | വാതില്‍

  • #8
    “മണലിൽ പണിതവനും ശിലയിൽ പണിതവനും എന്നൊക്കെ ക്രിസ്തു പറയുന്നതിനിടയിലെ അകലമാണിത്. അറിവ് ഒരു മണൽക്കൂമ്പാരമാണ്‌. അതിനുമുകളിൽ ക്രിസ്തുവിനോടുള്ള നിലപാടിന്റെ വീട് പണിയുകയാണെങ്കിൽ നാളെ തീർച്ചയായും കാറ്റും മഴയുമുണ്ടാകുമ്പോൾ അതിളകിത്തുടങ്ങും. വ്യത്യസ്തമോവിപരീതമോ ആയ ഏറ്റവും ചെറിയ അറിവുപോലും കാറ്റായും മഴയായും മാറി ഭവനത്തെ ഉലയ്ക്കും. എന്നാൽ, അനുഭവങ്ങളുടെ ശിലമേൽ വീടുപണിയുക. കാറ്റും മഴയുമൊന്നും ആർക്കും ഒഴിവാക്കാനാവില്ല. പക്ഷേ, അതിനെയും അതിജീവിക്കാൻ ഈ ശിലയ്ക്ക് കെല്പുണ്ട്. നാളെ ജീവിതത്തിൽ അനർത്ഥങ്ങളുടെ അഗ്നിമഴ പെയ്താലും ദൈവം സ്നേഹമാണെന്ന അനുഭവദാർഢ്യങ്ങളെ ഉലയ്ക്കാൻ അവമതിയാവുന്നില്ല.”
    Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #9
    “പിരിയുമ്പോള് ,എനിക്ക് വലതും തരിക
    ഓര്മ്മക്കായി എന്ന് പീറ്റര് ജീസ്സസിനോട്
    ചോദിച്ചു ,ക്രിസ്തുവാകട്ടെ അപ്പമെടുത്ത്
    പറഞ്ഞു "ഇതെന്റെ ശരീരമാണ്, നീ ഇത്
    ഭക്ഷിക്കുക "പീറ്റര് അപ്പം ഭക്ഷിച്ചു ,ആ
    അപ്പം അവന്റെ ശരീരത്തിന്റെ ഭാഗമായി ,ചിന്തയുടെ ഭാഗമായി,ദര്ശനത­
    തിന്റെയും് നൃത്തത്തിന്റെയ­
    ും ഭാഗമായി,സംഗീതത്തിന്റെയും രതിയുടെയും ഭാഗമായി,കുഞ്ഞുമക്കളുടെ ഭാഗമായി-
    അര്ത്ഥമിതാണ് -ദര്ശനങ്ങളുടെ സുഗന്തങ്ങള്
    എപ്പോള്
    വേണമെങ്കിലും കാലം കവര്ന്നെടുക്കാ­
    ം ,എന്നാല് അപ്പം നല്കിയവന്റെ ഓര്മ്മ
    എല്ലാ കാലങ്ങളിലും നിലനില്ക്കും-
    ജീവിതമെപ്പോഴാണ് വിശുദ്ധമായ ഒരു
    തളികയിലെടുത്തു വാഴ്ത്തി വിഭജിച്ചു
    നമുക്ക് കൊടുക്കാനാവുക.”
    Boby Jose Kattikad, Hridayavayal | ഹൃദയവയല്‍

  • #10
    “ഇമ്മാനുവേല്‍ "
    തിരുപിറവിയോടു ചേര്‍ത്തു പറയുന്നൊരായിരം കഥകളില്‍ ഒന്നാണിത് രാത്രിയുടെ നിശബ്ദതയില്‍ ഉണ്ണിയുടെ കരച്ചിലുയര്‍ന്ന ­പ്പോള്‍ റാന്തല്‍ വിളക്കുമായെത്തി ­യ ഇടയ സ്ത്രീകളാണ് കുഞ്ഞിനെയാദ്യം കണ്ടത്,ഗൂഹമുഖത്തു അവര്‍ തൂക്കിയ റാന്തലിന്‍റെ വെളിച്ചത്തിലെക് ­കാണ് ഉണ്ണി മിഴിതുറന്നത്. അവര്‍ സമ്മാനിച്ച ഒരു പുതപ്പിന്‍റെ ചൂടിലാണ് പിന്നെ ഉറക്കിത്തിലേക്ക ­് മിഴി പൂട്ടിയത്,അവര്‍ ­ വിളമ്പിയ പാല്‍ കട്ടിയിലാണ് അവന്‍റെ ദരിദ്രരായ മാതാപിതാക്കള്‍ അത്താഴം കണ്ടെത്തിയത്.ഏറ ­െ വര്‍ഷങ്ങള്‍ക്കു ­ ശേഷം അന്നത്തെ ഉണ്ണിയുടെ നന്മകള്‍ ഷാരോണിലെ പരിമളം പോലെ ഇസ്രയേല്‍ മുഴുവന്‍ പടര്‍ന്നു തുടങ്ങിയപ്പോള്‍ ­ വാര്‍ദ്ധക്യത്തി ­ലെത്തിയ ആ ഇടയസ്ത്രീകള്‍ പേരകിടങ്ങളെ അരികില്‍ വിളിച്ചു പറഞ്ഞു തുടഞ്ഞി കുഞ്ഞുമക്കളെ ,ആടുകളെ മേയിച്ചു മാത്രമല്ല ഞങ്ങളുടെ ചുമരുകള്‍ വളഞ്ഞതും ശിരസു കുനിഞ്ഞതും മറിച്ച് ഒരായിരം പേരുടെയെങ്കിലും ­ മുന്‍പില്‍ അടിമകളെ പോലെ നിന്നതുകൊണ്ടാണ് ­‌ എന്നാല്‍ അന്നാദ്യമായി അവന്‍റെ പിറവിയില്‍ ഞങ്ങളുടെ ശിരസ്സുകള്‍ ഉയര്‍ന്നുനിന്നു ­ കാരണം അവന്‍ നമ്മളെകാള്‍ ദരിദ്രന്‍. നമ്മെ ചെറുതാക്കാന്‍വേണ്ടിയയിരിന്നു ­ അത് അവന്‍ -നമ്മുടെ റാന്തലിന്‍റെ വെളിച്ചത്തിലെക് ­ക് മിഴിതുറന്നവന്‍ നമ്മുടെ പുതപ്പില്‍ സുഖമായി അന്തിയുറങ്ങിയവന ­്‍ അവന്‍റെ മാതാപിതാക്കള്‍ക ­്ക് നമ്മുടെ അത്താഴം ,ആ കുഞ്ഞുങ്ങളും പിന്നീട് അവന്‍റെ ഓര്‍മ്മകള്‍ക്ക് ­ മുന്‍പില്‍ ശിരസ്സുയര്‍ത്തി ­ നിന്നു ...
    ഇമ്മാനുവേല്‍ ദൈവം നമ്മോടുകൂടെഉണ്ടെന്നു മാത്രമായിരിക്കി ­ല്ലര്‍ത്ഥം നമ്മെ ചെരുതാക്കാതിരിക ­്കാന്‍ നമ്മളോടൊപ്പം നമ്മളെ പോലെ എന്ന് കൂടി അര്‍ത്ഥമുണ്ടാകണ ­ം”
    Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #11
    “ഓരോ പ്രാവശ്യവും ദിവ്യകാരുണ്യംസ്വീകരിക്കുമ്പോ ­ള്‍ അറിയണം.എന്‍റെ ഉടല്‍ വിശുദ്ധമാണ്,സക്­രാരി പോലെ ഒരു ക്രിസ്തു സാനിദ്ധ്യത്തെ പൊതിയുകയാണ് അതുകൊണ്ടാണ് പൗലോസ്‌ഴുതുന്നത ­്:മറന്നുവോ നിങ്ങള്‍ ദൈവത്തിന്‍റെ ആലയങ്ങളാണെന്ന്,നമ്മള്‍ ഒന്ന് മനസിലാക്കേണ്ടതു ­ണ്ട് നമ്മുടെകാലത്തില ­്‍ രൂപന്തരപ്പെടുത് ­തിയിരിക്കുന്ന പുതിയ സ്വര്‍ണ്ണ കാളകുട്ടി - സെക്സ്ആണ് ,നമ്മള്‍ വായിക്കുന്നപുസ്തകങ്ങള്‍,നമ ­്മള്‍ പഠിക്കുന്ന കാര്യങ്ങള്‍, കേള്‍ക്കുന്ന കഥകളൊക്കെ വെളിപ്പെടുത്തുന ­്നത് മനുഷ്യന്‍റെ ഏറ്റവും വലിയ വിഗ്രഹം രതിയായി മാറികൊണ്ടിരിക്ക ­ുന്നുവെന്നതാണ്‌
    തേജസ്‌ ഒരു ക്ഷേത്രാവബോധവുമ ­ായി ബന്തപ്പെട്ടതാണ് ­ ,ഈ ക്ഷേത്ര വിശുദ്ധി മറന്നു പോക്കുന്നയോരാള് ­‍ സത്രത്തിന്‍റെ നിലപാടുകളിലേക്ക ­്‌ പടിയിറങ്ങിയെക്ക ­ാം .രണ്ടു സാധ്യതയാണ് ,മനുഷ്യന്‍റെ ഉടലിനുമുന്പില്‍ ­ .ഒന്ന്,ഒരു ക്ഷേത്ര സാധ്യത,രണ്ടു ഒരു സത്രത്തിന്റേതു ,സത്രമെന്നു പറയുന്നത് അത്തഴാമുണാനും അന്തിയുറങ്ങാനും ­ മടുക്കുമ്പോള്‍ മറ്റൊന്ന് തിരയാനുമുള്ളതാണ ­് .നമ്മുടെ സംസ്കാരം പറയുകയാണ്‌ നിന്‍റെ ശരീരം ഒരു സത്രമാണ് Explore your pleasures .ഉടല്‍ ക്ഷേത്രമാണെന്ന് ­ അറിഞ്ഞയൊരുവനെ അപരന്‍റെ ഉടലിനെആദരിക്കാനാവു,കാ ­രണം നമ്മിലുരുവരിലും ­ വസിക്കുന്നത്ഒരേ ദൈവാംശമാണ് ,ഈ ക്ഷേത്രാവബോധം ഉണരുംമ്പോളാണ് ക്രിസ്തു പറയുന്നതുപോലെ കണ്ണ് ഒരുവന്‍റെ ശരീരത്തിന്‍റെ വിളക്കായി മാറുന്നത്, ഈ വെളിച്ചം കെട്ടുപോയാല്‍ കണ്ണെങ്ങനെയാണ് പ്രകാശിക്കുക.”
    Boby Jose Kattikad, Hridayavayal | ഹൃദയവയല്‍

  • #12
    “മാഹാകരുണ്യമേ നിന്‍റെ പ്രണയപ്രവാഹത്തി ­ല്‍ ഒരുപൂവിതള്‍പോലെ ­ ഞാനടര്‍ന്നുവീഴട ­്ടെ,അജ്ഞാതമായസ്ഥലികകളിലൂടെ ഇമയടയാത്ത നിന്‍റെ ശ്രദ്ധ പൊതിഞ്ഞും പുണര്‍ന്നും ഇവനെ നിനക്കിഷ്ട്ടമുള ­്ളിടത്തെക്ക് കൂട്ടിക്കൊണ്ടുപ ­ോവുക.”
    Boby Jose Kattikad, Moonnam Pakkam | മൂന്നാംപക്കം

  • #13
    “ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നു, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. "

    ഈ വചനത്തിന്‍റെ ആദ്യഭാഗം ഓരോ പുലരിയിലും മനസ്സിനോടു
    പ്രാര്‍ഥനാപൂര്‍വ്വം മന്ത്രിക്കേണ്ടതാണ്.
    ഞാൻ ദൈവത്തിന്‍റെ പ്രിയങ്കരനാണെന്ന സുവിശേഷം.

    ഇവനില്‍ ഞാന്‍ സംപ്രീതനായെന്ന രണ്ടാം പാദം കേൾക്കുന്നുണ്ടൊയെന്നു
    സ്വയം ധ്യാനിക്കേണ്ടത് രാത്രിയിലും.
    കിടക്കയിലെക്കു മടങ്ങുബോൾ
    ഈ രണ്ടുസ്വരങ്ങളും എല്ലാവർക്കും കേൾക്കാൻ കഴിയട്ടെ.

    സഞ്ചാരിയുടെ ദൈവം
    ഫാ.ബോബി ജോസ് കട്ടികാട്”
    Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #14
    “ഒരുമിച്ചുള്ള ഭക്ഷണംപോലെ ഹൃദ്യമായിട്ടെന്തുണ്ട്‌? തെല്ലൊന്നു മനസ്സുവച്ചാൽ മേശയ്ക്കു ചുറ്റുമുള്ള ആ പഴയ അത്താഴശീലത്തെ തിരികെ പിടിക്കാവുന്നതേയുള്ളൂ. ഒറ്റയ്ക്ക്‌ ആഹരിക്കേണ്ടതല്ല അന്നം. ഒരുമിച്ച്‌, മനസ്സുകൊണ്ടെങ്കിലുംചാരത്തിരിക്കുന്നയാൾക്ക്‌ ഒരു പിടി വാരിക്കൊടുത്ത്‌… അങ്ങനെയാണ്‌ തീ‍േശ ഒരു വീടിനുള്ളിലെ ഏറ്റവും പാവനമായ ഇടമായി പരിണമിച്ചത്‌.ഒരുമിച്ച്‌ പ്രാർത്ഥിക്കുന്ന കുടുംബം നിലനിൽക്കുന്നു എന്നു പറയുന്നതുപോലെ ഒരുമിച്ച്‌ ഭക്ഷിക്കുന്ന വീടും ഏതൊരു കാറ്റിനെയും കോളിനെയും അതിജീവിക്കുമെന്ന്‌ തോന്നുന്നു.”
    Fr.Boby Jose Kattikad

  • #15
    “എല്ലാം ആരംഭിക്കുവാന്‍ നമുക്കൊരു ഊഴം കൂടി ലഭിക്കുന്നു.ഒരു ­ പെണ്‍കുട്ടിയുടെ ­
    ജീവിതത്തില്‍ സംഭവിച്ചത് പോലെ.അവളുടെ ഭൂതകാലം തെറ്റുകളുടെ
    ആകെതുകയായിരുന്ന ­ു.മനസ്സു മടുത്ത്‌ അവള്‍ ആത്മഹത്യ ചെയ്യുവാന്‍
    തീരുമാനിച്ചു.കട ­ലോരത്ത് കൂടി അവള്‍ തന്റെ അവസാന യാത്ര നടത്തുകയാണ്.ഒന് ­ന്
    ധ്യാനിചിട്ട് കടലിലേക്ക്‌ കുതിക്കാനയുംമ്പ ­ോള്‍ ഉള്ളിന്റെ ഉള്ളില്‍ നിന്നൊരു
    ശബ്ദംകേള്‍ക്കുക ­യാണ്;തിരിഞ്ഞുനോക്കുക.അവള്‍ നടന്ന വഴികളില്‍ അവളുടെ
    തെറ്റിന്റെ കാല്മുദ്രകള്‍.അവള്‍ നോക്കി നില്‍കുമ്പോള്‍ തന്നെ കടലില്‍ നിന്നൊരു
    തിരമാല വന്നു അതെല്ലാം തുടച്ചു മാറ്റി വീണ്ടും കടലിലേക്ക്‌ മടങ്ങി.തീരം കുട്ടി
    വൃത്തിയാക്കിയ സ്ലേറ്റ് പോലെമനോഹരമായി.ആ ­ മണല്‍ത്തിട്ടയില ­്‍ മുട്ടിന്മേല്‍ നിന്നവള്‍
    വിതുമ്പി കരഞ്ഞു...ദൈവമേ, ­നീ എന്റെ കഴിഞ്ഞ കാലത്തിന്റെ വിരല്പാടുകളെ സൗമ്യമായി തുടച്ചു മാറ്റുന്ന വെണ്‍തിര,വന്‍കൃ­പ.”
    Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്

  • #16
    “മാപ്പ് കൊടുക്കുവാന്‍ മനുഷ്യരുള്ളയിടങ ­്ങളില്‍ വീഴ്ചപോലും ഒരു കൂദാശയായി മാറുന്നു.”
    Boby Jose Kattikad, Moonnam Pakkam | മൂന്നാംപക്കം

  • #17
    “കൌതുകകരമായ ഒരു നിരീക്ഷണം ഇതാണ്.ഭാരതീയ ചാതുര്‍വര്‍ണ്യത്തിന്റെ പാടങ്ങള്‍ ഉപയോഗിച്ചാല്‍ ക്രിസ്തുവിന്റെതു ഏതു വര്‍ണം ? പിറവികൊണ്ടു ക്ഷത്രിയന്‍ -ദാവിദിന്റെ വംശത്തില്‍ ജനിച്ചവന്‍.തൊഴിലുകൊണ്ട് വൈശ്യന്‍ .സംസര്‍ഗം കൊണ്ട് ശൂദ്രന്‍ - വിജാതിയരുടെയും ചുങ്കക്കാരുടെയും ചങ്ങാതി .ധ്യാനം കൊണ്ടും ബലികൊണ്ടും പുരോഹിതന്‍ . ഒരേസമയം നിന്നിലുണ്ടാകണം ഈ ചതുര്മാനങ്ങള്‍ .തോല്‍ക്കുന്ന യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്ന പോരാളി ,വിയര്‍പ്പുകൊണ്ട് മാത്രം അപ്പം ഭക്ഷിക്കുന്ന പണിയാളന്‍,ഭ്രഷ്ട് അനുഭവിക്കുന്നവരുടെയും , വിളുബില്‍ വസിക്കുന്നവരുടെയും ചങ്ങാതി .”
    Fr.Boby Jose Kattikad

  • #18
    “ഹൃദയത്തിനു നാലറകള്‍ ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്.സ്ത്രീ ഹൃദയത്തിന്റെ നാലറകളില്‍ ഓരോ ബിംബങ്ങള്‍ സൂക്ഷിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.
    ഒന്നാമത്തെ അറയില്‍ ഒരമ്മയെ,രണ്ടില്‍ ഒരു പെങ്ങള്‍,മൂന്നില്‍ ഒരു സഖി,നാലില്‍ ഒരു സന്യാസിനി...
    അഭയമായി മാറുമ്പോള്‍ അവളമ്മയായ്‌ മാറുന്നു.അമ്മയുടെ വിരല്‍ തുമ്പുകള്‍ വിട്ടോടിയ അനാഥരായ പൈതങ്ങളുടെ ഭൂമിയാണിത്.ടോയ് കാറുകളെക്കാള്‍ പാവകളെ ഒരു പെണ്കുട്ടി സ്നേഹിച്ചു തുടങ്ങുന്നത് വെറുതെയല്ല!
    കാത്തു നില്‍ക്കുമ്പോള്‍ അവള്‍ പെങ്ങളാകുന്നു.പെങ്ങളാകുന്നത് നിസ്വാര്‍ഥമായ ജന്മത്തിന്റെ രാഖി ചരടിലാണ്.എ.അയ്യപ്പന്‍റെ വരികള്‍ :"ഇനി നമുക്കൊരു ജന്മമുണ്ടെങ്കില്‍ ,നാം ഒരേ വൃക്ഷത്തില്‍ ജനിക്കണം.ആനന്ദത്താലും ദുഖത്താലുംകണ്ണ് നിറഞ്ഞ ഒരു പെങ്ങളില എനിക്ക് വേണം."

    എന്തും പൊറുക്കുന്ന, എല്ലാം മനസിലാക്കുന്ന ,വേളയില്‍ സഖിയെന്ന സൈക്കിക്‌ -നീഡ് ആവുന്നു.ഭാര്യയെന്നോ കാമിനിയെന്നോ കൂട്ടുകാരിയെന്നോ അവളെ വിളിച്ചു കൊള്‍ക...വാഴ്വിലെ അവസാനിക്കാത്ത യാത്രയില്‍ സ്നേഹത്തിന്റെയും കരുത്തിന്റെയും പാഥേയം പൊതിഞ്ഞു കെട്ടി നില്‍ക്കുന്നവള്‍ .

    പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുമ്പോള്‍ അവള്‍ ഒരു സന്യാസിനിയെ പോലെ നിര്‍മ്മലയാവുന്നു.സിദ്ധാര്‍ത്ഥന്‍മാര്‍ക്ക്‌ വെളിപാടിന്റെ ബോധി വൃക്ഷമാവുന്നു.മറ്റാര്‍ക്കോ വേണ്ടി പ്രിയമുള്ളതെന്തോ ത്യെജിക്കുമ്പോള്‍ ജീവിതമവള്‍ക്കൊരു ബലിയാവുന്നു”
    Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #19
    “ക്രിസ്തുവിനെ പോലെ രക്ത ബന്ധങ്ങള്‍ക്ക് പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന കര്‍മ്മ ബന്ധങ്ങളുടെ ശിഖരങ്ങളെ ഗൌരവമായി എടുത്ത മറ്റൊരാള്‍ ഉണ്ടാവില്ല.
    പക്ഷെ നമുക്കെന്തു പറ്റി?
    "ഭൂമിയെ അദൃശ്യമായ ഒരു ചരടില്‍ ജപമണികള്‍ പോലെ അവന്‍ കോര്‍ത്തെടുത്തു ­.
    അതുകൊണ്ട് ഇനി മുതല്‍ ആരെയും നോക്കി ഉടപ്പിറന്നോന, ഉടപ്പിറന്നോളെ എന്ന് വിളിക്കാന്‍ നമുക്കാവും.
    ഒരുവള്‍ ഗണിക തെരുവില്‍ ഊഴം കാത്തു നില്‍ക്കുന്നു.
    ഒരുത്തന്‍ ആരുടെയോ പോക്കറ്റടിച്ച് ആ ഓടയ്ക്ക് കുറുകെ ഓടുന്നു.
    ഒരു പൈത്യക്കാരന്‍ എച്ചില്‍ വീപ്പയ്ക്ക് താഴെ ഉപവാസ പ്രാര്‍ഥനയില്‍ ഇരിക്കുന്നു.
    പലകാരണങ്ങള്‍ കൊണ്ട് ചിതറി പോയ എന്‍റെ ഉടപ്പിറന്നോര്‍. ­"
    ഇനി ഞാനവനോട് എന്തു മറുപടി പറയും?”
    Fr.Boby Jose Kattikad, Vaathil | വാതില്‍

  • #20
    “സങ്കടങ്ങളുടെ ഗേത്സമെനിയില്‍ ഓരോരുത്തരും എന്നും ഒറ്റയ്ക്കായിരുന്നു.ദുഖങ്ങളെ സൌഹൃദങ്ങള്‍ കൊണ്ട് നേരിടാനയെക്കുമെന്നു ക്രിസ്തു പോലും ഒരു മാത്ര വിചാരിചിട്ടുണ്ടാകും . എന്നിട്ടും മൂന്നാവര്‍ത്തി തൊട്ടുണര്‍ത്തി യിട്ടും വീണ്ടും അവര്‍ നിദ്രയിലേക്ക് വഴുതിയപ്പോള്‍ പിന്നെ ക്രിസ്തുവിന്റെ ഹൃദയം ആകാശങ്ങളിലേക്ക് ഏകാഗ്രമായി.ധ്യാനത്തെ യും സ്നേഹത്തെയും മുറിച്ചു കടന്ന ഒരാള്‍ കൃപയുടെ ശ്രീ കോവിലില്‍ എത്തി നിലവിളിക്കുന്നു--ആബ്ബാ!!”
    Fr.Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്

  • #21
    “ആദ്യമായി കണ്ട മദര്‍ തെരേസയുടെ, ചിത്രം ഒരു കുട്ടിയില്‍ എന്തു കൗതുകമുണ്ടാക്കാന്‍ … ആ മുഖത്ത് നോക്കിയിരുന്നപ്പോള്‍ തോന്നിയ സാദൃശ്യത ഇതാണ്- വേനല്‍ ചൂടില്‍ വിണ്ടുകീറിയ കുട്ടനാട്ടിലെ ഒരു പാടം പോലെ. അങ്ങനെ പറയുവാന്‍ ധൈര്യവും കാട്ടി.
    പിന്നെയതിനെയോര്‍ത്ത് നാവില്‍ വരക്കുകയും, വരപ്പിക്കുകയും ചെയ്ത കുരിശടയാളങ്ങള്‍ക്ക് കണക്കില്ല. പിന്നീടാണ് വിണ്ടുകീറിയ ഈ മുഖത്തിനു പിന്നില്‍ കരുണയുടെ പുഴകള്‍ മുറിയാതെ ഒഴുകുന്നുവെന്നും, അതിനുംമേലേ ദൈവകൃപയുടെ സൂര്യന്‍ സദാ തെളിഞ്ഞു നില്‍ക്കുന്നതുമൊക്കെ കാണാന്‍ മനസ്സ് പരുവപ്പെട്ടത്”
    Fr.Boby Jose Kattikad

  • #22
    “ഭൂമിയിലേക്കുവച്ച്‌ ഏറ്റവും നല്ല കുശലമെന്താണ്‌, വല്ലതും കഴിച്ചോ! ഇരുപതു രൂപയുണ്ട്‌ കൈയിൽ. തെരുവിന്റെ അങ്ങേയറ്റത്ത്‌ ഒരു കടയുണ്ട്‌. അവിടെ ഇപ്പോഴും കഞ്ഞിയും പയറും പന്ത്രണ്ടു രൂപയ്ക്ക്‌ കിട്ടും. നിങ്ങളെന്താ കഴിക്കാത്തത്‌! വേണ്ട നീ കഴിക്കുന്നത്‌ നോക്കിയിരിക്കുമ്പോൾത്തന്നെ കണ്ണും വയറുംനിറഞ്ഞു.”
    Fr.Boby Jose Kattikad

  • #23
    “ദൈവം
    നമ്മുടെ ശാഠൃങ്ങല്കും ധാരണകല്കും മുകളിലെവിടെയോ ആണ് . ഇതാണ് ദൈവം
    എന്ന് പറയരുത് . ഇതല്ല ദൈവം എന്ന് പറയുക കുറേകൂടി എളുപ്പമാണ് .
    അതുകൊണ്ടാണല്ലോ എന്താണ് ദൈവം എന്ന് ചോദിക്കുമ്പോള് ‍ ' നേതി - നേതി ' (
    ഇതല്ല - ഇതല്ല ദൈവം ) എന്ന് ആര്ഷഭാരതം ചൊല്ലിക്കൊടുക്കുനത് . പരമാവധി
    നിനക്ക് പറയാവുന്നത് ' ഇതുകൂടിയാണ് ദൈവം ' എന്നുമാത്രം . അതിനപ്പുറമായ
    ശാ ഠൃങ്ങള് ‍ ദൈവനിന്ദകള് ‍ ആണ്.”
    Fr.Boby Jose Kattikad, Hridayavayal | ഹൃദയവയല്‍

  • #24
    “എല്ലാം വീണ്ടും ആരംഭിക്കുവാന്‍നമ്മുക്കൊരു ഊഴം കിട്ടുന്നുവെന്ന ­താണ് പുതുവത്സരങ്ങളില ­െ സുവിശേഷം.അകന്നുപോയ ബന്ധങ്ങളെ വിളക്കി യോചിപ്പിക്കുവാന ­്‍ , മറന്നുപോയപ്രാര്‍ത്ഥനകളെ ഓര്‍ത്തെടുക്കുവ ­ാന്‍ , കളഞ്ഞു പോയ സൗഹൃദങ്ങളെ വീണ്ടെടുക്കുവാന ­ുമൊക്കെ മറ്റൊരു ഊഴംകൂടി- "തകര്‍ന്ന ഹൃദയങ്ങളൊഴികെ എല്ലാം ഒട്ടിക്കുന്നു "എന്നൊരു പരസ്യമുണ്ട് . സ്നേഹത്തിന്‍റെ ലേപനം പുരട്ടിയാല്‍ മതി അതും സൗഖ്യപ്പെടും”
    Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്

  • #25
    “എത്രകോടി മനുഷ്യര്‍ വാഴുന്ന ഭൂമിയാണിത്. ഇതില്‍ നിങ്ങള്‍ക്കാരുമില്ലാ എന്നു കരയരുത്. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുക. ആരോ ഉണ്ട്... ജീവിതവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലും ദൃഢമായ ഏതോ കണ്ണി. എത്ര ദൂരെയായാലും സ്നേഹത്തിന്റെ കാന്തികഹൃദയത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന ഒരു കണ്ണി...”
    Fr.Boby Jose Kattikad

  • #26
    “സ്വതന്ത്രനാണു ഞാനെന്നൊക്കെ പറയുന്നതിൽ വാസ്തവത്തിൽ എന്തുകഴമ്പുണ്ട്? എത്രയോ മുൻ വിധികളുടെ അദ്രശ്യ ചരടുകളാൽ നിയന്ത്രിക്കപ്പെടുന്ന പാവക്കുത്തുകള്ളിലെ നിസ്സഹായരായ പാവകളെപ്പൊലെയാണു പലപ്പോഴും നമ്മൾ.”
    Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #27
    “വ്യക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ടി എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളിൽ നിന്ന് രൂപപ്പെടുത്തി, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്തെ?”
    Fr.Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്

  • #28
    “പ്ളാറ്റ്ഫോമില്‍ ­ ട്രെയിന്‍ വന്ന നേരം. അന്ധനായ കളിപ്പാട്ടവില്‍ ­പ്പനക്കാരന്റെ പൊക്കണത്തെ തിരക്കില്‍ ആരോ തട്ടിവീഴ്ത്തി. ചിതറി വീഴുന്ന കളിപ്പാട്ടങ്ങളു ­ടെ ഒച്ചയയാള്‍ കേള്‍ക്കുന്നുണ് ­ട്. ട്രെയിന്‍ കടന്നുപോയി. ആള്‍പെരുമാറ്റം തീരെയില്ലാത്ത ആ പ്ളാറ്റ്ഫോമില്‍ ­ ആരോ ഒരാള്‍ കളിപ്പാട്ടങ്ങള് ­‍ ശേഖരിച്ച് അയാളുടെ തട്ടത്തില്‍ വക്കുന്നതയാള്‍ ശ്രദ്ധിച്ചു. അവസാനത്തെ കളിപ്പാട്ടം അങ്ങനെ വച്ചപ്പോള്‍ ആ കൈകളില്‍ മുറുകെ പിടിച്ചയാള്‍ വിതുമ്പി: സര്‍ , നിങ്ങള്‍ ക്രിസ്തുവാണോ ? ആ ട്രെയിന്‍ വിട്ടുപോകട്ടെയെ ­ന്നു നിശ്ചയിച്ച നിങ്ങള്‍ ....?”
    Boby Jose Kattikad, Vaathil | വാതില്‍

  • #29
    “സ്നേഹമെന്നാല് ഉപാധികളില്ലാതെയ ­ാകണം.
    ഉപാധികള് ഉള്ളതിന് പേരോ വെറുമിഷ്ടം
    നീയിങ്ങനെയാല് എനിക്കിഷ്ടമെന്ന ­ോ, ഞാനങ്ങനെയായാല് ഇഷ്ടപ്പെട്ടേക്ക ­ുമെന്നോരോ
    ഉപാധികള് വെയ്ക്കുമ്പോഴതു ­ വെറും ഇഷ്ടമായ് മാറുന്നു..
    തിരികെയൊന്നും കിട്ടാനില്ലെന്ന ­റിഞ്ഞിട്ടും ചേര്ത്തുനിര്ത്ത ­ുന്നതോ സ്നേഹം.”
    Boby Jose Kattikad

  • #30
    “ഒരു പൂവ് പൊട്ടിയ മഷിക്കുപ്പിയില് ­‍ വച്ചാലും ചളുങ്ങിയ ഒരു പൌഡര്‍ ടിന്നില്‍ വച്ചാലും അതൊക്കെ പൂപ്പാത്രമായി മാറുന്നത് പോലെ ഉള്ളിലൊരു പൂവുണ്ടാകുകയാണ് ­ പ്രധാനം. അകപൊരുളിന്റെ സുഗന്ധമാണ് സൗന്ദര്യം”
    Boby Jose Kattikad, Vaathil | വാതില്‍



Rss