“വെച്ചുപിടിപ്പിച്ച ഒരു പുഞ്ചിരിയോടെ എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു: തും സിർഫ് ചല്നീ ചാഹിയേ? ട്വന്റിസെവൻ ഡൗണിന്റെ അന്ത്യത്തിൽ, നായകന്റെ ഒരു ആത്മഗതത്തിലൂടെ ലക്ഷ്യം നഷ്ടപ്പെട്ട ഒരു തലമുറയുടെ മാനസികാവസ്ഥ അവ്താർ കൗൾ എത്ര സമർത്ഥമായി ധ്വനിപ്പിച്ചുവെന്ന് ഒരിക്കലവളോട് പറഞ്ഞത് എനിക്കോർമ്മ വന്നു.
വണ്ടിക്കു വേഗം കൂടുകയായിരുന്നു. വണ്ടിക്കൊപ്പം നീങ്ങിക്കൊണ്ടിരിക്കുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു: ജീ ഹാം, മേ സിർഫ് ചൽനീ ചാഹിയേ.”
―
Victor Leenus,
Victor Lenous Smarana