Merina > Merina's Quotes

Showing 1-15 of 15
sort by

  • #1
    “സ്നേഹമെന്നാല് ഉപാധികളില്ലാതെയ ­ാകണം.
    ഉപാധികള് ഉള്ളതിന് പേരോ വെറുമിഷ്ടം
    നീയിങ്ങനെയാല് എനിക്കിഷ്ടമെന്ന ­ോ, ഞാനങ്ങനെയായാല് ഇഷ്ടപ്പെട്ടേക്ക ­ുമെന്നോരോ
    ഉപാധികള് വെയ്ക്കുമ്പോഴതു ­ വെറും ഇഷ്ടമായ് മാറുന്നു..
    തിരികെയൊന്നും കിട്ടാനില്ലെന്ന ­റിഞ്ഞിട്ടും ചേര്ത്തുനിര്ത്ത ­ുന്നതോ സ്നേഹം.”
    Boby Jose Kattikad

  • #2
    “കൌതുകകരമായ ഒരു നിരീക്ഷണം ഇതാണ്.ഭാരതീയ ചാതുര്‍വര്‍ണ്യത്തിന്റെ പാടങ്ങള്‍ ഉപയോഗിച്ചാല്‍ ക്രിസ്തുവിന്റെതു ഏതു വര്‍ണം ? പിറവികൊണ്ടു ക്ഷത്രിയന്‍ -ദാവിദിന്റെ വംശത്തില്‍ ജനിച്ചവന്‍.തൊഴിലുകൊണ്ട് വൈശ്യന്‍ .സംസര്‍ഗം കൊണ്ട് ശൂദ്രന്‍ - വിജാതിയരുടെയും ചുങ്കക്കാരുടെയും ചങ്ങാതി .ധ്യാനം കൊണ്ടും ബലികൊണ്ടും പുരോഹിതന്‍ . ഒരേസമയം നിന്നിലുണ്ടാകണം ഈ ചതുര്മാനങ്ങള്‍ .തോല്‍ക്കുന്ന യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്ന പോരാളി ,വിയര്‍പ്പുകൊണ്ട് മാത്രം അപ്പം ഭക്ഷിക്കുന്ന പണിയാളന്‍,ഭ്രഷ്ട് അനുഭവിക്കുന്നവരുടെയും , വിളുബില്‍ വസിക്കുന്നവരുടെയും ചങ്ങാതി .”
    Fr.Boby Jose Kattikad

  • #3
    “മണലിൽ പണിതവനും ശിലയിൽ പണിതവനും എന്നൊക്കെ ക്രിസ്തു പറയുന്നതിനിടയിലെ അകലമാണിത്. അറിവ് ഒരു മണൽക്കൂമ്പാരമാണ്‌. അതിനുമുകളിൽ ക്രിസ്തുവിനോടുള്ള നിലപാടിന്റെ വീട് പണിയുകയാണെങ്കിൽ നാളെ തീർച്ചയായും കാറ്റും മഴയുമുണ്ടാകുമ്പോൾ അതിളകിത്തുടങ്ങും. വ്യത്യസ്തമോവിപരീതമോ ആയ ഏറ്റവും ചെറിയ അറിവുപോലും കാറ്റായും മഴയായും മാറി ഭവനത്തെ ഉലയ്ക്കും. എന്നാൽ, അനുഭവങ്ങളുടെ ശിലമേൽ വീടുപണിയുക. കാറ്റും മഴയുമൊന്നും ആർക്കും ഒഴിവാക്കാനാവില്ല. പക്ഷേ, അതിനെയും അതിജീവിക്കാൻ ഈ ശിലയ്ക്ക് കെല്പുണ്ട്. നാളെ ജീവിതത്തിൽ അനർത്ഥങ്ങളുടെ അഗ്നിമഴ പെയ്താലും ദൈവം സ്നേഹമാണെന്ന അനുഭവദാർഢ്യങ്ങളെ ഉലയ്ക്കാൻ അവമതിയാവുന്നില്ല.”
    Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #4
    “ഒരുമിച്ചുള്ള ഭക്ഷണംപോലെ ഹൃദ്യമായിട്ടെന്തുണ്ട്‌? തെല്ലൊന്നു മനസ്സുവച്ചാൽ മേശയ്ക്കു ചുറ്റുമുള്ള ആ പഴയ അത്താഴശീലത്തെ തിരികെ പിടിക്കാവുന്നതേയുള്ളൂ. ഒറ്റയ്ക്ക്‌ ആഹരിക്കേണ്ടതല്ല അന്നം. ഒരുമിച്ച്‌, മനസ്സുകൊണ്ടെങ്കിലുംചാരത്തിരിക്കുന്നയാൾക്ക്‌ ഒരു പിടി വാരിക്കൊടുത്ത്‌… അങ്ങനെയാണ്‌ തീ‍േശ ഒരു വീടിനുള്ളിലെ ഏറ്റവും പാവനമായ ഇടമായി പരിണമിച്ചത്‌.ഒരുമിച്ച്‌ പ്രാർത്ഥിക്കുന്ന കുടുംബം നിലനിൽക്കുന്നു എന്നു പറയുന്നതുപോലെ ഒരുമിച്ച്‌ ഭക്ഷിക്കുന്ന വീടും ഏതൊരു കാറ്റിനെയും കോളിനെയും അതിജീവിക്കുമെന്ന്‌ തോന്നുന്നു.”
    Fr.Boby Jose Kattikad

  • #5
    “വലിയ മനുഷ്യര്‍ നന്മയുടെയും സ്നേഹത്തിന്‍റെയും വിശുദ്ധിയുടെയുമൊക്കെ രത്നങ്ങള്‍ അര്‍പ്പിക്കുന്ന അവന്‍റെ ഭണ്ടാരത്തിന്നരികെ നില്‍ക്കുമ്പോള്‍ എന്‍റെ കൈവശമുള്ളത് ജീവിതം പോലെ ക്ലാവുപിടിച്ച ഒരു ചെമ്പുതുട്ടായിരിക്കാം.ക്രിസ്തു ഈ ചെമ്പുതുട്ടിനെ പരിഹസിക്കുന്നില്ല എന്നതാണ് സദ്‌വാര്‍ത്ത‍.അവന്‍-മുടന്തനായ ആട്ടിന്‍കുട്ടിയെയും ചിറകൊടിഞ്ഞ അരിപ്രാക്കളെയും പുഴുക്കുത്തേറ്റ ഫലങ്ങളെയും ദളം കൊഴിഞ്ഞ പൂക്കളെയും അണച്ചുപിടിക്കുന്നവന്‍.”
    Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #6
    “ സമചിത്തതയോടെ ജീവിതത്തെ സ്വീകരിക്കുകയാണ് പ്രധാനം..വിജയങ്ങളില്‍ ഇത്രേം ആനന്ദിക്കണ്ടതില്ലെന്നും പരാജയങ്ങളില്‍ ഇത്രേം തകര്‍ന്നു പോകണ്ടതില്ലെന്നും ഓര്‍മിപ്പിക്കുന്ന ആ സന്തുലിനാവസ്ഥയുടെ, സംയമനത്തിന്റെ , equilibriuത്തിന്റെ സുവിശേഷമാണ് കളികളങ്ങള്‍ക്ക് ഭൂമിയോട് പറയാനുള്ളത്.........ലോകത്ത് എല്ലായിടത്തും എല്ലാ മേഖലക്കകത്തും തോറ്റ ചില മനുഷ്യരുടെ നിലനില്പ്പുകള്‍ക്ക് ജയിച്ചവരേക്കാള്‍ ഭംഗിയുണ്ട്..”
    Boby Jose Kattikad

  • #7
    “ഹൃദയത്തിനു നാലറകള്‍ ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്.സ്ത്രീ ഹൃദയത്തിന്റെ നാലറകളില്‍ ഓരോ ബിംബങ്ങള്‍ സൂക്ഷിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.
    ഒന്നാമത്തെ അറയില്‍ ഒരമ്മയെ,രണ്ടില്‍ ഒരു പെങ്ങള്‍,മൂന്നില്‍ ഒരു സഖി,നാലില്‍ ഒരു സന്യാസിനി...
    അഭയമായി മാറുമ്പോള്‍ അവളമ്മയായ്‌ മാറുന്നു.അമ്മയുടെ വിരല്‍ തുമ്പുകള്‍ വിട്ടോടിയ അനാഥരായ പൈതങ്ങളുടെ ഭൂമിയാണിത്.ടോയ് കാറുകളെക്കാള്‍ പാവകളെ ഒരു പെണ്കുട്ടി സ്നേഹിച്ചു തുടങ്ങുന്നത് വെറുതെയല്ല!
    കാത്തു നില്‍ക്കുമ്പോള്‍ അവള്‍ പെങ്ങളാകുന്നു.പെങ്ങളാകുന്നത് നിസ്വാര്‍ഥമായ ജന്മത്തിന്റെ രാഖി ചരടിലാണ്.എ.അയ്യപ്പന്‍റെ വരികള്‍ :"ഇനി നമുക്കൊരു ജന്മമുണ്ടെങ്കില്‍ ,നാം ഒരേ വൃക്ഷത്തില്‍ ജനിക്കണം.ആനന്ദത്താലും ദുഖത്താലുംകണ്ണ് നിറഞ്ഞ ഒരു പെങ്ങളില എനിക്ക് വേണം."

    എന്തും പൊറുക്കുന്ന, എല്ലാം മനസിലാക്കുന്ന ,വേളയില്‍ സഖിയെന്ന സൈക്കിക്‌ -നീഡ് ആവുന്നു.ഭാര്യയെന്നോ കാമിനിയെന്നോ കൂട്ടുകാരിയെന്നോ അവളെ വിളിച്ചു കൊള്‍ക...വാഴ്വിലെ അവസാനിക്കാത്ത യാത്രയില്‍ സ്നേഹത്തിന്റെയും കരുത്തിന്റെയും പാഥേയം പൊതിഞ്ഞു കെട്ടി നില്‍ക്കുന്നവള്‍ .

    പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുമ്പോള്‍ അവള്‍ ഒരു സന്യാസിനിയെ പോലെ നിര്‍മ്മലയാവുന്നു.സിദ്ധാര്‍ത്ഥന്‍മാര്‍ക്ക്‌ വെളിപാടിന്റെ ബോധി വൃക്ഷമാവുന്നു.മറ്റാര്‍ക്കോ വേണ്ടി പ്രിയമുള്ളതെന്തോ ത്യെജിക്കുമ്പോള്‍ ജീവിതമവള്‍ക്കൊരു ബലിയാവുന്നു”
    Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #8
    “എല്ലാം വീണ്ടും ആരംഭിക്കുവാന്‍നമ്മുക്കൊരു ഊഴം കിട്ടുന്നുവെന്ന ­താണ് പുതുവത്സരങ്ങളില ­െ സുവിശേഷം.അകന്നുപോയ ബന്ധങ്ങളെ വിളക്കി യോചിപ്പിക്കുവാന ­്‍ , മറന്നുപോയപ്രാര്‍ത്ഥനകളെ ഓര്‍ത്തെടുക്കുവ ­ാന്‍ , കളഞ്ഞു പോയ സൗഹൃദങ്ങളെ വീണ്ടെടുക്കുവാന ­ുമൊക്കെ മറ്റൊരു ഊഴംകൂടി- "തകര്‍ന്ന ഹൃദയങ്ങളൊഴികെ എല്ലാം ഒട്ടിക്കുന്നു "എന്നൊരു പരസ്യമുണ്ട് . സ്നേഹത്തിന്‍റെ ലേപനം പുരട്ടിയാല്‍ മതി അതും സൗഖ്യപ്പെടും”
    Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്

  • #9
    “എല്ലാം ആരംഭിക്കുവാന്‍ നമുക്കൊരു ഊഴം കൂടി ലഭിക്കുന്നു.ഒരു ­ പെണ്‍കുട്ടിയുടെ ­
    ജീവിതത്തില്‍ സംഭവിച്ചത് പോലെ.അവളുടെ ഭൂതകാലം തെറ്റുകളുടെ
    ആകെതുകയായിരുന്ന ­ു.മനസ്സു മടുത്ത്‌ അവള്‍ ആത്മഹത്യ ചെയ്യുവാന്‍
    തീരുമാനിച്ചു.കട ­ലോരത്ത് കൂടി അവള്‍ തന്റെ അവസാന യാത്ര നടത്തുകയാണ്.ഒന് ­ന്
    ധ്യാനിചിട്ട് കടലിലേക്ക്‌ കുതിക്കാനയുംമ്പ ­ോള്‍ ഉള്ളിന്റെ ഉള്ളില്‍ നിന്നൊരു
    ശബ്ദംകേള്‍ക്കുക ­യാണ്;തിരിഞ്ഞുനോക്കുക.അവള്‍ നടന്ന വഴികളില്‍ അവളുടെ
    തെറ്റിന്റെ കാല്മുദ്രകള്‍.അവള്‍ നോക്കി നില്‍കുമ്പോള്‍ തന്നെ കടലില്‍ നിന്നൊരു
    തിരമാല വന്നു അതെല്ലാം തുടച്ചു മാറ്റി വീണ്ടും കടലിലേക്ക്‌ മടങ്ങി.തീരം കുട്ടി
    വൃത്തിയാക്കിയ സ്ലേറ്റ് പോലെമനോഹരമായി.ആ ­ മണല്‍ത്തിട്ടയില ­്‍ മുട്ടിന്മേല്‍ നിന്നവള്‍
    വിതുമ്പി കരഞ്ഞു...ദൈവമേ, ­നീ എന്റെ കഴിഞ്ഞ കാലത്തിന്റെ വിരല്പാടുകളെ സൗമ്യമായി തുടച്ചു മാറ്റുന്ന വെണ്‍തിര,വന്‍കൃ­പ.”
    Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്

  • #10
    “വിണ്ടു കീറിയ ഹൃദയവയലുകളുടെ ചാരെ സമൃദ്ധമായ പുഴ ഒഴുകുന്നുണ്ട്.ഒ ­രു കൈവിരലോളം വീതിയുള്ള വരമ്പുകള്‍ കൊണ്ട് നാം ആ പ്രവാഹത്തെ തടസപ്പെടുത്തുന് ­നു-പുറത്ത്‌ നിറയെ സ്നേഹമുണ്ട്,നാം ­ കെട്ടിയവരമ്പുകളെ തട്ടി കളഞ്ഞാല്‍ ഈ പ്രവാഹത്തിന്റെ കുത്തൊഴുക്ക്‌ നിന്റെ നെഞ്ചിലേക്കും.മ ­ിഡ് സമ്മര്‍ നൈറ്റ്‌ ഡ്രീമിലെന്ന പോലെ,കുഞ്ഞേ നമ്മുടെ മിഴികളിലാരോ ഒരിക്കല്‍ സ്നേഹത്തിന്റെ അഞ്ജനമെഴുതി.അതി ­നു ശേഷം നമുക്കെല്ലാം സ്നേഹപൂര്‍വമായി ­...നിര്‍മലമായ സ്നേഹത്തിലെക്കെ ­ത്തുവാന്‍ നമുക്കെത്ര തീര്‍ത്ഥങ്ങളില് ­‍ സ്നാനം ചെയ്യേണ്ടതായി വന്നൂ.”
    Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്

  • #11
    “ഓരോര്‍ത്തര്‍ക്ക ­ും ഓരോ വിളക്ക് നല്കപെട്ടിരിക്ക ­ുന്നു.ചിലപ്പോള്‍ അത് അഗാധങ്ങളിലെവിടെ ­യോ നിങ്ങള്‍ മറന്നിട്ടിട്ടുണ ­്ടാവം- പാറയുടെ കീഴിലെ ദീപം പോലെ.അതിനെകണ്ടെത്തി ഹൃദയരേഖകളിലൂടെ സംവഹിച്ചു മൂര്‍ദ്ധാവെന്ന ദീപപീഠത്തില്‍ പ്രതിഷ്ടിക്കാനു ­ള്ള ശ്രമമാണ് ധ്യാനം.അങ്ങനെയാ ­ണ് എന്റെ അകവും പുറവു, പ്രകാശിക്കേണ്ടത ­്.ആ വിളക്കിനും വെളിച്ചത്തിനും എന്ത് പറ്റിയെന്നു തിരയാനുള്ള കാലമാണ് "തപസ്സ്”
    Boby Jose Kattikad, Keli | കേളി

  • #12
    “ഏതൊരു തീരുമാനത്തിന് മുന്പും ധ്യാനത്തിന്റെ ഒരിടവേളയും മൌനത്തിന്റെ സാന്ദ്രതയും വേണം. ശന്തമായിരുന്നാൽ തെളിയാത്ത ഒരു പുഴയും ഇല്ല. പലതിലും നാമെടുക്കുന്ന തിടുക്കത്തിലുള്ള തീരുമാനങ്ങൾ അതിസങ്കീർന്നതയിലെക്കുല്ല ഒരിടവഴിയായി മാറുന്നു. തീരുമാനിക്കുന്നവർക്കും അത് സ്വീകരിക്കെണ്ടവർക്കും ഒരു ധ്യാന പശ്ചാത്തലം ആവശ്യമുണ്ട്. അമിത വൈകാരികതയുടെ തീയിൽ പെട്ട ഒരാൾക്കുട്ടത്തിൽ വാക്കിന്റെ പുണ്യതീർത്ഥം പാഴായിപ്പൊവും.”
    Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്

  • #13
    “പുറത്തിത്രയും മമതകള് മുഴുവന്
    ആടയാഭരണങ്ങളും അണിഞ്ഞ്
    കൈകൊട്ടി വിളിച്ചിട്ടും നിങ്ങളുടെ ഉറ്റവര്
    എന്തുകൊണ്ട് വീട്
    വിട്ടിറങ്ങി പോകുന്നില്ല , എന്തുകൊണ്ട്
    നിങ്ങളുടെ കൗമാരകാരനായ മകന്
    മദ്യപിക്കുന്നില
    ല് ,പെണ്കുട്ടി പ്രണയത്തിന്റെ മായ പങ്കാളിയെ ചുറ്റിപിടിച്ചു
    പുലരിയോളം നൃത്തം ചവിട്ടുന്നില്ല ,പുറത്തേക്ക്
    പോകാന് ഉയര്ത്തിയ പാദങ്ങള് ഒരു
    നിലവിളിയോടെ താഴ്ത്തി അവര്ട് ഉള്ളിലേക്ക് ഓടിപോയതെന്തുകൊണ്. രണ്ടു പേര്ക്കിടയില് സംഭവിച്ചതതാണ് , ശരിയായ രണ്ടു പേര് തെറ്റായ ഒരു കാലത്തില് കണ്ടു മുട്ടുകയെന്നു പറയുന്നതുപോലെ .ആരോ ചിലര്
    കുറുകെ കടക്കാനുള്ള വൈമുഖ്യം കൊണ്ട് അവര് അങ്ങനെ നിന്ന്
    പോയതാണ് .അങ്ങനെതന്നെയായ­
    ിരിന്നോ അതുവേണ്ടിയിരുന്നതെന്ന്
    പറയാനുള്ള ധൈര്യമോന്നുമില്ല.
    ദൈവമേ, ഈ വാതില് പടികള് എന്തുകൊണ്ടാണ്
    നീ ഉണ്ടാക്കിയിരിക്കുന്നത് ... ?
    തടി തരങ്ങള് കൊണ്ടല്ല എന്ന് വരുമോ ..?
    നിങ്ങളുടെ സ്നേഹം ഒരു
    കടമ്പയായി കുറുകെ കിടക്കുമ്പോള് ആര്ക്കാണ്
    പുറത്തു കടക്കാനാവുക ..”
    Boby Jose Kattikad, Vaathil | വാതില്‍

  • #14
    കെ.ആർ.മീര | K.R.Meera
    “ഇത്രയും കാലത്തെ അനുഭവത്തിൽനിന്നു പറയാം: ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളൂ.”
    K. R. Meera

  • #15
    John Henry Newman
    “God has created all things for good; all things for their greatest good; everything for its own good. What is the good of one is not the good of another; what makes one man happy would make another unhappy. God has determined, unless I interfere with His plan, that I should reach that which will be my greatest happiness. He looks on me individually, He calls me by my name, He knows what I can do, what I can best be, what is my greatest happiness, and He means to give it me.”
    John Henry Newman



Rss