Ronald > Ronald's Quotes

Showing 1-3 of 3
sort by

  • #1
    “പിരിയുമ്പോള് ,എനിക്ക് വലതും തരിക
    ഓര്മ്മക്കായി എന്ന് പീറ്റര് ജീസ്സസിനോട്
    ചോദിച്ചു ,ക്രിസ്തുവാകട്ടെ അപ്പമെടുത്ത്
    പറഞ്ഞു "ഇതെന്റെ ശരീരമാണ്, നീ ഇത്
    ഭക്ഷിക്കുക "പീറ്റര് അപ്പം ഭക്ഷിച്ചു ,ആ
    അപ്പം അവന്റെ ശരീരത്തിന്റെ ഭാഗമായി ,ചിന്തയുടെ ഭാഗമായി,ദര്ശനത­
    തിന്റെയും് നൃത്തത്തിന്റെയ­
    ും ഭാഗമായി,സംഗീതത്തിന്റെയും രതിയുടെയും ഭാഗമായി,കുഞ്ഞുമക്കളുടെ ഭാഗമായി-
    അര്ത്ഥമിതാണ് -ദര്ശനങ്ങളുടെ സുഗന്തങ്ങള്
    എപ്പോള്
    വേണമെങ്കിലും കാലം കവര്ന്നെടുക്കാ­
    ം ,എന്നാല് അപ്പം നല്കിയവന്റെ ഓര്മ്മ
    എല്ലാ കാലങ്ങളിലും നിലനില്ക്കും-
    ജീവിതമെപ്പോഴാണ് വിശുദ്ധമായ ഒരു
    തളികയിലെടുത്തു വാഴ്ത്തി വിഭജിച്ചു
    നമുക്ക് കൊടുക്കാനാവുക.”
    Boby Jose Kattikad, Hridayavayal | ഹൃദയവയല്‍

  • #2
    “ഹൃദയത്തിനു നാലറകള്‍ ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്.സ്ത്രീ ഹൃദയത്തിന്റെ നാലറകളില്‍ ഓരോ ബിംബങ്ങള്‍ സൂക്ഷിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.
    ഒന്നാമത്തെ അറയില്‍ ഒരമ്മയെ,രണ്ടില്‍ ഒരു പെങ്ങള്‍,മൂന്നില്‍ ഒരു സഖി,നാലില്‍ ഒരു സന്യാസിനി...
    അഭയമായി മാറുമ്പോള്‍ അവളമ്മയായ്‌ മാറുന്നു.അമ്മയുടെ വിരല്‍ തുമ്പുകള്‍ വിട്ടോടിയ അനാഥരായ പൈതങ്ങളുടെ ഭൂമിയാണിത്.ടോയ് കാറുകളെക്കാള്‍ പാവകളെ ഒരു പെണ്കുട്ടി സ്നേഹിച്ചു തുടങ്ങുന്നത് വെറുതെയല്ല!
    കാത്തു നില്‍ക്കുമ്പോള്‍ അവള്‍ പെങ്ങളാകുന്നു.പെങ്ങളാകുന്നത് നിസ്വാര്‍ഥമായ ജന്മത്തിന്റെ രാഖി ചരടിലാണ്.എ.അയ്യപ്പന്‍റെ വരികള്‍ :"ഇനി നമുക്കൊരു ജന്മമുണ്ടെങ്കില്‍ ,നാം ഒരേ വൃക്ഷത്തില്‍ ജനിക്കണം.ആനന്ദത്താലും ദുഖത്താലുംകണ്ണ് നിറഞ്ഞ ഒരു പെങ്ങളില എനിക്ക് വേണം."

    എന്തും പൊറുക്കുന്ന, എല്ലാം മനസിലാക്കുന്ന ,വേളയില്‍ സഖിയെന്ന സൈക്കിക്‌ -നീഡ് ആവുന്നു.ഭാര്യയെന്നോ കാമിനിയെന്നോ കൂട്ടുകാരിയെന്നോ അവളെ വിളിച്ചു കൊള്‍ക...വാഴ്വിലെ അവസാനിക്കാത്ത യാത്രയില്‍ സ്നേഹത്തിന്റെയും കരുത്തിന്റെയും പാഥേയം പൊതിഞ്ഞു കെട്ടി നില്‍ക്കുന്നവള്‍ .

    പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുമ്പോള്‍ അവള്‍ ഒരു സന്യാസിനിയെ പോലെ നിര്‍മ്മലയാവുന്നു.സിദ്ധാര്‍ത്ഥന്‍മാര്‍ക്ക്‌ വെളിപാടിന്റെ ബോധി വൃക്ഷമാവുന്നു.മറ്റാര്‍ക്കോ വേണ്ടി പ്രിയമുള്ളതെന്തോ ത്യെജിക്കുമ്പോള്‍ ജീവിതമവള്‍ക്കൊരു ബലിയാവുന്നു”
    Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #3
    “സങ്കടങ്ങളുടെ ഗേത്സമെനിയില്‍ ഓരോരുത്തരും എന്നും ഒറ്റയ്ക്കായിരുന്നു.ദുഖങ്ങളെ സൌഹൃദങ്ങള്‍ കൊണ്ട് നേരിടാനയെക്കുമെന്നു ക്രിസ്തു പോലും ഒരു മാത്ര വിചാരിചിട്ടുണ്ടാകും . എന്നിട്ടും മൂന്നാവര്‍ത്തി തൊട്ടുണര്‍ത്തി യിട്ടും വീണ്ടും അവര്‍ നിദ്രയിലേക്ക് വഴുതിയപ്പോള്‍ പിന്നെ ക്രിസ്തുവിന്റെ ഹൃദയം ആകാശങ്ങളിലേക്ക് ഏകാഗ്രമായി.ധ്യാനത്തെ യും സ്നേഹത്തെയും മുറിച്ചു കടന്ന ഒരാള്‍ കൃപയുടെ ശ്രീ കോവിലില്‍ എത്തി നിലവിളിക്കുന്നു--ആബ്ബാ!!”
    Fr.Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്



Rss