“ഓരോര്‍ത്തര്‍ക്ക ും ഓരോ വിളക്ക് നല്കപെട്ടിരിക്ക ുന്നു.ചിലപ്പോള്‍ അത് അഗാധങ്ങളിലെവിടെ യോ നിങ്ങള്‍ മറന്നിട്ടിട്ടുണ ്ടാവം- പാറയുടെ കീഴിലെ ദീപം പോലെ.അതിനെകണ്ടെത്തി ഹൃദയരേഖകളിലൂടെ സംവഹിച്ചു മൂര്‍ദ്ധാവെന്ന ദീപപീഠത്തില്‍ പ്രതിഷ്ടിക്കാനു ള്ള ശ്രമമാണ് ധ്യാനം.അങ്ങനെയാ ണ് എന്റെ അകവും പുറവു, പ്രകാശിക്കേണ്ടത ്.ആ വിളക്കിനും വെളിച്ചത്തിനും എന്ത് പറ്റിയെന്നു തിരയാനുള്ള കാലമാണ് "തപസ്സ്”
― Keli | കേളി
― Keli | കേളി
“ സമചിത്തതയോടെ ജീവിതത്തെ സ്വീകരിക്കുകയാണ് പ്രധാനം..വിജയങ്ങളില്‍ ഇത്രേം ആനന്ദിക്കണ്ടതില്ലെന്നും പരാജയങ്ങളില്‍ ഇത്രേം തകര്‍ന്നു പോകണ്ടതില്ലെന്നും ഓര്‍മിപ്പിക്കുന്ന ആ സന്തുലിനാവസ്ഥയുടെ, സംയമനത്തിന്റെ , equilibriuത്തിന്റെ സുവിശേഷമാണ് കളികളങ്ങള്‍ക്ക് ഭൂമിയോട് പറയാനുള്ളത്.........ലോകത്ത് എല്ലായിടത്തും എല്ലാ മേഖലക്കകത്തും തോറ്റ ചില മനുഷ്യരുടെ നിലനില്പ്പുകള്‍ക്ക് ജയിച്ചവരേക്കാള്‍ ഭംഗിയുണ്ട്..”
―
―
“പ്ളാറ്റ്ഫോമില്‍ ട്രെയിന്‍ വന്ന നേരം. അന്ധനായ കളിപ്പാട്ടവില്‍ പ്പനക്കാരന്റെ പൊക്കണത്തെ തിരക്കില്‍ ആരോ തട്ടിവീഴ്ത്തി. ചിതറി വീഴുന്ന കളിപ്പാട്ടങ്ങളു ടെ ഒച്ചയയാള്‍ കേള്‍ക്കുന്നുണ് ട്. ട്രെയിന്‍ കടന്നുപോയി. ആള്‍പെരുമാറ്റം തീരെയില്ലാത്ത ആ പ്ളാറ്റ്ഫോമില്‍ ആരോ ഒരാള്‍ കളിപ്പാട്ടങ്ങള് ശേഖരിച്ച് അയാളുടെ തട്ടത്തില്‍ വക്കുന്നതയാള്‍ ശ്രദ്ധിച്ചു. അവസാനത്തെ കളിപ്പാട്ടം അങ്ങനെ വച്ചപ്പോള്‍ ആ കൈകളില്‍ മുറുകെ പിടിച്ചയാള്‍ വിതുമ്പി: സര്‍ , നിങ്ങള്‍ ക്രിസ്തുവാണോ ? ആ ട്രെയിന്‍ വിട്ടുപോകട്ടെയെ ന്നു നിശ്ചയിച്ച നിങ്ങള്‍ ....?”
― Vaathil | വാതില്‍
― Vaathil | വാതില്‍
“ഭൂമിയിലേക്കുവച്ച് ഏറ്റവും നല്ല കുശലമെന്താണ്, വല്ലതും കഴിച്ചോ! ഇരുപതു രൂപയുണ്ട് കൈയിൽ. തെരുവിന്റെ അങ്ങേയറ്റത്ത് ഒരു കടയുണ്ട്. അവിടെ ഇപ്പോഴും കഞ്ഞിയും പയറും പന്ത്രണ്ടു രൂപയ്ക്ക് കിട്ടും. നിങ്ങളെന്താ കഴിക്കാത്തത്! വേണ്ട നീ കഴിക്കുന്നത് നോക്കിയിരിക്കുമ്പോൾത്തന്നെ കണ്ണും വയറുംനിറഞ്ഞു.”
―
―
“ആദ്യമായി കണ്ട മദര്‍ തെരേസയുടെ, ചിത്രം ഒരു കുട്ടിയില്‍ എന്തു കൗതുകമുണ്ടാക്കാന്‍ … ആ മുഖത്ത് നോക്കിയിരുന്നപ്പോള്‍ തോന്നിയ സാദൃശ്യത ഇതാണ്- വേനല്‍ ചൂടില്‍ വിണ്ടുകീറിയ കുട്ടനാട്ടിലെ ഒരു പാടം പോലെ. അങ്ങനെ പറയുവാന്‍ ധൈര്യവും കാട്ടി.
പിന്നെയതിനെയോര്‍ത്ത് നാവില്‍ വരക്കുകയും, വരപ്പിക്കുകയും ചെയ്ത കുരിശടയാളങ്ങള്‍ക്ക് കണക്കില്ല. പിന്നീടാണ് വിണ്ടുകീറിയ ഈ മുഖത്തിനു പിന്നില്‍ കരുണയുടെ പുഴകള്‍ മുറിയാതെ ഒഴുകുന്നുവെന്നും, അതിനുംമേലേ ദൈവകൃപയുടെ സൂര്യന്‍ സദാ തെളിഞ്ഞു നില്‍ക്കുന്നതുമൊക്കെ കാണാന്‍ മനസ്സ് പരുവപ്പെട്ടത്”
―
പിന്നെയതിനെയോര്‍ത്ത് നാവില്‍ വരക്കുകയും, വരപ്പിക്കുകയും ചെയ്ത കുരിശടയാളങ്ങള്‍ക്ക് കണക്കില്ല. പിന്നീടാണ് വിണ്ടുകീറിയ ഈ മുഖത്തിനു പിന്നില്‍ കരുണയുടെ പുഴകള്‍ മുറിയാതെ ഒഴുകുന്നുവെന്നും, അതിനുംമേലേ ദൈവകൃപയുടെ സൂര്യന്‍ സദാ തെളിഞ്ഞു നില്‍ക്കുന്നതുമൊക്കെ കാണാന്‍ മനസ്സ് പരുവപ്പെട്ടത്”
―
Josey’s 2025 Year in Books
Take a look at Josey’s Year in Books, including some fun facts about their reading.
Josey hasn't connected with his friends on Goodreads, yet.
Favorite Genres
Polls voted on by Josey
Lists liked by Josey


