288 books
—
149 voters
“നീയറിയുന്നുവോ? ചോലമരങ്ങളിൽ
സായഹ്നമോരോന്നിരുണ്ടുതൂങ്ങുന്നതും
നീണ്ടമൌനത്തിലെക്കെന്റെ രാപ്പക്ഷികൾ
നീലച്ചിറകു കുഴഞ്ഞു വീഴുന്നതും(ഒരു പ്രണയഗീതം)”
―
സായഹ്നമോരോന്നിരുണ്ടുതൂങ്ങുന്നതും
നീണ്ടമൌനത്തിലെക്കെന്റെ രാപ്പക്ഷികൾ
നീലച്ചിറകു കുഴഞ്ഞു വീഴുന്നതും(ഒരു പ്രണയഗീതം)”
―
“എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍റെ ഹൃദയത്തിന്‍റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
മണ്ണ് മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം
മരണത്തിന്‍റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്‍റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ!('എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട്')”
― Ayyappante Kavithakal Sampoornam
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍റെ ഹൃദയത്തിന്‍റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
മണ്ണ് മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം
മരണത്തിന്‍റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്‍റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ!('എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട്')”
― Ayyappante Kavithakal Sampoornam
“ക
ണ്ണാ."
"ഓയ്."
"നീയവിടെയുണ്ടോ?"
"ഉണ്ട്."
"നിനക്കൊന്നും പറ്റീട്ടില്ലല്ലോ?"
"എന്തു പറ്റാന്‍?"
"ശരി. എന്നാല്‍ എന്റെ വെടി കൊണ്ടത് പന്നിക്കുതന്നെ.”
―
ണ്ണാ."
"ഓയ്."
"നീയവിടെയുണ്ടോ?"
"ഉണ്ട്."
"നിനക്കൊന്നും പറ്റീട്ടില്ലല്ലോ?"
"എന്തു പറ്റാന്‍?"
"ശരി. എന്നാല്‍ എന്റെ വെടി കൊണ്ടത് പന്നിക്കുതന്നെ.”
―
“ഞാൻ :
എന്നെക്കൂടാതെതന്നെ ഈ പ്രപഞ്ചം നിലനിൽക്കുമെന്നെനിക്കറിയാം. പക്ഷെ ഞാനില്ലെങ്കിൽ എനിക്ക് ഈ ലോകമില്ല, ഒന്നുമില്ല.
ഞാനില്ലെങ്കിൽ നിങ്ങളുമില്ല . ഇല്ലാത്ത എന്നെ വ്യക്തിവാദി എന്ന് അധിക്ഷേപിക്കുകയുമില്ലല്ലോ ?
ഞാൻ ജനിക്കുന്നതിനു വളരെ മുമ്പു തന്നെ ഈ പ്രപഞ്ചം ഉണ്ടായിരുന്നു. ഞാൻ മരിച്ചുകഴിഞ്ഞും അതുണ്ടായിരിക്കും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ അസ്തിത്വമാണു ആദ്യത്തെ പടി .പ്രപഞ്ചത്തിന്റെ അസ്തിത്വത്തെ ഞാൻ അംഗീകരിക്കണം എങ്കിൽ ഞാൻ ഉണ്ടായിരിക്കണം .അതിനു എന്റെ സ്വന്തം അസ്തിത്വത്തെ നിഷേധിച്ചിട്ട് കഴിയുകയില്ലല്ലോ ? എന്നെ നിഷേധിച്ചാൽ പ്രപഞ്ചത്തിനു നിൽക്കാനാവില്ല .ഞാനില്ലെങ്കിലും പ്രപഞ്ചം ഉണ്ട് എന്ന് നിങ്ങളല്ലേ പറയുന്നത് . ഞാനില്ലെങ്കിൽ ആ പ്രസ്താവനയുടെ ചുവട്ടില ഞാൻ എങ്ങനെ ഒപ്പുവെയ്ക്കും? അതുകൊണ്ട് ഞാനുണ്ട് , പ്രപഞ്ചമുണ്ട്- ഞാൻ കൂടി ഉൾപ്പെട്ട പ്രപഞ്ചം. ഞാൻ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണ് .”
―
എന്നെക്കൂടാതെതന്നെ ഈ പ്രപഞ്ചം നിലനിൽക്കുമെന്നെനിക്കറിയാം. പക്ഷെ ഞാനില്ലെങ്കിൽ എനിക്ക് ഈ ലോകമില്ല, ഒന്നുമില്ല.
ഞാനില്ലെങ്കിൽ നിങ്ങളുമില്ല . ഇല്ലാത്ത എന്നെ വ്യക്തിവാദി എന്ന് അധിക്ഷേപിക്കുകയുമില്ലല്ലോ ?
ഞാൻ ജനിക്കുന്നതിനു വളരെ മുമ്പു തന്നെ ഈ പ്രപഞ്ചം ഉണ്ടായിരുന്നു. ഞാൻ മരിച്ചുകഴിഞ്ഞും അതുണ്ടായിരിക്കും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ അസ്തിത്വമാണു ആദ്യത്തെ പടി .പ്രപഞ്ചത്തിന്റെ അസ്തിത്വത്തെ ഞാൻ അംഗീകരിക്കണം എങ്കിൽ ഞാൻ ഉണ്ടായിരിക്കണം .അതിനു എന്റെ സ്വന്തം അസ്തിത്വത്തെ നിഷേധിച്ചിട്ട് കഴിയുകയില്ലല്ലോ ? എന്നെ നിഷേധിച്ചാൽ പ്രപഞ്ചത്തിനു നിൽക്കാനാവില്ല .ഞാനില്ലെങ്കിലും പ്രപഞ്ചം ഉണ്ട് എന്ന് നിങ്ങളല്ലേ പറയുന്നത് . ഞാനില്ലെങ്കിൽ ആ പ്രസ്താവനയുടെ ചുവട്ടില ഞാൻ എങ്ങനെ ഒപ്പുവെയ്ക്കും? അതുകൊണ്ട് ഞാനുണ്ട് , പ്രപഞ്ചമുണ്ട്- ഞാൻ കൂടി ഉൾപ്പെട്ട പ്രപഞ്ചം. ഞാൻ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണ് .”
―
“എന്തിനാണ് ഞാനെഴുതുന്നത്? അറിയില്ല. കൈതോലയ്‌ക്കെന്തിനാണ് മുള്ളുണ്ടാകുന്നത്? നായ്ക്കുരണയ്‌ക്കെന്തിനാണ് ചൊറിയന്‍പൊടിയുണ്ടായത്? ഇതുപോലെയുള്ള അനേകം ചോദ്യങ്ങള്‍ക്കുത്തരം എനിക്കറിഞ്ഞുകൂടാ. എങ്കിലും ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നത് നന്ന്-മറ്റുള്ളവരോടല്ല, അവനവനോടുതന്നെ. ഉത്തരം കിട്ടിയില്ലെങ്കിലും ചോദ്യം ഉത്തേജിപ്പിക്കും.
ഓരോ വസ്തുവും ഓരോ മാതിരിയാണ്; കൂട്ടത്തില്‍, ഞാനിങ്ങനേയും എന്നേ പറഞ്ഞുകൂടൂ. നമ്മുടെയൊക്കെ നിത്യജീവിതത്തിലെ ആഹ്ലാദങ്ങളുടേയും ദുഃഖങ്ങളുടേയും വെറുപ്പുകളുടേയും അസ്വാസ്ഥ്യങ്ങളുടേയും ശല്യങ്ങളുടേയും ഭീതികളുടേയുമൊക്കെ ഇടയ്ക്കാവും എന്തെങ്കിലും മനസ്സില്‍ വന്നുവീണു പറ്റിപ്പിടിച്ചു കിടക്കാന്‍ ഇടവരിക. ഇതൊന്നും ഉദാസീനരായ നമ്മള്‍ അറിയില്ല. പിന്നെ 'അതു' മനസ്സില്‍ കിടന്ന് ഉരുണ്ടുകൂടിവീര്‍ത്തുവരുമ്പോള്‍ 'അതു' സംഭവിക്കുന്നു എന്നു ഞാനറിയുന്നു.
ഒരു ഘട്ടത്തില്‍ (ഏതു ഘട്ടത്തില്‍?) അതു കടലാസ്സിലേക്കു പകര്‍ന്നുവീഴുമ്പോള്‍ 'അത്' ആരോടോ ആവേശത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്നു. ശ്രദ്ധ എഴുത്തിലായതുകൊണ്ട്, ഭാഷയും കാവ്യാര്‍ത്ഥവും തമ്മിലുള്ള മല്‍പിടുത്തത്തിലായതുകൊണ്ടാവാം, ആരോടാണ് സംസാരിക്കുന്നതെന്നറിയുന്നില്ല; എന്താണെന്നും അറിയുന്നില്ല. എങ്കിലും ഈ സംസാരിക്കലും പ്രധാനമാകുന്നു.
ഇതു സംഭവിക്കുമ്പോള്‍ ഞാന്‍ നിലനില്‍ക്കുന്നു, എന്റെ പ്രയോജനത്തെക്കുറിച്ച് ബോധമുണ്ടാവുന്നു. ഒരു കവിത ഉരുണ്ടുകൂടുകയോ പുറത്തേക്കു സംസാരിക്കുകയോ ചെയ്യാത്തപ്പോള്‍ ഞാന്‍ നിലനില്‍ക്കുന്നില്ല-അതുകൊണ്ടു കവിത എഴുതുന്നത് എനിക്കു പ്രധാനമാണ്. അതില്‍, അതിന്നുവേണ്ടി മാത്രം ഞാന്‍ ജീവിക്കുന്നു; പക്ഷേ, ആ ജീവിതം എത്ര കുറച്ചുമാത്രം! മരിച്ച നിമിഷങ്ങളുടെ, അല്ല, കാലത്തിന്റെ കൂറ്റന്‍ കൂമ്പാരത്തില്‍ പൂത്തുനില്‍ക്കുന്ന ഒരു പാവം തുമ്പക്കുടം മാത്രം!”
―
ഓരോ വസ്തുവും ഓരോ മാതിരിയാണ്; കൂട്ടത്തില്‍, ഞാനിങ്ങനേയും എന്നേ പറഞ്ഞുകൂടൂ. നമ്മുടെയൊക്കെ നിത്യജീവിതത്തിലെ ആഹ്ലാദങ്ങളുടേയും ദുഃഖങ്ങളുടേയും വെറുപ്പുകളുടേയും അസ്വാസ്ഥ്യങ്ങളുടേയും ശല്യങ്ങളുടേയും ഭീതികളുടേയുമൊക്കെ ഇടയ്ക്കാവും എന്തെങ്കിലും മനസ്സില്‍ വന്നുവീണു പറ്റിപ്പിടിച്ചു കിടക്കാന്‍ ഇടവരിക. ഇതൊന്നും ഉദാസീനരായ നമ്മള്‍ അറിയില്ല. പിന്നെ 'അതു' മനസ്സില്‍ കിടന്ന് ഉരുണ്ടുകൂടിവീര്‍ത്തുവരുമ്പോള്‍ 'അതു' സംഭവിക്കുന്നു എന്നു ഞാനറിയുന്നു.
ഒരു ഘട്ടത്തില്‍ (ഏതു ഘട്ടത്തില്‍?) അതു കടലാസ്സിലേക്കു പകര്‍ന്നുവീഴുമ്പോള്‍ 'അത്' ആരോടോ ആവേശത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്നു. ശ്രദ്ധ എഴുത്തിലായതുകൊണ്ട്, ഭാഷയും കാവ്യാര്‍ത്ഥവും തമ്മിലുള്ള മല്‍പിടുത്തത്തിലായതുകൊണ്ടാവാം, ആരോടാണ് സംസാരിക്കുന്നതെന്നറിയുന്നില്ല; എന്താണെന്നും അറിയുന്നില്ല. എങ്കിലും ഈ സംസാരിക്കലും പ്രധാനമാകുന്നു.
ഇതു സംഭവിക്കുമ്പോള്‍ ഞാന്‍ നിലനില്‍ക്കുന്നു, എന്റെ പ്രയോജനത്തെക്കുറിച്ച് ബോധമുണ്ടാവുന്നു. ഒരു കവിത ഉരുണ്ടുകൂടുകയോ പുറത്തേക്കു സംസാരിക്കുകയോ ചെയ്യാത്തപ്പോള്‍ ഞാന്‍ നിലനില്‍ക്കുന്നില്ല-അതുകൊണ്ടു കവിത എഴുതുന്നത് എനിക്കു പ്രധാനമാണ്. അതില്‍, അതിന്നുവേണ്ടി മാത്രം ഞാന്‍ ജീവിക്കുന്നു; പക്ഷേ, ആ ജീവിതം എത്ര കുറച്ചുമാത്രം! മരിച്ച നിമിഷങ്ങളുടെ, അല്ല, കാലത്തിന്റെ കൂറ്റന്‍ കൂമ്പാരത്തില്‍ പൂത്തുനില്‍ക്കുന്ന ഒരു പാവം തുമ്പക്കുടം മാത്രം!”
―
Vayanashala
— 2658 members
— last activity Jun 03, 2026 05:44AM
This group aims at bringing all the Keralites/Malayalis together and discussing the common interest which made us a part of this site--BOOKS.So join t ...more
Minesh’s 2025 Year in Books
Take a look at Minesh’s Year in Books, including some fun facts about their reading.
More friends…
Favorite Genres
Polls voted on by Minesh
Lists liked by Minesh


















































